Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദിലീപ്-മഞ്ജു വിവാഹ മോചനത്തിൽ എത്തിച്ചു; കാവ്യയുടെ വിവാഹദിവസം ദിലീപ് മൂക്കറ്റം കുടിച്ചു; കൂട്ടുകാരെ വിളിച്ച് താൻ വളർത്തിയ കിളി പറന്നുപോയെന്ന് പറഞ്ഞു; പല്ലിശ്ശേരിയുടെ ലേഖനം വീണ്ടും ചർച്ചയാകുമ്പോൾ

മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദിലീപ്-മഞ്ജു വിവാഹ മോചനത്തിൽ എത്തിച്ചു; കാവ്യയുടെ വിവാഹദിവസം ദിലീപ് മൂക്കറ്റം കുടിച്ചു; കൂട്ടുകാരെ വിളിച്ച് താൻ വളർത്തിയ കിളി പറന്നുപോയെന്ന് പറഞ്ഞു; പല്ലിശ്ശേരിയുടെ ലേഖനം വീണ്ടും ചർച്ചയാകുമ്പോൾ

തിരുവനന്തപുരം: ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദം അതിരുവിടുന്നുവെന്ന മട്ടിലുള്ള ഗോസിപ്പുകൾക്ക് ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികളായി മാറുന്ന കാലത്തിലുമേറെ പഴക്കമുണ്ട്. ഓരോ ഘട്ടത്തിലും അതിൽ കഴമ്പില്ലെന്നും അത്തരം പ്രചരണങ്ങൾ തെറ്റാണെന്നും വ്യക്തമാക്കി ഇരുവരും രംഗത്തെത്താറുമുണ്ട്. പക്ഷേ, ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു കാവ്യ-നിശാൽ ബന്ധത്തെയും ദിലീപ്-മഞ്ജു ബന്ധത്തെയും വിവാഹമോചനത്തിലെത്തിച്ചതെന്ന് ഉറപ്പിക്കുന്ന നിരവധി കിംവദന്തികൾ പുറത്തുവന്നിരുന്നു.

ദിലീപ്-കാവ്യ ബന്ധം എങ്ങനെ മഞ്ജുവാര്യരുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കി സിനിമാമംഗളത്തിലെ മുതിർന്ന സിനിമാ ലേഖകനായ പല്ലിശ്ശേരി നടത്തിയ തുറന്നുപറച്ചിൽ അന്ന് വെറുമൊരു ഗോസിപ്പ് മാത്രമാണെന്ന മട്ടിലാണ് പലരും വിലയിരുത്തിയത്. പക്ഷേ, ഇന്ന് ദിലീപും കാവ്യയും വിവാഹിതരാകുന്നതോടെ അന്ന് പല്ലിശ്ശേരി എഴുതിയ ലേഖനം വീണ്ടും ചർച്ചയാകുകയാണ്.

വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയിൽ എങ്ങനെ എത്തിയെന്നും മറ്റുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ 2014 സെപ്റ്റംബറിൽ പുറത്തുവന്ന ലേഖനത്തിൽ കാവ്യയും ദിലീപുമായുള്ള ബന്ധം ലേഖകൻ തുറന്നുപറയുകയായിരുന്നു. സിനിമാലോകത്ത് ഉറ്റ ബന്ധങ്ങളുള്ള പല്ലിശേരിയുടെ തുറന്നുപറച്ചിൽ സൈബർ ലോകത്ത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഒരു പത്രലേഖകന്റെ ഭാവനയ്ക്കപ്പുറം ഈ കഥകളിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയായി മാറുകയാണ് ഇന്നു നടന്ന കാവ്യ-ദിലീപ് വിവാഹം.

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് സിനിമാമംഗളത്തിൽ പല്ലിശേരി വെളിപ്പെടുത്തിയത്. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. കാവ്യയെ വേണ്ടെന്നുവച്ച് ദിലീപ് തിരിച്ചുവിളിച്ചാൽ ഇപ്പോൾ കരാറായിരിക്കുന്ന എല്ലാ ചിത്രങ്ങളും വേണ്ടെന്നുവച്ച് മഞ്ജു വാര്യർ വീണ്ടും വീട്ടമ്മയായി മടങ്ങുമെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല.

