ഉമ്മൻ ചാണ്ടിക്ക് കേരള രാഷ്ട്രീയം മടുത്തു; ഇനി കണ്ണ് ദേശീയ രാഷ്ട്രീയത്തിലേക്ക്; നിർണായക സമയത്ത് നാടുവിടുന്ന രാഹുലിന് ബദലാകാൻ നീക്കം; നോട്ട് പിൻവലിക്കലിനെതിരെ പത്രസമ്മേളനം നടത്തിയത് തുടക്കമായി
കൊച്ചി: ഉമ്മൻ ചാണ്ടിയെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കാത്ത രാഷ്ട്രീയക്കാരനാണ്. സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും ജനങ്ങൾക്കിടയിൽ കരുത്തൻ തന്നെയാണ് ഉമ്മൻ ചാണ്ടി. താൻ വളർത്തിയെടുത്ത എ ഗ്രൂപ്പിനെ തഴയുന്ന നിലപാടാണ് കേന്ദ്ര നേതൃത്വം ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിന് പ്രധാന കാരണം രാഹുൽ ഗാന്ധി തന്നെയാണ്. ഡിസിസി പുനഃസംഘടനയിലും രാഹുൽ ഗാന്ധിയാണ് തനിക്ക് വിലങ്ങുതടിയായതെന്ന ബോധ്യം ഉണ്മൻചാണ്ടിക്കുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ ഒതുങ്ങി നിന്നുള്ള രാഷ്ട്രീയ കളികൾക്ക് പുറമേ ദേശീയ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് ഉമ്മൻ ചാണ്ടി. സംസ്ഥാന പ്രതിപക്ഷം ശക്തമല്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഉമ്മൻ ചാണ്ടി ദേശീയ വിഷയങ്ങൾ ഉന്നയിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
നോട്ട് പിൻവലിക്കലിനെത്തുടർന്നു ജനം പ്രതിസന്ധി നേരിട്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞില്ലെന്ന് ആക്ഷേപമുയരുന്നതിനിടയിലാണു കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയും വേണ്ടത്ര ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപം കോൺഗ്രസിനുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗുരുതരമായ വിഷയങ്ങൾ ആരോപണമായി ഉന്നയിച്ച് ഉമ്മൻ ചാണ്ടി രംഗത്തിറങ്ങിയത്. ഇത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന്റെ തുടക്കമായും വിലയിരുത്തുന്നു. നോട്ട് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണു ഉമ്മൻ ചാണ്ടി ഉന്നയിച്ചത്. ദേശീയതലത്തിൽ ഉന്നയിക്കേണ്ട വിഷയമാണു കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടി ഉന്നയിച്ചത്.
കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തന രീതിയിലും കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് ഉമ്മൻ ചാണ്ടി. സംസ്ഥാന കോൺഗ്രസിന്റെ മുഖ്യധാരയിൽനിന്നു മാറി താഴെത്തട്ടിൽ യോഗങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഉമ്മൻ ചാണ്ടി നോട്ട് പ്രശ്നത്തിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ഗൃഹപാഠമാണു നടത്തിയതെന്ന് അദ്ദേഹം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ മാറ്റിനിർത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായാണു ദേശീയ വിഷയത്തിൽ കൃത്യമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കം. പ്രധാനമന്ത്രിക്കെതിരേ ബോംബുണ്ടെന്നു കൊട്ടിഘോഷിച്ച് ഒടുവിൽ വർഷങ്ങൾ പഴക്കമുള്ള അഴിമതി ആരോപണമുന്നയിച്ച് അപഹാസ്യമായ കേന്ദ്രനേതൃത്വത്തിന്റെ കഴിവുകേടു തുറന്നു കാട്ടുകയാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡി.സി.സി. പ്രസിഡന്റുമാരെ നിയമിച്ച രീതിയിലും കേന്ദ്രനേതൃത്വം തന്റെ വാക്കുകൾക്കു വില നൽകാതിരുന്നതിലും കടുത്ത പ്രതിഷേധത്തിലാണ് ഉമ്മൻ ചാണ്ടി. എന്നാൽ അതിന്റെ പേരിൽ ഹൈക്കമാൻഡിനെ എതിർക്കാനോ വെല്ലുവിളിക്കാനോ ഉമ്മൻ ചാണ്ടി തയാറല്ല.
