എന്തിന്റെ പേരിലാണ് ജയലളിതയുമായി തെറ്റി തെറ്റിപ്പിരിഞ്ഞത്? എന്തുകൊണ്ട് പനി പിടിച്ച് ആശുപത്രിയിലായ ജയലളിതയെ കാണാൻ ആരേയും അനുവദിക്കാത്തത്? ഈ രഹസ്യങ്ങൾ ഇനിയെങ്കിലും ശശികല വെളിപ്പെടുത്തുമോ?
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ജയലളിതയുടെ രോഗവിവരം ഇപ്പോഴും അജ്ഞാതമാണ്. എല്ലാം അറിയാവുന്നത് തോഴി ശശികലയ്ക്കും. അവർ ഇനിയെങ്കിലും എല്ലാം തുറന്ന് പറയണമെന്നാണ് ഉയരുന്ന ആവശ്യം. തോഴിയായ ശശികലയെ ജയലളിത നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്തിനായിരുന്നു ഇതെന്ന് ജയലളിത തുറന്നു പറഞ്ഞില്ല. പാർട്ടി അച്ചടക്ക നടപടിയുടെ യഥാർത്ഥ കാരണം ശശികല ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നാണ് ആവശ്യം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകാൻ ശശികല ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ചർച്ച സജീവമാകുന്നത്.
2011 ൽ ആണ് ചില രാഷ്ട്രീയ കാരണങ്ങളാൽ ഇവരുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത്. എന്നാൽ സ്വന്തം തെറ്റുതിരിച്ചറിഞ്ഞ് ശശികല തിരിച്ചെത്തിയപ്പോൾ പൂർണ്ണമനസ്സോടെ ജയലളിത ആ സൗഹൃദം തുടരാൻ തയാറായി. ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദർശന വേളയിലുമെല്ലാം താരയായി. ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോൾ എന്തായിരുന്നുവെന്നതിന് ഇനിയും ഉത്തരമില്ല. ജയലളിതയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നതിനും ആരും ഒന്നും പറയുന്നലില്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും ശശികല എല്ലാം തുറന്നു പറയണമെന്നാണ് ആവശ്യം. ഒരു ചെറിയ പനിയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതക്ക് പിന്നീടെങ്ങനെ അണുബാധയും ഹൃദയസ്തംഭനവുമുണ്ടായി എന്നതാണ് സംശയങ്ങൾക്കെല്ലാം ആധാരം.
ശ്വാസകോശ അണുബാധ, പനി, ഹൃദയസ്തംഭനം എന്നിങ്ങനെ ഒരുപാടു കാരണങ്ങൾ ജയയുടെ ആശുപത്രി വാസത്തിന് കാരണമായി പറയുന്നു. 75 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ എന്താണ് ജയയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുക. ഒരു ചെറിയ പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ ചികിൽസിക്കാൻ എന്തിനാണ് വിദേശത്തു നിന്ന് വിദഗ്ധ ഡോക്ടർമാരെക്കൊണ്ടു വന്നത്. കാര്യങ്ങൾക്കെല്ലാം ഒരു രഹസ്യസ്വഭാവം സൂക്ഷിച്ച അവർ ജയയെ കാണാനെത്തിയ പ്രമുഖർക്കുപോലും ജയയെ സന്ദർശിക്കാൻ അനുവാദം നൽകിയില്ല. എല്ലാം ഭേദമായ ശേഷം ജയലളിത എന്തുകൊണ്ട് മരിച്ചുവെന്നതും സംശയങ്ങളുണ്ടാക്കുന്നു. എന്നാൽ ഈ ചോദ്യങ്ങളോട് മൗനം തുടരാനാണ് ശശികലയുടെ തീരുമാനം. ചെന്നൈ മെട്രോയുടെ രണ്ടാ ഘട്ട ഉദ്ഘാടന ദിവസത്തിനു ശേഷം സെപ്റ്റംബർ 22നാണ് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ജയലളിതയുടെ വിശ്വസ്തയായിരുന്നു ശശികല. എന്നാൽ മന്നാർഗുഡി മാഫിയ എന്ന് അറിയപ്പെടുന്ന ശശികലയുടെ കുടുംബം ഭരണത്തിൽ കള്ളക്കളികൾ തുടങ്ങിയതോടെ ജയ അവരെ ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ തെഹൽക നടത്തിയിരുന്നു. ഈ ആരോപണങ്ങൾ വീണ്ടും സജീവമാകുമ്പോഴാണ് ജയലളിതയുടെ ആരോഗ്യത്തിൽ യഥാർത്ഥ വിവരം പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നത്. എല്ലാത്തിനും ശശികല ഉത്തരം പറയണമെന്നാണ് ആവശ്യം. 2011ൽ ജയലളിത വീണ്ടും അധികാരത്തിലെത്തിയത് മുതൽ 'മന്നാർഗുഡി മാഫിയ' ശശികലയുടെ നേതൃത്വത്തിൽ ഭരണത്തിൽ സജീവമായിരുന്നു. ഈ കള്ളക്കളി ജയലളിതയ്ക്ക് ബോധ്യപ്പെട്ടത് മോദിയിലൂടെയായിരുന്നുവെന്നുമായിരുന്നു തെഹൽകാ റിപ്പോർട്ട്.
