ദേശീയ ചാനലുകൾ എക്സ്ക്ലൂസീവ് അഭിമുഖത്തിനായി കാത്തു നിന്നു; മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ സംശയം തീർക്കാൻ ചോദ്യങ്ങളുമായി ക്യൂ നിന്നു; ജിഎസ്ടിയിൽ സമ്പൂർണാധിപത്യം നേടാനുള്ള ജെയ്റ്റ്ലിയുടെ ശ്രമം തകർത്ത തോമസ് ഐസക് ഇന്നലെ താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ജിഎസ്ടി അഥവാ ചരക്കുസേവന നികുതി രാജ്യത്ത് നടപ്പാക്കുന്ന കാര്യത്തിൽ മുൻപ് പറഞ്ഞുറപ്പിച്ച കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കൈകടത്തിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നീക്കങ്ങളെ ഇന്നലെ തകിടം മറിച്ചത് കേരള ധനമന്ത്രി തോമസ് ഐസക്.
ജിഎസ്ടിയിലെ നികുതിപിരിക്കൽ അധികാരം പങ്കിടലിന്മേൽ ഇന്നലെ നടന്ന ചർച്ചയിൽ സമവായമുണ്ടാക്കാനാകാതെ പോയത് സംസ്ഥാനങ്ങളുടെ നികുതി പിരിക്കൽ അധികാരത്തിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്ന് ഭിന്നമായി കൈകടത്താൻ ജെയ്റ്റ്ലി ശ്രമിച്ചതോടെയാണെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. ഇതോടെ നാലാമത് ജിഎസ്ടി കൗൺസിൽ യോഗം രണ്ടാംദിനത്തിൽ തീരുമാനമാകാതെ പിരിയുകയായിരുന്നു.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുമെന്ന് മുന്നിൽക്കണ്ട് യോഗത്തിന്റെ ആദ്യദിനത്തിനു ശേഷംതന്നെ തോമസ് ഐസക് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ഇന്നലെ സംഭവിച്ചതോടെ കേന്ദ്ര നിർദ്ദേശങ്ങളെ എതിർത്ത് മുൻ നിരയിൽ നിന്നത് തോമസ് ഐസക്കായിരുന്നു. കൂടെ കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസ്സിലാക്കി കാശ്മീർ, പശ്ചിമബംഗാൾ മന്ത്രിമാരും കൂടെക്കൂടിയതോടെ കേന്ദ്രം വീണ്ടും സമവായത്തിനായി യോഗം വിളിക്കേണ്ട സ്ഥിതിയിലേക്കെത്തി.
സേവന നികുതി പിരിക്കുന്നതിലെ തർക്കത്തിലുടക്കിയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ഇതേത്തുടർന്ന് ഇനി ഈ മാസം 20ന് ധനമന്ത്രിമാരുടെ അനൗദ്യോഗിക യോഗം ചേർന്ന് വിഷയം വീണ്ടും ചർച്ച ചെയ്യാനും പിന്നാലെ 24, 25 തീയതികളിൽ അടുത്ത ജിഎസ്ടി കൗൺസിൽ യോഗം വിളിക്കാനുമാണ് തീരുമാനം. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിവ് സംസ്ഥാനങ്ങളും അതിനു മേലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്നതുമായ രീതിയായിരുന്നു ഒരു നിർദ്ദേശം.
റിട്ടേൺ നൽകുന്ന വ്യാപാരികളെയും സേവന ദാതാക്കളേയും തട്ടുകളായി തിരിച്ചുള്ള പിരിവിന്റെ സാധ്യത ആരാഞ്ഞുള്ളതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. ആദ്യത്തെ മാർഗം സ്വീകാര്യമാണെന്ന് നേരത്തെ തന്നെ ധാരണയായിരുന്നെങ്കിലും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.. ഇതോടെ ഐസക് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സേവന നികുതി നൽകുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് കേന്ദ്രം മറച്ചുവച്ചതായി കുറ്റപ്പെടുത്തി മറ്റു ചില സംസ്ഥാനങ്ങളും എതിർപ്പുയർത്തി.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നികുതി പിരിക്കുന്ന ഇരട്ട നികുതി നിയന്ത്രണം നികുതിദായകർക്ക് അധികഭാരമാകുമെന്നതിലും കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഐസക് വിവരിച്ചതോടെ ബംഗാൾ, കാശ്മീർ ധനമന്ത്രിമാരും എതിർപ്പുന്നയിച്ചു. ഇതിനിടെ ഇതിന്റെ പ്രശ്നങ്ങൾ എത്രത്തോളം ഗൗരവതരമാണെന്ന് മനസ്സിലാകാതിരുന്ന ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഐസക്കിനോടുതന്നെ വിവരങ്ങളാരായാനും തിരക്കുകൂട്ടി. കാര്യങ്ങൾ വ്യക്തമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സമവായത്തിന് കൂടുതൽ ചർച്ചകൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് യോഗത്തിന് പുതിയ തീയതി നിശ്ചയിക്കാനും അതിന് മുന്നേ സമവായത്തിനും വിശദീകരണത്തിനുമായി ഒരു ദിവസത്തെ ചർച്ച നടത്താനും തീരുമാനം വരുന്നത്.
