നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിങ്; കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്നം: റാഗിങ് എന്ന ക്രിമിനൽ കുറ്റം അവസാനിപ്പിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്ന നിർദ്ദേശങ്ങൾ
മുരളി തുമ്മാരുകുടി
നാട്ടകത്തെ പോളിടെക്നിക്കിൽ റാഗിങ്ങിനിരയായി ഒരു കുട്ടിയുടെ വൃക്ക തകരാറിലായി എന്നത്, ഒരു വ്യക്തി എന്ന നിലയിലും ഒരു അച്ഛൻ എന്ന നിലയിലും എന്നെ നടുക്കുന്നു. പണ്ടൊക്കെ പ്രൊഫഷണൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന ഈ രോഗം ഇപ്പോൾ പോളിടെക്നിക്കും ഐ ടി ഐ യും കടന്ന് +2 സ്കൂളുകളിൽ വരെ എത്തിയിരിക്കുന്നു. ഇതിനെ മൂടോടെ പിഴുതു മാറ്റിയില്ലെങ്കിൽ മൂന്നുകാര്യങ്ങളാണ് സംഭവിച്ചേക്കാവുന്നത്. ക്രിമിനൽ വാസനയുള്ള, വികലമനസ്കരായ ഒരു പറ്റം പൗരന്മാരെ നാം സൃഷ്ടിക്കും. അതിലേറെ പേർ പഠനകാലത്ത് ഉണ്ടായ പീഡനത്തിന്റെ മാനസിക പ്രത്യാഘാതങ്ങൾ ജീവിതം മുഴുവൻ പേറിക്കൊണ്ടുനടക്കും. മൂന്നാമത് റാഗിംഗിന്റെ ഫലമായി എവിടെയെങ്കിലും ഒരു മരണമോ ആത്മഹത്യയോ ഉറപ്പായും നടക്കും.
ഇത് കഷ്ടമാണ്. വാസ്തവത്തിൽ നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റക്ര്യത്യമാണ് റാഗിങ്. ഒന്നാമത് നമ്മുടെ സമൂഹമൊന്നടങ്കം ഇതിനെതിരാണ്. രണ്ടാമത് മയക്കുമരുന്ന് മാഫിയയോ മദ്യമാഫിയയോ ഒക്കെപ്പോലെ റാഗിംഗിൽ നിന്നും സാന്പത്തികലാഭമുണ്ടാകുന്ന ആരുമില്ല. അപ്പോൾ ഇതിനെ നിലനിർത്താൻ സംഘടിതമായ ഒരു ശ്രമമൊന്നും ആരും നടത്തില്ല. മൂന്ന്, സുപ്രീം കോടതി തൊട്ടു താഴേക്കുള്ള നമ്മുടെ കോടതികൾ ശക്തമായ നയങ്ങളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. കേസ് കോടതിയിലെത്തിയാൽ മാതൃകാപരമായ ശിക്ഷ വിധിക്കാൻ കോടതികൾ മടി കാണിച്ചിട്ടില്ല.
എന്നിട്ടും എന്തുകൊണ്ടാണ് ഈ രോഗം ക്യാൻസർ പോലെ പടരുന്നത്? ബോധവൽക്കരണത്തിന്റെ കുറവൊന്നുമല്ല. പ്രൊഫഷണൽ കോളേജുകളിലെല്ലാം ആന്റി റാഗിങ് കമ്മിറ്റിയും വർഷാരംഭത്തിൽ പൊലീസുകാരും ജഡ്ജിമാരും ഒക്കെ പങ്കെടുക്കുന്ന സെമിനാറുകളും ഒക്കെയുണ്ട്. അപ്പോൾ അറിവിന്റെ അഭാവം ഒന്നുമല്ല പ്രശ്നം. കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്നം. ഇത് സത്യവുമാണ്. കേരളത്തിലിപ്പോൾ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ ഏതാണ്ട് നാലായിരം കോളേജുകളുണ്ട്. അതിൽ പത്തു ശതമാനത്തിലെങ്കിലും വർഷത്തിൽ ഒന്നെങ്കിലും ഇങ്ങനെയുള്ള സംഭവം ഉണ്ടായി എന്നു കരുതിയാൽ തന്നെ നാനൂറ് റാഗിങ് കേസുകൾ കേരളത്തിലെ കോടതികളിലെത്തേണ്ടതാണ്. സത്യത്തിൽ ഇതിലും എത്രയോ കൂടുതലായിരിക്കണം. എന്നാൽ വാസ്തവത്തിൽ പൊലീസിലെത്തുന്ന കേസുകൾ ഇതിലും പത്തു ശതമാനത്തിൽ താഴെയാണ്.
