തന്നേക്കാൾ മകൻ വളർന്നെന്നു മനസ്സിലായപ്പോൾ പെരുന്തച്ചൻ കോംപ്ലക്സ് മാറ്റിവച്ചു കീഴടങ്ങി മുലായം; ഭിന്നതകൾക്കൊടുവിൽ പാർട്ടി അഖിലേഷിന്റെ സമ്പൂർണ നിയന്ത്രണത്തിലേക്ക്; ബിജെപിയുടെ സ്വപ്നങ്ങൾ നടന്നേക്കില്ല
ലക്നോ: ലക്നോവിലെ വിക്രമാദിത്യ മാർഗിലുള്ള മുലായം സിങ്ങിന്റെ വസതി മരങ്ങൾ തിങ്ങിനിറഞ്ഞു കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിനോടു ചേർന്നുതന്നെയുള്ള അഖിലേഷ് യാദവി തികച്ചും വ്യത്യസ്ഥമാണ്, പുറത്തുനിന്നു നോക്കിയാൽതന്നെ കാണാം. പക്ഷേ രണ്ടു ഭവനങ്ങളും അകത്തുപരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സമാജ്വാദിയെന്ന കുടുംബ പാർട്ടിയും ഇതുപോലതന്നെ. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഉള്ളിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
കുടുംബപ്പോരിനൊടുവിൽ പൊട്ടിത്തെറിച്ചു പിളർപ്പിലേക്കെന്നു സൂചന നല്കിയ സമാജ് വാദി പാർട്ടിയിൽ ഒടുക്കം മഞ്ഞുരുകലുണ്ടായിരിക്കുന്നു. മകൻ അഖിലേഷ് തന്നോളം വളർന്നുവെന്നു തിരിച്ചറിഞ്ഞ അച്ഛൻ മുലായം ഒടുക്കം വിട്ടുവീഴ്ചയ്ക്കു തയാറായി. പടിവാതിൽക്കലെത്തിനിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദിയിലെ ഭിന്നതകൾ മുതലാക്കാമെന്നു കരുതിയ ബിജെപിക്കാണു കാര്യങ്ങൾ തിരിച്ചടിയായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സമാജ് വാദി പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായത്. അച്ഛനും മകനും ദിവസവും പോർവിളികൾ മുഴക്കി രംഗത്തെത്തിയപ്പോൾ പാർട്ടി പിളരാൻ പോകുകയാണെന്നു ദേശീയ രാഷ്ട്രീയനിരീക്ഷകർ മുഴുവൻ പ്രവചിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് ചൊവ്വാഴ്ച മുലായവും അഖിലേഷും തമ്മിൽ നടന്ന കൂടിക്കാഴ്ച പ്രശ്നപരിഹാരത്തിലേക്കു നയിക്കുന്നതായി.
സമാജ് വാദി പാർട്ടിയിൽ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽനിന്നു നയിച്ച് വൻ ഭൂരിപക്ഷം നേടിക്കൊടുത്ത അഖിലേഷിനു പാർട്ടിയിൽ സ്വാധീനം വർധിച്ചതു മുതൽ യാദവ കുടുംബ പാർട്ടിയിൽ അസ്വസ്ഥതകൾ തലപൊക്കിത്തുടങ്ങിയിരുന്നു. അഖിലേഷിനെ മുഖ്യമന്ത്രിയാക്കേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ എതിർപ്പുകളും ശക്തമായിരുന്നു. പക്ഷേ ജനങ്ങൾക്കിടയിൽ അഖിലേഷിനുള്ള സ്വാധീനം കണ്ടില്ലെന്നു നടിക്കാൻ മുലായത്തിനായില്ല. അഖിലേഷിനെ മുഖ്യമന്ത്രിയാക്കുകയെന്ന തീരുമാനം അദ്ദേഹത്തിനെടുക്കേണ്ടിവന്നു.
മുലായത്തിന്റെ സഹോദരനും സമാജ് വാദിയുടെ ഉത്തർപ്രദേശ് അധ്യക്ഷനുമായ ശിവപാൽ യാദവാണ് അഖിലേഷിനെ എതിർത്തിരുന്ന പ്രധാനി. മുഖ്യമന്ത്രിയെന്ന നിലയിൽ അഖിലേഷ് കൈക്കൊണ്ടിരുന്ന പല തീരുമാനങ്ങളിലും ശിവപാൽ യാദവിന് എതിർപ്പുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് അഴിമതിആരോപണത്തിന്റെ പേരിൽ ശിവപാൽ യാദവിന്റെ വിശ്വസ്തരെ തന്റെ മന്ത്രിസഭയിൽനിന്ന് അഖിലേഷ് പുറത്താക്കിയത് പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കി. അതിന്റെ തുടർച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ സമാജ് വാദി പാർട്ടിയിൽ പുകഞ്ഞത്.
പാർട്ടി പോരിൽ സഹോദരൻ ശിവപാൽ യാദവിനൊപ്പമായിരുന്നു മുലായം. മകൻ തന്നോട് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുമ്പോൾ സഹോദരനൊപ്പം നിൽക്കുന്നതാണ് ഉചിതമായ തീരുമാനം എന്ന് അദ്ദേഹം കരുതി. അഖിലേഷിനൊപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവൻ രാംഗോപാൽ യാദവായിരുന്നു. ഒടുക്കം അഖിലേഷ്-രാംഗോപാൽ യാദവ് കൂട്ടുകെട്ട് സമാജാവാദിയിലെ എതിർപ്പില്ലാ ശബ്ദമായി മാറിയിരിക്കുന്നു.