ഒരു സ്ത്രീയെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഏതു സ്ത്രീയാണ് അത് എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. മഞ്ജുവാര്യർ അല്ലാതെ മറ്റേതു സ്ത്രീയിലേക്കാണ് ദിലീപിന്റെ മനസും ശരീരവും പാഞ്ഞത്? അതെല്ലാം കെട്ടുകഥകളാണെന്ന് പിന്നീട് പ്രചാരണം വന്നു. ദിലീപിന്റെ മനസിലേക്കു കടന്നുവന്ന സ്ത്രീയുടെ വിവാഹം കഴിഞ്ഞതാണ് കാരണം. ആ വിവാഹത്തിനു മഞ്ജുവാര്യരും മകൾ മീനാക്ഷിയും പോയിരുന്നു. കാവ്യാമാധവന്റെ വിവാഹമായിരുന്നു അതെന്നാണ് പല്ലിശേരി പറയുന്നത്.

കാവ്യയുടെ കല്യാണദിവസം ദിലീപ് ബോധം മറയുംവരെ മദ്യപിച്ചുവെന്നാണ് പല്ലിശേരിയുടെ കണ്ടെത്തൽ. കൂട്ടിലിട്ടു വളർത്തിയ കിളി പറന്നുപോയ സങ്കടം സഹിക്കാൻ വയ്യാതെയാണത്രെ കുടിച്ചത്. കൂട്ടുകാരോടും അടുപ്പമുള്ളവരോടും 'എന്റെ കൂട്ടിൽനിന്നും എന്റെ വളർത്തുകിളി പറന്നുപോയി...' എന്നുവിളിച്ചുപറയുകയും ചെയ്തുവത്രെ.

കാവ്യക്കുവേണ്ടിമാത്രം ദിലീപ് നിർമ്മിച്ച സിനിമയാണ് 'പാപ്പീ അപ്പച്ചാ' എന്നും സിനിമാമംഗളത്തിലെ ലേഖനം വെളിപ്പെടുത്തി. കേട്ടറിഞ്ഞ ഒരു കഥ സത്യമാകാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് മറ്റൊരു സംഭവം പല്ലിശേരി വിവരിച്ചത്. അതിങ്ങനെ..'നായകൻ നായികയെ കാണാൻ അവരുടെ വീട്ടിൽ ചെല്ലുന്നു. കുറെസമയം ചെലവഴിക്കുന്നു. തിരികെ പോകുന്നു. ഒരുദിവസം നായികയുടെ സഹോദരൻ അതു കണ്ടു. ചേച്ചിയോട് ചോദിക്കുന്നു.'നീ എന്റെ ചെലവിലാണ് ജീവിക്കുന്നത്. ആവശ്യമില്ലാത്തതൊന്നും കാണണ്ട, ചോദിക്കണ്ട...സഹോദരൻ സങ്കടത്തോടെ നായികയുടെ സുഹൃത്തുക്കളോട് ഇതെല്ലാം പറഞ്ഞു. അങ്ങനെ ഈ കഥ നാട്ടിൽ പാട്ടായി.''

മഞ്ജു വാര്യർ കണ്ട സ്വപ്നമെന്ന മട്ടിൽ മറ്റൊരു സംഭവവും പല്ലിശേരി അവതരിപ്പിക്കുന്നുണ്ട്. 'ഒരാൾക്ക് രണ്ടു ഭാര്യമാരായിക്കൂടേ? പ്രശസ്തരായ പലർക്കും അങ്ങനെ ഉണ്ടല്ലോ. ആ സ്വപ്നത്തിനൊടുവിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങൾ ദിലീപും മഞ്ജുവും കാവ്യയുമായിരുന്നു. 'നോ...' അതൊരു അലർച്ചയായിരുന്നു... ഭർത്താവിനെ പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ഭാര്യയുടെ അലർച്ച. ആ ഭാര്യക്ക് മഞ്ജുവിന്റെ മുഖമായിരുന്നു.''

