കോടാലിയിലെ ചുമട്ടു തൊഴിലാളിയായി തുടക്കം; കോടീശ്വരനായപ്പോഴും പാവങ്ങളോട് ദയ കാണിച്ചു; പഠിച്ചില്ലെങ്കിലും സംസ്കൃത ശ്ലോകങ്ങൾ ഹൃദിസ്ഥം; ശത്രുവിന്റെ ഒളിത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ മകനെ തിരിച്ചു കൊണ്ടുവന്ന ശേഷം ഒളിവിൽ ഇരുന്ന് ഓരോ ശത്രുവിനെയും വീഴ്ത്തുന്ന കോടാലി ശ്രീധരന്റെ ജീവിത കഥ
തൃശൂർ: കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. കള്ളപ്പണമായതിനാൽ കോടാലിക്കെതിരേ പൊലീസിൽ പരാതി നൽകാനാവില്ല.
അതുകൊണ്ടാണ് കൊടാലിയെ കൊലപ്പെടുത്തുന്നതിനെക്കാൾ ഫലപ്രദമായ മാർഗമായി മകൻ അരുണിനെ തട്ടിക്കൊണ്ടുപോയത്. അതു കോടാലിയെ വേദനിപ്പിക്കുമെന്നും കോടാലി ഇതോടെ കീഴടങ്ങുമെന്നും അവർ കണക്കുകൂട്ടി. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അവരുടെ ഒളിത്താവളത്തിൽനിന്നു അരുണിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോവുകയും മകനെ തട്ടിക്കൊണ്ടുപോയവർക്കെതിരേ ഒളിവിലിരുന്ന് പൊലീസിനു വിവരങ്ങൾ ചോർത്തിക്കൊടുക്കുകയുമാണ് കോടാലി ശ്രീധരനെന്ന കുപ്രസിദ്ധ ക്രിമിനൽ. ചില അധോലോകസിനിമയിലെ നായകകഥാപാത്രം പോലെ. എന്നാൽ കോടാലി ശ്രീധരനെപ്പറ്റി സുഹൃത്തുക്കൾക്കു പറയാൻ നല്ല കാര്യങ്ങളേറെ.
തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കോടാലിയിലെ വീടും സ്വത്തുക്കളുമെല്ലാം വിറ്റ് മൈസൂരിൽ മുങ്ങികഴിയുമ്പോഴും ശ്രീധരനെ നേരിട്ട് അറിയുന്നവർക്ക് അയാൾ അത്ര അപകടകാരിയായ ക്രിമിനൽ അല്ലത്രേ. കിഴക്കെ കോടാലിയിലെ അമ്പലത്തിലെ ചെലവുകളെല്ലാം വർഷങ്ങളായി നടത്തിയിരുന്നത് ശ്രീധരനായിരുന്നുവെന്ന് പറയുന്നു. പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും നിരവധി സംസ്കൃത ശ്ലോകങ്ങൾ മനപ്പാഠമായിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പലപ്പോഴും ശ്ലോകങ്ങൾ ചൊല്ലി അർത്ഥം പറയാറുണ്ട്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾക്ക് മുടക്കം വരുത്താത്ത ഇയാൾ ജയിൽവാസക്കാലത്ത് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും ശ്രമിച്ചിരുന്നു. സുഹൃത്തുക്കളുടെ സഹായത്താൽ ഭാര്യ വഴിയാണ് ഇരിങ്ങാലക്കുട സബ്ജയിലിൽ കഴിയുമ്പോൾ പുസ്തകങ്ങൾ എത്തിച്ചിരുന്നത്.
