ആദ്യം കണ്ടതു പട്ടണപ്രവേശത്തിന്റെ സെറ്റിൽ; മുന്നാംമുറയുടെ ലൊക്കേഷിൽ വച്ച് ഡ്രൈവറായി ഒപ്പം വരട്ടേ എന്ന് ചോദിച്ചപ്പോൾ നോ പറഞ്ഞില്ല; നരസിംഹത്തിന്റെ നിർമ്മാതാവായി തുടക്കം; ലാലേട്ടനേയും ലക്ഷ്മി റായിയേയും ഒരുമിച്ച് എടുത്ത് കാണിച്ച ക്യാമറാമാനോട് തട്ടിക്കയറിയ ആത്മാർത്ഥത; നിരവധി തീയേറ്ററുകളും റിക്കോർഡിങ് സ്റ്റുഡിയോകളുമായി പടർന്ന് പന്തലിച്ച ബിസിനസ് ലോകം; മോഹൻലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ കഥ
അർജുൻ സി വനജ്
കൊച്ചി: ഒരു സാധാരണക്കാരനായ ഡ്രൈവർ എങ്ങനെയാണ് സൂപ്പർ താരം മോഹൻലാലിന്റെ സന്തതസഹചാരി ആയതെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരാധകരുണ്ടാവില്ല. തൊടുപുഴയിൽ ജൂലൈ 14 ആരംഭിച്ച ആശിർവാദ് സിനിപ്ലെക്സ് ആണ് മോഹൻലാൽആന്റണി കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഉദാഹരണം. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിപ്ലെക്സിന്റെ രണ്ട സ്ക്രീനുകൾക്ക് മോഹൻലാലിന്റെ മക്കളുടെ പേരാണ്്. പ്രണവ്, വിസ്മയ. അടുത്ത രണ്ട് സ്ക്രീനുകൾക്ക് ആന്റണിയുടെ മക്കളുടെ പേരും അശിഷ്, അനീഷ. മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണ് ലാലും ആന്റണി പെരുമ്പാവൂരും തമ്മിൽ. തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ലാൽ സാർ എന്ന ദൈവമാണെന്ന് പറയാൻ ആന്റണി പെരുമ്പാവൂരിന് ഒരുമടിയും ഇല്ല. മോഹൻ ലാലിനോടുള്ള ഭർത്താവിന്റെ സൗഹർദത്തിന്റ ആഴമറിയുന്ന, ആന്റണിയുടെ ഭാര്യ ശാന്തി ഒരിക്കൽ ഒരുകുഴക്കുന്ന ചോദ്യം ചോദിച്ചു. 'ലാൽ സാറിനൊപ്പം ഞാനും ചേട്ടനും യാത്രചെയ്യുകയാണെന്ന് കരുതുക. ഒരപകടം സംഭവിച്ചു. ലാൽ സാറും ഞാനും വെള്ളത്തിലേക്ക് വീണു. രക്ഷപ്പെട്ടത് ചേട്ടന്മാത്രമാണ്. ഞങ്ങളിലൊരാളെ ചേട്ടന് രക്ഷിക്കാം. അത് ആരെയായിരിക്കും'...? ലാൽ സാറിനെ എന്നതായിരുന്ന ആന്റണിയുടെ ഉത്തരം.
പെരുമ്പാവൂരിലെ ഇരിങ്ങേക്കരയിൽ മലേക്കുടി വീട്ടിൽ എൽ.സി ജോസഫിന്റേയും ഏലമ്മയുടേയും മകനായി 1968 ഒക്ടോബർ 21 നാണ് ആന്റണി ജനിച്ചത്. ഇരിങ്ങേൽ സർക്കാർ യു പി സ്കൂൾ, കുറുപ്പെപ്പടി എംജിഎം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെറുപ്പം മുതലേ മോഹൻലാലിന്റ കടുത്ത ആരാധകനായ ആന്റണി, തന്റെ ആരാധനാമൂർത്തിയുടെ ചിത്രങ്ങൾ റിലീസിംഗിന്റെ അന്നുതന്നെ എന്ത് ബുദ്ധിമുട്ടിയും കാണുമായിരുന്നു. അതിലെ ഡയലോഗുകൾ മനപാഠമാക്കി, മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച സന്തോഷം കണ്ടെത്തും. പഠനം കഴിഞ്ഞപ്പോൾ ആന്റണി ഡ്രൈവിങ് പഠിച്ചു. 1988 ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.