ഇതോടെ ജിഎസ്ടി യോഗവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്നലത്തെ സ്റ്റാർ ആയി മാറി കേരള ധനമന്ത്രി തോമസ് ഐസക്. പല ദേശീയ ചാനലുകളിലും തത്സമയ ചർച്ചകളിൽ ഐസക് കാര്യങ്ങൾ വ്യക്തമാക്കി. ജെയ്റ്റ്ലിയുടെ പത്രസമ്മേളനത്തിന് മുമ്പുതന്നെ കാര്യങ്ങൾ വ്യക്തമാക്കാനും എന്താണ് കേന്ദ്ര നിർദ്ദേശങ്ങളിലെ പിഴവുകളെന്ന് അറിയാനും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചുറ്റുംകൂടി. പല ദേശീയ മാദ്ധ്യമങ്ങളിലും ഇക്കാര്യത്തിൽ ഐസകിന്റെ പ്രത്യേകം ഇന്റർവ്യൂകളും ഇന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.
യോഗത്തിന്റെ ആദ്യദിനത്തിൽ തന്നെ കാര്യങ്ങൾ പന്തിയല്ലെന്ന് വ്യക്തമാക്കി ഐസക് ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. നേരത്തേ എതിർപ്പു പ്രകടിപ്പിച്ചിരുന്ന തമിഴ്നാട് ധനമന്ത്രി പഴയ വീറും വാശിയും കാണിക്കാത്തതും സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് ജിഎസ്ടിക്കുമേൽ അധിക സെസ് ചുമത്തുന്നതിന് എതിരെ നേരത്തേ നിലകൊണ്ട യുപി ധനമന്ത്രിയെ യോഗത്തിലേ കണ്ടില്ലെന്നതും ആശങ്കയുണർത്തുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. എല്ലാവരും ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നതുപോലെയാണ് ആദ്യദിനം തോന്നിയതെന്നും സഌബ് നിർണയത്തിൽ കേരളത്തിന്റെ വാദങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെ പകുതി ജയിച്ചു, പകുതി തോറ്റു എന്നും ഐസക് കുറിച്ചു.
ഏതായാലും നാളെ പൊടിപാറുമെന്നും തർക്കം തീർച്ചയാണെന്നും സേവനനികുതി മുഴുവൻ തങ്ങൾ പിരിക്കുമെന്ന കേന്ദ്ര നിലപാടിനോട് യോജിക്കാൻ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളേയും ലഭിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് ഐസക് പോസ്റ്റ് അവസാനിപ്പിച്ചത്. ഇന്നലത്തെ യോഗത്തിൽ കൂടുതൽ സംസ്ഥാനളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രം ചില ചരടുവലികൾ നടത്തിയെന്ന സൂചനയുമായി 'കർട്ടനു പിന്നിൽ നല്ല ക്യാൻവാസിങ് നടന്നിരിക്കുന്നു' എന്ന് തുറന്നുപറയാനും ഐസക് മറന്നില്ല.
ഇതിനു പിന്നാലെയാണ് ഇന്നലെ രണ്ടാം ദിനത്തിലെ യോഗത്തിൽ ഐസക് പറഞ്ഞതുപോലെ തന്നെ കേന്ദ്രത്തിന് പിടിമുറുക്കും വിധം ജിഎസ്ടി നികുതി വീതംവയ്പിന് കളമൊരുങ്ങിയത്. ഐസക് എതിർത്തതോടെ അപകടം മണത്ത മറ്റു പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ഐസക് താരമായി. ലോകംമുഴുവൻ ഉറ്റുനോക്കുന്ന നികുതി പരിഷ്കരണമാണ് ഇന്ത്യയിലെ ജിഎസ്ടി നടപ്പാക്കൽ എന്നതുകൊണ്ടുതന്നെ റോയിട്ടേഴ്സിന്റെ ഗ്ളോബൽ ന്യൂസ് അപ്ഡേറ്റിലും സിഎൻഎൻ ന്യൂസിലുമെല്ലാം കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിക്കും മറ്റ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർക്കും മുന്നോടിയായി തന്നെ ഐസക്കിന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇതോടൊപ്പം മിക്ക ദേശീയ ചാനലുകളും ഐസക്കിന്റെ ബൈറ്റിനായി ക്യൂ നിന്നു.
Stories you may Like
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' യ്ക്ക് പകരം'ഭാരതം'
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്