ആളുകളെ ആകർഷിക്കുന്നതരത്തിൽ സംസാരിച്ചിരുന്ന ശ്രീധരന് പൊലീസിലും പത്രപ്രവർത്തകർക്കിടയിലും നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നു. കേസ്സുകൾ ഒന്നൊന്നായി വരുമ്പോൾ അവയിൽ നിന്നും രക്ഷപ്പെടാൻ രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ശ്രീധരൻ നൽകിയത് കോടികളായിരുന്നു. തൃശ്ശൂർ പൂങ്കുന്നത്തെ ഫ്്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ട ഒരു കോൺഗ്രസ്സ് നേതാവ് ശ്രീധരനെ ചൂഷണം ചെയ്തതിനു കണക്കില്ല. ഫ്ളാറ്റിൽ എ.സി വരെ വാങ്ങിനൽകിയിരുന്നുവത്രെ. എപ്പോഴും പണത്തിനായി ശ്രീധരനെ ഇവർ ഉപയോഗിച്ചിരുന്നു.നായാട്ടുകാരും വാറ്റുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ശ്രീധരൻ തൃശ്ശൂരിലെ മലയോരമേഖലയിലെ ചാരായവാറ്റിന്റെ വിശദമായ ചിത്രങ്ങളും വിവരങ്ങളും ചില പത്രപ്രവർത്തകർക്ക് ചോർത്തിനൽകിയിട്ടുണ്ട്.
താൻ തെറ്റുചെയ്യുന്നില്ലെന്ന മനോഭാവമായിരുന്നു കുഴൽപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരനുണ്ടായിരുന്നത്. താൻ ഉൾപ്പെടാത്ത പല കേസുകളും തന്റെ പേരിലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ശ്രീധരന്റെ സ്ഥിരം തലവേദന. ഒരിക്കൽ ശ്രീധരനു ബന്ധമില്ലാത്ത കൊയിലാണ്ടിയിലെ ഒരുകുഴൽപ്പണ തട്ടിപ്പുകേസ്സുമായി ബന്ധപ്പെട്ട്, ഭീഷണിപ്പെടുത്തി ശ്രീധരനിൽനിന്നും പണം വാങ്ങിയിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയെ അയാളുടെ ശബ്ദം റെക്കോഡ് ചെയ്തു കേൾപ്പിച്ചാണ് രക്ഷപ്പെട്ടത്. ശ്രീധരനെ കേസ്സിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ലക്ഷങ്ങൾ വാങ്ങിയിട്ടും സ്വസ്ഥതയില്ലാതെ വന്നപ്പോഴായിരുന്നുവത്രെ ഈ പ്രയോഗം.
ശ്രീധരൻ കഷ്ടപ്പെടുന്നവരേയും സാധാരണക്കാരേയും ദ്രോഹിക്കാറില്ലെന്നു മാത്രമല്ല, അവരെ പലപ്പോഴും പണം നൽകിയും അല്ലാതെയും സഹായിക്കാറുമുണ്ടെന്നും ശ്രീധരന്റെ സുഹൃത്തുക്കൾ പറയുന്നു. മരോട്ടിച്ചാൽ വല്ലുരിൽ സാമ്പത്തികബുദ്ധിമുട്ടുള്ള ഗൃഹനാഥന്റെ ഭൂമി പണയമെടുത്തു പണം നൽകി. ശ്രീധരന്റെ സുഹൃത്തിന്റെ പേരിലാണ് ഇടപാടുകൾ നടന്നതെങ്കിലും പണം ശ്രീധരന്റേതായിരുന്നു. ഭൂമി തിരിച്ചെടുക്കാൻ പണവുമായെത്തിയപ്പോൾ സുഹൃത്ത് മുടന്തൻന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ശ്രീധരനാണ് പുറകിലെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. എന്നാൽ ഇയാൾ ശീധരനെ നേരിട്ട് ബന്ധപ്പെട്ട് കാര്യം ധരിപ്പിച്ചു. ബാക്കി പണം ഉള്ളപ്പോൾ തന്നാൽ മതിയെന്നു പറഞ്ഞ് ഭൂമി എഴുതിക്കൊടുക്കാൻ സുഹൃത്തിന് കർശനമായ താക്കീതുനൽകുകയായിരുന്നു ശ്രീധരൻ.. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുകയും ചെയ്തു.
കോടാലി ശ്രീധരന്റെ ഇക്കഥകൾ എല്ലാം പതിറ്റാണ്ടുകൾ മുൻപുള്ളവയാണെങ്കിലും അയാളെ അറിയുന്ന തൃശ്ശൂർക്കാർക്ക് അതും ശ്രീധരനെക്കുറിച്ചുള്ള ഓർമ്മകളാണ്. നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം് നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്. ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബവും എന്നും ഒപ്പമുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