അങ്ങനെയിരിക്കെയാണ് 1988 ൽ മോഹൻലാലിന്റെ സിനിമ ചിത്രീകരണം എറണാകുളം ഹിൽ പാലസിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ ലാൽ നായകനായ മൂന്നാം മുറയുടെ സെറ്റിലെത്തി. അവിടെവച്ച് കൂടുതൽ അടുത്ത് പരിചയപ്പെട്ടു. മോഹൻലാലിനോടുള്ള ആരാധനയും കുംടുംബ സാഹചര്യങ്ങളും തുറന്നുപറഞ്ഞു. ആ കൂടിക്കാഴ്ചയിൽ തന്നെ ലാലിന് ആന്റണിയെന്ന ആരാധകനെ ഇഷ്ടമായി. അതേ വർഷം തന്നെ ജോലി തേടി ലാലിന്റെ അടുത്ത് എത്തിയപ്പോൾ, ഡ്രൈവറും സഹായിയുമായി കൂടെ നിർത്തി. പിന്നെ മാനേജർ ഇപ്പോൾ പാർട്ട്ണെർ. ആ ആത്മബന്ധം തകർക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ്.
1999 ൽ നിർമ്മാണം ആരംഭിച്ച നരസിംഹം ആയിരുന്നു ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഫിലീംസ് ആദ്യമായി നിർമ്മിച്ച ചിത്രം. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒപ്പം വരെ 23 ചിത്രങ്ങൾ. ആശിർവാദ് ഫിലീംസിന്റ ആരംഭത്തിനായി ആന്റണി അഞ്ചുപൈസപോലും ചെലവാക്കിയിട്ടില്ലെന്നും, ലാലിന്റെ ബിനാമിയാണ് ആന്റണിയെന്നുമാണ് സിനിമ ലോകത്തെ സംസാരങ്ങൾ. ടാക്സ് വെട്ടിക്കാൻ ലാൽ ആന്റണിയെന്ന ഡ്രൈവറെ മാനേജരാക്കി ചില സാഹസങ്ങൾ കാട്ടുകയാണെന്ന് മറ്റ് ചിലർ. അതേസമയം ആന്റണി പെരുമ്പാവൂർ ടാക്സ് ഇനത്തിൽ മാത്രം ലക്ഷങ്ങൾ അടക്കുന്നുണ്ടെന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കാത്ത സിനിമ മേഖലയിൽ ഇരുവരും പിരിയുമോയെന്ന ചോദ്യം നേരിട്ട് കേൾക്കേണ്ടിവന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. എന്നാൽ ഈ ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നാണ് ആന്റണിയുടെ മറുപടി. ഈ ചോദ്യം തന്നെ അനാവശ്യമാണ്. തങ്ങളുടെ സൗഹൃദാന്തരീക്ഷത്തിൽ ഇത്തരം ഒരു ചോദ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി അഥവ ഉണ്ടായാലും, അത് എന്റെ ഭാഗത്ത് നിന്നായിരിക്കില്ല. ലാൽ സാറിന്റെ ഭാഗത്ത് നിന്ന് ആയാൽ പോലും ഞാൻ അവിടെതന്നെയുണ്ടാകും. അല്ലാതെ ഞാൻ എവിടെപോകാൻ ആന്റണി പെരുമ്പാവൂർ പറഞ്ഞു. താര ക്രിക്കറ്റ് സംപ്രേഷണം നടത്തിയ ടി.വി ചാനലിന്റെ ക്യാമറമാൻ ആന്റണിയുടെ കോപത്തിന്റെ പുതിയ ഇരയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സംപ്രേഷണത്തിൽ മോഹൻലാലിനെയും ലക്ഷ്മിറായിയെയും മാറി മാറി എടുത്തു കാട്ടിയതാണ് ആന്റണിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. തത്സമയ സംപ്രേഷണമായിരുന്നതിനാൽ അവയെല്ലാം എഡിറ്റുചെയ്യാതെ പ്രേക്ഷകരിലെത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ക്യാമറമാനോട് തട്ടിക്കയറി. ഗ്രൗണ്ടിലിങ്ങി നിൽക്കുന്ന ലാലേട്ടന്റെ ഭാവഭേദങ്ങൾ കാണിക്കുന്നതിനു തൊട്ടു പിന്നാലെ ലക്ഷ്മി റായിയുടെ ഭാവങ്ങൾ കാണിച്ചതാണ് പ്രശ്നമായത്. നേരത്തെ, 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാറി'ന്റെ പേരിൽ ചിത്രത്തിന്റെ നിർമ്മാതാവ് എസ്.കുമാറിനെ ഫോണിൽ വിളിച്ച് ആന്റണി ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ഇക്കാര്യം എസ് കുമാർ തന്നെയാണ് ഒരു ചാനൽ ഷോയിൽ വെളിപ്പെടുത്തിയത്.
ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ മറ്റ് നിർമ്മാതാക്കളിൽ നിന്ന് അകറ്റുന്നുവെന്ന വാർത്തയും ഇതിനിടയിൽ പലപ്പോഴുമുണ്ടായി.ഈ ആരോപണത്തിൽ കഴമ്പില്ല എന്നും ഇത്തരം ആരോപണങ്ങൾ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസുമായി നിർമ്മാണ രംഗത്തെത്തിയ കാലം മുതൽ നിലനിൽക്കുന്നതാണെന്നും ലാൽ മറുപടി നൽകി.മലയാളത്തിലെ നിർമ്മാതാക്കൾക്ക് താൻ അപ്രാപ്യനാണെന്ന റിപ്പോർട്ടുകൾ എങ്ങനെ വന്നെന്നറിയില്ല. താനാർക്കും അപ്രാപ്യനല്ല. തന്നെത്തേടിയെത്തുന്ന എല്ലാ നല്ല പ്രോജക്ടുകളും ചെയ്യാറുണ്ട്.
പിന്നെ, താൻ കൂടി പങ്കാളിയായ ആശിർവാദ് സിനിമാസിന്റെ പ്രോജക്ടുകൾക്ക് പലപ്പോഴും മുൻതൂക്കം കൊടുക്കേണ്ട ബാധ്യത ഒരു നിർമ്മാതാവെന്ന നിലയിൽ തനിക്കുണ്ട്. അങ്ങനെയാവാം ഇത്തരം റിപ്പോർട്ടുകള്‍ പിറവികൊണ്ടത് എന്നും ലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിനോടല്ലാതെ പലപ്പോഴും മോഹൻലാലിനോട് നേരിട്ട് സംസാരിക്കാൻ തങ്ങൾക്ക് സാധിക്കാറില്ലെന്നും രഞ്ജിത്ത് ഉൾപ്പടെയുള്ള പല പ്രമുഖ സംവിധായകരും അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
സംവിധായകൻ സിബി മലയിലുമായി ആന്റണിയുടെ പേരിൽ മോഹൻലാൽ തെറ്റിയത് 2011 ലായിരുന്നു. സിബിയുടെ അപൂർവരാഗം പുതുമുഖങ്ങളെ ഉൾപ്പെടുത്തി ചെയ്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചതോടെയായിരുന്നു തുടക്കം. സുരേഷ്കുമാറും മറ്റൊരു നിർമ്മാതാവായ വിജയകുമാറും ഇതിൽ സിബിയുടെ പക്ഷം ചേർന്നു. മോഹൻലാൽ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇനി അഭിനയിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നത്രേ നിർമ്മാതാക്കളുടെയും പ്രതികരണം. നേരത്തേതന്നെ നിലനിന്ന അകൽച്ചയുടെ തുടർച്ചയായിരുന്നു പ്രശ്നം. മോഹൻലാലിന്റെ ഡേറ്റ് കിട്ടാൻ തിരക്കഥ ആന്റണി പെരുമ്പാവൂർ വായിച്ച് അനുമതി നൽകണമെന്നതാണു സ്ഥിതിയെന്ന് സിബി മലയിൽ പറഞ്ഞു. അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സിബി ചൂണ്ടിക്കാട്ടിയത്രേ.
മോഹൻലാലുമായി വർഷങ്ങളുടെ ബന്ധമുള്ള നിർമ്മാതാക്കളുടെയും സംവിധായകരുടെയും സിനിമകളിൽപോലും ആന്റണി ഇടപെടുന്നുവെന്ന പരാതി സിബിയും സുരേഷ്കുമാറും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടെ ബ്ലെസ്സി സംവിധാനം ചെയ്യുന്ന പ്രണയത്തിന്റെ ചിത്രീകരണത്തിനിടെ കാശ്മീരിൽ വച്ച് ആന്റണി പെരുമ്പാവൂർ ഇടപെട്ടത് ബ്ലെസ്സി വിലക്കി. ഇതും സിനിമാരഗത്ത് അതിവേഗം വാർത്തയായി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