ഫോർ സ്റ്റാർ പൂട്ടുന്നത് സ്വാഭാവിക നീതിക്ക് എതിരെന്ന് ഹൈക്കോടതി; ടു സ്റ്റാർ-ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴ് വീഴും: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ ഭാഗിക അംഗീകാരം; കാറ്റഗറി മാറ്റത്തിലൂടെ ത്രീസ്റ്റാർ ബാറുകൾ തുറന്നേക്കും
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഭാഗിക അംഗീകാരം. ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയാണ് കോടതി മദ്യനയത്തെ അംഗീകരിച്ചത്. ഇതോടെ 21 ഫൈവ് സ്റ്റാർ ബാറിനൊപ്പം 34 ഫോർ സ്റ്റാർ ബാറിനും പ്രവർത്തിക്കാം. ഇതിനൊപ്പം 278 ത്രീ സ്റ്റാർ ബാറുകളും അടച്ചുപൂട്ടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് കെ സുരേന്ദ്രമോഹനാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്.
അതായത് പ്രവർത്തിക്കുന്ന 312 ബാറുകളിൽ ഫോർ സ്റ്റാറുകളായ 34 എണ്ണം അടയ്ക്കേണ്ടതില്ല. ബാക്കിയുള്ള 278 ത്രീ സ്റ്റാർബാറുകളും വിധിയോടെ അടച്ചു പൂട്ടണം. പണി പൂർത്തിയായ ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്നും വ്യക്തമാക്കി. ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മാനദണ്ഡമാണ് ഫോർ സ്റ്റാറിനും ഉള്ളത്. ഇത് ചൂണ്ടിയാണ് ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. ഈ സാഹചര്യത്തിൽ ഫൈവ് സ്റ്റാറുകൾക്ക് അനുവദിച്ച നീതി ഫോർസ്റ്റാറിന് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫൈവ് സ്റ്റാർ ബാറുകൾക്കും ഹെറിറ്റേജ് ബാറുകൾക്കും ബാർ ലൈൻസ് നൽകാമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ 34 ഫോർ സ്റ്റാർ ബാറുകളും 21 ഫൈവ് സ്റ്റാർ ഹോട്ടലുകളുമാണുള്ളത്. 8 ഹെറിറ്റേജ് ഹോട്ടലുകളിലും ബാറുകളുണ്ട്. ഇതടക്കം സംസ്ഥാനത്ത് മൊത്തം എഴുപതോളം ബാറുകളാണ് പ്രവർത്തിക്കുക. പൂട്ടിയ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഫോർ സ്റ്റാറിലേക്ക് മാറിയാൽ പ്രവർത്തിക്കാമെന്ന വിലയിരുത്തലും എത്തുന്നുണ്ട്. ഈ സാഹചര്യത്തിന് കോടതി വിധി ഇടയാക്കുമെന്നും വിമർശനമുണ്ട്.
മദ്യനയം കോടതി അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ടു സ്റ്റാർ ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴുവീഴും. നാളെത്തന്നെ ബാറുകൾ പൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് എക്സൈസ് മന്ത്രി കെ ബാബു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബാറുകൾ പൂട്ടാൻ മൂന്നാാഴ്ച സമയം അനുവദിക്കണമെന്ന് ബാറുടമകൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതിനെ തുടർന്നാണ് ബാറുകൾ നാളെത്തന്നെ പൂട്ടാൻ നിർദ്ദേശം നൽകിയത്.
സർക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നൽകുന്ന വിധി പുറപ്പെടുവിച്ചശേഷം ബാറുടമകൾ ഹർജി സമർപ്പിച്ചിരുന്നു. ബാറുകൾ പൂട്ടാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്നമാണ് ഉടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, ഹർജി തള്ളിയാണ് ഇന്നുതന്നെ ബാർ പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ബാറുകൾ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ബാറുടമകളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാർ നടപടി പിൻവലിക്കുന്നതിനെതിരെ മദ്യവർജന സമിതിയും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസും നൽകിയ ഹർജികളും അടക്കം മൊത്തം 83 ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ത്രീ സ്റ്റാർ ബാറുടമകൾ വ്യക്തമാക്കി. നാളെ തന്നെ അപ്പീൽ നൽകാനാണ് തീരുമാനം.
അതിനിടെ സർക്കാരിന്റെ മദ്യനയത്തിന് കോടതി വിധി അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മറിച്ചുള്ള വാദങ്ങൾ ശരിയല്ല. ഫോർ സ്റ്റാർ ബാറിൽ അപ്പീൽ പോകണമോ എന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. എ പ്ലസ് കിട്ടിയില്ലെങ്കിലും വിജയം സർക്കാരിനാണെന്ന് എക്സൈസ് മന്ത്രി കെ ബാബുവും അറിയിച്ചു. വിധി പകർപ് കിട്ടിയശേഷം സർക്കാർ അനന്തര നടപടികൾ സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.