മഞ്ജു വാര്യരുടെ സുഹൃദ്‌സംഘത്തിലേക്ക് 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വന്ന ഒരു നടി ഫോൺ ചെയ്ത കഥയും സിനിമാമംഗളത്തിൽ വിവരിക്കുന്നുണ്ട്. ഭാവനയുടെ അറിവോടെ നടിയുടെ മുറിയിൽ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോൺ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. ഭാവനയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യർ മറ്റൊരു മുറിയിൽ ഇരുന്ന് എല്ലാം കേട്ടു. ഭാവന അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജുവിന് കരയാൻ കണ്ണീരുണ്ടായില്ലെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. 'രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ചാലെന്താ' എന്ന് ദിലീപ് ചോദിച്ചതായും പല്ലിശേരി പറയുന്നു. 'അതു നടക്കില്ല.... ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം.... ഞാൻ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല...' എന്നു മഞ്ജുവും പറഞ്ഞു. 'കാവ്യയെ ഉപേക്ഷിക്കാൻ പറ്റില്ല. അവളെന്റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.' എന്ന് ദിലീപ് പറഞ്ഞതായാണ് സിനിമാവൃത്തങ്ങളിലെ സംസാരമെന്നും പല്ലിശേരി വിവരിക്കുന്നു. ഇത്തരത്തിൽ ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതത്രെ.

പിരിയാൻ തീരുമാനിച്ചെങ്കിലും അതിനുള്ള മനസ് മഞ്ജുവാര്യർക്കില്ലെന്നും ഇന്നല്ലെങ്കിൽ നാളെ ദിലീപും മീനൂട്ടിയും താനും ഒരുമിച്ച് ജീവിക്കുമെന്നാണ് മഞ്ജുവിന്റെ വിശ്വാസമെന്നും പല്ലിശേരി വിവരിച്ചിരുന്നു. അതുകൊണ്ടാണ് ജോഷി-മോഹൻലാൽ സിനിമ വേണ്ടെന്നുവച്ചത്. സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമാ ഷൂട്ടിങ് ആ വർഷം ഒക്‌ടോബറിലേക്കു മാറ്റിവച്ചതും ഇക്കാരണത്താലാണെന്ന് സിനിമാമംഗളം വെളിപ്പെടുത്തി. ദിലീപ് തിരികെ വിളിച്ചാൽ എല്ലാ പ്രോജക്ടും വേണ്ടെന്നുവയ്ക്കും. അതല്ല, ദിലീപ് കാവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ എന്തുചെയ്യുമെന്നും പല്ലിശേരി ചോദിക്കുന്നുണ്ട്.

ഇതോടൊപ്പം ലേഖകൻ ഇങ്ങനെ കൂടി എഴുതി: കാവ്യയെ വിവാഹം കഴിക്കാതെ ദിലീപ് മഞ്ജുവിനോടും മീനൂട്ടിയോടുമൊപ്പം ജീവിക്കാൻ തീരുമാനിച്ചാൽ മലയാളസിനിമയക്ക് ഒരു നടിയെ നഷ്ടപ്പെടും. എന്നെന്നേയ്ക്കുമായി. അതേസമയം കാവ്യയെക്കൂടി ഉൾക്കൊണ്ട് ജീവിക്കാൻ മഞ്ജു വാര്യർ തയാറായാൽ എല്ലാം ശുഭമാകും. പല്ലിശേരി വിലയിരുത്തി. പക്ഷേ, ദിലീപ്-കാവ്യ വിവാഹം നടന്നതോടെ മഞ്ജു ദിലീപിന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേയ്ക്കുമായി പുറത്തായിരിക്കുകയാണിപ്പോൾ.

ഒരു സസ്‌പെൻസ് സിനിമ പോലെയാണ് സംഭവങ്ങൾ. മുൻകൂട്ടി പറയാൻ പറ്റില്ല. ഇക്കാര്യങ്ങളൊക്കെ കാത്തിരുന്നു കാണാം എന്ന് വ്യക്തമാക്കിയാണ് പല്ലിശ്ശേരി അന്ന് ലേഖനം അവസാനിപ്പിച്ചത്. ഒടുവിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞതുപോലെ തന്നോടൊപ്പം ഗോസിപ്പുകളിൽ നിറഞ്ഞ കൂട്ടുകാരിയെ - കാവ്യയെ - ദിലീപ് ജീവിതസഖിയാക്കുമ്പോൾ ഒരു സസ്‌പെൻസ് സിനിമയുടെ ക്‌ളൈമാക്‌സ് പോലെ ഗോസിപ്പുകൾക്ക് താൽക്കാലിക വിരാമമാകുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP