തലയിൽ കൈവച്ച് ആശ്വസിപ്പിച്ച് നരേന്ദ്ര മോദി; തമിഴകത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചവരെല്ലാം സാന്ത്വനവുമായി അടുത്തെത്തി; പന്നീർശെൽവവും മറ്റു നേതാക്കളും നിൽക്കുമ്പോഴും അന്ത്യകർമ്മം നടത്തി ഉറ്റതോഴിയെ യാത്രയാക്കിയത് ശശികല; വീഡിയോ പാർലർ നടത്തിപ്പുകാരിയിൽ നിന്ന് പാർട്ടിയിലെ അടുത്ത അമ്മ മഹാറാണിയായി ശശികല നടരാജൻ വളരുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: അമ്മയുടെ പ്രിയതോഴിയായി നിന്ന ശശികല തന്നെയാകുമോ അവരുടെ പിൻഗാമി. തോഴി ശശികലയുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ചിരുന്ന ജയലളിത ഒരുനാൾ അവരെ അകറ്റി നിർത്തിയപ്പോൾ ശശികലയെ പുരട്ചി തലൈവി അവരുടെ പിൻഗാമിയായി രാഷ്ട്രീയത്തിൽ എത്തിക്കില്ലെന്ന അഭ്യൂഹങ്ങൾ സജീവമായി. പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ലെന്നും ജയലളിതയുടെ പിൻഗാമി ശശികല തന്നെയായിരിക്കുമെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് തമിഴകത്തിന്റെ അമ്മയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മുതൽ ലോകം കണ്ടത്.
ഇന്നു രാവിലെ പോയ്സ്ഗാർഡനിലെ വസതിയിൽ നിന്ന് മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ മുതൽ ജയയുടെ ഭൗതികദേഹത്തിനൊപ്പം ഒരു നിഴൽപോലെയുണ്ടായിരുന്നു തോഴി ശശികല. ഏറെക്കാലമായി ഇരുവരെയും ഒരുമിച്ച് കാണാത്തവർ ഇതിൽ അത്ഭുതംകൂറി.
ജയലളിതയ്ക്ക് അന്തിമാഭിവാദ്യം അർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയുമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നേതാക്കളെല്ലാം അമ്മയുടെ മൃതദേഹത്തെ തൊഴുതശേഷം നീങ്ങിയെത്തിയത് ശശികലയുടെ അടുത്തേക്കായിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ വിഐപികളെല്ലാം അവരോട് ആശ്വാസവാക്കുകൾ പറഞ്ഞും ആദരം പങ്കുവച്ചുമാണ് കടന്നുപോയത്.
തമിഴകത്തെ മുതിർന്ന നേതാക്കളും സാംസ്കാരിക പ്രമുഖരും രജനീകാന്ത് ഉൾപ്പെടെയുള്ള മുൻനിര സിനിമാ താരങ്ങളുമെല്ലാം ശശികലയ്ക്ക് അരികിലെത്തി. തമിഴനാട് മുഖ്യമന്ത്രി പന്നീർ ശെൽവം ഉൾപ്പെടെയുള്ള അണ്ണാ ഡിഎംകെ നേതാക്കളെല്ലാം ഈയവസരത്തിൽ രാജാജി ഹാളിനുമുന്നിൽ അമ്മയുടെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നെങ്കിലും പലരും ശശികലയോടാണ് സംസാരിച്ചതെന്നതും ശ്രദ്ധേയം. ഈ സമയമെല്ലാം കറുത്ത സാരിയണിഞ്ഞ്, ഇടയ്ക്കിടെ കണ്ണീരൊപ്പി ശശികല തന്റെ ഉറ്റതോഴിയുടെ നിശ്ചേതനമായ ശരീരത്തിനരികിൽ നിന്നു.
വൈകുന്നേരം വിലാപയാത്രയായി മൃതദേഹം രാജാജി ഹാളിനു മുന്നിൽ നിന്ന് മറീനാ ബീച്ചിൽ തന്റെ പ്രിയനായകനായിരുന്ന എംജിആറിന് തൊട്ടടുത്ത് അന്ത്യവിശ്രമത്തിനായി ജയയുടെ ശരീരം കൊണ്ടുപോകുമ്പോഴും തൊട്ടരികിൽ ഉണ്ടായിരുന്നത് ശശികലതന്നെ. 29 വർഷം മുമ്പു നടന്ന എംജിആറിന്റെ സംസ്കാര ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതുകണ്ടപ്പോൾ പലരും ഓർത്തുകാണും. അന്ന് മക്കൾതിലകത്തിന്റെ മൃതദേഹവുമായി പോയ പുഷ്പാലംകൃത വാഹനത്തിൽ തൂവെള്ള സാരിയണിഞ്ഞ് ഇരുന്നിരുന്ന ജയലളിതയെ എംജിആറിന്റെ പത്മി ജാനകിയും പാർട്ടി പ്രവർത്തകരും ചേർന്ന് അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. പക്ഷേ, പിന്നീട് പത്നിയേക്കാളുപരി അദ്ദേഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചിരുന്ന, എംജിആർതന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച ജയലളിതതന്നെ അണ്ണാഡിഎംകെയുടെ സാരഥിയും തമിഴകത്തിന്റെ അമ്മയുമായി വളർന്നു.