ഒരു മാസത്തിനകം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ അഖിലേഷല്ലാതെ മറ്റൊരു നേതാവില്ലെന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ മുലായത്തെ പ്രേരിപ്പിച്ച കാര്യം. ഏറെ വികസനപ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ സ്വീകാര്യനാണ് അഖിലേഷ്. അദ്ദേഹത്തെ മാറ്റി നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങാനുള്ള ധൈര്യം മുലായത്തിനും ശിവപാൽ യാദവിനും ഇല്ലെന്നതാണു സത്യം. തൊണ്ണൂറു ശതമാനം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന അഖിലേഷ് പാർട്ടി പിളർത്തി മത്സരിച്ചാൽ മുലായവും ശിവപാലും അടുത്ത അഞ്ചുവർഷം വീട്ടിൽത്തന്നെ ചൊറിയുംകുത്തിയിരിക്കേണ്ട സ്ഥിതിയാകും. അതോടൊപ്പം തന്നെ മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിക്കും ബിജെപിക്കും വലിയ അവസരങ്ങളായിരിക്കും ഇത് തുറന്നിടുക. എന്തായാലും അധികം സമയം എടുക്കാതെതന്നെ കാര്യങ്ങൾ തിരിച്ചറിഞ്ഞ മുലായം മകന്റെ വളർച്ചയിൽ പെരുന്തച്ഛൻ കോംപ്ലക്സ് കാണിക്കാതെ ബുദ്ധിപൂർവും കരുക്കൾ നീക്കിയിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 403 പേരുടെ സ്ഥാനാർത്ഥിപട്ടികയാണ് അഖിലേഷ് ആദ്യം നല്‍കിയത്. എന്നാൽ, അഖിലേഷിന്റെ മന്ത്രിമാരടക്കം 46 വിശ്വസ്ത എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചാണ് മുലായവും സഹോദരൻ ശിവപാൽ യാദവും ചേർന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. അഖിലേഷ് യാദവിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്നും മുലായം വ്യക്തമാക്കി. ഇതേത്തുടർന്ന് അഖിലേഷ് അനുയായികളുടെ പ്രത്യേക യോഗം ചേർന്നു. ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുലായവും ശിവപാലും നിരസിച്ചു. ഇതോടെ അഖിലേഷ് സ്വന്തം പട്ടിക പുറത്തിറക്കി. തിനു പിന്നാലെ മുലായം വെള്ളിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ അഖിലേഷിനെ ആറു വർഷത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. എന്നാൽ അഖിലേഷ് വിഭാഗം ഇതിനോട് പ്രതികരിച്ചത് അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു പാർട്ടി പിടിച്ചെടുത്തുകൊണ്ടായിരുന്നു. പുതിയ പദവി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ, രണ്ടുദിവസം മുമ്പ് തന്നെയും ഉറ്റ അനുയായി രാംഗോപാൽ യാദവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച ഇളയച്ഛൻ ശിവ്പാൽ യാദവിനെ അഖിലേഷ് പാർട്ടിയുടെ യുപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. അച്ഛൻ മുലായത്തിനെ പാർട്ടി ഉപദേഷ്ടാവായി നിലനിർത്തിക്കൊണ്ടാണ് അഖിലേഷ് പാർട്ടി പിടിച്ചെടുത്തത്്. ഇതിനിടെ പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കാനും ഇരുപക്ഷവും ശ്രമം തുടങ്ങി.
ഇതിനിടെ, ാർട്ടി പിളരാതിരിക്കാൻ മുതിർന്ന നേതാവ് അസംഖാൻ ഇടപെട്ടു നടത്തിയ അനുരഞ്ജന ചർച്ചകളിലാണ് മുലായവും അഖിലേഷും ഒത്തുതീർപ്പു ഫോർമുല അംഗീകരിച്ചത്. ഇതുപ്രകാരം നേതാജി എന്നു വിളിക്കപ്പെടുന്ന മുലായം പാർട്ടിയുടെ സ്ഥാപക പ്രസിഡന്റായി തുടരും. വിമത യോഗത്തിൽ അച്ഛനെ വെല്ലുവിളിച്ച് ഏറ്റെടുത്ത ദേശീയ പ്രസിഡന്റ് സ്ഥാനം അഖിലേഷ് ഒഴിയും. അതേസമയം, ഒത്തു തീർപ്പു ഫോർമുലയുടെ ഭാഗമായി തന്നെ നിരന്തരം എതിർക്കുന്ന ശിവപാൽ യാദവിനെ ഉത്തർപ്രദേശിൽനിന്നുതന്നെ കെട്ടുകെട്ടികണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പിളർപ്പൊഴിവാക്കാൻ സഹോദരനെ കയ്യൊഴിയേണ്ട അവസ്ഥിലായിരിക്കുകയാണ് മുലായം. ഇതോടൊപ്പം തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അധികാരവും തനിക്കു നല്‍കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപാധികളോട് മുലായം പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ അഖിലേഷിന്റെ അഭിപ്രായം പരിഗണിക്കാമെന്ന് മുലായം നിലപാടെടുത്തതായാണ് സൂചന.
Stories you may Like
- ജാതി സെൻസസ് ഉയർത്തുന്നത് വോട്ട് തട്ടാനെന്ന് അഖിലേഷ് യാദവ്
- മധ്യപ്രദേശിൽ സീറ്റ് നൽകാതെ വന്നതോടെ ഉടക്കുമായി അഖിലേഷ് യാദവ്
- തേജ്പ്രതാപ് യാദവിനെ പിൻവലിച്ചു; കനൗജ് തിരിച്ചുപിടിക്കാൻ അഖിലേഷ് യാദവ്
- രാഹുലിന്റെ യാത്രയിൽ ഇന്ന് അഖിലേഷ് യാദവ് പങ്കെടുക്കും
- യുപിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച് എസ്പി. എംഎൽഎമാർ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