അമേരിക്കയുടെ ലോക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു നടക്കും; അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകും; ഇസ്രയേലും ഇന്ത്യയും തന്ത്രപരമായ പങ്കാളികളാകും; ഇസ്ലാമിക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ ചൈനയെ മുൻനിർത്തി ഒരുമിക്കും; റഷ്യയുമായി തെറ്റിയാൽ മൂന്നാം ലോക മഹായുദ്ധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരും
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ആരാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എന്ന ചോദ്യമാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉടനീളം ഡെമോക്രാറ്റുകൾ ഉയർത്തിയത്. ട്രംപിനെതിരെ പലവിധ ആരോപണങ്ങൾ ചർച്ചയാക്കി. ഇതിനിടെയിലും ഹിലരി ഉയർത്തിയത് ട്രംപിന്റെ റഷ്യൻ ബന്ധങ്ങളായിരുന്നു. ഇതിന് കാരണവുമുണ്ട്.
ശീതയുദ്ധത്തിന്റെ കാലത്ത് തുടങ്ങിയ അമേരിക്ക-യുഎസ് എസ് ആർ പോരിന് ഇന്ന് പുതുമുഖമുണ്ട്. അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ സിറിയയിലും മറ്റും പൊളിച്ചത് റഷ്യൻ പ്രസിഡന്റ് വൽഡിമർ പുട്ടിന്റെ ഇടപെടലായിരുന്നു. ഇതോടെ ശീതയുദ്ധത്തിന് സമാനമായ സാഹചര്യം ഉടലെടുത്തു. നാറ്റോ സഖ്യവും റഷ്യയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചു. ഐസിസിന്റെ പേരിൽ ലോകമഹായുദ്ധം പോലും ചർച്ചയായി. ഇതിനിടെയാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ റഷ്യൻ വിരുദ്ധ വികാരം ആളിക്കത്തിക്കാനായിരുന്നു ഡെമോക്രാറ്റുകളുടെ ലക്ഷ്യം. എന്നാൽ ഇതിനെ ട്രംപ് അതിജീവിക്കുന്നു. ഇത് അമേരിക്കൻ വിദേശകാര്യ നയത്തിൽ കാതലായ മാറ്റം വരുത്തും.
റഷ്യയെ അമേരിക്കയുമായി ട്രംപ് അടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഐസിസിനെതിരെ ട്രംപിനും പുട്ടിനും ഒരേ നിലപാടാണ്. ഇന്ന് മുസ്ലിം വർഗ്ഗീയതയ്ക്ക് തീവ്രവാദമുഖം നൽകുന്നത് ഐസിസാണ്. കുടിയേറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണം ഐസിസാണെന്ന് ട്രംപ് ഇതിനോടകം തന്നെ വിലയിരുത്തിക്കഴിഞ്ഞു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഉത്തരവാദികളായ മുസ്ലിം വർഗ്ഗീയതയെ ഇല്ലായ്മ ചെയ്യാനുള്ള ട്രംപിന്റെ തീരുമാനത്തിൽ അറബ് രാജ്യങ്ങൾ ഏറെ ആശങ്കയിലാണ്. ഇസ്രയേലുമായി അമേരിക്ക കൂടുതൽ അടുക്കും. പാക്കിസ്ഥാനെ ഭീകരവാദ കേന്ദ്രമായി ട്രംപ് ഇതിനോടകം തന്നെ കണക്കാക്കി കഴിഞ്ഞു. ഇതു മനസ്സിലാക്കി ഇന്ത്യയുമായി ട്രംപ് കൂടുതൽ അടുക്കും. മോദി ഫാനാണ് താനെന്ന് തുറന്ന് പറഞ്ഞ് ട്രംപ് പ്രചരണം നടത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണ്. രാജ്യാന്തര തലത്തിൽ വിദേശകാര്യ ബന്ധങ്ങളിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെയാകും ട്രംപ് നടത്തുക.
