പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ മറുനാടൻ മലയാളി ലേഖകനെ പ്രസ് ക്ലബ്ബിൽ നിന്ന് ഇറക്കി വിട്ടു; പ്രസ് ക്ലബ്ബിൽ കയറ്റരുതെന്നു കർശന നിർദ്ദേശമെന്നു ജീവനക്കാർ; മാദ്ധ്യമപ്രവർത്തകരെ കോടതിയിൽ കയറ്റാത്തതിനെതിരെ ചീഫ് ജസ്റ്റിസിനു തുറന്ന കത്തെഴുതിയ മാദ്ധ്യമ മുതലാളിമാർ ഇതു കൂടി അറിയണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ കാൽഭാഗത്തോളം നീക്കിവച്ചിരിക്കുന്നത് എഡിറ്റോറിയൽ രൂപത്തിലുള്ള ഒരു തുറന്ന കത്തിനാണ്. 'സാർ ഇരുട്ടുകൊണ്ടാണ് അവർ മതിൽ പണിയുന്നത്' എന്ന തലക്കെട്ടിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെക്കുറിച്ചാണ് ഇന്ന് കേരളം സന്ദർശിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പത്രങ്ങൾ തുറന്ന കത്തെഴുതിയിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണായ മാദ്ധ്യമങ്ങൾക്ക് ആര് വിലക്കേർപ്പെടുത്തിയാലും അത് ഉചിതമല്ലെന്നു സമ്മതിച്ചുകൊണ്ട് തന്നെ മറ്റൊരു സംഭവം ഞങ്ങൾ ചൂണ്ടിക്കാട്ടട്ടെ.
കേരളത്തിലെ ചില പ്രസ് ക്ലബുകളിൽ മറുനാടൻ മലയാളി ലേഖകർക്ക് പ്രവേശനം നൽകരുത് എന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത് ഏത് വകുപ്പിൽ പെടും? ഇത് ഇരുട്ടുകൊണ്ടുള്ള മതിൽ കെട്ടൽ വിഭാഗത്തിൽ പെടുമോ? ഏറ്റവും ഒടുവിൽ തിരുവനന്തപുരം പ്രസ് ക്ലബിലാണ് ഈ കരിനിയമം കർശനമായി നടപ്പിലാക്കിയിരിക്കുന്നത്.
മറുനാടൻ മലയാളി ഓൺലൈൻ ദിനപത്രം തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അരുൺ ജയകുമാർ ഒരു പ്രസ് റിലീസുമായി ബന്ധപ്പെട്ട കാര്യം തിരക്കുന്നതിനായി തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തിയപ്പോൾ അഡ്മിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞറിയാൻ കഴിഞ്ഞത് പ്രസ് ക്ലബിനെതിരെ വാർത്ത നൽകിയതിനാൽ മറുനാടൻ മലയാളി ലേഖകരെ പ്രസ് ക്ലബുമായി സഹകരിപ്പിക്കേണ്ട എന്നാണ്. ഒരു കാരണവശാലും റിപ്പോർട്ടിങ്ങിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവേശിപ്പിക്കുകപോലും വേണ്ട എന്നാണ് നിർദ്ദേശമെന്നും അറിയാൻ കഴിഞ്ഞു.
അഭിഭാഷകരെ കുറ്റപ്പെടുത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ തുറന്ന കത്തിൽ പറയുന്ന ചില കാര്യങ്ങൾ പ്രസക്തമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന് സംസ്ഥാനത്തെ മാദ്ധ്യമങ്ങൾ സമർപ്പിക്കുന്ന തുറന്ന കത്തിൽ കുറിക്കുന്ന വാചകം ഇപ്രകാരമാണ്- മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയിൽ ഒരു വിഭാഗം പുലർത്തുന്ന നിസംഗത നീതിന്യായരംഗത്തെ സ്ഫടിക സമാനമായ സുതാര്യതയെ കെടുത്തുകയാണ്. ആ സുതാര്യത മുഖമുദ്രയാക്കിക്കൊണ്ട് കോടതിയും മാദ്ധ്യമങ്ങളും നിർവഹിച്ചുപോന്ന കൂട്ടായ സാമൂഹിക ദൗത്യം ഇതോടെ ഇല്ലാതാകുന്നു. നിയമത്തിനു വേണ്ടി നിലകൊള്ളേണ്ടവർ കോടതിപരിസരങ്ങളിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണെന്നും പറയുന്നു. ഇത് തന്നെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മറുനാടനെതിരായ വിലക്കും ഉയർത്തുന്ന വിഷയം. പ്രസ് ക്ലബ്ബിലെ അനധികൃത ബാർ വിഷയത്തിലെ വാർത്തകളിലെ പ്രകോപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ മറുനാടനെതിരെ തിരിക്കാൻ കാരണം.