വാർത്തയുടെ വിശദാംശം ഇങ്ങനെ- അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചെന്നൈയിൽ മുതൽമുടക്കാനെത്തിയ പ്രവാസി വ്യവസായിക്കുണ്ടായ അനുഭവം മോദി വിവരിച്ചു. 15 ശതമാനം കമ്മീഷനാണ് ശശികല ആവശ്യപ്പെട്ടത്. ഇതോടെ ഈ വ്യവസായി ഗുജറാത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ കൂടെ നിൽക്കുന്നവരെ സൂക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് മനസ്സിൽ ഉൾക്കൊണ്ടായി ജയയുടെ പിന്നീടുള്ള പ്രവർത്തനം. ആ സമയത്താണ് ചെന്നൈ മെട്രോ പദ്ധതി മുന്നോട്ട് വരുന്നത്. ഈ പദ്ധതി സിംഗപ്പൂർ കമ്പനിക്ക് കൊടുക്കാനായിരുന്നു ജയയുടെ തീരുമാനം. എന്നാൽ ചീഫ് സെക്രട്ടറി സമർപ്പിച്ചത് മലേഷൻ കമ്പനിക്ക് അനുകൂലമായ റിപ്പോർട്ടും. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയിൽ നിന്ന് ജയ വിശദീകരണം ചോദിച്ചപ്പോഴാണ് ചതി നേരിട്ട് ബോധ്യപ്പെട്ടത്.
മലേഷ്യക്കാർക്ക് കരാർ കൊടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ച കത്ത് ചീഫ് സെക്രട്ടറി ജയയെ കാണിച്ചു. ഇത് പരിശോധിച്ചതോടെ തന്റെ കള്ള ഒപ്പിട്ട് കരാർ മലേഷ്യയ്ക്ക് അനുകൂലമാക്കാൻ ശശികല ശ്രമിച്ചത് പുറത്തായത്. ഉടൻ തന്നെ ഇവരെ പുറത്താക്കുകയും ചെയ്തു. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ അന്ന് തന്നെ ജയയെ ശശികല വകവരുത്തുമായിരുന്നത്രേ. ഇവർ നിയോഗിച്ച പരിചാരിക ജയയ്ക്ക് വിഷം കുത്തിവയ്ക്കാൻ ശ്രമിച്ചതയായും ആക്ഷേപമുണ്ട്. ശശികല നടേശനെ കുറിച്ച് രൂക്ഷമായ ആരോപണവുമായി പുറത്താക്കപ്പെട്ട എംഎൽഎ ശശികല പുഷപ വന്നതും ഈ ആരോപണങ്ങുമായാണ്. സെപ്റ്റംബർ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയെ പരിചരിച്ചിരുന്നത് ശശികല നടരാജനായിരുന്നു. എന്നാൽ ആശുപത്രിയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് ശശികല പുഷ്പയുടെ നിർണായക വെളിപ്പെടുത്തൽ.
ഇതേ സംഭവവും തെഹൽക്ക 2012ൽ റിപ്പോർട്ട് ചെയ്തിരുന്നു. മെട്രോയിലെ കള്ളക്കളി ശശികല നിഷേധിച്ചു. എന്നാലും ജയലളിതയ്ക്ക് സംശയം മാറിയില്ല. തനിക്ക് നൽകുന്ന മരുന്നുകളുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം ജയലളിത തേടി. ശശികലയെ ഒഴിവാക്കിയായിരുന്നു ഈ യാത്ര. അന്ന് വിശദ പരിശോധനയും നടത്തി. തനിക്ക് സ്റ്റിറോയിഡും ചെറിയ തോതിൽ വിഷവും മരുന്നുകളായി നൽകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് ജയലളിതയുടെ വീട്ടിൽ നിയോഗിച്ചിരുന്നത് ശശികലയുടെ അടുപ്പക്കാരിയായ നേഴ്സിനെ ആയിരുന്നു. ഈ പരിചാരക സ്ഥിരമായി പഴങ്ങും മരുന്നുകളും നൽകിയിരുന്നു. ഇതിൽ വിഷവുമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത് ജയയെ വേദനിപ്പിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു ശശികലയുടെ പുറത്താക്കൽ എന്നായിരുന്നു തെഹൽക്കയുടെ റിപ്പോർട്ട്.
2011ൽ വീട്ടിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയ ശശികല വീണ്ടും ജയയുമായി അടുക്കുന്നത് ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയയ്ക്ക് അനുകൂലമായി മൊഴി നൽകുകയും ജയലളിതയ്ക്ക് വേണ്ടി താൻ ജീവിതം സമർപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതോടെയാണ്. തുടർന്ന് പാർട്ടിതലത്തിൽ ശശികലയ്ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിൻവലിച്ചതായി ജയലളിത തന്നെ അറിയിച്ചു. ശശികലയെയും ഭർത്താവ് എം നടരാജനെയും പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കുകയായിരുന്നു.
പിന്നീട് നടരാജനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ താൻ ജയലളിതയെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്നും എല്ലാ തെറ്റുകൾക്കും താനാണ് ഉത്തരവാദിയെന്നും കോടതിയിൽ കരഞ്ഞുകൊണ്ട് ശശികല മൊഴി നൽകിയതോടെയാണ് ജയലളിതയുടെ മനസിളകിയത്. ബന്ധുക്കളുമായി ഇനി ഒരടുപ്പവും തനിക്കില്ലെന്നും ഇനിയെല്ലാം ജയലളിതയാണെന്നും ശശികല പ്രഖ്യാപിച്ചു. ഇതോടെയാണ് ജയലളിതയുമായി വീണ്ടും ശശികല അടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