നാറ്റോ സഖ്യകക്ഷികളിൽ ബ്രിട്ടൺ അടക്കമുള്ള പ്രധാന രാജ്യങ്ങൾ റഷ്യൻ വിരുദ്ധ പക്ഷത്താണ്. എന്നാൽ പുട്ടിനെ എതിർക്കാൻ ഇനി യൂറോപ്പിന് കഴിയില്ല. അമേരിക്കയെ ധിക്കരിച്ച് പുതിയൊരു സംവിധാനത്തിലേക്ക് നീങ്ങാൻ ബ്രിട്ടണെ പോലുള്ള രാജ്യങ്ങൾക്ക് കഴിയില്ല. അമേരിക്കൻ നയങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് അവർ പൊതുവേ ചെയ്യാറ്. അത് തന്നെ ഇനിയും തുടരേണ്ടി വരും. അതായത് പുട്ടിനുമായി ട്രംപ് കൈകൊടുത്താൽ നാറ്റോ കക്ഷികളും റഷ്യയും അടുക്കും. ഇറാഖും ഇറാനും സിറിയയും ഒക്കെയാണ് റഷ്യയുമായി തീവ്രവാദത്തിനെതിരെ സഹകരിക്കുന്നത്. ഈ രാജ്യങ്ങൾക്കെതിരെ പോരാട്ടം നയിച്ച് പുട്ടിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ട്രംപിനും അറിയാം. അതുകൊണ്ട് തന്നെ തീവ്രവാദത്തിനെതിരെ വലിയൊരു ചേരിയെന്ന ആശയത്തോടെ പുതിയ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയെടുക്കുമെന്നാണ് വിലയിരുത്തൽ. ഈ രാഷ്ട്രീയ കൂട്ടായ്മയിൽ അറബ് രാജ്യങ്ങളാകും കുടുങ്ങുക. ഇസ്രയേൽ കൂടുതൽ കരുത്തരാകുന്നത് അറബ് ലോകത്തിന് ആശങ്ക കൂട്ടും.
ഈ സാഹചര്യത്തിൽ ചൈനയാകും മുസ്ലിം രാജ്യങ്ങളുടെ പ്രതീക്ഷ. ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാൻ, ചൈനയെ മുന്നിൽ നിർത്തിയുള്ള കളികൾ തുടങ്ങിയിട്ടുണ്ട്. അമേരിക്കയും റഷ്യയും ഒരുമിച്ചാൽ മറു ചേരിയുടെ നേതൃത്വത്തിൽ ചൈനയെ കൊണ്ടു വരാൻ പാക്കിസ്ഥാനെ പോലുള്ള കക്ഷികൾ ശ്രമം ശക്തമാക്കും. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും ചൈനയുടെ പിന്തുണയ്ക്കായി നിലകൊള്ളും. ഇതിനെല്ലാം കാരണം ട്രംപെന്ന ബിസിനസുകാരന് റഷ്യയിലുള്ള താൽപ്പര്യമാണ്. ശതകോടിയുടെ ഡോളർ ബിസിനസ് ഡീലുകൾ റഷ്യയുമായി ട്രംപിനുണ്ട്. അതുകൊണ്ട് തന്നെ പുട്ടിനുമായി ട്രംപ് ഒരിക്കലും ഉരസില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ പ്രതീക്ഷകൾ തെറ്റി റഷ്യയും അമേരിക്കയും രണ്ടറ്റത്ത് നിലയുറപ്പിച്ചാൽ അത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. ശക്തമായ നിലപാട് എടുക്കുന്ന കരുത്തരാണ് ട്രംപും പുട്ടിനും. അതുകൊണ്ട് തന്നെ ഇവർ അകന്നാൽ അത് മറ്റൊരു ലോകയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കും. അധികാരത്തിലെത്തുന്ന ട്രംപിന് പുട്ടിനെ അംഗീകരിക്കാൻ ആവില്ലെന്ന വാദമാണ് ഇതിന് കാരണം
ട്രംപ് പുടിന്റെ കളിപ്പാവയാണെന്ന് ഹിലരി ക്ലിന്റൺ കളിയാക്കിയിരുന്നു. യു.എസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപ് ആഭിമുഖ്യം പുലർത്തുന്നതെന്ന് ഹിലരി വാദിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാന സ്ഥാനാർത്ഥി സംവാദത്തിലാണ് ഹിലരിയുടെ ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തലയിടാൻ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ ട്രംപ് വിസമ്മതിച്ചാണ് ആരോപണത്തിനു കാരണം. അതേസമയം അവസാനവട്ട സംവാദത്തിലും ഇസ്ലാമിക വിരുദ്ധത ഉയർത്തിക്കാട്ടി ട്രംപ് വീണ്ടും വിവാദത്തിലായി. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ പ്രസിഡന്റിന്റെ പാവയാണെന്ന് ഹിലരിയുടെ ആരോപണം തള്ളുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദം ഉറപ്പിച്ച ട്രംപിന്റെ ഇനിയുള്ള നീക്കമാകും കൃത്യമായ ചിത്രം നൽകുക. പുട്ടിനുമായി ട്രംപിന് ഒരു കാരണവശാലും അടുക്കാനാകില്ലെന്ന വാദത്തിനും ശ്ക്തി ഏറെയാണ്.
ട്രംപും പുട്ടിനും ഏകാധിപതികളാണ്. അമേരിക്കയും റഷ്യയും അടിസ്ഥാനപരമായി യോജിക്കാൻ കഴിയാത്ത രാജ്യങ്ങളുമാണ്. അതുകൊണ്ട് തന്നെ പ്രസിഡന്റാകുന്ന ട്രംപ്, പുട്ടിനുമായി അകലും. സിറിയയിലും ഇറാഖിലും ഇറാനിലുമെല്ലാം നയം പൂർണ്ണമായും തള്ളിപ്പറയാൻ ട്രംപിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ പുട്ടിനും ട്രംപും ഉടൻ തന്നെ രണ്ട് വഴിക്ക് പോകുമെന്ന വിലയിരുത്തലും ശക്തമാണ്. ഇത് ലോകമഹായുദ്ധം പോലുള്ള ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനമാണ് പുട്ടിനും റഷ്യയും ലക്ഷ്യമിടുന്നത്. അത് വിട്ടുകൊടുത്ത് ഒത്തുതീർപ്പിന് ട്രംപിനെന്നല്ല, ഒരു അമേരിക്കൻ പ്രസിഡന്റിനുമാകില്ല. പ്രസിഡന്റ് പദത്തിലെത്തുന്നതോടെ റഷ്യയിലെ ബിസിനസ് താൽപര്യം പോലും ട്രംപിന് അപ്രസക്തമാകും. ലോക പൊലീസിന്റെ കസേരയിലെത്തിയാൽ പിന്നെ എന്ത് ബിസിനസ് താൽപ്പര്യമെന്നാണ് ട്രംപ് അനുകൂലികൾ പോലും പറയുന്നത്. ഏതായാലും ഇന്ത്യയുമായും മോദിയുമായും ട്രംപ് അടുത്ത ബന്ധം പുലർത്തുമെന്ന് തന്നെയാണ് വിദേശകാര്യ വിദഗ്ധരുടെ കണക്ക് കൂട്ടൽ.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണച്ചാണ് ട്രംപ് പ്രചരണത്തിൽ സജീവമായത്. ഇന്ത്യ എട്ടു ശതമാനം വളർച്ച കൈവരിച്ചതായി പറഞ്ഞു യു.എസിന്റെ സാമ്പത്തിക നയങ്ങളെ എതിർത്തു. ഇന്ത്യ കൈവരിച്ച നേട്ടം പോലും നേടാൻ അമേരിക്കക്കായില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതിനൊപ്പമാണ് മോദിയുടെ ഫാനാണെന്ന് തുറന്ന് സമ്മതിച്ചത്. ഇന്ത്യയേയും ഏറെ പുകഴ്ത്തി. റഷ്യയുമായി അകലം പാലിച്ചാൽ പോലും തീവ്രവാദത്തിനെതിരെ കൂടുതൽ ശക്തമായ നിലപാട് ട്രംപ് എടുക്കുമെന്നാണ് ഇന്ത്യയുടേയും പ്രതീക്ഷ. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായി ട്രംപ് മാറും. മറ്റ് രാജ്യങ്ങളുടെ എതിർപ്പ് പോലും ഇതോടെ അപ്രസക്തമാകുമെന്നാണ് പ്രതീക്ഷ. ബരാക് ഒബാമയുടെ ഭരണകൂടവുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. അത് മോദിയും ഒബാമയും തമ്മിലെ വ്യക്തിപരമായ അടുപ്പത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തിയവരും ഉണ്ട്. എന്നാൽ ട്രംപ് എത്തുമ്പോൾ ഈ ഊഷ്മളത ഇന്ത്യയും അമേരിക്കയും തമ്മിലാകുമെന്നാണ് വിലയിരുത്തൽ.
