9000 കോടി മോഷ്ടിച്ചു കടന്ന വിജയ് മല്യയെ വിട്ടുകിട്ടുന്ന കാര്യത്തിൽ പോലും ധാരണയിലെത്താൻ കഴിഞ്ഞില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മദ്യരാജാവിനെ വിട്ടുനൽകാൻ ആവില്ലെന്ന പരസ്യ നിലപാടിലേക്ക് ബ്രിട്ടൻ; മല്യയുടെ പേരിൽ ബ്രിട്ടീഷ് ഇലക്ട്രൽ രജിസ്റ്ററിൽ ചേർത്ത് വെല്ലുവിളി; തെരേസാ മേയുടെ ഇന്ത്യാ സന്ദർശനം ആർക്കും ഗുണം ചെയ്തില്ല
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യൻ സർക്കാർ നിരന്തരം ആവശ്യപ്പെടുന്ന സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ തിരിച്ചയക്കില്ലെന്ന നിലപാടിലേക്ക് ബ്രിട്ടൻ. ഏകദേശം 9000 കോടി രൂപ രാജ്യത്തെ പൊതുമേഖലാ ബാങ്കിൽ നിന്നും മോഷ്ടിച്ചു കടന്ന വിജയ് മല്യയെ എന്ത് വിലകൊടുത്തും രാജ്യത്തു തിരികെ എത്തിക്കുക എന്ന മോദിയുടെ നിലപടിനു വിരുദ്ധമായി നീങ്ങുന്ന ബ്രിട്ടൺ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സൗന്ദര്യ പിണക്കം കടുത്ത ശത്രുതയിൽ എത്തിക്കുമെന്ന ആശങ്കയ്ക്കും ഇതോടെ സ്ഥിരീകരണമാകുകയാണ്.
ഈ മാസം ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇന്ത്യ സന്ദർശനത്തിലും വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്ന കാര്യവും പ്രധാന ചർച്ച ആയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കും എന്ന സൂചന നൽകിയ തെരേസ മേ മടങ്ങി എത്തിയ ഉടൻ ബ്രിട്ടൻ ഇത്തരം ഒരു നിലപാട് വ്യക്തമാകുന്നത് ഇന്ത്യയെ അമ്പരപ്പിക്കുകയാണ്. ഇതോടെ ബ്രെക്സിറ്റ് ക്ഷീണം തീർക്കാൻ തെരേസ കച്ചവടം ലക്ഷ്യമാക്കി നടത്തിയ ഇന്ത്യ ട്രിപ്പ് ഏറെക്കുറെ വെള്ളത്തിലായി എന്നതും ഉറപ്പിക്കാൻ സാധ്യത തെളിയുകയാണ്. മല്യക്ക് വേണ്ടി ബ്രിട്ടൻ എന്തിനു ഇന്ത്യയെ വെറുപ്പിക്കുന്നു എന്ന ചോദ്യത്തിന് തല്ക്കാലം ഉത്തരം ലഭ്യമല്ലെങ്കിലും ഈ നിലപാട് വഴി ബ്രിട്ടന് സംഭവിക്കാനിരിക്കുന്ന നഷ്ടം ഏറെ വലുതായിരിക്കും എന്നും രാജ്യാന്തര വിദഗ്ദ്ധർ കരുതപ്പെടുന്നു.
വിജയ് മല്യയെ വിട്ടു കിട്ടാൻ നിയമപരമായ മാർഗ്ഗം ഇന്ത്യ തേടണം എന്ന നിലപാടിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നത്. ഇതിനർത്ഥം കോടതി വഴിയുള്ള പരിഹാരമാണ് ഇന്ത്യക്കു മുന്നിൽ ഉള്ളതെന്ന് വ്യക്തം. പക്ഷെ ശത കോടികൾ കയ്യിലുള്ള മല്യ ബ്രിട്ടനിലെ മുതിർന്ന അഭിഭാഷകരെ വച്ച് കേസ് നടത്തിയാൽ എത്ര കാലം വേണമെങ്കിലും യുകെയിൽ തുടരാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങണമെങ്കിൽ പോലും കോടതി വഴി തനിക്കു അനുകൂലമായ ഉപാധികൾ കണ്ടെത്താനും മല്യയ്ക്ക് കഴിയും.
ഈ വഴി തേടാൻ ഇന്ത്യ താൽപ്പര്യപ്പെടാത്തതു കൊണ്ടാണ് ബ്രിട്ടീഷ് സർക്കാരിനോട് അനധികൃത കുടിയേറ്റക്കാരൻ എന്ന നിലയിൽ ഇയാളെ നാട് കടത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യക്കാരടക്കം അനവധി സാധാരണക്കാരെ ബ്രിട്ടൻ അനധികൃത കുടിയേറ്റക്കാരൻ എന്ന ലേബലിൽ ഇതിനകം നാട് കടത്തി കഴിഞ്ഞു. കഴിഞ്ഞ വർഷം ബ്രൈറ്റനിലെ മലയാളിയെ നാട് കടത്തിയത് വീട്ടിൽ വഴക്കുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. ഇത്തരം യാഥാർഥ്യങ്ങൾക്കു മുന്നിലാണ് വിജയ് മല്യ ഇന്ത്യയെ നോക്കി പല്ലിളിച്ചു കാട്ടുന്നത്.
വിജയ് മല്യയുടെ കാര്യത്തിൽ കോടതി വഴിയുള്ള പരിഹാരം തേടണമെന്ന നിലപട് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഏതാനും മാസം ഇക്കാര്യത്തിൽ മൗനം പാലിച്ച ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ കർക്കശ നിലപടിലേക്കു നീങ്ങുന്നതിന്റെ കാരണവും വ്യക്തമല്ല. ഒരു പക്ഷെ തെരേസ മേയുടെ ഇന്ത്യൻ സന്ദർശനത്തോട് കാര്യമായ പ്രതികരണം ഉണ്ടായില്ല എന്ന വിലയിരുത്തലാകാം ഇപ്പോൾ വിദേശ മന്ത്രാലയത്തെ ഇക്കാര്യത്തിൽ പൊടുന്നനെ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
യുകെയിൽ ഒരാൾക്ക് കഴിയാൻ നിയമപരമായി സ്വരാജ്യത്തെ പാസ്പോർട്ട് വേണ്ട എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കു കത്ത് എഴുതിയിരിക്കുന്നത്. വിജയ് മല്യയുടെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചതിനുള്ള മറുപടിയായാണ് ബ്രിട്ടൻ ഈ നിലപട് എടുത്തിരിക്കുന്നത്. ഇതിനായി 1971 ലെ ഇമ്മിഗ്രേഷൻ നിയമവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി ഈ നിയമത്തിൽ ഒട്ടേറെ ഭേദഗതി വരുത്തി കുറ്റവാളികളെ മാതൃ രാജ്യത്തേക്ക് അയയ്ക്കാൻ നിയമം പരിഷ്ക്കരിച്ച കാര്യം ഇപ്പോൾ ബ്രിട്ടൻ സൗകര്യപ്പൂർവം മറക്കുകയാണ്.
