ഒറ്റ പണം പോലും പുതിയതായി നിക്ഷേപം കിട്ടാത്ത ജില്ലാ സഹകരണ ബാങ്കിൽ നിന്നു കോടികൾ പിൻവലിക്കുന്നു; സഹകരണ ബാങ്കുകളിലെ കണക്കിൽപ്പെട്ട നിക്ഷേപം പിൻവലിച്ചു കൊണ്ടു വരാൻ പ്രോത്സാഹനം നൽകി ന്യൂ ജനറേഷൻ ബാങ്കുകൾ; കേന്ദ്രം എന്തു തീരുമാനിച്ചാലും സഹകരണ ബാങ്കുകൾ ഇനി ഗതികിട്ടാപ്രേതമെന്നു റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നോട്ട് അസാധുവാക്കൽ പ്രതിസന്ധിയിൽ കുടുങ്ങിയ സഹകരണ ബാങ്കുകൾക്ക് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് അസാധ്യമെന്ന സൂചന നൽകി നിക്ഷേപം പിൻവലിക്കൽ തുടരുകയാണ്. സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ 30,000 കോടി രൂപയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്നാണ് വലിയിരുത്തൽ ആകെ ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ പകുതിയോളം വരും ഇത്തരം പണമെന്നാണ് വിവരം. 1605 ലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. ഇതിലെ കള്ളപ്പണത്തെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്നതാണ് വസ്തുത. തുടക്കത്തിൽ ഈ വിവാദം കേരളത്തിൽ മാത്രമൊതുങ്ങി. പതിയെ ഗുജറാത്തിലേയും പഞ്ചാബിലേയും ബംഗാളിലേയും സഹകരണ പ്രസ്ഥാനങ്ങളും പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞു. ഇതിൽ നിന്ന് കരകയറാൻ കേന്ദ്രം നിലപാടിൽ തിരുത്തൽ വരുത്തണമെന്ന് ഏവരും ആവശ്യപ്പെടുന്നു. എന്നാൽ ഈ വിവാദം സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകർത്തത്. അതുകൊണ്ട് തന്നെ നിക്ഷേപകർ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ഇനി ആകർഷിക്കപ്പെടില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സഹകരണ ബാങ്കുകളുടെ വിശ്വാസ തകർച്ച മുതലെടുക്കാൻ ന്യൂജെൻ ബാങ്കുകളും സജീവമായുണ്ട്. അതിന്റെ പ്രതിഫലനം കണ്ടു തുടങ്ങുകയും ചെയ്തു. അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങളാണ് പിൻവലിച്ചത്. ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് പിൻവലിക്കപ്പെട്ട നിക്ഷേപങ്ങളിലേറെയും പോകുന്നത് പുതുതലമുറ ബാങ്കുകളിലേക്കാണെന്നും പോകുന്നത്. നിക്ഷേപങ്ങൾ പിൻലിക്കപ്പെടുമ്പോൾ പുതിയതൊന്നും ആകർഷിക്കാനും കഴിയുന്നില്ല. നിലവിൽ പ്രാഥമിക സഹകരണബാങ്കുകളിൽ അത്യാവശ്യം കരുതൽ നിക്ഷേപമുണ്ട്. ഇത് പഴയ നോട്ടുകളാണ്. ഈ നോട്ടുകൾ പോലും വാങ്ങി നിക്ഷേപം പിൻവലിക്കുകയാണ് ഇടപാടുകാർ. ഇതിന് പിന്നിൽ കള്ളക്കളികളുണ്ടെന്ന് സഹകരണ മേഖല തിരിച്ചറിയുന്നു. പക്ഷേ നിക്ഷേപം പിൻവലിക്കാനെത്തുന്നവർക്ക് അത് നൽകുക മാത്രമാണ് ബാങ്കുകൾക്ക് മുന്നിലുള്ള ഏക വഴി.
