ഏഷ്യാനെറ്റിനെ സംഘപരിവാർ അജണ്ടയിലേക്ക് മാറ്റാനുള്ള ഉടമയുടെ നീക്കം ജീവനക്കാരുടെ സംഘടിത ചെറുത്ത് നിൽപ്പോടെ പൊളിഞ്ഞു; ഇന്ത്യ ടുഡേ തുടങ്ങുന്ന മലയാളി ചാനലിലേക്ക് ചാനൽ തലവന്റെ നേതൃത്വത്തിൽ കൂട്ടമാറ്റം ഉറപ്പായപ്പോൾ ജീവനക്കാർക്ക് സ്വാതന്ത്ര്യം തിരിച്ചു കൊടുത്ത് രാജീവ് ചന്ദ്രശേഖർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തന്റെ രാഷ്ട്രീയവുമായി അടുപ്പമുള്ളവരെ മാത്രം എഡിറ്റോറിയലിൽ നിയമിച്ചാൽ മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇമെയിൽ ഏറെ ചർച്ചയായിരുന്നു. വിവാദത്തെ തുടർ ഇത പിൻവലിക്കുന്നതായും രാജീവ് ചന്ദ്രശേഖറിന് കീഴിലെ മാദ്ധ്യമങ്ങളിലെ തലവന്മാർക്ക് അറിയിപ്പും വന്നു. എന്നാൽ ചാനലിനെ സംഘപരിവാർവൽക്കിരിക്കാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. കേരളത്തിലെ എൻ ഡി എ വൈസ് ചെയർമാൻ കൂടിയായ രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിൽ അടിമുടി അഴിച്ചു പണി നൽകുമെന്ന് ബിജെപി നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഏഷ്യാനെറ്റിലെ ജീവനക്കാരുടെ ചെറുത്ത് നിൽപ്പിന് മുമ്പിൽ രാജീവ് ചന്ദ്രശേഖർ ഈ തീരുമാനം പിൻവലിക്കുകയാണ്. റേറ്റിംഗിൽ ന്യൂസ് ചാനലുകളിൽ ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്. ഈ പദവിക്ക് കോട്ടം തട്ടുന്നതൊന്നും ഉടൻ ചെയ്യാനില്ലെന്ന നിലപാടിലേക്ക് ചാനൽ ഉടമ മാറിയതായാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് സംഘപരിവാർ മുഖമുള്ളൊരാളെ നിയമിക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞതോടെ ഏഷ്യാനെറ്റിൽ പ്രശ്നങ്ങൾ ഉരുണ്ടു കൂടി. പ്രസ്ക്ലബ്ബിലെ ബാർ വിവാദത്തോടെ രണ്ട് പക്ഷമായി ജീവനക്കാർ മാറിയിരുന്നു. ഇതിൽ ജയ്ദീപിന്റെ നേതൃത്വത്തിലെ പ്രധാനികൾ ന്യൂസ് കേരള 18ലേക്ക് പോയതോടെ ഈ പ്രശ്നം അവസാനിച്ചു. അപ്പോഴാണ് ചാനൽ ഉടമയുടെ സംഘപരിവാർ അജണ്ട പുറത്തായത്. ഇതിനെ തുടർന്ന് ചാനലിന്റെ രാഷ്ട്രീയ നയം മാറ്റത്തിനെതിരെ ജീവനക്കാർ പ്രതിഷേധമുയർത്തി.
