ഇപ്പോൾ ഗൾഫിൽ കുഴൽ വഴി 100 രൂപ അയച്ചാൽ വീട്ടിൽ കിട്ടുന്നത് 85 രൂപ മാത്രം; 50ഉം 100ഉം നോട്ടുകളില്ലെന്ന് ഹവാലാ ഇടപാടുകാരും; കള്ളപ്പണത്തെ വെളിപ്പിക്കാൻ എങ്ങും നെട്ടോട്ടം; ദുരിതം സാധാരണക്കാരന് മാത്രം
എംപി റാഫി
കോഴിക്കോട്: നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം ഒഴുക്കുന്നവർക്ക് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടാക്കിയെങ്കിലും കള്ളപ്പണം തടയാൻ സാശ്വത പരിഹാരം എന്ത് എന്നത് കേന്ദ്രസർക്കാറിനു മുന്നിലും ചോദ്യചിഹ്നമാണ്. ബാങ്ക് റേറ്റിംങിനേക്കാൾ ഹവാല ചാർജ് വർദിച്ചതോടെ വിദേശത്തു നിന്നുള്ള കള്ളപ്പണം ഏതാണ്ട് നിലച്ചു തുടങ്ങി. സ്വർണക്കടത്തും ബ്ലാക്ക് മണി ഒഴുക്കിനും താൽക്കാലിക അറുതിയായിട്ടുണ്ട്. എന്നാൽ ഹവാലപണം പൂർണമായി തടയോനോ ഇതിന്റെ സ്രോതസ്സ് കണ്ടെത്താനോ കഴിയുന്നില്ലെന്നതാണ് ഏറെ തിരിച്ചടിയാകുന്നത്. പണമായി സൂക്ഷിക്കുന്നില്ലെന്നതാണ് കറൻസി പിൻവലിക്കൽ നടപടിയുണ്ടായിട്ടും ഹവാല മാഫിയക്ക് വലിയ ആഘാതം ഉണ്ടാക്കാത്തത്. അതേസമയം വൻകിട ബിസിനസുകാർ,ജനപ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയ കള്ളപ്പണം പണമായി തന്നെ സൂക്ഷിച്ച പ്രമുഖരാണ് നോട്ടു പിൻവലിക്കലിലൂടെ വെട്ടിലായിട്ടുള്ളത്. സാധാരണക്കാർ ബാങ്കിനുമുന്നിൽ വരിനിന്ന് തളരുമ്പോൾ പുതിയ മാർഗങ്ങൾ തേടി പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ പ്രമുഖരെല്ലാം.
കള്ളപ്പണവും കള്ളനോട്ടുകളും തടയുകയാണ് കറൻസി നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രദ ഉറപ്പുവരുത്തുകയുമാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. ഡിസംബർ 31 നകം കള്ളപ്പണം തുടച്ചു നീക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെയും പ്രഖ്യാപനം. ഈ പ്രഖ്യാപനങ്ങളെല്ലാം എത്രമാത്രം യാഥാർത്ഥ്യമാകുമെന്ന് കണ്ടറിയണം. സാധാരണ ജനത്തെ വരി നിറുത്തി ദുരിതം വിതച്ചതെല്ലാം വെറുതെയാകുമോയെന്ന് വിമർശന കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കൻ പ്രഖ്യാപനം വന്ന് ഒരാഴ്ച തികയാനിരിക്കുന്നു. 500, 1000 രൂപയുടെ അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ കള്ളനോട്ടുകൾക്കു പുറത്തുചാടാനുള്ള യാതൊരു പഴുതും നൽകിയിരുന്നില്ല. എന്നാൽ ഹവാല, കുഴൽ, ഉണ്ടി തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്ന കണക്കിൽപ്പെടാത്ത കള്ളനോട്ടുകളുടെ ഒഴുക്ക് എങ്ങിനെ തടയുമെന്നത് ആശങ്കയായി തന്നെ ബാക്കിയാക്കുന്നു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഹവാല പണത്തിന്റെ വൻ ഒഴുക്കുണ്ടാകുന്നത്. പത്തും അമ്പതും കോടികൾ ഇന്ത്യയിലെ ഹവാലാ മാർക്കറ്റുകളിൽ നിക്ഷേപിച്ച ശേഷം വിദേശത്തിരുന്നതാണ് ഈ ശ്ൃംഖലകളുടെ ചരടുവലികളെല്ലാം നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് ഇവരുടെ ഏജൻസികളോ ഇടനിലക്കാരോ വിതരണക്കാരോ ഒക്കെയാണ്. ക്രിത്യമായൊരു സ്ഥലത്ത് നിക്ഷേപിച്ചാൽ മാത്രമേ ഈ തുക കണ്ടെത്താൻ സാധിക്കുകയുള്ളു. എന്നാൽ ഇവിടെ നിക്ഷേപിക്കുന്ന തുക യന്ത്രം പോലെ കറങ്ങികൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ബിസിനസോ ഭൂമിയോ ആണ്.
