കൊള്ളയടിക്കപ്പെട്ടെന്ന് പറഞ്ഞ പണം വീട്ടമ്മ പല അക്കൗണ്ടുകളിലായി നിക്ഷേപിച്ചു; അവശേഷിച്ച 3.60 ലക്ഷം പൂജാമുറിയിൽ നിലവിളക്കിനടിയിൽ ഒളിപ്പിച്ചു; കത്തിച്ച വിളക്ക് രാത്രി എട്ടരയായിട്ടും അണയ്ക്കാത്തതെന്തെന്ന സിഐയുടെ ചോദ്യം വഴിത്തിരിവായി; വീട്ടമ്മയുടെ 'കൊള്ളനാടകം' പൊലീസ് പൊളിച്ചത് ഇങ്ങനെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പൊലീസിന് മുഴുവൻ നാണക്കേടായി മാറിയേക്കാവുന്ന ഒരു മോഷണനാടകം പൊളിച്ചടുക്കിയതിന്റെ സംതൃപ്തിയിലാണ് സിഐ, എ.എസ് സുരേഷ്കുമാറും സംഘവും. ബാങ്കിൽനിന്നും വായ്പയിനത്തിൽ കിട്ടിയ പണവുമായി വരുമ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ചവർ തള്ളി വീഴ്ത്തി 9.65 ലക്ഷം രൂപ അപഹരിച്ചുവെന്ന വീട്ടമ്മയുടെ പരാതിയാണ് വ്യാജമാണെന്ന് ഒറ്റദിവസം കൊണ്ട് പൊലീസ് തെളിയിച്ചത്. വെട്ടിപ്രം മോടിപ്പടിയിൽ താമസിക്കുന്ന സുശീലയാണ് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡോക്ടേഴ്സ് ലേനിൽ വച്ച് താൻ കൊള്ളയടിക്കപ്പെട്ടതായി പൊലീസിൽ പരാതിപ്പെട്ടത്.
വായ്പ കിട്ടിയ പണത്തിൽ ആറു ലക്ഷം രൂപ ഇവർ യൂണിയൻ, യൂക്കോ, സൗത്ത് ഇന്ത്യൻ തുടങ്ങി വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. അവശേഷിച്ച 3.60 ലക്ഷംരൂപ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പണം വീട്ടിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പിച്ച സിഐ ഇന്നലെ വൈകിട്ട് അഞ്ചു മണി മുതൽ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ പൂജാമുറിയിൽ കത്തിച്ചു വച്ച നിലവിളക്ക് രാത്രി എട്ടുമണിയായിട്ടും അണയ്ക്കാൻ ഇവർ തയാറായില്ല. ഇത് എന്താണ് അണയ്ക്കാത്തത് എന്ന സിഐയുടെ ചോദ്യത്തിന് മുന്നിൽ ഇവർ ഉരുണ്ടു കളിച്ചു. സംശയം തോന്നിയ സിഐ ഇവരെക്കൊണ്ട് തന്നെ വിളക്ക് അണപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് വിളക്ക് വച്ചിരുന്ന പീഠത്തിന് അടിയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടത്. മോഷണം പോയെന്ന് പറഞ്ഞ ബാഗും കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച മറ്റൊരാൾക്ക് 10 ലക്ഷം രൂപ നൽകാമെന്ന് ഇവർ ഏറ്റിരുന്നു. കടം വാങ്ങിയ പണമാണ് തിരികെ നൽകാമെന്ന് ഏറ്റിരുന്നത്. ഇതു കൊടുക്കാതിരിക്കാൻ വേണ്ടിയാണ് മോഷണ നാടകം മെനഞ്ഞത്.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ പരാതിപ്പെട്ടതെന്നതും ബാങ്കിന്റെ സിസി.ടിവി ക്യാമറയിൽ 15 മിനുട്ടു നേരം ഇവർ അപ്രത്യക്ഷമായതും മനസിലാക്കിയ പൊലീസിന് ദുരൂഹത മണത്തു. പണം ഇവർ തന്നെ മാറ്റിയ ശേഷം പരാതി നൽകിയതാകാനുള്ള സാധ്യതയാണ് പൊലീസ് അനേ്വഷിച്ചത്. സിഐഎ.എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന അനേ്വഷണത്തിലാണ് പണം ഇവർ തന്നെ മാറ്റിയ ശേഷം നാടകം കളിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.
