നോട്ട് പിൻവലിക്കലിന്റെ യഥാർത്ഥ ഉദ്ദേശ്യം രാഷ്ട്രീയ പാർട്ടികളുടെ കീശ വീർപ്പിക്കലായിരുന്നോ? കണക്കു പോലും ഇല്ലാതെ കള്ളപ്പണം വാങ്ങാൻ പാർട്ടികളെ അനുവദിച്ച് കേന്ദ്രം; ശതകോടികളുടെ കള്ളപ്പണം പാർട്ടി ഫണ്ടുകളിലേക്ക് ഒഴുകുന്നു; സഹകരണ ബാങ്കുകളിൽ നേതാക്കളുടെ നിക്ഷേപവും പാർട്ടിക്ക് നൽകി വെളുപ്പിക്കാൻ നീക്കം സജീവം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കുരുശു യുദ്ധമെന്ന നിലയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ നടപടി പ്രഖ്യാപിച്ചത്. എന്നാൽ, നടപ്പാക്കുന്നതിലെ വീഴ്ച്ച മൂലം നിരന്തരം വിമർശനങ്ങൾ കേട്ടതു കൊണ്ട് ഈ അവകാശവാദം ഉന്നയിക്കാൻ പ്രധാനമന്ത്രിക്ക് പോലും ഇപ്പോൾ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കാഷ്ലെസ് എന്നും ഡിജിറ്റൽ ഇടപാടിലേക്ക് മാറണമെന്നും പറഞ്ഞ് രംഗം ശാന്തമാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മോദി. രാജ്യത്തെ സാധാരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടു അനുഭവിക്കുമ്പോൾ തന്നെ കള്ളപ്പണം കൈവശം വെക്കുന്നവർക്ക് യാതൊന്നും സംഭവിച്ചിട്ടുമില്ല. സഹകരണ ബാങ്കുകളെ അടക്കം കള്ളപ്പണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ സ്വാർത്ഥരാകുന്ന അവസ്ഥയാണ് കാണാനാവുന്നത്.
സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാർട്ടികൾക്ക് നികുതി ഇല്ലാതെ മാറ്റി വാങ്ങാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് വഹിക്കുന്നത് തന്നെ കള്ളപ്പണമാണെന്ന് വ്യക്തമായിട്ടും കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗ്ഗമാക്കി മാറ്റുകയാണ് ഈ അവസരം. തിരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് വഹിക്കുന്നത് കള്ളപ്പണമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകളെ പാടെതള്ളിയാണ് പാർട്ടികൾക്ക് തങ്ങളുടെ കൈവശമുള്ള പണം മാറ്റി വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ സഹകരരണ ബാങ്കുകളിൽ നിന്നടക്കം കള്ളപ്പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകി വെളുപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിട്ടുണ്ട്.
രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് അസാധുനോട്ടുകൾ മാറ്റിവാങ്ങുന്നതിനുള്ള പാർട്ടികൾക്ക് അനുവദിച്ചിരിക്കുന്നത്. കള്ളപ്പണക്കാർക്ക് യഥേഷ്ടം അവസരം ഒരുക്കുന്നതാണ് ഈ നടപടി. വ്യക്തിഗത അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾക്ക് ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറയുന്നു.
അതേസമയം ആവശ്യമെങ്കിൽ ബന്ധപ്പെട്ട നേതാക്കളെ വിളിച്ചു വരുത്തി സംഭാവന നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ എത്ര വലിയ തുക സംഭാവനയായി ലഭിച്ചാലും അതെല്ലാം 20,000ത്തിന് താഴെയുള്ള ചെറുസംഭാവനകളാക്കി കാണിക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പതിവ്. 20,000 രൂപ വരെയുള്ള സംഭാവനകളുടെ കണക്കുകൾ സൂക്ഷിക്കേണ്ടതില്ല എന്നതിനാലാണ് പാർട്ടികൾ ഇത്തരമൊരു തന്ത്രം പ്രയോഗിക്കുന്നത്.
അതേസമയം കേന്ദ്ര തീരുമാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും തരത്തിൽ പ്രവർത്തനം നടത്തുകയോ ചെയ്യാത്ത രാഷ്ട്രീയ കക്ഷികൾക്ക് നികുതി ഇളവ് അനുവദിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെടും. രാജ്യത്ത് 1900 രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ രജിസ്റ്റർ ചെയ്തതിൽ 400 എണ്ണം മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2005 മുതൽ 2015 വരെ പത്തു വർഷത്തിനിടയിൽ 400 കക്ഷികളേ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളൂ.
ഗൗരവപൂർവം രാഷ്ട്രീയ പ്രവർത്തനം നടത്താത്ത കക്ഷികളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ആലോചിച്ചുവരികയായിരുന്നു. അപ്പോഴാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവനയായി ലഭിക്കുന്ന അസാധുവായ നോട്ടുകൾക്ക് ആദായനികുതി ചുമത്തേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. വെറും കടലാസ് സംഘടനകളായി പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ വൻതോതിൽ നീക്കം നടക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. 1961ലെ ആദായ നികുതി നിയമം 13 എ പ്രകാരമാണ് രാഷ്ട്രീയ കക്ഷികൾക്ക് നികുതി ഇളവ് ലഭിക്കുന്നത്.