സമാനമായ രീതിയിൽ ജയലളിതയുടെ ഭൗതികദേഹവും ഇന്ന് വിലാപയാത്രയായി മറീനാ ബീച്ചിലേക്ക് നീങ്ങിയപ്പോൾ പുഷ്പങ്ങൾ അലങ്കരിച്ച വാഹനത്തിൽ മൃതദേഹ പേടകത്തിനൊപ്പം ഉണ്ടായിരുന്നത് ശശികലയായിരുന്നു. പന്നീർ ശെൽവവും രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒഴികെ മറ്റാർക്കും അതിൽ പ്രവേശനം ലഭിച്ചില്ല. സംസ്കാര ചടങ്ങ് തുടങ്ങിയപ്പോൾ ശശികലയുടെ സ്വാധീനം പ്രകടമായി. അമ്മയുടെ അന്തിമയാത്രയ്ക്കുള്ള ചടങ്ങുകൾ നിർവഹിച്ചത് ശശികലയും കുടുംബക്കാരും ചേർന്നായിരുന്നു.
അയ്യങ്കാർ വിഭാഗക്കാരിയായ ജയലളിതയുടെ മൃതദേഹം ചിതയിൽ അഗ്നിക്ക് സമർപ്പിക്കണമെന്ന ആവശ്യമുയർന്നെങ്കിലും അതു വേണ്ടെന്നും എംജിആറിന്റെയും മറ്റ് ഡിഎംകെ നേതാക്കളുടെയും മൃതദേഹം കുഴിയിൽ അടക്കം ചെയ്ത രീതിയിൽ ജയയുടെ മൃതദേഹവും അടക്കിയാൽ മതിയെന്ന അന്തിമ തീരുമാനമെടുത്തതും ശശികലയായിരുന്നു. മാത്രമല്ല, ജയലളിതയുടെ മരണശേഷം മറ്റു കാര്യങ്ങളിൽ പ്രധാന തീരുമാനമെടുത്തതും പൊതുദർശനത്തിന്റെയും സംസ്കാരത്തിന്റെയും മറ്റും ക്രമീകരണങ്ങൾ എങ്ങനെ വേണമെന്നതുമെല്ലാം സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതും ശശികല തന്നെ. ചടങ്ങുകൾ നടക്കുന്നതിനിടയ്ക്കും പൊതുദർശനത്തിനിടയ്ക്കുമെല്ലാം അവർ ഉദ്യോഗസ്ഥരെ വിളിച്ച് ഓരോ കാര്യങ്ങൾ ഏൽപ്പിക്കുന്നതും കാണാമായിരുന്നു.
മൂന്ന് പതിറ്റാണ്ടിലധികം ജയയുടെ വലംകൈ തന്നെയായിരുന്നു ശശികല. തഞ്ചാവൂർ ജില്ലയിലെ മണ്ണാർഗുഡിയിലെ ദേവർ കുടുംബാംഗമായ ശശികല സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. തമിഴ്നാട് സർക്കാരിൽ പബ്ലിക് റിലേഷൻസ് ഓഫീസറായ നടരാജനെ വിവാഹം കഴിച്ചാണ് അവർ ചെന്നൈയിൽ എത്തുന്നത്.
താൽക്കാലിക അടിസ്ഥാനത്തിൽ സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന നടരാജൻ അന്നത്തെ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ അടുത്ത അനുയായി ആയിരുന്നു. 1976ൽ അടിയന്തരാവസ്ഥയെ തുടർന്ന് നടരാജന്റെ ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ വരുമാന മാർഗം ഇല്ലാതായ നടരാജൻ തന്റെ ഭാര്യയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തണമെന്ന് ദക്ഷിണ ആർകോട്ട് ജില്ലാ കളക്ടർ ആയിരുന്ന വി എസ് ചന്ദ്രലേഖയോട് ആവശ്യപ്പെട്ടു.