ചാനലിന്റെ ചീഫ് എഡിറ്ററായ എംജി രാധാകൃഷ്ണൻ രാജിവയ്ക്കുമെന്ന സൂചനയും നൽകി. ഇതിനിടെയിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ഹെഡ് ലൈൻ ടുഡേയുടെ നീക്കങ്ങളും നിർണ്ണായകമായി. അടുത്ത വർഷം മധ്യത്തോടെ കേരളം കേന്ദ്രീകരിച്ച് മലയാളം ചാനൽ തുടങ്ങാനാണ് ഹെഡ് ലൈൻ ടുഡേയുടെ തീരുമാനം. ഇതിന്റെ തലപ്പത്തേക്ക് അവർ പ്രധാനമായും കണ്ടത് എംജി രാധാകൃഷ്ണനെയായിരുന്നു. ഇതിലെ പ്രശ്നങ്ങൾ മനസ്സിലാക്കിയതോടെ ഏഷ്യാനെറ്റിൽ സംഘപരിവാർവൽക്കരണം വേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ തൽക്കാലത്തേക്ക് തീരുമാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റിലെ പ്രമുഖരെ അടർത്തിയെടുത്താണ് മലയാളത്തിൽ കാലുറപ്പിക്കാൻ ഹെഡ് ലൈൻ ടുഡേ ശ്രമം നടത്തുന്നത്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കീഴിലെ ഹെഡ് ലൈൻ ടുഡേയിലെ ഉന്നതരെല്ലാം എംജി രാധാകൃഷ്ണന്റെ സുഹൃത്തുക്കളാണ്. ഇന്ത്യാ ടുഡേയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു നേരത്തെ രാധാകൃഷ്ണൻ. ഇന്ത്യാ ടുഡേ ഗ്രൂപ്പിനും വളരെ നല്ല അഭിപ്രായമാണ് രാധാകൃഷ്ണനെ കുറിച്ചുള്ളത്. ഇന്ത്യാ ടുഡേ മലയാളം മാസികയുടെ തുടക്കം മുതൽ രാധാകൃഷ്ണൻ അതിലായിരുന്നു പ്രവർത്തനം. ഈ അടുപ്പമാണ് ഹെഡ് ലൈൻ ടുഡേയുടെ മലയാളം ചാനലിന്റെ തലപ്പത്ത് രാധാകൃഷ്ണൻ മതിയെന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഇത് മനസ്സിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ ജീവനക്കാരുമായി ഒത്തുതീർപ്പിന് തയ്യാറായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഡിറ്റോറിയൽ കാര്യങ്ങളിൽ മാദ്ധ്യമ പ്രവർത്തകർ വീണ്ടും പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. കവർ സ്റ്റോറി അടക്കമുള്ള പ്രോഗ്രാമുകൾ തിരിച്ചെത്തുന്ന് അതുകൊണ്ട് കൂടിയാണ്. നോട്ട് അസാധുവാക്കൽ വാർത്തകളിൽ പോലും പ്രധാനമന്ത്രി മോദിയെ അനുകൂലിക്കാതെയാണ് ഏഷ്യാനെറ്റിന്റെ വാർത്ത നൽകൽ.
ഇന്ത്യാ ടുഡേ ചാനൽ തുടങ്ങിയാൽ ഏഷ്യാനെറ്റിൽ നിന്ന് ആരും പോവാതിരിക്കാനുള്ള കരുതലാണ് ഇതിന് കാരണം. എംജി രാധാകൃഷ്ണനോട് ഒരു കാരണവശാലും ചാനൽ വിട്ടു പോകരുതെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാർ വൽക്കരണമെന്നത് വെറും മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും രാഷ്ട്രീയത്തേടും ചാനൽ വ്യവസായത്തേയും കൂട്ടിക്കുഴക്കില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്.
എംജി രാധാകൃഷ്ണൻ ചാനൽ മാറിയാൽ അദ്ദേഹത്തോടൊപ്പം പല പ്രമുഖരും ചാനൽ വിടുമെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു ഇത്. മലയാള ചാനലുകളിലെ പ്രമുഖരെയെല്ലാം അടർത്തിയെടുത്ത് പുതിയ ചാനലാണ് ഹെഡ് ലൈൻ ടുഡേ ലക്ഷ്യമിടുന്നത്. അംബാനിയുടെ നെറ്റ് വർക്ക് 18ന് കീഴിൽ ന്യൂസ് കേരള 18 മലയാളത്തിൽ ന്യൂസ് ചാനൽ തുടങ്ങിയ സാഹചര്യത്തിലാണ് ഹെഡ് ലൈൻ ടുഡേയും പുതിയ ചാനലിനായി ശ്രമം തുടങ്ങിയത്. നെറ്റ് വർക്ക് 18നുമായാണ് ദേശീയ തലത്തിൽ ഹെഡ് ലൈൻ ടുഡേയുടെ പ്രധാന മത്സരം. ഈ സാഹചര്യത്തിലാണ് മലയാളത്തിലേക്കും അവർ എത്തുന്നത്.
