വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നവർക്ക് വൻ ഇളവുകളുമായി കമ്പനികൾ; പ്രീമിയത്തിൽ 40 ശതമാനം വരെ ലാഭം നേടാം; എൻജിൻ നമ്പറും ചേസിസ് നമ്പറുമായി കമ്പനിയുടെ വെബ്സൈറ്റിൽ കയറിയാൽ അഞ്ചു മിനിട്ടുകൊണ്ട് പോളിസി റെഡി: വാഹന ഇൻഷുറൻസുകളെ കുറിച്ച് അറിയേണ്ടതെല്ലാം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യ മാത്രമല്ല, ലോകമൊട്ടുക്ക് കാഷ്ലെസ് ഇക്കോണമിയിലേക്കു പതുക്കെ പതുക്കെ അടുത്തുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനം ഇന്ത്യയെ അതിവേഗം പണരഹിത സമ്പദ് വ്യവസ്ഥയിലേക്കു നയിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. എന്തൊക്കെയാണെങ്കിലും സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാത്തരം വാണിജ്യ ഇടപാടുകളും ഇന്ന് ഇന്റർനെറ്റിലൂടെ നടക്കുന്നുണ്ട്. രാജ്യത്തെ ഇൻഷുറൻസ് മേഖലയും ഇക്കാര്യത്തിൽ അതിവേഗ ചുവടുവയ്പ്പുകളാണ് നടത്തുന്നത്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഓൺലൈനിലൂടെ ഇൻഷുറൻസ് തുക അടയ്ക്കുന്നവർക്ക് ഇളവുകളുമായി പൊതുമേഖലാ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നു. പുതുതായി വാഹനം വാങ്ങുന്ന വാഹനത്തിനുള്ള ഇൻഷുറൻസ് ഓൺലൈനിലൂടെ എടുത്താൽ പ്രീമിയം തുകയുടെ പത്തുമുതൽ നാല്പതു വരെ ശതമാനം വരെ ഇളവാണ് ഉപഭോക്താവിനു ലഭിക്കുക.
ജീവിതത്തിന്റെ സമസ്ത മേഖലയിലും കടന്നുകയറുന്ന ഇന്റർനെറ്റ് ഇൻഷുറൻസ് മേഖലയിലും എത്തിയിട്ട് ഏറെ നാളായി. രാജ്യത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഇക്കാര്യത്തിൽ ഏറെ മുന്നിലായിരുന്നു. ബജാജ് അലയൻസ് പോലുള്ള കമ്പനികൾ 2012ൽ തന്നെ വെബ്സൈറ്റ് തുടങ്ങി ഓൺലൈൻ കച്ചവടത്തിന് അവസരം ഒരുക്കിയിരുന്നു. ഇക്കാര്യത്തിൽ ആദ്യം പിന്നോട്ടുനിന്ന പൊതുമേഖലാ കമ്പനികളും മാറിയ സാഹചര്യത്തിൽ ഓൺലൈൻ കച്ചവടത്തിന് ഏറെ പ്രധാന്യം നല്കാൻ തയാറായിരിക്കുകയാണ്.
ഉഭോക്താക്കളെ ഒരുവിധത്തിലും ശല്യപ്പെടുത്താതെ കമ്പനികൾക്ക് തങ്ങളുടെ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ കഴിയുന്ന ഒരിടം കൂടിയാണ് ഇന്റർനെറ്റ്. ഈയൊരു സൗകര്യമാണ് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളെ തങ്ങളുടെ ഇടപാടുകൾ ഓൺലൈനാക്കാൻ പ്രേരിപ്പിക്കുന്നത്. കമ്പനിക്കും ഉപഭോക്താവിനും ലാഭം കൂടുന്നുവെന്ന പ്രത്യേകതയും ഓൺലൈൻ കച്ചവടത്തിനുണ്ട്. പോളിസി വാങ്ങാൻ മാത്രമല്ല, പ്രീമിയം അടയ്ക്കാനും ക്ലെയിം ആവശ്യപ്പെടാനും നഷ്ടപരിഹാരം സ്വന്തം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാനുമെല്ലാം ഇന്റർനെറ്റിനെ പ്രയോജനപ്പെടുത്താം. ഇതിനൊന്നിനും ഉപഭോക്താവ് മുറിവിട്ട് പുറത്തിറങ്ങേണ്ട ആവശ്യമില്ല. ആകെ വേണ്ടത് ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈലോ, കംപ്യൂട്ടറോ മാത്രം.
