ആ അടി ശരിക്കും കൊണ്ടത് അമൃത ചാനലിന്! സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള അടിപിടി ബാധിക്കുന്നത് പ്രതിസന്ധിയിൽ ഉഴറുന്ന ചാനലിനെ; രമേശ് പിഷാരടിയെ അവതാരകനാക്കിയ ഹോംമിനിസ്റ്ററിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ശ്യാമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷിനും തല്ലിൽ ക്ഷീണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വളരെ അടുപ്പമുള്ള സുഹൃത്തുക്കൾ ഒരു സുപ്രഭാതത്തിൽ ശത്രുക്കളായതോടെ പ്രതിസന്ധിയിലായവർ നിരവധിയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലെ വേർപിരിയൽ സിനിമാലോകത്തിന് പുറമേ അമൃതാ ചാനലിനെയും സാരമായി ബാധിച്ചേക്കും. അമൃതാ ടിവിയുടെ പ്രധാന പരിപാടികളെല്ലാം നിർമ്മിച്ചിരുന്നത് സാന്ദ്രാ തോമസും വിജയ് ബോബുവും ചേർന്ന േ്രൈഫ്രഡ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയാണ്. അമൃത തിളങ്ങുന്നവെന്ന ടാഗ് ലൈനിൽ ജനപ്രിയ അവതാരകൻ രമേശ് പിഷാരടിയെ പോലും അണിനിരത്തി പരിപാടികൾ ചെയ്തിരുന്നു. ഈ പരിപാടികളെയാണ് ഇരുവരും തമ്മിലുള്ള തല്ല് ബാധിക്കുന്നത്. അതിനിടെ സാന്ദ്രാ തോമസ് അമൃതാ ആശുപത്രിയിൽ ചികിൽസ തേടിയതിലും ദുരൂഹത ഏറെയാണെന്ന വിലയിരുത്തലും സജീവമാണ്.
ഓണത്തിന് ശേഷമാണ് അമൃതാ ടിവിയിലെ പ്രധാന പരിപാടികളുടെ നിർമ്മാണം സാന്ദ്രാ തോമസിന്റേയും വിജയ് ബാബുവിന്റേയും കമ്പനിയെ അമൃതാ ടിവി ഏൽപ്പിച്ചത്. ശ്യമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷും സംഘവും നടത്തിയ ഈ ഇടപാടിനെതിരെ വ്യാപക പരാതികളും ഉയർന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിയും കമ്മീഷനും പോലും ജീവനക്കാർ ആരോപിച്ചു. വ്യാജ സർട്ടിഫിക്കറ്റ് മാഫിയയെ പ്രോൽസാഹിപ്പിക്കുന്ന അമൃതാ ടിവിയിലെ സംഘമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമെത്തി. വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്സിന് മാദ്ധ്യമ പ്രവർത്തകനെ വിട്ടതു മുതൽ അമൃതാ ടിവിയിൽ പടലപ്പിണക്കങ്ങൾ സജീവമായിരുന്നു. ഇതോടെ പലരും വള്ളിക്കാവ് ആശ്രമത്തിന്റെ നോട്ടപ്പുള്ളികളായി. എങ്ങനേയും ചാനൽ റേറ്റിംഗായ ബാർക്കിൽ കുതിപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രൈഡെ ഫിലിംസുമായി ജയകേഷും സംഘവും കരാറിലൊപ്പിട്ടത്.
ഇത് ഫലം കാണുകയും ചെയ്യുന്നതായി വിലയിരുത്തലെത്തി. ബാർക്ക് റേറ്റിംഗിൽ വമ്പൻ കുതിപ്പാണ് ഈ സമയത്ത് അമൃത രേഖപ്പെടുത്തിയത്. വെറും 50ൽ താഴെ പോയിന്റുണ്ടായിരുന്ന റേറ്റിങ് 200നും മുകളിലെത്തി. ചാനൽ ആസ്ഥാനത്ത് കേക്ക് മുറിച്ചും മറ്റും ആഘോഷമാക്കുകയും ചെയ്തു. ഇതോടെയാണ് ചില ജീവനക്കാർ കള്ളക്കളി തിരിച്ചറിഞ്ഞത്. ഇതിനിടെ ബാർക്കിൽ കൃത്രിമം കാട്ടുന്നുവെന്ന പരാതി രണ്ട് ചാനലുകൾക്കെതിരെ ഉയർന്നു. ഇതേ പൊലീസ് പരാതിയുമായി. ബാർക്കിന്റെ വിജിലൻസ് ടീം കൊച്ചിയിലെത്തി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ ആമൃതയുടെ റേറ്റിങ് കുത്തനം താഴ്ന്നു. ഒരു ഘട്ടത്തിൽ 45 പോയിന്റ് വരെ കൂപ്പുകുത്തി. നിലവിൽ 50 പോയിന്റിന് മുകളിലാണ് റേറ്റിങ്. ഇത് ചാനൽ മാനേജ്മെന്റിനെ വലിയ പ്രതിസന്ധിയിലാക്കി. വള്ളിക്കാവ് ആശ്രമത്തിൽ നിന്ന് കണക്ക് ചോദിക്കലുമെത്തി.