വിദേശത്ത് ജോലിചെയ്യുന്നവർ വീട്ടുകാർക്ക് അയക്കുന്ന പണം മുതൽ ഇവിടത്തെ വൻകിട ബിസിനസുകാർക്കെത്തുന്ന ഹവാല പണം വരെ കള്ളപ്പണത്തിന്റെ പരിതിയിൽ വരുന്നതാണ്. നികുതി വെട്ടിച്ചുള്ള ഇത്തരം പണമിടപാടിനു പുറമെ ബിസ്ക്കറ്റും കോയിനുകളുമായി എത്തുന്ന സ്വർണവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കു ഭീഷണിയാണ്. കറൻസികൾ പിൻവലിച്ച സാഹചര്യത്തിൽ സ്വർണക്കടത്തും ഹവാല വിതരണവുമെല്ലാം നിലച്ച സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ സ്വർണം കടത്തിയാൽ വെളുപ്പിക്കൽ അത്രഎളുപ്പമല്ലെന്നതാണ് കാരണം. എന്നാൽ വിദേശ മലയാളികളിൽ കുറവല്ലാത്ത വിഭാഗം പണമയക്കാൻ ഇന്നും ആശ്രയിക്കുന്നത് കുഴൽ മാർഗമാണ്. നൂറ് രൂപ ബാങ്ക് വഴി അയച്ചാൽ 90 രൂപയാണ് നാട്ടിലെത്തുക. കുഴൽ മാർഗമാണെങ്കിൽ 95 രൂപ നാട്ടിലെത്തും. ശമ്പളം ലഭിക്കുന്നതിനു മുമ്പേ വീട്ടിൽ പണം എത്തിക്കണമെന്നുള്ളവർക്ക് കുഴൽ മാർഗമാണങ്കിൽ അതിനും സൗകര്യങ്ങൾ നൽകുന്നുണ്ട്. ഇക്കാരണങ്ങളെല്ലാമാണ് കുഴൽ വഴി പ്രവാസി മലയാളികളെ പണമയക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിന്റെ നിയമക്കുരുക്കും ഭവിഷത്തും പണമയക്കുന്നതവരും വാങ്ങുന്നവരും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത.
കേന്ദ്രസർക്കാറിന്റെ നോട്ടു മരവിപ്പിക്കൽ തീരുമാനം വന്നതോടെ വിദേശത്ത് നിന്നും കുഴൽ വഴി 100 രൂപ അയച്ചാൽ 85 രൂപ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇതിനാൽ വിദേശത്ത് നിന്നും കുഴൽ വഴി പണം അയച്ചിരുന്നവരെല്ലാം മറ്റു മാർഗങ്ങൾ തേടിപ്പോയി. അല്ലെങ്കിൽ സ്ഥിതി സാധാരണ നിലയിലേക്ക് എത്തും വരെ പണം അയക്കാതിരിക്കുകയാണ്. 100, 50 രൂപാ നോട്ട് ഇന്ത്യൻ ഹവാല വിപണിയിൽ ലഭ്യമല്ലെന്നതാണ് 10 രൂപ അധികം ഈടാക്കി ഇപ്പോൾ കുഴൽപണ വിതരണം നടത്തേണ്ടി വന്നിട്ടുള്ളത്. ഹവാല സംഘങ്ങൾക്ക് ചില്ലറ നോട്ടുകളെത്തിക്കുന്ന സേഠുമാരും അമിത ചാർജ് ഈടാക്കി തുടങ്ങി. ഇതോടെ ഹാവാല വിതരണ മേഖല സ്തംഭിച്ചതായാണ് അറിയുന്നത്. എന്നാൽ രണ്ട് മാസത്തിനകം പുതിയ കറൻസികൾ പരമാവധി ശേഖരിക്കാനുള്ള നീക്കം ഹവാല കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.
മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളാണ് പ്രമുഖ ഹവാല മാർക്കറ്റുകൾ. ഇതിനു പുറമെ തമിഴ് നാട് കേന്ദ്രീകരിച്ച് നിരവധി സേഠുമാരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലേക്കടക്കം ഹവാല പണം ഒഴുകുന്നതും ഈ പ്രമുഖ നഗരങ്ങളിലെ മാർക്കറ്റുകളിൽ നിന്നാണ്. നേരത്തെ തയ്യാറാക്കിയ കരാർ പ്രകാരമുള്ള ഹവാല ഏജന്റുമാരാണ് ഈ മാർക്കറ്റുകളിൽ നിന്നും കേരളത്തിലേക്ക് കള്ളപ്പണം എത്തിക്കുന്നത്. കോടികൾ മുടക്കിയായിരിക്കും ഓരോ ഹവാല ഏജന്റുമാരും ഈ രംഗത്തേക്കു വരുന്നത്. പണമായി ഒന്നും കാണാൻ പറ്റില്ലെന്നു മാത്രം. ഇത്തരം ഏജന്റുമാരുടെ കീഴിൽ നിരവധി ജോലിക്കാരെ വച്ചായിരിക്കും പണം വിതരണം നടത്തുക. പ്രമുഖ ഹവാല മാർക്കറ്റുകളിൽ നിന്നും പണം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ പൂർണ റിസ്കും മുൻകൂട്ടി തയ്യാറാക്കുന്ന എഗ്രിമെന്റുകൾ പ്രകാരം ഇത്തരം ഏജന്റുമാരിൽ നിക്ഷിപ്തമായിരിക്കും.
കഴിഞ്ഞ കാല ഹവാല വേട്ടകളിൽ നിന്നും നിരവധി ഹവാല ശൃംഖലകളുടെ വിവരങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ യാതൊരു നടപടിയും ഇന്നേവരെ ഉണ്ടായില്ല. സാമൂഹിക,രാഷ്ട്രീയ, വ്യവസാ രംഗത്തുള്ള പ്രമുഖർക്കുകൂടി ഇത്തരം ഇടപാടുകളിൽ പങ്കുണ്ട് എന്നത് ഗുരുതരമായ കാര്യമാണ്. ഹവാല വേട്ടയിൽ കോടികൾ പൊലീസ് പിടിക്കാറുണ്ടെങ്കിലും ഇതിന്റെ നൂറിരട്ടി ഇവിടെ ഒഴുകി കഴിഞ്ഞിരിക്കും, അല്ലെങ്കിൽ ഒഴുകി കൊണ്ടിരിക്കുന്നു. ഈ സംവിധാനങ്ങളെയെല്ലാം കണ്ടെത്തുകയോ പിഴുതെറിയുകയോ ചെയ്യാതെ കള്ളപ്പണം തുടച്ചു നീക്കുകയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കും. ഹവാല ഇടപാടുകാർക്ക് താൽക്കാലിക തിരിച്ചടിയുണ്ടാക്കിയെന്നല്ലാതെ കള്ളപ്പണം തടയാൻ ഇപ്പോഴത്തെ കറൻസി പിൻവലിക്കലിലൂടെ സാശ്വത പരിഹാരമല്ലെന്ന് സാമ്പത്തിക രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു.
ഈ ഹാവാല ശൃംഖലകളെയും കള്ളപ്പണം സൂക്ഷിക്കുന്ന രാജ്യത്തെ ബിസിനസുകാരായ വമ്പൻ സ്രാവുകളെയും തൊടാൻ സാധിക്കാതെയാവുമ്പോൾ ഈ നോട്ടു പിൻവലിക്കൽ വെറും പ്രഹസനമായി മാറും. ഒപ്പം സാധാരണക്കാരന് ദുരിതവും.
Stories you may Like
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- കുഞ്ചത്തൂരിൽ എൻഐഎ എത്തിയത് ബിഹാറിൽ എത്തിയ ഹവാല ഫണ്ടിന്റെ ഉറവിടം തേടി
- മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പിന്റെ കഥ
- മഹാദേവ് വാതുവയ്പ് ആപ്പിലൂടെ പ്രമോട്ടർമാർ ദിവസവും സമ്പാദിച്ചത് 200 കോടി
- കേരളത്തിൽ വീണ്ടും ഹവാല മാഫിയ സജീവമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