ഓൺലൈൻ ഇൻഷുറൻസുള്ള കമ്പനികൾ ഏതൊക്കെ?
പണരഹിതവിപണിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കേന്ദ്ര സർക്കാരും കൂടിച്ചേർന്നാണ് ഓൺലൈൻ ഇൻഷുറൻസ് ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റൽ, നാഷണൽ എന്നീ പൊതുമേഖലാ കമ്പനികളാണ് ഇളവുകൾ നല്‍കുന്നത്. സാധാരണ പോളിസികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഡിസ്കൗണ്ട് നിരക്കിൽ കിട്ടുന്ന പോളിസിക്കുമുണ്ടാകും. പ്രീമിയം തുകയുടെ പത്തു ശതമാനം ഇളവാണ് കേന്ദ്രം നല്‍കുന്നത്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെ ഇങ്ങനെ കിട്ടും. ഇതിനൊപ്പം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന അധിക ആനുകൂല്യവും ചേരുമ്പോൾ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.
എൻജിൻ- ചേസിസ് നമ്പറുകൾ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക
അതേസമയം, പുതിയ വണ്ടികൾക്കുള്ള ഇൻഷുറൻസിനു മാത്രമാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പോളിസി പുതുക്കുമ്പോൾ ഇതു ലഭ്യമാകില്ല. ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ലളിതമായ കാര്യങ്ങളേ ഉപഭോക്താവ് ചെയ്യേണ്ടതുള്ളൂ. പുതിയ വണ്ടിയുടെ എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക. എടിഎം കാർഡും കൈയിൽ കരുതി വേണ്ട കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ പുതിയ പോളിസിയുടെ ഭാഗം ക്ലിക്ക് ചെയ്യണം. വണ്ടി ഉടമയുടെ വിലാസവും വാഹനത്തിന്റെ എൻജിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം. വണ്ടിയുടെ മോഡൽ മാത്രം കൊടുത്താൽ മതി. വിലയും അനുബന്ധവിവരങ്ങളുമെല്ലാം സൈറ്റിൽ കിട്ടും. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
നെറ്റ് ബാങ്കിങ് വഴിയോ കാർഡ് മുഖാന്തരമോ പണമടയ്ക്കാം. മൊബൈൽ വാലറ്റുകളും ഉപയോഗിക്കാം. അപ്പോൾതന്നെ പോളിസിയുടെ പ്രിന്റ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഈ പ്രിന്റ് കൊടുത്താൽ മതി. ഒരു കോപ്പി വണ്ടിയിലും സൂക്ഷിക്കാം. അഞ്ചു മിനിട്ടു കൊണ്ട് കാര്യങ്ങൾ കഴിയും.
