കടകംപള്ളി-പേരൂർക്കട-കരകുളം സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നേതാക്കളുടെ കോടികളുടെ കള്ളപ്പണം നിക്ഷേപം കണ്ടെത്തി; പേരും വിലാസവും ഇല്ലാത്ത നൂറു കണക്കിന് ആളുകളുടെ നിക്ഷേപം അന്വേഷിച്ച് ഇൻകംടാക്സ്; കടകംപള്ളി ബാങ്കിന്റെ പേട്ട ശാഖയിലും പേരൂർക്കട-കരകുളം ബാങ്കുകളിലും ഒരു മന്ത്രിക്ക് പത്ത് കോടിയോളം നിക്ഷേപം ഉണ്ടെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബാങ്കുകളുടെ പേരോ മന്ത്രിയുടെ പേരോ മംഗളം നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മറുടനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിലെ പരിശോധനയിലാണ് മന്ത്രിയുടെ കള്ളപ്പണ നിക്ഷേപം പിടിച്ചതെന്ന് വ്യക്തമായി. മന്ത്രിയുടെ ഭാര്യയുടെ പേരിലും നിക്ഷേപമുണ്ട്. ഈ ബാങ്കിലെ പല നിക്ഷേപങ്ങളുടേയും അക്കൗണ്ടുകാരുടെ വിവരങ്ങൾ അജ്ഞാതമാണ്. മന്ത്രിയുടെ അടുപ്പക്കാരനും സിപിഐ(എം) യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. അതിന് ശേഷം പേരുവിവരങ്ങൾ പുറത്തുവിടാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിൽ എതാണ്ട് പത്ത് കോടിയോളം രൂപയുള്ളതായി കണ്ടെത്തിയത് തിരുവനന്തപുരത്തെ ഒരു പ്രമുഖ സിപിഐ(എം) നേതാവും മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ഉണ്ട്. മന്ത്രിയായ ശേഷം ഉണ്ടാക്കിയതല്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞത്. നേരത്തെ മുതലുള്ള നിക്ഷേപമാണ് പലതും. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകും. എന്നാൽ മന്ത്രി ഇതൊന്നും തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലായെന്നത് തലവേദനയാകുമെന്നാണ് സൂചന. ഈ മന്ത്രിയുടെ പേരു വിവരം മറുനാടന് അറിയാമെങ്കിലും ആദായ നികുതി വകുപ്പ് ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാൽ റിപ്പോർട്ട് ചെയ്യാൻ ഖേദിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യുകയോ വെളിപ്പെടുത്തകയോ ചെയ്താൽ മന്ത്രിയുടെ പേര് മറുനാടന്ഡ പുറത്തു വിടുന്നതായിരിക്കും.
സിപിഐ(എം) നിയന്ത്രണത്തിലുള്ള പേരൂർക്കട ബാങ്കും കരകുളം ബാങ്കും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവിടേയും കോടികളുടെ നിക്ഷേപം ഉറവിടമില്ലാതെ കണ്ടെത്താനായെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ ബാങ്കിലും കൂടുതൽ പരിശോധനകൾ നടത്തും. എന്നാൽ കടകംപള്ളി സഹകരണ ബാങ്കിലെ പേട്ട ബ്രാഞ്ചിൽ തീർത്തും അസ്വാഭാവികമായ പലതും കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. മന്ത്രിയുടേതായി ഒന്നിലധികം നിക്ഷേപങ്ങൾ പേട്ട ബ്രാഞ്ചിൽ കണ്ടെത്തി. കടകംപള്ളി ബാങ്കിന്റെ മറ്റ് ശാഖകളും പരിശോധിക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് അദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്. മുൻ ഡിവൈഎഫ്ഐ സംസ്ഥാന നേതാവു കൂടിയായ സിപിഎമ്മിലെ യുവ നേതാവാണ് മന്ത്രിയുടെ ഇടനിലക്കാരനെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കരകുളത്തും പേരൂർക്കടയിലും ഇടത് മന്ത്രിക്ക് നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
സഹകരണ ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബാങ്കിൽ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോപണത്തിന് ഇരയായ മന്ത്രി തനിക്ക് തനിക്ക് സഹകരണ ബാങ്കിൽ ഇത്രയേറെ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതുകൊണ്ടാണ് ഭാര്യയുടേയും മന്ത്രിയുടേയും പേരിലെ നിക്ഷേപങ്ങളുടെ കള്ളപ്പണത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നത്. കോടികളുടെ നിക്ഷേപം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. ഈ മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് ലക്ഷം രൂപയിൽ താഴെ സഹകരണ നിക്ഷേപത്തിന്റെ കാര്യം സൂചിപ്പിക്കുന്നുമുണ്ട്. ഇത് കടകംപള്ളി ബാങ്കിലേതുമാണ്.
സിപിഐ(എം) സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ് ആരോപണ വിധേയനായ മന്ത്രി. ഈ നേതാവിന്റെ അടുത്ത അനുയായിയ്ക്കെതിരേയാണ് ആരോപണം ഉയരുന്നത്. ഈ സാഹചര്യത്തിൽ യുവ നേതാവിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. എസ് എഫ് ഐയിലൂടെ ഉയർന്നു വന്ന നേതാവിന് ഇത്രയും നിക്ഷേപിക്കാനുള്ള ഉറവിടമില്ലെന്നും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നു. കടകംപള്ളി ബാങ്കിൽ ചില ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു. സിപിഐ(എം) വിഭാഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ വിഭാഗീയതയാണ് ബാങ്കിലെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തെത്തിച്ചതെന്നാണ് സൂചന. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കിന്റെ പേട്ട ബ്രാഞ്ചിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. കരകുളത്തും പേർക്കടയിലും പരിശോധന എത്തിയതോടെ നിക്ഷേപത്തിന്റെ കണക്കുകൾ ഉയർന്നു.
