പ്രതിഭാ ഹരി ഉന്നം വച്ച ആ സൂരി നമ്പൂതിരി അങ്ങയുടെ മന്ത്രിസഭയിൽ തന്നെയുണ്ട്; അയാൾ വഴങ്ങാത്തവരെ കുറിച്ച് മനോരാജ്യങ്ങൾ കാണുകയും സ്വഭാവ ഹത്യ ചെയ്യുകയുമാണ്; പിണറായി വിജയന് ഒരു തുറന്ന കത്ത്
ഷാജൻ സ്കറിയ
പുരുഷ സുഹൃത്തിനോട് അതിരു കടന്ന അടുപ്പം കാണിക്കുന്നു, ലെഗ്ഗിൻസ് ഇട്ടു നടക്കുന്നതിനെ ചൊല്ലി സിപിഎമ്മിൽ തർക്കം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളോടെ ഒരു വാർത്ത മംഗളത്തിൽ കഴിഞ്ഞ ദിവസം വന്നപ്പോൾ ചില കാര്യങ്ങൾ പെട്ടന്ന് മനസ്സിൽ വന്നു. എന്തെങ്കിലും കാരണം ഇല്ലാതെ ശ്യൂനതയിൽ നിന്നും ഒരു വനിത എംഎൽഎയെ അപമാനിക്കാൻ വേണ്ടി മാത്രം ഇങ്ങനെ ഒരു വാർത്ത ഉണ്ടായതായിരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതേ സമയം ഇങ്ങനെ ഒരു സദാചാര പൊലീസ് കളിക്കുന്ന വാർത്തയുടെ പിറകിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ കുറിച്ച് ആശങ്ക തോന്നാതെയും ഇരുന്നില്ല. അഥവാ ലെഗ്ഗിൻസ് ഇട്ടാലും പുരുഷ സുഹൃത്തുക്കളോട് അടുപ്പം കാട്ടിയാലും വിഷമിക്കാൻ മാത്രം സിപിഐ(എം) സദാചാരത്തിൽ പൊതിഞ്ഞ് പ്രസ്ഥാനം ആണോ എന്ന ചോദ്യമാണ് എന്നെ അലട്ടിയത്.
ഈ ലേഖകന്റെ സിപിഐ(എം) സോഴ്സുകളിൽ ഒക്കെ വിളിച്ചു സംസാരിച്ചപ്പോൾ എംഎൽഎയും ആരോപണ വിധേയനായ പത്രപ്രവർത്തകനും ആരോപണത്തിന്റെ പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിലെ വല്ല്യേട്ടനും അതു പ്രചരിപ്പിച്ച അണികളും ഒക്കെ ആരെന്നു സംശയലേശമന്യേ വ്യക്തമായി. അവരായി അവരുടെ പാടായി എന്നു കരുതി ഇരിക്കവെയാണ് കഴിഞ്ഞ ദിവസം പ്രതിഭഹരി എന്ന കായംകുളം എംഎൽഎ ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടത്. പ്രതിഭയുമായി വളരെ അടുപ്പം പുലർത്തുന്ന ചിലർ എന്നോടു പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി വയ്ക്കുന്നതായിരുന്നു ഈ പോസ്റ്റിലെ കുത്തു വാക്കുകൾ.
ഒറ്റ നോട്ടത്തിൽ ഈ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് വാർത്ത എഴുതിയ മാദ്ധ്യമങ്ങളെയും അതു പ്രചരിപ്പിച്ചവരെയും ആണ് എന്നു തോന്നുക സ്വഭാവികം. അത്തരത്തിലാണ് ഇന്ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രതിഭയെ അറിയാവുന്നവർക്കും ആലപ്പുഴക്കാർക്കും ഈ കത്തിലെ ഓരോ വാക്കും ചെന്നു തറക്കുന്നത് ആരുടെ നെഞ്ചിലേക്കാണെന്ന് വ്യക്തമാണ്. അത്രയ്ക്കും സുവ്യക്തമായി തന്നെയാണ് പ്രതിഭ അതിൽ കുറിച്ചിരിക്കുന്നത്. സംശയം ഉള്ളവർ ആ പോസ്റ്റിലെ വരികൾ ഒന്നു ഓടിച്ചു നോക്കൂ. വെറുതെ അവിടെയും ഇവിടെയും തൊടാത്ത ഒരു പോസ്റ്റല്ല ഈ വനിത എംഎൽഎ നടത്തിയിരിക്കുന്നത്. തന്റെ വാക്കുകൾ കൊള്ളേണ്ടിടത്ത് തന്നെ കൊള്ളണം എന്ന നിർബന്ധത്തോടെയാണ് അവരീ പോസ്റ്റ് എഴുതിയത്.