വീഡിയോ പാർലർ നടത്തിപ്പുകാരിയായിരുന്ന ശശികല പാർട്ടി പരിപാടികൾ ചിത്രീകരിക്കാനുള്ള അനുമതി തേടിയാണ് ജയലളിതയെ സമീപിച്ചത്. അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. ജയലളിതയുടെ നീക്കങ്ങൾ ചോർത്താൻ എം.ജി.ആർ ശശികലയെ നിയമിക്കുകയായിരുന്നു എന്ന് അക്കാലത്ത് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അക്കാലം മുതൽ ജയലളിതയുടെ ഉറ്റതോഴിയായി മാറുകയായിരുന്നു ശശികല.
1991ലെ തെരഞ്ഞെടുപ്പിൽ ജയലളിത അധികാരത്തിൽ എത്തിയതോടെ ശശികലയും പാർട്ടിക്കാർക്കിടയിൽ ശക്തിയായി മാറി. ഓരോ കാര്യങ്ങൾ നേടിയെടുക്കാൻ ജയലളിതയ്ക്കിടയിൽ പാലമായി അവരെ പലരും ഉപയോഗിച്ചു. ഇതിനുശേഷം ഒരു ഘട്ടത്തിൽ ജയലളിതയേക്കാൾ ശക്തയായി ശശികല മാറിയിരുന്നു. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രൻ സുധാകരനാണ് ജയലളിതയുടെ ദത്ത് പുത്രനായി പിന്നീട് മാറിയത്. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെ നാൽപ്പതോളം ജീവനക്കാർ എല്ലാവരും ശശികലുടെ ബന്ധുക്കൾ ആയിരുന്നു. ശശികലയുടെ അമിത സ്വാധീനത്തിനെതിരെ മുതിർന്ന നേതാക്കൾ ജയയോട് പരാതി പറഞ്ഞുവെങ്കിലും അത്തരം പരാതി ഉന്നയിച്ചവർ പാർട്ടിക്ക് പുറത്തുപോകേണ്ടി വന്നതോടെ ഇത്തരം പരാതികൾ പിന്നീട് ഇല്ലാതായി.
1996 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പോയസ് ഗാർഡനിൽ നിന്ന് ശശികല പുറത്തായി. 2001ൽ ജയ വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ ശശികല മാപ്പ് പറഞ്ഞ് തിരിച്ചെത്തി. അഴിമതിക്കേസുകളിൽ ജയക്കൊപ്പം ജയിലിൽ പോകാൻ വരെ തയ്യാറായ സൗഹൃദമാണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത്. എന്നാൽ 2011ൽ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ശശികലയെ പുറത്താക്കി. എന്നാൽ ഈ പിണക്കം അധികനാൾ നീണ്ടു നിന്നില്ല. ശശികല വീണ്ടും ജയയുടെ വിശ്വസ്തയായി തിരിച്ചെത്തി. ഇപ്പോൾ മരണാനന്തരം അവരുടെ അനന്തരാവകാശിയായി സ്വയം അവരോധിതയായി ശശികലയും കുടുംബവും തമിഴകത്തിന്റെ അമ്മയ്ക്ക് അന്തിമകർമ്മങ്ങൾ ചെയ്യുന്നു.
തമിഴകത്ത് പുതിയ മുഖ്യമന്ത്രിയായി പനീർ ശെൽവം അധികാരമേറ്റെങ്കിലും ശശികലയായിരിക്കും തമിഴകത്തിന്റെ പുതിയ അമ്മദൈവമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുമെയ്യും ഒരു മനവുമായി കഴിഞ്ഞ ജയയും ശശികലയും വേർപിരിഞ്ഞെന്ന വാർത്തകൾ ഇടയ്ക്കു പുറത്തുവന്നെങ്കിലും ജയയുടെ മരണശേഷം കാര്യങ്ങളുടെ കടിഞ്ഞാൺ തിരികെ ശശികലയിൽ എത്തുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. അതേസമയം, പാർട്ടിയിൽ ശശികലയ്ക്ക് എതിരെ ഒരുവിഭാഗം നീങ്ങുന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട് എന്നതിൽ വരുംദിനങ്ങളിൽ അണ്ണാഡിഎംകെയെന്ന പാർട്ടിയിൽ ഈ വിഷയം എത്രത്തോളം ചർച്ചയാകുമെന്നും പാർട്ടിയെ എങ്ങനെ ബാധിക്കുമെന്നും കാത്തിരുന്ന് കാണാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