മന്ത്രിയുടേതിന് സമാനമായി പത്തോളെ പ്രമുഖ നേതാക്കൾക്കും ഇവിടെ നിക്ഷേപമുണ്ട്. പേരൂർക്കടയിലും ഇത് തന്നെയാണ് അവസ്ഥ. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽപ്പെട്ടവരുടേയും നിക്ഷേപം സിപിഐ(എം) നിയന്ത്രണ ബാങ്കിലുണ്ടെന്നും അവർ സ്ഥിരീകരിക്കുന്നു. ഏതായാലും തിരുവനന്തപുരത്തെ മറ്റ് സഹകരണ ബാങ്കുകളിലും പരിശോധന കർശനമാക്കാനാണ് നീക്കം. സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും നിർണ്ണായക സ്വാധീനമുള്ള ബാങ്കുകൾ ഇവിടെയുണ്ട്. രാഷ്ട്രീയ പരിഗണന നോക്കാടെ ഈ ബാങ്കുകളിലെല്ലാം പരിശോധന നടത്താനാണ് നീക്കം. ഇതിലൂടെ സഹകരണ പ്രസ്ഥാനങ്ങളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട യഥാർത്ഥ ചിത്രം പുറത്തുവരുമെന്നാണ് സൂചന. ഏതായാലും കടകംപള്ളിയിലേയും പേരൂർക്കടിയലേതിനും സമാനമായ പരിശോധനകൾ നേതാക്കൾക്കും തലവേദനയാകും.
ആരോപണ വിധേയനായ മന്ത്രിക്കെതിരെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതായി സൂചനയുണ്ടായിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി മന്ത്രിയെ ശാസനിച്ചെന്നും വാർത്തയെത്തി. ഇതിന് പിറകെയാണ് സഹകരണ ബാങ്കിലെ നിക്ഷേപം വാർത്തയാകുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മും ഈ ആരോപണത്തെ ഗൗരവമായെടുക്കും. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകില്ല. ഇപ്പോൾ ആരുടേയും പേര് ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ നേതാക്കൾക്കെതിരെ നടപടിയെടുക്കാനും ആവില്ല. രാഷ്ട്രീയ പ്രതിയോഗികൾക്ക് വേണ്ടി നേതാക്കളേയും പ്രവർത്തകരേയും ബലിയാടുക്കുന്നത് പാർട്ടി നയമല്ലെന്ന് പ്രമുഖ സിപിഐ(എം) നേതാവും മറുനാടനോട് പറഞ്ഞു. എന്നാൽ അനധികൃത സ്വത്ത് സമ്പാദിച്ചവരെ സംരക്ഷിക്കില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
ബന്ധുത്വ നിയമന വിവാദത്തെ തുടർന്ന് ഇപി ജയരാജൻ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത് ഇടത് പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു അതിനിടെയാണ് മറ്റൊരു പ്രമുഖനെതിരെ ആരോപണം ഉയരുന്നത്. അതിനാൽ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ സിപിഐ(എം) ഇടപെടലുകൾ നടത്തൂ. സഹകരണ നിക്ഷേപവുമായി ബന്ധപ്പെട്ട് മന്ത്രിയിൽ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയതായും സൂചനയുണ്ട്. അഴിമതിക്കാരെ മന്ത്രിസഭയിൽ വച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതുകൊണ്ട് കൂടിയാണ് ഈ മന്ത്രിക്ക് ആദായ നികുതി വകുപ്പ് ക്ലീൻ ചിറ്റ് നൽകുമോ എന്നത് ശ്രദ്ധേയമാകുന്നത്.
സിപിഐ(എം) നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ രണ്ട് പ്രധാന സഹകരണ ബാങ്കുകളാണ് പേരൂർക്കട സർവ്വീസ് കോർപ്പറേറ്റീവ് ബാങ്കും കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കും. എക്കാലവും സിപിഎമ്മിന്റെ കോട്ടയായി മാറിയ സഹകരണ പ്രസ്ഥാനങ്ങൾ. തിരുവനന്തപുരത്ത് ആനയറ കേന്ദ്രീകരിച്ചാണ് കടകംപള്ളി ബാങ്ക് പ്രവർത്തിക്കുന്നത്. ഈ ബാങ്കിന് നിരവധി ശാഖകളും ഉണ്ട്. എല്ലായിടത്തും കോടികളുടെ നിക്ഷേപങ്ങൾ. പേരൂർക്കട ബാങ്കിനുള്ളത് ആറ് ശാഖകളാണ്. ബാങ്കിങ് പ്രവർത്തനത്തിനപ്പുറമുള്ള സാമൂഹിക ഇടപെടലുകളിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തേയും ഈ അടുത്ത കാലം വരെ പേരൂർക്കട ബാങ്ക് സ്വാധീനിച്ചിരുന്നു.
സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങളായി പേരൂർക്കടയേയും ആനയറയേയും മാറ്റിയതിലും ഈ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. കുമാരപുരത്തും പേട്ടയിലും കടകംപള്ളിയിലും ശാഖകളുള്ള ബാങ്ക് വെട്ടുകാട്ടേക്കും പ്രവർത്തനം വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് ആദായ നികുതി പരിശോധന ബാങ്കിനെ വെട്ടിലാക്കാൻ എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്