കടകംപള്ളി ബാങ്കിലെ കള്ളപ്പണ വാർത്ത പുറത്തായതോടെ അനഭിമതനായി; പാർട്ടി നേതൃത്വത്തെ ആദായ നികുതി വകുപ്പ് ഇടപെടൽ അറിയിച്ചെന്നും കണ്ടെത്തി; ഭൂമി തട്ടിപ്പും പിരിവും കൈയോടെ പിടിച്ച് മന്ത്രിയുടെ തിരിച്ചടി; കടകംപള്ളിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കുന്നത് മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടകംപള്ളി സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപവുമായി ഒരു മന്ത്രിയുടെ പേര് ചർച്ച വിഷയമായിരുന്നു. ഇതേ കുറിച്ചു അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ ഒരു സിപിഐ(എം) പ്രാദേശിക നേതാവിന്റെ മരണവും ദുരൂഹതകൾ സജീവമായി. ഇപ്പോഴിതാ തലസ്ഥാത്ത് നിന്നുള്ള മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ പുറത്താക്കിയിരിക്കുന്നു. ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിലും അഴിമതിക്കുള്ള സാധ്യതകളാണ് ചർച്ചയാകുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫിന്റെ കള്ളത്തരം കണ്ടെത്തിയതെന്നാണ് സൂചന. വിജിലൻസ് നേരിട്ട് അന്വേഷിച്ച് പ്രഥാമിക വിവരങ്ങൾ ശേഖരിച്ചതയായും സൂചനയുണ്ട്. അതിന് ശേഷമാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വൽസല കുമാറിനെ പുറത്താക്കിയതിലും കടകംപള്ളി ബാങ്കിലെ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗം ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടത്. മന്ത്രി കടകംപള്ളിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ശ്രീവൽസ കുമാർ. ഒരു ഭൂമി ഇടപാടിൽ ശ്രീവത്സകുമാറിന്റെ പേരിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് പുറത്താക്കൽ നടപടിയെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, യഥാർത്ഥ് കാരണം എന്താണെന്ന ആർക്കും വ്യക്തമായിട്ടില്ല. മന്ത്രിക്ക് അനഭിമതനായിട്ടാണ് പുറത്താകൽ എന്നതും വ്യക്തമല്ല. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് കടകംപള്ളി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂറത്തു വന്നത്. ആദായ നികുതി വകുപ്പ് കടകംപള്ളി ബാങ്കിൽ പരിശോധന നടത്തിയെന്നത് പാർട്ടി കേന്ദ്രങ്ങൾ പോലും വിശ്വസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം പുറത്തു പോയത് ശ്രീവൽസ കുമാറിൽ നിന്നെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് പോലും കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമി തട്ടിപ്പ് പൊടിതട്ടിയെടുക്കുന്നത്.
നേമം മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന ഇയാളെ പ്രത്യേക ശിപാർശയോടെയാണ് കടകംപള്ളിയുടെ പഴ്സണൽ സ്റ്റാഫംഗമായി നിയമിച്ചത്. ഫാം ഇൻഫർമോഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണ് ശ്രീവൽസ കുമാർ. ബന്ധു നിയമനത്തിന്റെ പേരിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ രാജിവച്ചൊഴിഞ്ഞതിന്റെയന്ന് തന്നെയാണ്് സിപിഐ(എം) സംസ്ഥാന സമിതിയിലും ശ്രീവൽസകുമാറിനെതിരായ പരാതികൾ പരിഗണിച്ചത്. അന്ന് തന്നെ ഇയാൾക്കെതിരെ നടപടികൾക്കും തുടക്കമായതായാണ് സൂചന. പാർട്ടിയും മുഖ്യമന്ത്രിയും ശ്രീവൽസകുമാറിനെതിരെ കടുത്ത നടപടികളെടുക്കുമ്പോഴും കടകംപള്ളി ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നാണ് സൂചന. എന്നാൽ കടകംപള്ളി ബാങ്കിലെ വിവരങ്ങൾ പുറത്തുവന്നതോടെ ഇത് മാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗമായിരിക്കെ ജില്ലയിലെ മറ്റൊരു നേതാവിനു വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണമാണ് ഇതോടെ സജീവമാകുന്നത്.
പുറത്താക്കപ്പെട്ട ശ്രീവൽസ കുമാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനം മന്ത്രിയുടെ ശ്രദ്ധയിൽ നേരത്തെ പെട്ടിരുന്നു. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയംഗം പറഞ്ഞതനുസരിച്ച് ഹൈക്കോടതിയിലെ ഒരു വക്കീലുമായി ഒരു കേസിനെക്കുറിച്ച് ഇയാൾ സംസാരിച്ചിരുന്നു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫായിരിക്കെ ആ പദവി ഉപയോഗിക്കുകയും മന്ത്രിയുടെ അനുമതിയോ അറിവോ ഇല്ലാതെ കേസുകളെക്കുറിച്ച് സംസാരിച്ചുവെന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതൊക്കെ മന്ത്രിക്ക് അനഭിമതനാക്കി എന്നാണ് അറിയുന്നത്. ഇതിന് പുറമേയാണ് കടകംപള്ളി ബാങ്കുമായ വിവാദങ്ങളുമെത്തുന്നത്. ഇതോടെ ശ്രീവൽസ കുമാറിനെ കൈവിടാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. പാർട്ടി ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമിതിയുടേയും അംഗീകാരത്തോടെയാണ് ശ്രീവൽസ കുമാറിനെ നിയമിച്ചത്. അതുകൊണ്ട് തന്നെ പാർട്ടി തീരുമാനം അനുകൂലമാക്കി ശ്രീവൽസ കുമാറിനെ പുറത്താക്കുകയും ചെയ്തു.
കടകംപള്ളി വൈദ്യുതി മന്ത്രിയായിരിക്കെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ചില ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കടകംപള്ളിയിലെ പ്രശ്നങ്ങൾ ഉയർന്നത്. ഇതോടെ പ്രതിരോധത്തിലായ മന്ത്രി പ്രതിച്ഛായ വീണ്ടെടുക്കാൻ കൂടിയാണ് പേഴ്സണൽ സ്റ്റാഫിലെ അംഗത്തെ പുറത്താക്കുന്നത്. അഴിമതിയുമായി ഒരു വിട്ടു വീഴ്ചയ്ക്കും താനില്ലെന്ന് വരുത്താൽ കുടിയാണ് ഇത്. എന്നാൽ സിപിഎമ്മിനുള്ളിലെ വിഭാഗിയതയും ഇതിന് കാരണമായി പറയപ്പെടുന്നു. പുറത്താക്കപ്പെട്ട വൽസല കുമാർ, മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനും പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്നു. കടകംപള്ളിയുടെ എതിർ ചേരിയിൽപ്പെട്ട ശിവൻകുട്ടിയുടെ വിശ്വസ്തൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന ആദ്യ സൂചനകൾ കടകംപള്ളിക്ക് കിട്ടിയത് കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ടാണ്. ഇതിന് പിന്നിൽ സിപിഎമ്മിലെ തിരുവനന്തപുരത്തെ ഗ്രൂപ്പ് പോരും ഉണ്ടെന്ന് കടകംപള്ളി വിലയിരുത്തി.
സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ചതും ബിജെപിയെ കൊണ്ട് അത് ആരോപണമായി ഉന്നയിച്ചതിന് പിന്നിലും ഇത്തരം ശക്തിയാണെന്ന് കടകംപള്ളി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടേയും മറ്റും ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ വാർത്ത എത്തിച്ചതും തന്റെ ഓഫീസിലെ പ്രമുഖനാണെന്നും മന്ത്രി കണ്ടെത്തി. ഇതെല്ലാം കൂടിയായപ്പോൾ ശ്രീവൽസ കുമാറിനെ പുറത്താക്കാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. ഇനിയൊരു വിവാദം കൂടി ഉണ്ടായാൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന സൂചന കടകംപള്ളിക്ക് മുഖ്യമന്ത്രി നൽകിയതായും അറിയുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ ശുദ്ധികലശം നടത്താൻ മന്ത്രി തയ്യാറാകുന്നത്. അഴിമതിയോ പിരിവോ ആരു നടത്തിയാലും മന്ത്രി സംരക്ഷിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ഓഫീസിലെ ജീവനക്കാർക്ക് കടകംപള്ളി നൽകുന്നതെന്നാണ് സൂചന.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിവേരിളക്കിയ വിവാദങ്ങളുടെ ഒരു വശത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ പങ്ക് വളരെ വലുതായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ജിക്കുമോൻ, ജോപ്പൻ, സലിംരാജ് തുടങ്ങിയവരെല്ലാം ഉമ്മൻ ചാണ്ടിക്കുണ്ടാക്കിയ തലവേദന ചെറുതല്ല. മന്ത്രിസഭയുടെ അടിത്തറ ഇളക്കുന്ന വിധത്തിലേക്ക് വിവാദങ്ങൾ എത്തുകയും ചെയ്തു. ഇതു കൂടി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ ഇടപെടൽ. വൽസകുമാറിനെതിരായ ആരോപണങ്ങൾ പോലും ചർച്ചയാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കി. എന്തായാലും മുൻ സർക്കാറിനെ ഒരിക്കലും മാതൃകയാക്കില്ലെന്നും ആ സർക്കാറിന്റെ അഴിമതികൾ ആവർത്തിക്കില്ലെന്നും ജനങ്ങളോട് സത്യം ചെയ്ത് അധികാരത്തിൽ കയറിയ ഇടതു സർക്കാർ ഉമ്മൻ ചാണ്ടിയുടെ അതേ പാതയിലാണോ സഞ്ചരിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് വൽസകുമാറിന്റെ പുറത്താക്കലെന്ന് കടകംപള്ളിയുടെ ഓഫീസുൂം വിശദീകരിക്കുന്നു.
പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലേറ്റ ശേഷം ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നാലെ മന്ത്രി മേഴ്സികുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിനെ കൊലപാതക കേസിൽ അറസ്റ്റു ചെയ്തു. ഇപ്പോഴിതാ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തെ പിരിച്ചു വിട്ടിരിക്കുന്നു. ഇത് സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. നേരത്തെ കടകംപള്ളി സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ചും ബാങ്കിലെ ഉദ്യോഗസ്ഥൻ എൽ.വി.ജയശങ്കർ മരിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഡിജിപിക്കു പരാതി നൽകിയതും കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളും വിവാദത്തിലായിരുന്നു. കടകംപള്ളി സർവീസ് സഹകരണബാങ്കിലെ ശാഖാ മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരൻ മരിച്ച സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചത്.
സഹകരണബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്താനിരിക്കവേയാണ് ഈ ദുരൂഹമരണം. സിപിഐ(എം) നേതാക്കളുടെ കോടികളുടെ ഇടപാടുകൾ ഇദ്ദേഹത്തിന് അറിയാം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം മരണം ഹൃദയാഘാതത്താലാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്