ഇതിനിടെ ചാനൽ സിഒഒയും മറ്റും നടത്തിയ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്ത ജീവനക്കാരെ കള്ളക്കേസിൽ കുടുക്കി പുറത്താക്കാനും ശ്രമിച്ചു. ഇതോടെ ചിലർ രാജിവച്ചു. എന്നാൽ വിദേശ സന്ദർശനം കഴിഞ്ഞെത്തിയ അമൃതാനന്ദമയീ ഇവർക്കൊപ്പം നിലകൊണ്ടു. ഇതോടെ ഇവരെ പുറത്താക്കാനുള്ള ജയകേശിന്റെ ശ്രമവും പൊളിഞ്ഞു. ഒരു ദിവസം അധികം ലീവെടുത്ത കുറ്റം തെളിയിക്കാൻ ജയകേഷും സംഘവും നടത്തിയ മാനേജ്മെന്റെ വൈദഗ്ധ്യവും ചർച്ചയായി. ഇതുമൂലം വെറും 2000 രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായത്. എന്നാൽ ഈ കളവ് കണ്ടെത്താനെന്ന വ്യാജേന 60000 രൂപയാണ് ചെലവാക്കിയത്. കള്ളനെ പിടിക്കാനായി അമൃതാ ടിവിയിലെ നാല് പേർ ചെന്നൈയിലേക്ക് വിമാനം കയറി. ഈ നാലു പേരുടെ വിമാന ചെലവും മറ്റും അടക്കം 60,000 രൂപയാണ് കമ്പനിക്ക് നഷ്ടമായത്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ മാതാ അമൃതാനന്ദമയീ ജയകേഷിനോട് വിശദീകരണവും തേടി. ഇത് വെട്ടിലാക്കുന്നതിനിടെയാണ് സാന്ദ്രാ തോമസ് വിഷയവും എത്തുന്നത്.
ഇതോടെ ഇനിയുള്ള എപ്പിസോഡുകളെ കുറിച്ച് സർവ്വത്ര ആശയക്കുഴപ്പവുമായി. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നിർമ്മാണ കമ്പനിയായിരുന്നു ഫ്രൈഡേ ഫിലിം. നിർമ്മിച്ച ബഹുഭൂരിപക്ഷം സിനിമകളും മോശമില്ലാത്ത പേരുണ്ടാക്കി. അതുകൊണ്ട് തന്നെ വലിയ നഷ്ടക്കണക്കുകൾ ഉണ്ടാക്കിയതുമില്ല. എന്നാൽ അമൃതാ ടിവിയുടെ പരിപാടികൾ ഏറ്റെടുത്തതോടെ കമ്പനിക്ക് സാമ്പത്തിക നഷ്ടങ്ങൾ രൂക്ഷമായി. അമൃതാ ചാനലിലെ പരിപാടികൾ ബാർക്കിൽ പിന്നോക്കം പോയതും പ്രതിസന്ധിക്ക് കാരണമായെന്നാണ് സൂചന. ഇതോടെയാണ് സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലെ തർക്കം തുടങ്ങിയത്. ഏറെ ആഘോഷത്തോടെ ഇരുവരും നേരിട്ടെത്തിയാണ് അമൃതയിലെ ഹോം മിനിസ്റ്റർ എന്ന എപ്പിസോഡിന്റെ ഉദ്ഘാടനം പോലും നിർവ്വഹിച്ചത്. അത്രയേറെ അടുപ്പമായിരുന്നു ഈ സമയത്ത് ഇരുവരും തമ്മിലുണ്ടായിരുന്നത്. എന്നാൽ നാല് മാസം കൊണ്ട് തന്നെ ഇരുവരും തെറ്റി പിരിയുകയായിരുന്നു.