ആണവായുധ ശേഷിയുള്ള പാക്കിസ്ഥാൻ അമേരിക്കയ്ക്ക് മുന്നിൽ ഒരു സുപ്രധാന പ്രശ്നം തന്നെയാണെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. .മുൻപ് പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്നും അണുശക്തി വിമുക്തമാക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഒരു സ്വയം നിയന്ത്രണം അനിവാര്യമാണെന്നും ആണവായുധങ്ങളുള്ള പാക്കിസ്ഥാൻ അമേരിക്കയെ സംബന്ധിച്ച് നിർണായക രാജ്യമാണെന്നും ട്രംപ് പറയുന്നു. ഇസ്ലാമിക ഭീകരതയെ പരിശോധിക്കുമ്പോൾ മറ്റാരും ചെയ്തതിനേക്കാൾ ഉചിതമായി അത് പരിഹരിക്കാൻ കഴിയുമെന്ന് തനിക്കുറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ വാക്കുകളും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. അമേരിക്കയുടെ സുപ്രധാന എതിരാളി ചൈനയാണെന്ന തിരിച്ചറിവിലേക്ക് ട്രംപ് എത്തുമെന്നാണ് ഇന്ത്യയുടേയും പ്രതീക്ഷ. ഒബാമ സർക്കാരും ചൈനയുമായി അകലം പാലിച്ചിരുന്നു. റഷ്യയുമായി ട്രംപ് അടുത്താൽ അതും ഗുണകരമാകുമെന്ന തന്നെയാണ് ഇന്ത്യൻ വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയെ പോലെ ഇസ്രയേലിനുയം ട്രംപ് ഉറച്ച പങ്കാളിയായി കൂടെ നിർത്തുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്റെ വാഗ്ദാനം ഉണ്ടായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ്. എന്നാൽ മിക്ക ലോക രാഷ്ട്രങ്ങളും ടെൽ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ 70 വർഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാൻ അമേരിക്ക തയ്യാറായിട്ടല്ല. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജോർജ് ബുഷും ഇതേ വാഗ്ദാനം നൽകിയിരുന്നെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോൾ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി നിലപാട് മാറ്റുകയായിരുന്നു. എന്നാൽ 70 വർഷമായുള്ള അമേരിക്കൻ നിലപാടിൽ താൻ മാറ്റം കൊണ്ടു വരുമെന്ന് ട്രംപ് ഉറപ്പു നൽകിയത്. ഇത് ആഗോള തലത്തിൽ തന്നെ പുതിയ ചേരികളുടെ സൃഷ്ടിക്ക് കാരണമാകും. ബുഷിൽ നിന്ന് വിഭിന്നമായി അധികാരത്തിലെത്തിയ ട്രംപ് ജെറുസലേമിനെ ഉടൻ തന്നെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്