സംഭവത്തെക്കുറിച്ച് ഇവർ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
പുതുതായി നിർമ്മിക്കുന്ന വീടിന്റെ ആവശ്യത്തിനായി കോളജ് റോഡിൽ ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പാ ഗഡുവായ 9.65 ലക്ഷം രൂപ എടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഡോക്ടേഴ്സ് ലേയ്നിൽ വിജിലൻസ് ഓഫീസിന് മുന്നിൽ റബർ തോട്ടത്തിന് സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പുറകിൽ നിന്ന് തള്ളി വീഴ്ത്തിയ ശേഷം കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ഹാൻഡ് ബാഗ് പിടിച്ചു പറിച്ചു. അപ്പോൾ ബഹളം വയ്ക്കുകയോ നിലവിളിച്ച് ആളെ കൂട്ടുകയോ ചെയ്യാതിരുന്ന ഇവർ ജനറൽ ആശുപത്രിക്ക് സമീപം ചെന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയി. അയൽവീട്ടിലെത്തി കപ്പയും മീൻകറിയും കഴിച്ച ശേഷം സ്വന്തം വീട്ടിലെത്തി. എന്നിട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചപ്പോൾ തന്നെ സിഐ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഇവരെയും കൂട്ടി ബാങ്കിലെത്തി. സുശീല പണം പിൻവലിച്ചത് സത്യമാണെന്ന് മനസിലായി. തുടർന്ന് സിസി.ടിവി ക്യാമറ പരിശോധിച്ചപ്പോൾ ഇവർ ബാങ്കിൽ നിന്നിറങ്ങി കോളജ് റോഡിലൂടെ സെൻട്രൽ ജങ്ഷനിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നീട് 15 മിനുട്ടിന് ശേഷം ഇവർ വന്ന വഴി തന്നെ മടങ്ങിയെത്തി ഡോക്ടേഴ്സ് ലേയ്ൻ ഭാഗത്തേക്ക് പോകുന്നതും ക്യാമറയിലുണ്ടായിരുന്നു. ഈ വിവരം ചോദിപ്പോൾ സുശീല പറഞ്ഞത് താൻ ആദ്യം സെൻട്രൽ ജങ്ഷനിലേക്ക് നടന്നു പോവുകയായിരുന്നുവെന്നും കടുത്ത വെയിലായതിനാൽ ഡോക്ടേഴ്സ് ലേയിനിലൂടെ നടന്നു ചെന്ന് ഓട്ടോറിക്ഷ പിടിച്ച് വീട്ടിൽ പോവുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു.
ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. പകരം, സെൻട്രൽ ജങ്ഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലുള്ള ബാങ്കുകളിൽ അനേ്വഷണം നടത്തുകയാണ് ചെയ്ത്. അങ്ങനെയാണ് യൂണിയൻ ബാങ്ക് ശാഖയിൽ ഇവർക്കുള്ള അക്കൗണ്ടിൽ പണം മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന സമയത്ത് ഇവർ 2.50 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാത്രവുമല്ല, കൊള്ളയടി നടന്നതായി പറയുന്ന ഡോക്ടേഴ്സ് ലെയ്ൻ തിരക്കേറെയുള്ള സ്ഥലമാണ്. ഇതിനോട് ചേർന്ന് തന്നെ വിജിലൻസ് ഓഫീസ് അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സുശീല പറയുന്ന സമയത്ത് ഇവിടെ ഒരു പിടിവലി നടന്നതായി ആരും സാക്ഷികളില്ല. മാത്രവുമല്ല, ഹെൽമറ്റ് ധരിച്ച് ഈ സമയത്തൊന്നും ബൈക്കിൽ രണ്ടു പേർ ഈ വഴി വന്നിട്ടുമില്ലെന്ന് സമീപത്തെ കടകളിലെ സിസി.ടിവി ക്യാമറ പരിശോധിച്ചതിലൂടെ പൊലീസ് മനസിലാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ പണം താൻ തന്നെ മാറ്റിയതാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് ഗുജറാത്തിൽ ജോലി ചെയ്യുകയാണ്. മകൻ എൻജിനീയറിങ്ങിനും പഠിക്കുന്നു. ഒരു പാട് സാമ്പത്തിക ബാധ്യതയുള്ളതിനാൽ പെട്ടെന്നുണ്ടായ തോന്നലിലാണ് ഈ നാടകം കളിച്ചതെന്നാണ് സുശീല പൊലീസിനോട് പറഞ്ഞത്. നേരത്തേ ഇവർ നടത്തിയ ഒരു പാട് ബിസിനസുകൾ പൊളിഞ്ഞു പോയിട്ടുണ്ട്. റബർ മാർക്കറ്റിങ് സൊസൈറ്റി ജീവനക്കാരിയായിരുന്നപ്പോൾ സാമ്പത്തിക തിരിമറിക്ക് പിരിച്ചു വിട്ടിരുന്നു. ഷെയർമാർക്കറ്റിൽ പണം നിക്ഷേപിച്ചതും ബാധ്യതയ്ക്ക് കാരണമായി.
കടം വാങ്ങിയവരിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ തന്ത്രം പ്രയോഗിച്ചത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയതിനാലാണ് കൊള്ളയടിനാടകം പാളിപ്പോയത്. ഒരു പാട് ബാങ്കുകളിൽ കടമുള്ളതായി ഇവർ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ പൊലീസിന് ഒഴിവായത് വലിയ തലവേദനയാണ്. പട്ടാപ്പകൽ നടന്ന കൊള്ളയടി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാൽ താൻ ജീവനൊടുക്കുമെന്ന് ഇവർ പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിന് വ്യാജപരാതി നൽകിയതിനും കബളിപ്പിച്ചതിനും കേസ് എടുത്തിട്ടുണ്ട്.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