സർക്കാരിന്റെ വിജയമാണ് കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് സുധീരനും വ്യക്തമാക്കി. മദ്യനയത്തിൽ ജനതാൽപര്യം മാനിച്ചുള്ള വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. മദ്യനിരോധനത്തിനുള്ള നീക്കങ്ങൾക്ക് ഇത് കൂടുതൽ ശക്തി പകരും. ഫോർ സ്റ്റാർ ബാറുകളും നിരോധനത്തിന്റെ പരിധിയിൽ വരുത്തണമെന്നതാണ് സർക്കാർ നയം. ഫോർ സ്റ്റാർ ബാറുകൾക്ക് കോടതി അനുമതി നൽകിയ സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
സർക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണ് വിധിയെന്ന് മന്ത്രി ഷിബു ബേബി ജോണും പ്രതികരിച്ചു. ബാറുകളുടെയും ബിവറേജസ് ഷോപ്പുകളുടെയും സമയം പുനഃക്രമീകരിക്കണം. പ്രവർത്തന സമയം ഉച്ചമുതലാക്കുന്നത് പരിശോധിക്കണമെന്നും ഷിബു ബേബിജോൺ പറഞ്ഞു.
അതേസമയം, ഫോർ സ്റ്റാർ ബാറുകളുടെ കാര്യത്തിൽ സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ വ്യക്തിപരമായി നിയമ നടപടി തുടരുമെന്ന് ടി എൻ പ്രതാപൻ എംഎൽഎ പറഞ്ഞു.
മദ്യനയം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ബാർ ഉടമകൾക്ക് നിയമപരമായി കഴിയില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദം. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും മദ്യലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കോടതിയിൽ വിശദീകരിച്ചു. ഇതിനെ കോടതി അംഗീകരിച്ചു. എങ്കിലും ത്രിസ്റ്റാർ മാത്രം മതിയെന്ന ഉത്തരവ് അംഗീകരിച്ചുമില്ല. എന്നാൽ ഹോട്ടൽ വ്യവസായത്തിലേക്ക് കോടികൾ മുതൽമുടക്കിയ സാഹചര്യം ഉടമകളും ഉയർത്തി. ഈ സാഹചര്യത്തിലാണ് ഫോർ സ്റ്റാറുകൾക്ക് പ്രവർത്തനാനുമതി.
ഈ കേസിൽ ഒക്ടോബർ 30ന് മുമ്പ് തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്. ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതി വിധി അൽപ്പം നീളുകയായിരുന്നു. മദ്യ വില്പനയുമായി ബന്ധപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ വീണ്ടും വിശദീകരണ പത്രിക നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നീണ്ടു പോയത്.
ഉമ്മൻ ചാണ്ടി സർക്കാരിന് രാഷ്ട്രീയമായി ഏറെ ആശ്വാസമാണ് ഈ വിധി. മദ്യലോബിക്ക് വഴങ്ങിക്കേസിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയെന്ന ആരോപണങ്ങൾക്കും ഒരുപരിധിവരെ വിരാമമാകും. എന്നാൽ ബാർ തൊഴിലാളികളുടെ പുനരധിവാസമുൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിന് തലവേദനയാകും. ഇതിനൊപ്പം ബാറുകളിൽ നിന്നുള്ള നികുതി നഷ്ടവും ഖജനാവിനെ ബാധിക്കും.
നിലവാരമില്ലായെന്ന് കണ്ടെത്തി സർക്കാർ പൂട്ടിയ 418 ബാറുകളുടെ കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിലപാട് നേരത്തെ എടുത്തിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിന് മാത്രം ബാറുകളെന്ന മദ്യനയമുള്ളതിനാൽ ബാറുകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് നിലവാര പരിശോധനയെന്ന ഈ ബാറുകളുടെ ആവശ്യത്തിന് പ്രസ്ക്തിയില്ലെന്നായിരുന്നു കോടതി വിധി. സിംഗിൾ ബഞ്ച് ഉത്തരവോടെ ബാക്കി ത്രീസ്റ്റാർ ബാറുകൾക്കും താഴ് വീഴുകയാണ്.
സർക്കാർ ആദ്യം 418 ബാറുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതുസംന്ധിച്ച രാഷ്ട്രീയ വിവാദമാണ് പുതിയ മദ്യനയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ബാറു തുറക്കാനാണ് സർക്കാരിന് താൽപ്പര്യമെന്ന പരോക്ഷ ആക്ഷേപങ്ങൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ ഉയർത്തി. ഇതോടെ എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ത്രിസ്റ്റാർ ബാറുകളെല്ലാം പൂട്ടുന്ന മദ്യനയവുമായെത്തി. ഇതിനെയാണ് കോടതിയിൽ ബാറുടമകൾ ചോദ്യം ചെയ്തത്.
മദ്യനയ പ്രകാരം ശേഷിച്ച ബാറുകളിൽ ഫൈവ് സ്റ്റാർ ഒഴികെയുള്ളവ സെപ്റ്റംബർ 30ന് പൂട്ടാനായിരുന്നു സർക്കാറിന്റെ തീരുമാനം. ഹൈക്കോടതിയിൽ ഹർജി നൽകിയ ശേഷം സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയായിരുന്നു സെപ്റ്റംബർ 30ന് ശേഷം 292 ബാറുകൾ പ്രവർത്തിച്ചത്. ഹൈക്കോടതി വിധി വരുംവരെ ബാർ പ്രവർത്തിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി പ്രതികൂലമായാൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് സാവകാശം വേണമെന്നും അതുവരെ ബാർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഉടമകൾ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.
ഹൈക്കോടതി വിധിയോടെ ഇന്ന് രാത്രിയോടെ ത്രീ സ്റ്റാർ ബാറുകളെല്ലാം പൂട്ടും. മദ്യനയത്തിന്റെ ഭാഗമായി പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകൾ ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ പൂട്ടിയിരുന്നു. പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്