ഗ്രാമങ്ങളെ സമ്പന്നമാക്കാൻ നെഹ്റു കൊണ്ടുവന്ന പദ്ധതി; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയപ്പോഴും കള്ളപ്പണക്കാരും അഴിമതിക്കാരും സുരക്ഷിത താവളമായി കരുതി; രാഷ്ട്രീയക്കാരുടെ അവിഹിത സമ്പാദ്യങ്ങളും മൂടി സൂക്ഷിച്ചു; നിയമത്തിന്റെ അതിർവരമ്പുകൾ കടന്നപ്പോൾ പിടി വീണു; സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികൾക്ക് വഴിവച്ചത് ഇടത് വലത് പാർട്ടികളുടെ നിലപാടുകൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയായി മാറിയ സഹകരണ പ്രസ്ഥാനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. നോട്ട് പിൻവലിക്കൽ വിഷയം ബാങ്കുകളുടെ അടിത്തറ ഇലക്കി കളഞ്ഞു. ആളുകൾ വിശ്വസിച്ച് ഏല്പിച്ച പണം മാറി കിട്ടുമോ എന്നുറപ്പില്ല. പ്രാദേശിക നേതാക്കൾ നിർബന്ധിച്ച് കൊണ്ടു ചേർത്ത പണം കള്ളപ്പണമായി പുറത്തേയ്ക്ക് വരുമോ എന്ന ആശങ്കയില്ലാതില്ല. സഹകണ ബാങ്കുകളുടെ മേൽ സുരക്ഷ ഇതിനോടകം നഷ്ടമായി കഴിഞ്ഞു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അടിത്തറയായി മാറിയ സഹകരണ ബാങ്കുകളെ കുളം തോണ്ടാൻ ബിജെപി ശ്രമിക്കുന്നു എന്നത് സത്യം ആണെങ്കിലും ഈ പ്രതിസന്ധിക്ക് ഇടത് വലത് നേതാക്കൾക്കുള്ള പങ്ക് കുറച്ചു കാണാൻ കഴിയില്ല.
ഗ്രാമ സ്വരാജ് എന്നതായിരുന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്ന സഫലീകരണത്തിന് കരുത്താകാനായിരുന്നു ത്രിതല സഹകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത്. ഗ്രാമങ്ങളിലെ സാധാരണക്കാരുടെ നിക്ഷേപ താൽപ്പര്യം വളർത്തുക. അതിലൂടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തുടക്കം. ഇതിന് വേണ്ടിയായിരുന്നു ബാങ്കിങ് ഇതര സാമ്പത്തിക ഇടപാടു കേന്ദ്രങ്ങളായി സഹകരണ പ്രസ്ഥാനങ്ങളെ റിസർവ്വ് ബാങ്ക് അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും. എന്നാൽ ഇത് രാഷ്ട്രീയമായി മുതൽക്കൂട്ടാക്കാൻ പാർട്ടികളും നേതാക്കളുമെത്തി. ഇതോടെ അടിസ്ഥാന സങ്കൽപ്പത്തിനും വ്യതിചലനമുണ്ടായി. സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗ്രാമീണരുടെ സ്വയം പര്യാപ്തയെന്ന ലക്ഷ്യം നടന്നില്ല. പകരം ശതകോടികളുടെ ഇടപാട് കേന്ദ്രങ്ങളായി സഹകരണ പ്രസ്ഥാനങ്ങൾ മാറുകയായിരുന്നു.