സൂരി നമ്പൂതിരി എന്നു വിശേഷിപ്പിക്കുന്നയാളെ കുറിച്ച് പ്രതിഭ നൽകുന്ന സൂചന ഇവയൊക്കെയാണ്. കാമകഴുതകൾ കരഞ്ഞു കൊണ്ടു ജീവിക്കും. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും. കാലക്രമത്തിൽ അവർക്കു നീളം കുറഞ്ഞെന്നു മാത്രം. ഇതു വാർത്ത എഴുതിയ ലേഖകനെ കുറിച്ചോ പത്രത്തിന്റെ എഡിറ്ററെ കുറിച്ചോ അല്ലെന്നു തീർച്ച, പിന്നെ ആരെ കുറിച്ചാണ്? അതു സിപിഐ(എം) നേതാക്കൾക്കെല്ലാം അറിയാം. ആലപ്പുഴയിലെ സിപിഐ(എം) പ്രവർത്തകർക്കും അറിയാം. അതു ഈ ലേഖകനും അറിയാം. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും എംഎൽഎയുടെ ആരോപണം എത്രമാത്രം വസ്തുതകളുടെ ബലത്തിൽ ഉള്ളതാണെന്ന് ഉറപ്പില്ലാത്തുകൊണ്ടും ഞാനും വെളിപ്പെടുത്തുന്നില്ല.
എംഎൽഎയുമായി ബന്ധമുള്ള പലരോടും അവരീക്കാര്യം പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ഉന്നത നേതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തെങ്കിലും നടപടി ഉണ്ടായതായി സൂചനയില്ല. വേണ്ടത്ര ഗൗരവത്തോടെ സിപിഐ(എം) നേതാക്കൾ ഈ വിഷയത്തെ കൈകാര്യം ചെയ്തിട്ടുമില്ല. ഈ വിഷയം സജീവമായി നിൽക്കുമ്പോളും ഇവർക്ക് സീറ്റ് കിട്ടുകയും ഇവർ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നതുകൊണ്ട് തന്നെ ഈ ആരോപണം തികച്ചും വ്യക്തിപരം എന്നല്ലാതെ സംഘടിതപരമായി വളർന്നിട്ടില്ല എന്നു തന്നെ പറയേണ്ടി വരും.
ഇവിടെ ഞാൻ പറയാൻ ശ്രമിക്കുന്നത് ചെറിയൊരു കാര്യം മാത്രമാണ്. സിപിഎമ്മിന്റെ ഒരു വനിത എംഎൽഎയ്ക്ക് തന്റെ സഹപ്രവർത്തകനെ സൂരി നമ്പൂതിരി എന്നു വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വരുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് അത്. ഒരു കാരണവശാലും അതു സിപിഎമ്മിനോ പിണറായി സർക്കാരിനോ നല്ലതല്ല. ഒരു വനിത എംഎൽഎ സുരക്ഷിതയല്ല എന്നു കരുതുന്ന നാട്ടിൽ എങ്ങനെ സർക്കാരിന് സാധാരണ സ്തീകളുടെ സുരക്ഷ ഒരുക്കാൻ കഴിയും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ആരോപണവിധേയനായയാൾ പിണറായി മന്ത്രിസഭയിൽ തന്നെയുണ്ട് എന്നാണ് പ്രതിഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചുരിദാർ ഇട്ടാൽ ശരീര പ്രദർശനം ആണ് എന്നു പറയുക, ഏതെങ്കിലും ഒര പുരുഷ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ അവിഹിതം ആണെന്ന് ആരോപിക്കുക തുടങ്ങിയ അപവാദ പ്രചാരണങ്ങൾ ആണ് ഈ എംഎൽഎക്കെതിരെ ഈ ഉന്നതൻ നടത്തുന്നത് എന്നാണ് അനുഭവസ്ഥർ പറയുന്നത്. സിപിഐ(എം) പോലെയൊരു പ്രസ്ഥാനത്തിൽ ഇങ്ങനെ ഒക്കെ നടക്കുന്നു എന്നു പറയുന്നത് തന്നെ എത്ര ഖേദകരവും നിരാശാജനകവുമാണ്.
ഇത്തരം ശല്ല്യം ചെയ്യുലുകൾ തുടരവെ ആ മാന്യദ്ദേഹം പ്രചരിപ്പിക്കുന്നു എന്നാരോപിക്കുന്ന കഥകൾ ഒരു പത്രത്തിൽ അച്ചടിച്ചു വരിക കൂടി ചെയ്തപ്പോൾ എത്ര സംഘടിതമാണ് ഈ സ്ത്രീക്കെതിരെയുള്ള ഗൂഢാലോചന എന്നു വ്യക്തമായി. പ്രതിഭയുമായി അടുപ്പമുള്ള ചിലർ ഈ ലേഖകനോട് പറഞ്ഞ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളുകയില്ലാത്തതിനാൽ അതിനു ശ്രമിക്കുന്നില്ല. എന്നാൽ ഒരു വനിത എംഎൽഎയെക്കുറിച്ചു അപവാദം പ്രചരിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ അവർക്ക് ഫേസ്ബുക്കിലൂടെ അതു പങ്ക് വയ്ക്കേണ്ടി വരുന്നതും ഒക്കെ എത്ര വേദനാജനകമാണ്.
എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഒക്കെ പ്രവർത്തിക്കുകയും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആയ ശേഷം സ്വാഭാവിക കഴിവിലൂടെ എംഎൽഎ ആവുകയം ചെയ്ത നേതാവാണ് പ്രതിഭ ഹരി. സീറ്റ് നിർണ്ണയ സമയത്ത് തന്നെ ഇവർക്കെതിരെ അപവാദ പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. കാണാൻ അത്യാവശ്യം വൃത്തിയുള്ളതും മര്യാദയ്ക്ക് വസ്ത്രം ധരിക്കുന്നതും സ്വന്തം ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതുമാണ് ഇവരോടുള്ള വിരോധത്തിന്റെ പ്രധാന കാരണം. സീറ്റ് നേടിയതിന്റെ പേരിൽ ആയിരുന്നു ആദ്യം അപവാദ പ്രചാരണം. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ച ഒരു നേതാവ് പിന്നീട് വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും അതു അംഗീകരിപ്പിക്കാനായി ശല്യം ചെയ്യുകയും ചെയ്തു തുടങ്ങി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് നിയമപരമായ തടസ്സം മൂലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നപ്പോൾ ഭർത്താവുമായി അഭിപ്രായ ഭിന്നതയിലാണ് എന്നാണ് ഇക്കൂട്ടർ ആദ്യം പ്രചരിപ്പിച്ചത്. ഈ ശല്ല്യം ചെയ്യലിനെതിരെ അന്തസ്സായി അവർ നിലപാട് എടുത്തപ്പോൾ പിന്നെ ഗോസിപ്പുകളുടെ തോരാമഴയായി. ആ ഗോസിപ്പുകൾ പത്രത്തിലും അച്ചടിച്ചു വന്നതോടെ എല്ലാം പൂർത്തിയാവുകയായിരുന്നു.
സ്ത്രീകൾക്ക് ഇറങ്ങാൻ പറ്റിയ മേഖയല്ലാതായിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയം. അവർക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. പലപ്പോഴും ആത്മാഭിമാനം കൈവിട്ടു പുരുഷ നേതാക്കളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചു ഒപ്പം നിന്നാൽ മാത്രം അംഗീകരിക്കപ്പെടുന്ന ഒരു നിർഭാഗ്യകരമായ അവസ്ഥ നമ്മുടെ രാഷട്രീയത്തിൽ ഉണ്ട്. അതിനിടയിൽ വല്ലപ്പോഴുമാണ് കഴിവും പ്രതിഭയുമുള്ള പ്രതിഭമാർ ഉണ്ടാകുന്നത്. അവരെക്കുറിച്ചു അപവാദം പറഞ്ഞു നടക്കാൻ അനേകം പേരുണ്ടാവും. എന്നാൽ സിപിഎമ്മിൽ അത്തരം ഒരു സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു.
ഇനിയെങ്കലും ഈ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രി നേരിട്ടു ഇടപെടണമെന്നും സൂരി നമ്പൂതിരിയോടു മര്യാദക്കിരിക്കാൻ ആവശ്യപ്പെടണമെന്നും ബുദ്ധിമുട്ടികൾ ഇല്ലാതെ സ്വന്തം മണ്ഡലത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവർക്ക് അവസരം ഒരുക്കി നൽകണമെന്നുമാണ് ഈ ലേഖകന് അപേക്ഷിക്കാനുള്ളത്. മുളയിലെ നുള്ളിക്കളയേണ്ട ഈ വിഷയമായ ഇത് ഇങ്ങനെ അവഗണിക്കപ്പെട്ടാൽ സർക്കാരിന്റെ അന്തസ്സ് കെടുത്താൻ ഒരു വിഷമായ ഇതു രൂപാന്തരപ്പെട്ടെന്നു വരാം. അതുകൊണ്ട് ചീളു പെണ്ണ് കേസ് എന്ന മനോഭാവം വിട്ടു മുഖ്യമന്ത്രി പിണറായി തന്നെ വേണ്ടപ്പെട്ടവരെ വിളിച്ചു വരുത്തി ഈ നാണക്കേടിന് അന്ത്യം ഒരുക്കാൻ ഒട്ടും അമാന്തിക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്