ഭക്ഷണത്തിൽ വിഷഗുളികകൾ ചേർത്തു കൊടുക്കാൻ ശ്രമിച്ചു.. മുഖത്ത് പൊട്ടിത്തെറിക്കുന്ന സിഗരറ്റ് പ്രയോഗവും ചീറ്റി; കരീബിയൻ തീരത്ത് പൊട്ടിത്തെറിക്കുന്ന കക്കകൾ വിതറി; ഫിദൽ കാസ്ട്രോയിലെ വിപ്ലവകാരി അതിജീവിച്ചത് സിഐഎ ആസൂത്രണം ചെയ്ത 638 നിഗൂഢ വധശ്രമങ്ങൾ
മറുനാടൻ ഡെസ്ക്
ഹവാന: അമേരിക്കൻ സാമ്രാജ്യത്വം കീഴ്പ്പെടുത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ സദ്ദാം ഹുസൈൻ മുതൽ ഗദ്ദാഫി വരെയുണ്ട്. എന്നാൽ, ഇവരേക്കാൾ അടുത്ത് അങ്കിൽസാമിന്റെ മുക്കിൻ തുമ്പത്തിരുന്ന് വെല്ലുവിളിച്ച വ്യക്തിയാണ് ഫിദൽ കാസ്ട്രോ എന്ന പോരാളി. എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു കാസ്ട്രോ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വകവരുത്താൻ സിഐഎ അടവുകൾ പലതും പയറ്റിയിരുന്നു. എന്നാൽ, ഈ നീക്കങ്ങളെല്ലാം അവസാനിച്ചത് പരാജയത്തിലായിരുന്നു. ഇപ്പോൾ അദ്ദേഹം മരണത്തിന് കീഴടങ്ങും വരെ അമേരിക്കയ്ക്ക് വഴങ്ങാതെ തല ഉയർത്തി തന്നെ നിൽക്കുകയായിരുന്നു.
മെക്സിക്കോ ഉൾക്കടലിന്റെ തുടക്കത്തിൽ വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലാണു കരീബിയൻ ദ്വീപുകളിൽ പെടുന്ന കൊച്ചു ക്യൂബ എന്നും അമേരിക്കയ്ക്ക് തലവേദന ഉണ്ടാക്കിയിരുന്നു. അങ്കിൾ സാമിനെതിരെ ക്യൂബ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത് ഫിഡൽ കാസ്ട്രോ എന്ന ധിഷണാശാലിയായിരുന്നു. ക്യൂബയിലെ ഭരണത്തെ തകർക്കാൻ യുഎസ് ഒട്ടേറെ അട്ടിമറിശ്രമങ്ങൾ നടത്തി. യുഎസിൽ ഭരണത്തിലിരുന്ന ഒൻപതു പ്രസിഡന്റുമാരും കാസ്ട്രോയെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. രേഖകൾ പ്രകാരം 643 തവണയാണ് അദ്ദേഹത്തിനു നേർക്ക് യുഎസിന്റെ ആക്രമണം നടന്നത്. എന്നാൽ, ഈ നീക്കങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചു.
1961 ഏപ്രിൽ 17ന് ക്യൂബയുടെ തെക്കൻ തീരത്തുള്ള ബേ ഓഫ് പിഗ്സ് ഉൾക്കടലിലെ പ്ലായാഗിറോണിൽ യുഎസ് ചാരസംഘടനയായ സിഐഎയുടെ പരിശീലനം ലഭിച്ച കൂലിപ്പട്ടാളക്കാർ വന്നിറങ്ങി. ക്യൂബയിൽ അസ്വസ്ഥത സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാൽ, 72 മണിക്കൂറിനുള്ളിൽ 400 ആക്രമണകാരികൾ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ കീഴടങ്ങുകയും ചെയ്തത് അമേരിക്കയ്ക്കേറ്റ കനത്ത നാണക്കേടായി. തടവുകാരെ വിട്ടുകൊടുക്കുന്നതിനായി 530 ലക്ഷം ഡോളറിനുള്ള ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും മോചനദ്രവ്യമായി ക്യൂബയ്ക്കു നൽകേണ്ടി വന്നു യുഎസിന്.
ഫിഡൽ അധികാരത്തിലേറിയപ്പോൽ മുതൽ അദ്ദേഹത്തെ വകവരുത്താൻ സിഐഎ ശ്രമം നടത്തിയിട്ടുണ്ട്. ഇതിനായി മയക്കുമരുന്നു ലോബികളെയു മറ്റുമാണ് അദ്ദേഹം നിയോഗിച്ചത്. സിഐഎ തന്നെ പുറത്തുവിട്ട രേഖകളിൽ അധോലോക നായകരെ വരെ ഏർപ്പാടാക്കിയിരുന്നു. മുൻ എഫ്ബിഐ ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ് 1960ൽ ഗുണ്ടകളെ ഏർപ്പാടാക്കിയത്. കാസ്ട്രോയുടെ ഭക്ഷണത്തിൽ ചേർക്കാനുള്ള വിഷഗുളികകൾ അവരെ ഏൽപിക്കുകയും ചെയ്തു. എന്നാൽ ഇതും പാളിപ്പോയി. ഇതിന് ശേഷവും തുടർച്ചയായി അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായി.
മുഖത്ത് പൊട്ടിത്തെറിക്കുന്ന സിഗാർ ഉപയോഗിച്ചുള്ള വധശ്രമമാണ് അതിൽ ഒന്ന്. 1960കളിലാണ് കാസ്ട്രോയെ ലക്ഷ്യംവച്ച് സിഐഎ പൊട്ടിത്തെറിക്കുന്ന സിഗാറുകൾ നിർമ്മിച്ചത്. ക്യൂബയുടെ തീരങ്ങളിൽ സ്കൂബ ഡൈവിങിനുള്ള ഫിദൽ കാസ്ട്രോയുടെ ഭ്രമം തിരിച്ചറിഞ്ഞ സിഐഎ ഇത്തരത്തിൽ കക്ക തീരത്ത് നിക്ഷേപിക്കുക പോലുമുണ്ടായി. പൊട്ടിത്തെറിക്കുന്നവയാണ് ഈ കക്കകൾ. കാസ്ട്രോ വെള്ളത്തിൽ നീന്തുന്നതിനിടയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ പോന്ന വലുപ്പമുള്ള മാരകശേഷിയോടെ പൊട്ടിത്തെറിക്കുന്ന കക്ക ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടു. ക്ലിന്റൺ ഭരണ കാലത്ത് ഇത്തരത്തിലൊരു ആലോചന നടന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പക്ഷേ മറ്റ് ചില പദ്ധതികൾ പോലെ ഇതും പരീക്ഷിക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ വെള്ളത്തിനടിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതിയാണ് ഡൈവിങ് സ്യൂട്ടിൽ മാരകമായ രോഗങ്ങൾക്കും ചർമ്മത്തെ നശിപ്പിക്കുന്ന രോഗങ്ങൾക്കും കാരണമായ ഫംഗസുകളെ നിറയ്ക്കാനുള്ള പദ്ധതി. ഇതെല്ലാം പാളുകയാണ് ഉണ്ടായത്.
ഫിഡൽ നേരിട്ട വധശ്രമങ്ങളെക്കുറിച്ച് 'എക്സിക്യുട്ടിവ് ആക്ഷൻ (ഫിഡൽ കാസ്ട്രോയെ കൊല്ലാൻ 634 വഴികൾ) എന്ന ഗ്രന്ഥം പൊളിറ്റിക്കൽ ആക്ടിവിസ്റ്റായ ഫാബിയൻ എക്സാലാൻതെ രചിച്ചിട്ടുണ്ട്. ഏകാധിപതി ബാറ്റിസ്റ്റയ്ക്കെതിരായ പ്രതിരോധങ്ങളിൽ സജീവമായി പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ കാസ്ട്രോയെ ശ്രദ്ധാപൂർവം അനുധാവനം ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. ക്യൂബൻ സ്റ്റേറ്റ് സെക്യൂരിറ്റിയുടെ തലവനായി 1982ൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ക്യൂബയിലും മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സിഐഐ നടത്തിയ ഇടപടലുകളെക്കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു.
ആരെയും അദ്ഭുതപ്പെടുത്തുന്ന അന്വേഷണങ്ങൾക്കാണ് അദ്ദേഹം തയാറായിരിക്കുന്നത്. 634 ആക്രമണങ്ങളെക്കുറിച്ചും കാലക്രമമനുസരിച്ചുതന്നെ ഇതിൽ വിവരിക്കുന്നുണ്ട്. ഉറക്കംകെടുത്തുന്ന രാത്രികളായിരുന്നു 1959നുശേഷം കാസ്ട്രോയെ പ്രതീക്ഷിച്ചു കാത്തുനിന്നിരുന്നത്. മിയാമിയിലും ഫ്ലോറിഡയിലുമായി നടന്ന ഗൂഢാലോചനകളുടെ സിഐഐ നാടകങ്ങൾ തിരകൾപോലെ വന്നുപൊയ്ക്കൊണ്ടിരുന്നു. പുസ്തകത്തിലെ കണക്കുപ്രകാരം അമേരിക്കൻ ഭരണകൂടം ഇതിനുവേണ്ടി ചെലവഴിച്ച പണത്തിന്റെ അളവ് ആരെയും അദ്ഭുതപ്പെടുത്തും. എഫ്ബിഐയും സിഐഎയും കെട്ടിപ്പടുത്ത ചാരപ്രവർത്തനങ്ങൾ വളരെ നന്നായി ആസൂത്രണം ചെയ്യപ്പെട്ടുവെങ്കിലും അവ പരാജയപ്പെട്ടതു കാസ്ട്രോ കാത്തുസൂക്ഷിച്ച ജാഗ്രതയൊന്നുകൊണ്ടു മാത്രമായിരുന്നുവെന്നാണ എഴുത്തുകാരൻ വ്യക്തമാക്കിയത്.
ഭരണമേറ്റെടുത്തശേഷം അമേരിക്കയിൽ പോകാനും ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്യാനും കാസ്ട്രോ ധൈര്യംകാട്ടി. ഇതിനിടയിലും ചില ശ്രമങ്ങൾ നടക്കാതിരുന്നില്ല. സിഐഎയുടെ ക്യൂബൻ അമേരിക്കൻ ഏർപ്പാടുകൾ അക്കാലത്ത് ഏറെ പ്രസിദ്ധവുമായിരുന്നു. 1959 ജനുവരിയിൽ സാൻടൊ ഡൊമിൻഗോവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രണ്ടു സുപ്രധാന വ്യക്തികൾ നിഗൂഢമായി ഒത്തുചേർന്നു. അവരിലൊരാൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ആയുഷ്കാല ഏകാധിപതി റാഫേൽ ലിയോനിദാസ് ട്രൂഷിപ്പോയും അപരൻ അന്നുവരെ ക്യൂബയിലെ ഏറ്റവും ശക്തിമാനായിരുന്ന വ്യക്തി ഫുൾ ജെൻസിയോ ബാറ്റിസ്റ്റ സാൽദിവാറുമായിരുന്നു. വിപ്ലവത്തിനുശേഷം ക്യൂബയിൽനിന്നു പലായനംചെയ്ത അദ്ദേഹം അമേരിക്കൻ താൽപര്യമനുസരിച്ചു കാസ്ട്രോയെ ഇല്ലാതാക്കാനുള്ള ഒരു പദ്ധതിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
സിഐഎയുടെ മുഖ്യസൂത്രധാരൻ കേണൽ കിങ്ങുമായി ചേർന്ന് ആസൂത്രണം ചെയ്ത വധശ്രമത്തിൽനിന്നു തലനാരിഴയ്ക്കാണ് കാസ്ട്രോ രക്ഷപ്പെട്ടത്. 1959 മാർച്ച് 27ാം തീയതിയിലെ ഹാവനയിലെ റവലൂഷൻ പത്രത്തിൽ പാളിപ്പോയ വധശ്രമത്തെക്കുറിച്ചു വാർത്ത വന്നു. രണ്ടു കുപ്രസിദ്ധരായ ബാറ്റിസ്റ്റ അനുകൂലികൾ പൊലീസിന്റെ പിടിയിലാകുകയും ചെയ്തു.
പിന്നീടു വധശ്രമങ്ങളുടെ നീണ്ട ഒരു ശൃംഖലയാണുണ്ടായത്. ക്യൂബൻ വിപ്ലവത്തിന്റെ ശത്രുക്കൾ കഠിനാധ്വാനം ചെയ്തിട്ടും മരണത്തെ കാസ്ട്രോയ്ക്കുമേൽ ഒരാഘാതമായി ഏൽപ്പിക്കാൻ കഴിഞ്ഞില്ല. ഒരൊറ്റ വ്യക്തി ഇത്രമാത്രം വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ടതായി ലോകചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലത്രേ. എന്തുവില കൊടുത്തും ഫിഡലിനെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിൽ നിന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകതയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