എന്നാൽ ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാൻ നിയമപരമായ പോരാട്ടത്തിൽ സകല പിന്തുണയും നൽകാമെന്ന വാഗ്ദാനവും ബ്രിട്ടൻ നൽകിയിട്ടുണ്ട്. എന്നാൽ അതെത്രമാത്രം ആത്മാർത്ഥ ഉള്ളതാണെന്ന ചോദ്യം കൂടിയാണ് ഇപ്പോൾ ഉയരുന്നത്. ബ്രിട്ടന്റെ നിലപാട് വ്യക്തമായതോടെ നിയമപരമായി മല്യയെ ഇന്ത്യയിൽ എത്തിക്കാൻ എത്രയും വേഗം ശ്രമം തുടങ്ങുമെന്ന് അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രസ്താവിച്ചിരുന്നു. ഇക്കാര്യത്തിൽ ബ്രിട്ടന്റെ മറുപടി തേടാൻ ഉടൻ ബന്ധപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമയ വത്യാസം മൂലം രാജ്യസഭാ സമ്മേളിക്കുന്ന സമയത്തിനകം ബ്രിട്ടനിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
സാധുവായ പാസ്പോർട്ടുമായി ബ്രിട്ടനിൽ എത്തിയ ശേഷം കേസിന്റെ പേരിൽ അസാധുവാക്കപ്പെട്ട പാസ്പോർട്ട് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ജെയ്റ്റ്ലി വിശദീകരണം നൽകി. കഴിഞ്ഞ ആഴ്ചയാണ് മല്യയെ വിട്ടു നൽകാൻ നിയമപരമായ മാർഗം സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബ്രിട്ടൻ ഇന്ത്യക്കു കത്ത് എഴുതിയത്. അതേ സമയം മല്യ ദീർഘകാലം ബ്രിട്ടനിൽ ഉണ്ടാകും എന്ന സൂചന നൽകി അയാളുടെ പേര് ബ്രിട്ടനിലെ ഇലക്ട്രൽ പട്ടികയിലും സ്ഥാനം പിടിച്ചു.
േേഹർട്ഫോർഡ്ഷയറിലെ ടീവിൻ ഗ്രാമത്തിലെ മൂന്നു നില ആഡംബര വസതിയിൽ കഴിയുന്ന മല്യ ഇതേ അഡ്രസിലാണ് വോട്ടർ പട്ടികയിൽ ഇടം കണ്ടെത്തിയതും. കേസിന്റെ നാൾ വഴികളിൽ കൂടുതൽ ബലം ഉണ്ടാകുന്നതിനാണ് മല്യ വോട്ടർ പട്ടികയിൽ പേര് ചേർത്ത് എന്നും വ്യക്തം. ബ്രിട്ടീഷ് ഫോർമുല വൺ ചാമ്പ്യൻ ലിയൂവിസ് ഹാമിൽട്ടന്റെ പിതാവിന്റെ കയ്യിൽ നിന്നുമാണ് മല്യ ഈ വസതി സ്വന്തമാക്കിയത്. സ്വിസ്സ് ബാങ്ക് വഴി എത്തിയ പണം ഉപയോഗിച്ചാണ് മല്യ ഈ വസതി സ്വന്തമാക്കിയതും.
ഇന്ത്യയിൽ എത്തിയ തെരേസ മേ വിദ്യാർത്ഥികളുടെ വിസ പ്രശ്നത്തിൽ ഇന്ത്യയെ പ്രതിരോധിക്കാൻ അനവധി പേർ വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനിൽ തങ്ങുകയാണ് എന്ന കാര്യം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെയും അനധികൃതമായി തങ്ങാൻ അനുവദിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയ ഇന്ത്യ, വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ ബ്രിട്ടൻ സംരക്ഷിക്കുന്നതിലെ പൊള്ളത്തരവും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേ തുടർന്ന് ആഭ്യന്തര സെക്രട്ടറി തല ചർച്ചകൾ അടുത്ത വർഷം ആരംഭിക്കാം എന്ന ധാരണ നിലനിൽക്കെയാണ് ഏകപക്ഷീയമായി മല്യയെ പിടിച്ചു വയ്ക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. മല്യയോടൊപ്പം, ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് ഒളിച്ചോടിയ ലളിത് മോദിയെയും വിട്ടു കിട്ടണമെന്ന് ഇന്ത്യ തെരേസ മേയോട് ആവശ്യപ്പെട്ടിരുന്നു. ഈ ലിസ്റ്റിൽ 60 പേരുണ്ടെങ്കിലും അടിയന്തിരമായി ലഭിക്കേണ്ട പേരുകളിൽ മല്യയെയും ലളിതിനെയും പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടത്.
Stories you may Like
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്