ഈ രോഗം പടരുന്നതിന്, പല അടിസ്ഥാന കാരണങ്ങളുമുണ്ട്. അവയെ ചികിൽസിച്ചാൽ മാത്രമേ ഇത് മാറൂ. അല്ലാതെ വല്ലപ്പോഴും എവിടെയെങ്കിലും പുറത്തുവരുന്ന കേസുകൾ മാത്രം നോക്കിയിട്ട് കാര്യമില്ല.
സംഘബോധം: കുട്ടികൾ സംഘമായിട്ട് ചെയ്യുന്നതാണ് റാഗിങ്. ഭൂരിഭാഗം സീനിയേഴ്സും ഇതിൽ നേരിട്ട് ഇടപെട്ടില്ലെങ്കിലും എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാൽ എല്ലാവരും കൂടെയുണ്ടെന്ന ഒരു ബോധം തെറ്റ് ചെയ്യുന്നവർക്കുണ്ട്. അതുകൊണ്ട് ചികിത്സയും ഇവിടെ ഗ്രൂപ്പായിട്ട് തന്നെ വേണം. ഏതെങ്കിലും ഒരു സംഘത്തിലെ ഒരാൾ റാഗിങ് എന്ന കുറ്റം ചെയ്താൽ അപ്പോൾ സ്ഥലത്തുണ്ടായിരുന്ന, അത് തടയുവാൻ കഴിയുമായിരുന്ന സീനിയേഴ്സിനെ എല്ലാം, അവരതിൽ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ പോലും ഒരുമിച്ച് സസ്പെൻഡ് ചെയ്യുക. അപ്പോൾ കുറച്ചു പേരെങ്കിലും ഇതിനെ എതിർക്കും, ഏറെ പേർ മാറി നിൽക്കുകയും ചെയ്യും. കുറ്റവാളികൾക്ക് സംഘബലം ഉണ്ടെന്ന ഹുങ്ക് അതോടെ കുറയും.
അദ്ധ്യാപകരുടെ അനാസ്ഥ: അദ്ധ്യാപകർ റാഗിങ് എന്ന കുറ്റത്തെ ഒരു ക്രിമിനൽ കുറ്റമായി കാണാതെ ഏറെ ഫിസിക്കൽ വയലൻസ് ഉണ്ടായാൽ മാത്രമേ ഇതിലിടപെടൂ. കോളേജിൽ വരുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷവും അതിന്റെ പ്രത്യാഘാതവും ശരീരത്തിലെ മുറിവിനേക്കാൾ വലുതും, നീണ്ടുനിൽക്കുന്നതുമാണ്. അതുകൊണ്ട് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഉണ്ടാകുന്ന ഏതു റാഗിംഗും ഒരുപോലെ ഗൗരവതരമായിക്കണ്ട് നടപടിയെടുക്കേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാക്കുക. അങ്ങനെ ചെയ്യാതിരിക്കുന്നവരെ പ്രേരണാകുറ്റമായി പരിഗണിച്ച് അവരെയും സസ്പെൻഡ് ചെയ്യുക.
മാതാപിതാക്കളുടെ പരോക്ഷ പിന്തുണ: കോളേജിൽ കുട്ടികൾ റാഗിങ് നടത്തിയാൽ 'അതൊക്കെ കുട്ടികളല്ലേ' എന്ന മട്ടിൽ അതിനെ ന്യായീകരിക്കാനും, കേസിൽ നിന്ന് ഒഴിവാക്കിയെടുക്കാനും മാപ്പു പറയിച്ചോ കാശു കൊടുത്തോ പ്രശ്നം തീർക്കാനുമാണ് കുറ്റവാളികളുടെ മാതാപിതാക്കളും ബന്ധുക്കളും ശ്രമിക്കുന്നത്. മക്കൾക്ക് വേണ്ട നിയമസഹായം ലഭ്യമാക്കുന്നതല്ലാതെ, കേസ് ഒഴിവാക്കാനോ മക്കളെ ഒളിവിൽ താമസിപ്പിക്കാനോ കൂട്ടുനിൽക്കുന്നവരെ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം.
രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും സമ്മർദ്ദം: കേസിൽ കുട്ടികൾ പെട്ടാൽ ''ഇവരുടെ ഭാവി പോകും, ഇപ്രാവശ്യത്തേക്ക് ഒന്നു ക്ഷമിച്ചുകൂടെ'' എന്ന മട്ടിൽ ഇരയുടെ ബന്ധുക്കളെയും ഇരയേയും സമ്മർദം ചെയ്യുന്ന രീതിയാണ് പൊലീസിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കണ്ടുവരുന്നത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും മുൻകൂർ തീരുമാനം എടുക്കണം. റാഗിങ് കേസിൽ ശുപാർശ പറയാൻ ഒരാളും സമ്മതിക്കരുത്. അനുരഞ്ജനത്തിന് ശ്രമിക്കുന്ന പൊലീസുകാർക്ക് യാതൊരു പിന്തുണയും നൽകുകയുമരുത്.
വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ താൽപര്യക്കുറവ്: കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനം ഒറ്റ വർഷം ശരിക്കൊന്നു ശ്രമിച്ചാൽ തീരാവുന്നതേയുള്ളു റാഗിങ് എന്ന പ്രശ്നം. ഇക്കാര്യത്തിന്റെ ഗൗരവം അവർ മനസ്സിലാക്കാത്തതാണ് മറ്റൊരു കുഴപ്പം എന്നു തോന്നുന്നു. നേതാക്കളെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കണം.
വേഗത്തിലും മാതൃകാപരമായും ഉള്ള ശിക്ഷയുടെ അഭാവം: റാഗിങ്ങിന് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ജാമ്യം കൊടുക്കാതെ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. റാഗിംഗിന് ഒരു മിനിമം നിശ്ചിത ശിക്ഷ ഉണ്ടാകണം. മൂന്നു വർഷം ജയിൽ ശിക്ഷ, അതുകഴിഞ്ഞ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് അതിൽ കൂടുതലാകാം. ഇതുപോലെ തന്നെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആറുമാസമോ മറ്റോ മിനിമം ശിക്ഷ വിധിക്കണം. മുൻപ് പറഞ്ഞത് പോലെ റാഗിങ് നടത്തിയവരെയും, അത് കണ്ടു നിന്നവരെയും, അതറിഞ്ഞിട്ടും നടപടി എടുക്കാത്ത വാർഡന്മാരേയും അദ്ധ്യാപകരെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യണം. കോടതിയുടെ വിധി വരാതെ ഇവരെ ഒന്നും തിരിച്ചെടുക്കരുത്...
പോസിറ്റിവ് ആയി ഒന്നും പറഞ്ഞില്ല എന്ന് വേണ്ട. റാഗിംഗിനെ പറ്റി, അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ പറ്റി, അതിനെതിരായ നിയമങ്ങളെ പറ്റി, അതനുഭവിച്ചവർക്കുണ്ടായ മാനസിക പ്രശ്നങ്ങളെ പറ്റി, അതിന്റെ പേരിൽ കേസിൽ കുടുങ്ങിയവരുടെ ജീവിതം കുഴപ്പത്തിൽ ആയതിനെ പറ്റി ഒക്കെ ഉദാഹരണ സഹിതം പ്രതിപാദിക്കുന്ന ഒരു അര മണിക്കൂർ വീഡിയോ കേരള സർക്കാർ തയ്യാറാക്കണം. എന്നിട്ട് കോളേജിലും +2 സ്കൂളിലും പുതിയ കുട്ടികൾ വരുന്നതിന്റെ തലേ ദിവസം ഇത് എല്ലാ കുട്ടികളും അദ്ധ്യാപകരും നിർബന്ധമായി കാണണം. എന്നിട്ട് ഒരു റാഗിങ് വിരുദ്ധ ഡിക്ലറേഷനിൽ ഒപ്പിടുകയും വേണം. ഇത്രയും ആയിട്ടും പഠിക്കാത്തവർ പിന്നെ കുറച്ചു നാൾ ജയിലിൽ കിടന്നുതന്നെ പഠിക്കട്ടെ.
ഇതൊക്കെ അൽപം കടുപ്പമായി തോന്നുമെങ്കിലും ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ കാൻസർ കരിച്ചുകളയണമെങ്കിൽ അൽപം കടുത്ത പ്രയോഗങ്ങൾ വേണ്ടിവരും. അല്ലെങ്കിൽ ഒരു മരണമോ ആത്മഹത്യയോ എന്തിന്, കൊലപാതകം വരെയോ ഇതിന്റെ പേരിൽ നടന്നേക്കാം. അന്ന് നമ്മൾ തലയിൽ കൈ വച്ചിട്ട് കാര്യമില്ല.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്