പക്ഷേ ജനങ്ങളെ ആകെ ബാധിക്കുന്ന ഗൗരവതരമായ ഒരു വിഷയത്തിൽ കേന്ദ്ര നേതൃത്വംപോലും എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണു പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ റിപ്പോർട്ടും മറ്റു തെളിവുകളും നിരത്തി പ്രധാനമന്ത്രിക്കെതിരേതന്നെ ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചത്. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഇടതു മുന്നണിയാണെന്ന കെ. മുരളീധരന്റെ പരാമർശം ശരിവയ്ക്കുന്നതിനോടൊപ്പം ഇതേ ആരോപണത്തിന്റെമുന കോൺഗ്രസ് ദേശീയ നേതൃത്വത്തിനു നേരേ തിരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഉന്നയിച്ച ആരോപണങ്ങൾക്കു കേന്ദ്രസർക്കാർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹത്തിന് അറിയാം.
കേന്ദ്ര നേതൃത്വമല്ലേ ഈ വിഷയം ഏറ്റെടുക്കേണ്ടത് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ആദ്യം ഒഴിഞ്ഞുമാറിയ ഉമ്മൻ ചാണ്ടി പിന്നീട് വിഷയം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു മറുപടി നൽകി. ഉമ്മൻ ചാണ്ടി ദേശീയ നേതാക്കളിൽ ഒരാളാണെന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രഫ. കെ.വി. തോമസ് എംപി. പറയുകയും ചെയ്തു. ജനകീയ പ്രശ്നങ്ങൾ ഉയർത്തി തന്നെ അങ്ങനെ അവഗണിക്കാൻ കഴിയില്ലെന്നുള്ള ശക്തമായ സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകിയത്.
ഇപ്പോൾ കേന്ദ്രത്തിൽ സർവശക്തനായിരിക്കുന്നത് എ കെ ആന്റണിയാണ്. രാഷ്ട്രീയമായി ആന്റണി വിരമിക്കലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിൽ കൂടി ആന്റണിക്ക് പകരക്കാരനാകുക എന്നാണ് ഉണ്മൻചാണ്ടിയുടെ ഉദ്ദേശ്യം. ദേശീയ പ്രശ്നങ്ങൾവരെ ഉയർത്തിക്കൊണ്ടുവന്ന്, കോൺഗ്രസിലെ ശക്തമായസാന്നിധ്യമായി തനിക്ക് നിൽക്കാനാവുമെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. നോട്ടുപ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ഹൈക്കമാൻഡ് നീക്കം ഏശുന്നില്ലെന്ന് പാർട്ടിക്കുള്ളിലും പുറത്തും ചർച്ച പടരുമ്പോഴാണ് നോട്ടടിയിലെഅഴിമതി ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ദേശീയശ്രദ്ധയിലേക്ക് വരുന്നത്. ദേശീയരാഷ്ട്രീയത്തിൽപ്പോലും തനിക്ക് ഇടപെടാനാവുമെന്ന് തെളിയിച്ചുകൊണ്ടാണ് രേഖകളുടെയെല്ലാം പിൻബലത്തോടെ കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുൽഗാന്ധിയുടെ 'ബോംബ്' പൊട്ടാതെ ചീറ്റിയപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.
നോട്ടുപ്രതിസന്ധിയിൽ ദേശീയ നേതൃത്വമല്ലേ പ്രതികരിക്കേണ്ടതെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ആദ്യം ഒഴിഞ്ഞുമാറി. എന്നാൽ, തുടരെ ആ ചോദ്യംതന്നെ വന്നപ്പോൾ താൻ ഉന്നയിച്ചവിഷയം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. എന്നാൽ, ഹൈക്കമാൻഡിന്റെ അറിവോടെത്തന്നെയാണ് ഉമ്മൻ ചാണ്ടി ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ നേരത്തെതന്നെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ആരോപണം കേരളത്തിൽതന്നെ ഉന്നയിക്കട്ടെയെന്ന നിർദേശമാണ് മുകളിൽനിന്ന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഗൃഹപാഠം ചെയ്തുതന്നെയാണ് അദ്ദേഹം എത്തിയത്.
ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ ഹൈക്കമാൻഡിന്റെ അറിവോടെയാണെന്ന് കെപിസിസി. വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടി ദേശീയനേതാക്കന്മാരിൽ പ്രധാനപ്പെട്ട ആളാണ്. നോട്ട് നിരോധനത്തിനുപിന്നിലെ ഗൂഢലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരാൻ മറ്റുള്ളവർ നടത്തുന്ന അതേ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും നിർവഹിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