കേന്ദ്ര നിയമ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അയച്ച ഒരു കത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റിലോ നിയമസഭകളിലോ സീറ്റു ലഭിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികൾക്കു മാത്രം നികുതി ഇളവ് അനുവദിക്കുന്ന വിധത്തിൽ നിയമ ഭേദഗതി പാസ്സാക്കണം എന്ന് താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ ഇക്കാര്യം പരിഗണിച്ചില്ല.
നവംബർ എട്ടിന് നോട്ടുകൾ അസാധുവാക്കിയതോടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൈവശമുള്ള ആയിരകണക്കിന് കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്. നവംബർ എട്ടിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കൊൽക്കത്തയിലെ ബിജെപി ജില്ലാഘടകം വൻതോതിൽ പണം ബാങ്കിൽ നിക്ഷേപിച്ച് നോട്ട് അസാധുവാക്കലിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിൽ കൂടിയാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കവും.
അതേസമയം സംഭവം വിവാദമായതോടെ രാഷ്ട്രീയപ്പാർട്ടി ഫണ്ടുകൾക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാൻ ആദായനികുതിവകുപ്പ് നിയമത്തിൽ വകുപ്പുകളുമുണ്ട്. 1961ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിക്കും. റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ കഴിഞ്ഞദിവസം ഈ വകുപ്പിന്റെ കാര്യം ആവർത്തിച്ചിരുന്നു. വാടക, മറ്റുമാർഗങ്ങളിൽനിന്നുള്ള വരുമാനം, വ്യക്തികൾ സ്വന്തംനിലയ്ക്ക് നൽകുന്ന സംഭാവനകൾ തുടങ്ങിയവയ്ക്ക് ഈ വകുപ്പനുസരിച്ച് നികുതിയിളവ് ലഭിക്കും.
1951ലെ ജനപ്രാതിനിധ്യനിയമവും പാർട്ടികൾക്ക് ഇക്കാര്യത്തിൽ സംരക്ഷണം നൽകുന്നുണ്ട്. 20,000 രൂപയിൽ കുറഞ്ഞ സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകേണ്ടതില്ല. രജിസ്റ്റർചെയ്ത രാഷ്ട്രീയപ്പാർട്ടികൾക്കാണ് ഈ ഇളവുകൾ ബാധകമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷനികുതിബോർഡാണ് പരിശോധനയ്ക്കുള്ള അധികാരം ആദായനികുതിവകുപ്പിനുണ്ടെന്ന് വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയത്.
അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് വരുമാന നികുതി ഏർപ്പെടുത്തില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചതിനു പിന്നാലെയാണ് പാർട്ടികളുടെ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് കേജരിവാൾ ആവശ്യപ്പെട്ടത്. കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അദ്ഹിയയാണ് പഴയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.
രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വന്നതാണെന്നും കേജരിവാൾ ആരോപിച്ചു. 2.5 ലക്ഷം വരെ നിക്ഷേപിക്കുന്ന സാധാരണക്കാരൻ അന്വേഷണത്തെ നേരിടേണ്ടി വരുന്നു. എന്നാൽ, രാഷ്ട്രീയ കക്ഷികൾ 2500 കോടി വരെ നിക്ഷേപിച്ചാൽ പോലും അന്വേഷണത്തെ ഭയക്കേണ്ടതില്ലാത്ത അവസ്ഥയാണ്. ഇതു തെറ്റാണ്. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിംഗിനെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2004നും 2015നും ഇടയിൽ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഫണ്ടു സമാഹരണത്തിൽ 63 ശതമാനവും ലഭിച്ചത് പണമായിട്ടാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 71 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി 2107.80 കോടി രൂപയാണ് വിവിധ പാർട്ടികൾ സമാഹരിച്ചതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റെഫോംസ് എന്ന സംഘടന നടത്തിയ പഠനം പറയുന്നു. ഇതിൽ 1244.86 കോടി രൂപ മാത്രമാണ് ചെക് വഴിയായി ലഭിച്ചത്.
മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പണമായി ലഭിച്ചത് 44 ശതമാനം മാത്രമായിരുന്നു. പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷന് നൽകിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് പഠനം. 2016ലെ തെരഞ്ഞെടുപ്പു കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത് സമാജ്വാദി പാർട്ടിയാണ്118 കോടി. 2014ൽ മാത്രം ലോക്സഭയിലേക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്51.83 കോടി. കണക്കുകളിൽ ഈ പാർട്ടികളാണ് ഫണ്ട് പിരിവിൽ മുമ്പിലെങ്കിലും ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, തെരഞ്ഞെടുപ്പ് വേളയിലാണ് കള്ളപ്പണം രാഷ്ട്രീയ പാർട്ടികൾ ഒഴുക്കുന്നതും. യുപി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിച്ച് ഒഴുക്കാനുള്ള വഴികളാണ് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിളവെന്നാണ് വ്യക്തമാകുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്