ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നു; ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർഭാസി തന്നെ നിരന്തരം വേട്ടയാടി; ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ താനൊരു ഹംസം; മുകേഷ് മൂക്കള തിന്നുന്ന ചെക്കൻ; തോപ്പിൽ ഭാസി തന്റെ എല്ലാം: ജീവിത കഥ തുറന്നു പറഞ്ഞ് കെപിഎസി ലളിത ജോൺ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷനിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നുവെന്നു നടി കെപിഎസി ലളിത. ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാൽ അടൂർ ഭാസി തന്നെ നിരന്തരം വേട്ടയാടിയിരുന്നെന്നും ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ താനൊരു ഹംസമായിരുന്നെന്നും കെപിഎസി ലളിത പറഞ്ഞു. കൈരളി-പീപ്പിൾ ടിവി സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന ജെ ബി ജങ്ഷനിലെ വെളിപ്പെടുത്തലുകളാണിവ. പരിപാടിയിൽ നടി നടത്തുന്ന വെളിപ്പെടുത്തലുകൾ ഇവയാണെന്ന വിവരം മറുനാടൻ മലയാളിക്കു ലഭിച്ചു.
സിനിമാ രംഗത്ത് നിരവധി തലമുറകളെ കണ്ട കെപിഎസി ലളിത തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും മറച്ചുകെട്ടില്ലാതെ തുറന്നു പറയുകയാണ് ജെബി ജംഗ്ഷനിൽ. സിനിമയിൽ താനുമായി വ്യക്തിബന്ധം പുലർത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെ കുറിച്ചും ഓർമ്മകൾ കെപിഎസി ലളിത പങ്കുവച്ചു.
ദിലീപിന് കാവ്യയെ ഇഷ്ടമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കെപിഎസി ലളിത പറഞ്ഞു. പാവം,പൊട്ടിപ്പെണ്ണാണ് കാവ്യ എന്ന് ദിലീപ് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനും തന്നെ ക്ഷണിച്ചു. ദിലീപുമായും കുടുംബവുമായും താൻ എപ്പോഴും നല്ല ബന്ധത്തിലായിരുന്നു. സ്റ്റേജ് ഷോ മാത്രം നടത്തി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ദിലീപും നാദിർഷായും മദ്രാസിലെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാറുള്ള കാലം കെപിഎസി ലളിത ഓർത്തെടുക്കുന്നു.
'പരസ്പരം കണ്ടാൽ ഹാപ്പി ബർത്തഡെ എന്നാണ് ഞങ്ങൾ വിഷ് ചെയ്യാറ്. ഇത് കേട്ട ശ്വേതാ മേനോൻ സർപ്രൈസ് ബർത്ത്ഡെ പാർട്ടി നടത്താൻ കേക്കുമായി വന്നു. 'മകൾ ശ്രീക്കുട്ടിയുടെ വിവാഹത്തിന് ദിലീപ് പൊന്ന് കോടുത്തയച്ചെന്നും കെപിഎസി ലളിത പറഞ്ഞു. ദേ പൂട്ടിന്റെ അംബാസിഡറാണ് ലളിത ചേച്ചിയെന്നും അതു കൊണ്ട് മറ്റൊരു കടയുടേയും ആളാവരുതെന്നും ചോദ്യവുമായെത്തിയ ദിലീപ് ഷോയിൽ അഭ്യർത്ഥിച്ചു. ജിവിക്കാൻ പണം വേണമെന്നും അതുറപ്പു നൽകാനാവില്ലെന്നുമായിരുന്നു കെപിഎസി ലളിതയുടെ മറുപടി. ഇച്ചിരി കുരുത്തക്കേട് കൈയിൽ ഉള്ളവനാണ് ദിലീപെന്നും കെപിഎസി ലളിത കൂട്ടി ചേർത്തു.
തോപ്പിൽ ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത വാചാലയായി. തന്റെ ജീവിതത്തെ ഇങ്ങിനെ സ്വാധീനിച്ച മറ്റൊരാളില്ല. 'ഭാസി ചേട്ടനെ കാമുകനെന്നോ രക്ഷകർത്താവെന്നോ സുഹൃത്തെന്നോ അമ്മാവനെന്നോ എന്തു വേണേലും വിളിക്കാം. ജീവിതത്തിൽ കടപ്പാടുള്ള ഏകമനുഷ്യൻ ഭാസി ചേട്ടനാണ്. ഭാസി ചേട്ടന്റെ സിനിമയിലൂടെയാണ് വന്നത്. പിന്നീടങ്ങോട്ട് എല്ലാ സിനിമയിലും വേഷങ്ങൾ തന്നു. നായികക്ക് പാട്ടില്ലെങ്കിലും എനിക്ക് പാട്ടു തന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തോപ്പിൽ ഭാസിയെ വഴിയിൽ വച്ച് കണ്ട കാര്യവും കെപിഎസി ലളിത ഓർക്കുന്നു. കാറിൽ പോകുമ്പോൾ വഴിയരികിൽ നിൽക്കുകയായിരുന്നു തോപ്പിൽ ഭാസി. കാറ് തിരിച്ച് വന്ന് അദ്ദേഹത്തെ കണ്ടു. അന്ന് അദ്ദേഹം അടുത്തുള്ള ഹോട്ടലിൽ നിന്ന് കുറേ പലഹാരങ്ങൾ വാങ്ങി തന്നത് നനവാർന്ന ഓർമ്മയാണെന്ന് കെപിഎസി ലളിത പറയുന്നു.