നിലവിലെ നിയമപ്രകാരം ആർക്കും എത്ര തുകവേണമെങ്കിലും ബാങ്കുകളിൽ നിക്ഷേപിക്കാം. പഴയ 500, 1000 നോട്ടുകൾ പോലും നിക്ഷേപമായി സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഈ പഴുത് സമർത്ഥമായി ഉപയോഗിക്കുകയാണ് ന്യൂ ജെൻ ബാങ്കുകൾ. അതായത് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് കണക്കിൽപ്പെടുന്നതാണെങ്കിൽ പണം പിൻവലിക്കുക. അതിന് ശേഷം അത് ബാങ്കിൽ നിക്ഷേപിക്കുക. ഇതിലൂടെ നിക്ഷേപകന്റെ പണം സുരക്ഷിതമാകും. കണക്കിൽപ്പെടുന്ന തുകയ്ക്ക വീണ്ടും നികുതി നൽകുകയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവുകയില്ല. വലിയ ഓഫറുകൾ നൽകി സഹകരണ ഇടപാടുകാരെ ആകർഷിക്കാൻ ഗ്രാമങ്ങളിൽ പോലും ന്യൂജെൻ ബാങ്കിന്റെ പ്രതിനിധികളുണ്ട്. അങ്ങനെ സഹകരണ ബാങ്കിലെ നിക്ഷേപമെല്ലാം പഴയ നോട്ടുകളുടെ രൂപത്തിൽ പിൻവലിച്ച് ന്യൂജെൻ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് സാധാരണക്കാർ. ഇവിടെയാണ് സഹകരണ മേഖല യഥാർത്ഥ പ്രതിസന്ധി തിരിച്ചറിയുന്നത്. അതായത് സഹകരണ പ്രസ്ഥാനത്തിലെ കണക്കിൽപ്പെടുന്ന പണത്തിൽ 90 ശതമാനവും ഉടൻ നഷ്ടമാകും. പിന്നെയുള്ളത് പുറത്തെടുക്കാൻ കഴിയാത്ത കള്ളപ്പണവും. അതുകൊണ്ട് സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടുക മാത്രമേ ഉള്ളൂ.
സംസ്ഥാനത്തൊട്ടാകെ 62,000 കോടിരൂപയുടെ നിക്ഷേപവും 33,000 കോടിരൂപയുടെ വായ്പയും ജില്ലാ സഹകരണ ബാങ്കുകൾക്കുണ്ട്. 40 ലക്ഷത്തോളം ഇടപാടുകാരും. നോട്ടുകൾ അസാധുവാക്കിയതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മാത്രം ജില്ലാ സഹകരണ ബാങ്കുകൾ 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരുന്നു. വായ്പയെടുത്തവരിൽ മറ്റുബാങ്കുകളിൽ അക്കൗണ്ടില്ലാത്തവർ കടുത്ത ആശങ്കയിലാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനം ഇത്തരത്തിൽ സ്തംഭിച്ച സാഹചര്യത്തിലാണ്, പല നിക്ഷേപകരും പണം പിൻവലിക്കാൻ തുടങ്ങിയത്. പതിനാലാം തീയതിയാണ് അസാധുനോട്ടുകളുടെ വിനിമയത്തിൽ നിന്ന് ജില്ലാ സഹകരണബാങ്കുകളെ ആർബിഐ വിലക്കിയത്. അതിനു ശേഷമുള്ള ഏഴു ദിവസം കൊണ്ടുതന്നെ വിവിധ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് 20 കോടിരൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടു. ഇത് ചില വ്യക്തമായ സൂചനയാണ്. സഹകരണ ബാങ്കുകളിലെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയടക്കം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപങ്ങൾ മറ്റ് ബാങ്കുകളിലേക്ക് പോകുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങളിൽ പണമെത്തിയാൽ അവിടത്തെ നിക്ഷേപവും ഇത്തരത്തിൽ പിൻവലിക്കപ്പെടും. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടമായതാണ് ഇതിന് കാരണം.
ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ കൽപന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടർന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടർദിവസങ്ങളിൽ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. സംസ്ഥാന സഹകരണ ബാങ്കിനെയും അർബൻ ബാങ്കുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സർക്കാരിന്റെ പ്രഖ്യാപനത്തെതുടർന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകൾ അസാധു നോട്ടുകളുടെ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകൾ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ജനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിരുന്നതാണ്.
എന്നാൽ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് കൽപിച്ചിച്ചു. ഇതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പണമാണ് ജില്ല സഹകരണ ബാങ്കിൽ ഇപ്പോഴുള്ളത്. ഇത് വാങ്ങിയാണ് പലരും നിക്ഷേപം ക്ലോസ് ചെയ്ത് മറ്റ് ബാങ്കുകളിലേക്ക് പോകുന്നത്. സ്ഥിരനിക്ഷേപത്തിന് 10.5% വരെ പലിശ നൽകിയിരുന്ന സഹകരണ ബാങ്കുകളിൽ ഇപ്പോൾ 8.5 % ശതമാനമാണ് പലിശ. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ ഇത്തരം നിക്ഷേപങ്ങൾക്കു നൽകുന്നത് 7.5%മാത്രമാണ്. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം നടത്തുമ്പോൾ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. മാത്രമല്ല പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും നിർബന്ധമാണ്. വർഷം 10,000 രൂപ പലിശ വാങ്ങുന്നുണ്ടെങ്കിൽ അതിന് വേറെ നികുതിയും കെട്ടണം.