കാർഷി ലോണുകൾ അനുവദിക്കാനും ചെറുകിട കുടിൽ വ്യവസങ്ങൾക്ക് തുണയാകാനുമായിരുന്നു പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ലക്ഷ്യമിട്ടത്. അസംഘടിത തൊഴിൽ മേഖലയ്ക്ക് തുണയാകുമെന്നും കരുതി. എന്നാൽ സാധ്യതകൾ തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാരാണ് ഈ മേഖലകളിൽ സഹകരണ പ്രസ്ഥാനവുമായെത്തിയത്. കശുവണ്ടി, കൊപ്ര, റബ്ബർ മേഖലയിലേക്ക് രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റമുണ്ടായി. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സബ്സിഡിയുടെ പ്രയോജനം അഴിമതിക്കാർക്ക് മാത്രമായി ഒതുങ്ങി. പ്രാഥമിക തലത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം തന്നെ അങ്ങനെ അട്ടിമറിക്കപ്പെട്ടു. ഭരണഘടനയനുസരിച്ച് നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനു മാത്രമേ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയൂ. എന്നാൽ കറൻസി വിനിമയത്തിന് സാഹചര്യമൊരുക്കി ഈ നിയമം അട്ടിമറിക്കാൻ കേരളത്തിൽ ഇടപെടലുകൾ സജീവമായി. മെഡിക്കൽ കോളേജുകളും തീംപാർക്കുകളും സഹകരണ പ്രസ്ഥാനങ്ങളായി കേരളത്തിൽ ഉയർന്നു. ജനങ്ങളുടെ ക്ഷേമത്തിന് എന്ന പേരിൽ സഹകരണ നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ രാഷ്ട്രീയക്കാർ അട്ടിമറിച്ചു.
സ്ഥിരതയും വിശ്വാസ്യതയും സുതാര്യതയുമാണം സഹകരണ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. എങ്കിൽ മാത്രമേ പ്രാഥമിക തലത്തിലെ നിക്ഷേപങ്ങൾ സുരക്ഷിതമാകൂ. റിസർവ്വ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാവുകയും വേണം. എന്നാൽ റിസർവ്വ് ബാങ്കിലേക്ക് വിവരങ്ങൾ കൈമാറാതെ ചില സഹകരണ സ്ഥാപനങ്ങൾ സംവിധാനത്തെ അട്ടിമറിച്ചു. ഇത് സാമ്പത്തിക അരാജകത്വത്തിന് കാരണമായി. രാജ്യത്തെ സമ്പത്തിന്റെ ക്രയ വിക്രയങ്ങളിൽ റിസർവ്വ് ബാങ്കിന് പൂർണ്ണ നിയന്ത്രണം ഇല്ലാത്ത അവസ്ഥയുണ്ടായി. കണക്കുകൾ പുറത്തുവരാതിരിക്കാൻ പല വൻനിക്ഷേപങ്ങളും പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങളിലെത്തി. ചർച്ച ചെയ്യപ്പെട്ട അഴിമതികളെക്കാൾ പത്തിരിട്ടി പണം സഹകരണ മേഖലയിലൂടെ പല കൈമറിഞ്ഞു. സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് എജിക്ക് നൽകണമെന്നാണ് വ്യവസ്ഥ. ഇതും നടക്കാറില്ല. അതുകൊണ്ട് തന്നെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത് വെള്ളയാണോ കറുപ്പാണോ എന്നത് പുറം ലോകം അറിയാതെയും പോകുന്നു.