താൻ ചെയർമാൻ ആയ മുഴുവൻ സ്ഥാപനങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇനി ആർഎസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റെ നിർദ്ദേശം വലിയ ചർച്ചയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം ജുപ്പീറ്റർ കാപ്പിറ്റൽ കമ്പനി സിഇഒ അമിത് ഗുപ്ത എഡിറ്റോറിയൽ തലവന്മാർക്ക് ഇമെയിൽ ചോർന്നതായിരുന്നു ഈ വാർത്തയ്ക്ക് ആധാരം. അതിനിടെ രാജീവ് ചന്ദ്രശേഖറിന്റെ കീഴിലുള്ള മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ സംഘപരിവാർവൽക്കരണം തുടങ്ങുന്നതിന്റെ സൂചനകളും പുറത്തന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തലപ്പത്ത് ആർഎസ്എസ് ആശയങ്ങളോട് അടുപ്പമുള്ള വ്യക്തിയെ തീരുമാനിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ചന്ദ്രശേഖറിന് നിർദ്ദേശം നൽകിയതായി സൂചനയെത്തി. ഇതിന്റെ മറവ് പിടിച്ച് ജന്മഭൂമിയുടെ മുൻ എഡിറ്റർ ഹരി എസ് കർത്തയെ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തിക്കാൻ ബിജെപിയിലെ ഔദ്യോഗിക പക്ഷം ചരട് വലികൾ തുടങ്ങി. ഇതോടെയാണ് ഏഷ്യാനെറ്റിലെ ജീവനക്കാർ എതിർപ്പുമായി എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുണ്ടായിരുന്ന ടി എൻ ഗോപകുമാർ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെ എംജി രാധാകൃഷ്ണനായി ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതല. ഇദ്ദേഹം സിപിഐ(എം) സഹയാത്രികനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ മകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും രാധാകൃഷ്ണന് അടുപ്പമുണ്ട്. അതിലുപരി നേമം എംഎൽഎ ആയിരുന്ന വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. ഈ ബന്ധമെല്ലാം ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധ വാർത്തകളിൽ പ്രതിഫലിക്കുന്നുവെന്നാണ് ബിജെപി നിലപാട്.
ഈ സാഹചര്യത്തിൽ ടിഎൻ ഗോപകുമാറിന്റെ പദവിയിൽ ആർഎസ്എസ് സഹയാത്രികനെ നിയോഗിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിനോട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉടൻ സംഘപരിവാർ വൽക്കരണം നടക്കില്ലെന്ന സൂചന ബിജെിക്ക് രാജീവ് ചന്ദ്രശേഖർ നൽകിയതായാണ് സൂചന.
കർണാടകത്തിൽനിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര മന്ത്രിപദ മോഹവും രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇതിനായി ബിജെപി ദേശീയ നേതൃത്വത്തിന്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാനായിരുന്നു ഏഷ്യാനെറ്റിനെ പരിവാർവൽക്കരിക്കാൻ തീരുമാനിച്ചതിന് കാരണം. എന്നാൽ എതിർപ്പ് ശക്തമായതിനാൽ തൽകാലം പിന്മാറുകയും ചെയ്യുന്നു.
ബിജെപിയെ തീർത്തും പ്രതിരോധത്തിലാക്കുന്ന വാർത്തകളൊന്നും ഏഷ്യാനെറ്റ് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. പൊതുജനത്തോട് അടുത്ത് നിൽക്കുന്ന റിപ്പോർട്ടിങ് രീതി തുടരുമെന്നാണ് ബിജെപിക്ക് രാജീവ് ചന്ദ്രശേഖർ നൽകുന്ന വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