ഭരതനുമായുള്ള വിവാഹജീവിതത്തെ കുറിച്ച് കെപിഎസി ലളിത വാചാലയാകുന്നു.ഇത്രയും പ്രതിഭാധനനായ വ്യക്തിയെ കണ്ടിട്ടില്ല. അരാജക ജീവിതവും മദ്യപാനവും ആ പ്രതിഭയെ തകർത്തു. ഭരതനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയ ബന്ധത്തിൽ താനായിരുന്നു ഹംസം. പിന്നീടവർ പിരിഞ്ഞു. അപ്പോഴാണ് ഭരതൻ തന്നോട് വിവാഹം കഴിക്കാൻ സമ്മതമാണോയെന്ന് ചോദിക്കുന്നത്. 'ഞാനൊന്നേ പറഞ്ഞുള്ളു.വഴിയിൽ വച്ച് ഉപേക്ഷിക്കാനാണെങ്കിൽ ഞാനില്ല. ഉപേക്ഷിക്കില്ലെന്ന് ഭരതൻ ഉറപ്പും പറഞ്ഞു. എന്നാൽ വിവാഹത്തിയതി അടുത്തപ്പോൾ ഭരതന് ചാഞ്ചാട്ടമുണ്ടായി. വീട്ടുകാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു വന്നു. ഞാനന്നു ഷൂട്ടിനു പോകാനൊരുങ്ങുകയായിരുന്നു. പോകുന്ന വഴിക്ക് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് മുഖത്തു നോക്കി പറഞ്ഞു. ഭരതന് പേടിയായി. ഒരാളെ കൂട്ടിയാണ് ഷൂട്ടിന് വിട്ടത്. 'കാറ്റത്തെ കിളിക്കൂട് എന്ന സിനിമയുടെ സമയത്ത് ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തുവെന്ന് കെപിഎസി ലളിത പറയുന്നു. മറ്റാളുകൾ പറഞ്ഞറിയരുത്, തന്നോട് സത്യം പറയണം എന്നു മാത്രമായിരുന്നു താൻ വച്ച വ്യവസ്ഥ. എല്ലാം നിർത്തിയെന്ന് ഭരതൻ പറഞ്ഞതായും ലളിത ഓർക്കുന്നു. ജീവിത ദുരന്തങ്ങളോർത്ത് കെപിഎസി ലളിത ഒരു വേള പൊട്ടിക്കരഞ്ഞു.
മുകേഷിന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകളും കെപിഎസി ലളിത പങ്കു വച്ചു.മണ്ണിൽ കളിക്കവെ മൂക്കളയിൽ പറ്റുന്ന മണ്ണ് തിന്നുകയായിരുന്നു കൊച്ചു മുകേഷിന്റെ പണിയെന്നും കെപിഎസി ലളിത ചിരിയോടെ പറഞ്ഞു.
ജീവിതത്തിൽ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത് അടൂർഭാസിയാണെന്ന് കെപിഎസി ലളിത വെളിപ്പെടുത്തി. വിവാഹം കഴിക്കാതെ കൂടെ നിർത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളിൽ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി. മദ്രാസിൽ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂർ ഭാസി മദ്യപിച്ച് വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കു വച്ചു. നഗ്നനായി രാത്രി മുഴുവൻ പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയത്.
ബഹദൂറുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. ഒരു രക്ഷിതാവിന്റെ മനോഭാവമാണ് ബഹദൂറിനുണ്ടായിരുന്നത്. നാടകത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ബഹദൂറിനെ പറ്റിച്ച കാര്യവും ലളിത ഓർത്തെടുത്തു.കൊടുങ്ങല്ലൂർ വരെ ചെന്ന് മുങ്ങി.ഇതിന്റെ ദേഷ്യം ഒരിക്കൽ അഭിനയിക്കവെ ബഹദൂർ തീർത്തു.ഷൂട്ടിങ്ങിനിടെ നല്ലൊരു അടി തന്നു.കൈയിൽ കിട്ടിയ പാത്രം കൊണ്ട് ഒരു ഏറ് ഞാനും വച്ചു കൊടുത്തു. തിരക്കഥയിലില്ലെങ്കിലും സംവിധായകൻ ഈ ശണ്ഠ നന്നായി പകർത്തിയെന്നും കെപിഎസി ലളിത പറഞ്ഞു നിർത്തി. ജെബി ജംഗ്ഷൻ ശനി-ഞായർ ദിവസങ്ങളിൽ രാത്രി 8ന് കൈരളിയിലും 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