എന്നാൽ ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാം. അതിനാൽ പലിശ വർദ്ധന മാത്രമല്ല കാര്യം എളുപ്പമായി നടക്കുമെന്നതാണ് സഹകരണ ബാങ്കുകളിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങളുടെ മറവിൽ അനധികൃത സമ്പാദ്യക്കാരും അവരുടെ കുടുംബാംഗങ്ങളും മുഖ്യ ഇടപാടുകാരായി മാറിയെന്നതും വസ്തുതയാണ്. എന്നാൽ ബാങ്കുകളിലെ നൂലാമാലകൾ സഹകരണ പ്രസ്ഥാനങ്ങളിലുമെത്തിക്കാനാണ് റിസർവ്വ് ബാങ്കിന്റെ ശ്രമം. ഇതിനെ കേന്ദ്ര സർക്കാരും പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിൽ ആരും സഹകരണ ബാങ്കുകളിൽ നിക്ഷേപവുമായി ഇനി എത്തില്ല. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതാണ് സുരക്ഷിതമെന്ന സന്ദേശം ആർബിഐയും കേന്ദ്രസർക്കാരും നോട്ട് അസാധുവാക്കലിലൂടെ നൽകിയത്. കള്ളപ്പണത്തിന്റെ കേന്ദ്രമായി സഹകരണത്തെ ചിത്രീകരിച്ചതും ഈ ലക്ഷ്യത്തിനായിട്ടായിരുന്നു. അങ്ങനെ ഉയർത്തിക്കാട്ടപ്പെട്ട അർത്ഥ സത്യം രാജ്യത്തെ സഹകരണ മുന്നേറ്റത്തെ തകർക്കുമെന്ന് ഉറപ്പാണ്. സഹകരണ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ആർബിഎ എടുത്താൽ പോലും എല്ലാവരും പണം നിക്ഷേപം പിൻവലിച്ച് മറ്റ് ബാങ്കുകളിലേക്ക് പോകുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രാഥമിക സഹകരണ സംഘങ്ങളെ നബാർ്്ഡിന്റെ പിന്തുണയോടെ പിടിച്ചു നിർത്തുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. അതായത് നബാർഡിലൂടെ പണം വായ്പയെടുത്ത് കർഷകർക്കും മറ്റും വിതരണം ചെയ്യുക. അവരിൽ നിന്ന് നാമമാത്ര പലിശ വാങ്ങി ഇടപെടൽ നടത്തണമെന്നതാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഇത് കേരളത്തിലെ സഹകരണ മേഖള ആഗ്രഹിക്കുന്നില്ല. നൂറ് കോടിയിലേറെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകൾ കേരളത്തിലൂണ്ടായിരുന്നു. പൂർണ്ണമായും സ്വയം പര്യാപ്തരായ ഇത്തരം ബാങ്കുകൾക്ക് ഈ മാതൃക ഒരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല. എന്നാൽ ആർബിഐയുടെ നിയന്ത്രണമില്ലാതെ ഇടപാടുകൾ അനുവദിക്കില്ലെന്ന നിലപാട് സഹകരണ മേഖലയെ ആകെ തളർത്തും. 2016 സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ഈ പണമൊഴുക്കാണ് നിലയ്ക്കാൻ പോകുന്നത്.
1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് കാരണമായത്. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോൾ, താഴേക്കിടയിലുള്ള കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കൾ. പിന്നീട് ഇതിന്റെ സാധ്യത രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞു. ഇതോടെ നിക്ഷേപ സമാഹരണ യജ്ഞമെത്തി. സഹകരണ മേഖലയിൽ പത്തുകൊല്ലം മുമ്പ് വരെ നികുതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നികുതി വെട്ടിക്കാനുള്ള അവസരമായി പല ഉന്നതരും സഹകരണമേഖലയെ കണ്ടു. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് നികുതി ഈടാക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയും തുടങ്ങി. കേരളവും ആർബിഐയുമായി ഏറ്റുമുട്ടലും തുടങ്ങി. അത് അവസാനമില്ലാതെ തുടരുന്നതിനിടെയാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനമെത്തിയത്. ഈ അവസരം സമർത്ഥമായി റിസർവ്വ് ബാങ്ക് ഉപയോഗിക്കുകയും ചെയ്തു. ഇതോടെ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ വിശ്വാസ്യതയും തകർന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്