സാമ്പത്തികമാണ് പ്രശ്നങ്ങലാണ് കാരണമെങ്കിലും ചില ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട്. വിജയ് അതിക്രൂരമായി ആക്രമിച്ചുവെന്നാണ് സാന്ദ്രാ തോമസിന്റെ മൊഴി, എന്നാൽ ആശുപത്രിയിൽ എത്തി ചികിൽസ തേടിയ ശേഷമാണ് ഇക്കാര്യം പുറം ലോകത്ത് എത്തിയത്. അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് സാന്ദ്രയെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിലെ നേഴ്സുമാരോട് പോലും പ്രതികരിക്കാൻ അവസരമൊരുക്കാത്ത തരത്തിലാണ് ചികിൽസ. ആരോടും സാന്ദ്ര ഒന്നും പറയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആശുപത്രിയുടെ ഭാഗത്തു നിന്നുള്ളതും സംശയത്തിനിടെ നൽകുന്നതായി വിജയ് ബാബുവിന്റേയും സാന്ദ്രാ തോമസിന്റേയും അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു. സാന്ദ്രയുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നാണ് ഇവരുടെ നിലപാട്. ആശുപത്രിയിലെ ഡോക്ടർമാരാണ് മർദ്ദന വിരവം പൊലീസിന് അറിയിച്ചത്. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴി എടുത്തതെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ കൊച്ചിയിലെ വിജയ്ബാബുവിന്റെ ഓഫീസിൽ എത്തിയ താരത്തെ വിജയ്ബാബുവും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് നടൻ വിജയ്ബാബു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി സാന്ദ്രതോമസിനെ മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണ്. അത് താൻ തെളിയിക്കും. തന്റെ ബിസിനസ് പങ്കാളിയും അവരുടെ ഭർത്താവും ചേർന്ന് അടിസ്ഥാനരഹിതമായ പരാതി നൽകിയിരിക്കുന്നത് ബിസിനസ് പ്രോപർട്ടി തട്ടിയെടുക്കുന്നതിനാണെന്നും അത് തെളിയിക്കുമെന്നും വിജയ് പറയുന്നുണ്ട്.
2011 ജനുവരി മൂന്നിനാണ് ഫൈഡേ ഫിലിംഹൗസ് പ്രവർത്തനം തുടങ്ങിയത്. ആറ് വർഷങ്ങൾ പിന്നിടുമ്പോൾ അതേദിവസം തന്നെയാണ് ഫിലിം ഹൗസിന്റെ അമരക്കാർ തമ്മിലടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഏഴ് സിനിമകൾ ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാന പുരസ്ക്കാരങ്ങളും ഇതുവഴി സ്വന്തമാക്കി. ചാനൽ ലോകത്തും ക്വാളിറ്റി പരിപാടി എന്ന നിലയിലാണ് ഹോം മിനിസ്റ്റർ ആരംഭിച്ചത്. വൻ പബ്ലിസിറ്റി നൽകിയെങ്കിലും പരിപാടി ഒരു ഫ്ലോപ്പായി മാറിയതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
അതിനിടെ സാന്ദ്രാ തോമസിനെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ കേസെടുത്തു. വിജയ് ബാബു ഓഫീസിൽ വച്ച് തന്നെ മർദ്ദിച്ചുവെന്ന സാന്ദ്രാ തോമസ് നൽകിയ മൊഴിയിലാണ് കേസെടുത്തത്. സാന്ദ്രയും വിജയ് ബാബും ഫ്രൈഡേ ഫിലിംസ് എന്ന പേരിൽ സിനിമാ നിർമ്മാണവിതരണ സ്ഥാപനം നടത്തി വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നീങ്ങിയത്. വിജയ്ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയപ്പോൾ വിജയും കൂട്ടാളികളും ആക്രമിച്ചെന്നാണ് സാന്ദ്രയുടെ പരാതി. ഹിറ്റ് ചിത്രമായ ഫിലിപ്സ് ആൻഡ് മങ്കിപെൻ ഉൾപെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്