പല കഷ്ണങ്ങളായി ചിന്നിചിതറി കിടക്കുന്ന പണമിടപാട് സംവിധാനമാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇവയ്ക്ക് പരസ്പര ബന്ധമുണ്ടെന്നാണ് വയ്പ്. എന്നാൽ ഇടപാടുകാരുടെ വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കാറുണ്ട്. ഇത് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധികളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കേരളാ ബാങ്കെന്ന ഏക ജാലക സംവിധാനത്തിലേക്ക് സഹകരണ പ്രസ്ഥാനത്തെ കൊണ്ടു വരാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളെ പല സഹകരണ പ്രസ്ഥാനങ്ങളും എതിർത്തത് ഇതുകൊണ്ടാണ്. പ്രാഥമിക സഹകരണ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റുമ്പോൾ വിവരങ്ങൾ റിസർവ്വ് ബാങ്കിലെത്തും. ആരുടേയും പണം എങ്ങനേയും സ്വീകരിച്ച് നിക്ഷേപം കൂട്ടി കരുത്തരാകാനും കഴിയില്ല. ബാങ്കിങ് രംഗത്ത് സജീവമായ പുതു തലമുറ ബാങ്കുകളുമായി മത്സരിക്കേണ്ടിയും വരും. ഇതിലെല്ലാം ഉപരി രാഷ്ട്രീയക്കാരുടെ സ്വാധീനവും അവസാനിക്കും.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ 30,000 കോടി രൂപയുടെ കള്ളപ്പണമുണ്ടന്നാണ് ചില കേന്ദ്രങ്ങൾ ആരോപിക്കുന്നത്. ഈ കണക്കിന്റെ ഉറവിടം വ്യക്തമല്ല. ഏതായാലും 2016 മാർച്ച് 31ന് കേരളത്തിലെ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 52,813.23 കോടി രൂപയായിരുന്നു. സഹകരണ മേഖല തകർന്നാൽ ഈ പണം സ്വാഭാവികമായും മുഖ്യധാര ബാങ്കുകളിൽ എത്തിച്ചേരുമെന്നത് സ്വാഭാവികമാണ്. ഇതിന്റെ പേരിൽ സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപക്കണക്ക് പുറത്ത് വരാതിരിക്കുന്നതിനെ അംഗീകരിക്കാനുമാകില്ല. പുതിയ കാലത്തെ വെല്ലുവിളികൾ അതിജീവിച്ച് ശക്തമായ ബാങ്കിങ് സംവിധാനമായി മാറുകയാണ് വേണ്ടത്. എടിഎം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് കോഓപ്പറേറ്റീവ് സൊസൈറ്റികൾ മാറിയാൽ അത് പുതിയ സാമ്പത്തിക ക്രമത്തിനും വഴിവക്കും. എന്നാൽ സഹകരണ പ്രസ്ഥാനത്തിലെ നിക്ഷേപകരിലെ അനിശ്ചിതാവസ്ഥ ഇതെല്ലാം അട്ടിമറിക്കുകയാണ്. ഇത് അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് ഒരിക്കലും തയ്യാറാവുകയുമില്ല.
ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ കൽപന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടർന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടർദിവസങ്ങളിൽ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. സംസ്ഥാന സഹകരണ ബാങ്കിനെയും അർബൻ ബാങ്കുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സർക്കാരിന്റെ പ്രഖ്യാപനത്തെതുടർന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകൾ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകൾ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ജനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിരുന്നതാണ്. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് കൽപിച്ചിച്ചു. ഇതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്.
2016 സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ബാങ്കിങ് റെഗുലേഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകളാണ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമെല്ലാം. 1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് കാരണമായത്. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോൾ, താഴേക്കിടയിലുള്ള കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കൾ.
ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത് രാഷ്ട്രീയ നേതൃത്വമാണ്. കുറഞ്ഞ പലിശയ്ക്ക് നബാർഡിൽ നിന്ന് പോലും പണം കൈപ്പാറ്റാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലുണ്ട്. നൂറു കോടിയിലധികം നിക്ഷേപമുള്ള പ്രസ്ഥാനങ്ങളും. ഇത് ആരുടെ പണമെന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് കൃത്യമായ മറുപടി നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് കേരളത്തിലെ ഇടത് വലത് നേതാക്കളാണ്. ഇതിനെ പിന്തുടർന്ന് ബിജെപിക്കാരും സഹകരണ പ്രസ്ഥാനങ്ങളുമായെത്തി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതൃത്വം നൽകുന്ന സഹകരണ സൊസൈറ്റികളിലും പണത്തിന്റെ കുത്തൊഴുക്ക് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഈ പണത്തിന്റെ സ്രോതസ്സും ഉറവിടവും അജ്ഞാതമാക്കാൻ ശ്രമിച്ചാൽ റിസർവ്വ് ബാങ്ക് വിട്ടുവീഴ്ച ചെയ്യില്ലെന്ന് തന്നെയാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്