ഇൻഷുറൻസിന്റെ ഇടനിലക്കാരോട് റ്റാറ്റ പറയാം
ഇൻഷുറൻസ് പോളിസികൾ ഇന്റർനെറ്റിലൂടെ വാങ്ങുന്നതുമൂലം ഉപഭോക്താവിന് ഒട്ടേറെ പ്രയോജനങ്ങളാണു ലഭിക്കുന്നത്. പുഷ് മാർക്കറ്റിങ് ഇല്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ഉപഭോക്താവിനു പിന്നാലെ നടന്ന് നിർബന്ധമായി പോളിസികൾ എടുപ്പിക്കുന്നത് പതിവു കാഴ്ചയാണ്. ഇടപാടുകൾ ഓൺലൈനാകുമ്പോൾ ഇടനിലക്കാരൻ ഇല്ലാതാകുന്നു. കമ്പനിയും ഉപഭോക്താവും തമ്മിൽ നേരിട്ടായിരിക്കും കച്ചവടം. ഏതു കമ്പനിയുടെ ഏതു പ്ലാൻ അനുസരിച്ചുള്ള പോളിസി തെരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കൾക്കു തീരുമാനിക്കാം. അനാവശ്യമായ ഇൻഷുറൻസ് പോളിസികൾ ഏജന്റ് ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്ന സാഹചര്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.
വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിയെക്കുറിച്ചും കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും ഉപഭോക്താവിന് ഇന്റർനെറ്റിലൂടെ സാധിക്കും. പ്രൊഡക്റ്റുകളും പ്ലാനുകളും എല്ലാം വിശദമായി വിലയിരുത്തുന്ന വെബ്സൈറ്റുകളും ഇന്ന് ധാരാളമുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിക്ക് മറ്റു കമ്പനികൾ നല്കുന്ന വാഗ്ദാനങ്ങൾ ഉപഭോക്താവിനു പരിശോധിക്കാം. ഒരു മുറിയിലിരുന്ന് ഒരുവിധ സമ്മർദ്ദങ്ങളുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്.
വിവിധ പോളിസിയെക്കുറിച്ചുള്ള ഫീഡ്ബാക്കുകളും ഇന്റർനെറ്റിൽതന്നെ ലഭ്യമാണ്. മുമ്പ് ഇതേ പോളിസി ഉപയോഗിച്ചിട്ടുള്ളവരുടെ അനുഭവങ്ങൾ ശരിയായ പോളിസി തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഫീഡ്ബാക്കുകൾക്കും റേറ്റിംഗുകൾക്കും വേണ്ടി മാത്രം വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീരുമാനം വേഗത്തിലെടുക്കാൻ ഇത്തരം സൈറ്റുകൾ സഹായിക്കും. ഇൻഷുറൻസ് റേറ്റിങ് ഏജൻസികളുടെയും മറ്റ് അധികൃതരയുടെയും വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയും കൃത്യമായി നഷ്ടപരിഹാരം നല്കുന്നതിലുള്ള അവരുടെ ചരിത്രവും മനസിലാക്കാൻ ഉപഭോക്താവിനാകും. അതുപോലതന്നെ ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇൻഷുറൻസ് വകുപ്പിന്റെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരിക്കും.
വാഹന ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ അതിവേഗം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 ൽ നടത്തിയ ഒരു കണക്കെടുപ്പിൽ വാഹന ഇൻഷുറൻസിൽ 24 ശതമാനവും ആരോഗ്യ ഇൻഷുറൻസിൽ 12 ശതമാനവും ഉണ്ടായിരിക്കുന്നതായി കണ്ടെത്തപ്പെട്ടു.
ഇതൊടൊപ്പം തന്നെ വാഹന ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമാണ്. ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ രാജ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഇൻഷുർ ചെയ്തതായ നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി നൽകുന്നുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ (രജിസ്ട്രേഷൻ നമ്പർ, എൻജിൻചേസിസ് നമ്പർ, ഇൻഷുർ ചെയ്ത കമ്പനി, ഓഫീസ്, പോളിസി നമ്പർ, പിൻകോഡ് എന്നിവ ആണ് അറിയാൻ കഴിയുക. 25 ഓളം ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇങ്ങനെ ലഭിക്കും.
ഓൺലൈൻ ഇൻഷുറൻസിനായി ലിങ്കുകൾ സന്ദർശിക്കാം
https://uiic.co.in/product/motor
http://www.newindia.co.in/calcis/motor1.aspx
https://www.orientalinsurance.org.in/
https://www.gibl.in/car-insurance/
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