കഴിഞ്ഞ ആറ് വർഷമായി സജീവമായി പ്രവർത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ ഓൺലൈൻ പത്രമാണ് മറുനാടൻ മലയാളി. സർക്കാറിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട പത്രമാണ് മറുനാടൻ മലയാളി. സമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ പുറത്തുകൊണ്ട് വരാനും അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കുന്ന രീതിയിൽ വാർത്തകൾ നൽകുകയും ചെയ്തിട്ടുള്ള ഒരു പത്രത്തിലെ റിപ്പോർട്ടർമാരെ സർക്കാർ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രവേശിപ്പിക്കണ്ട എന്ന നിലപാട് ദൗർഭാഗ്യകരമാണ്. ജോലി ചെയ്യുവാനും റിപ്പോർട്ട് ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടെ നിഷേധിക്കപ്പെട്ടതെന്നതാണ് വസ്തുത.
ഇവിടെ പ്രസ് ക്ലബ്ബിൽ ബാർ നടക്കുന്നതായി മറുനാടൻ തുറന്ന് കാട്ടിയത് ക്ലബ്ബ് അംഗങ്ങളായ മാദ്ധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും ട്വിറ്ററുകളിൽ നിന്നുമാണ്. നിയമലംഘനം പ്രസ് ക്ലബ്ബിൽ നടക്കുന്നുവെന്നത് തുറന്നുകാട്ടിയത് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ വിനു വി ജോണാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ വാർത്തയാക്കുകയും അത് ശരിയാണെങ്കിൽ നടപടി എടുക്കണമെന്ന അഭിപ്രായം ഉയർത്തികൊണ്ടു വരികയുമാണ് ചെയ്തത്. ഇതിന് പ്രതികാരമെന്നോണം പ്രസ് ക്ലബ്ബിലെ റിപ്പോർട്ടിങ് മറുനാടനു നിഷേധിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രസ് ക്ലബ്ബിന് രജിസ്റ്റേർഡ് കത്തയച്ചിട്ട് മറുപടി തരാൻ പോലും പ്രസ് ക്ലബ്ബ് ഭാരവാഹികൾ ഇനിയും തയ്യാറായിട്ടില്ല. പ്രസ് ക്ലബ്ബിലെ നിയമവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ തിരുവനന്തപുരത്ത് വിലക്ക് നേരിടേണ്ടി വരുന്ന മറ്റ് മാദ്ധ്യമസ്ഥാപനങ്ങളുമുണ്ട്.
ഹൈക്കോടതിയിലും മറ്റ് കോടതികളിലും റിപ്പോർട്ടിംഗിനെത്തുന്ന മാദ്ധ്യമപ്രവർത്തകരെ തടയുന്ന അഭിഭാഷകരുടെ നിലപാട് ശരിയല്ല. എന്നാൽ ഇത് തന്നെയാണ് എതിർക്കുന്നവർക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പോലും സ്വീകരിക്കുന്നതെന്നാണ് മറുനാടൻ മലയാളിക്ക് സ്വന്തം അനുഭവത്തിൽ നിന്ന് ബോധ്യപ്പെടുന്നത്. ഈ അവകാശ ലംഘനത്തിനെതിരെ കേരളാ ടെലിവിഷൻ ഫെഡറേഷനും പത്രപ്രവർത്തക യൂണിയനുമെല്ലാം നിസ്സംഗത തുടരുന്നു. പ്രസ് ക്ലബ്ബിനെ തിരുത്താൻ അവർ തയ്യാറാകുന്നതുമില്ല. ഏകപക്ഷീയമായി തിരുവനന്തുപരം പ്രസ് ക്ലബ്ബ് എടുക്കുന്ന മാദ്ധ്യമ വിലക്കിൽ ജ്യുഡീഷറിയെ സമീപിക്കേണ്ട അവസ്ഥയിലാണ് മറുനാടൻ. പ്രസ് ക്ലബ്ബ് സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുകയാണ് ചില ഭാരവാഹികൾ. എന്നാൽ സർക്കാർ ഫണ്ട് ആവശ്യത്തിന് വാങ്ങി പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബിന് പൊതു ജനങ്ങൾക്ക് പോലും വിവരങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാൻ നിർബന്ധിതമാണ്. പലപ്പോഴും ബജറ്റ് അലോക്കേഷനായാണ് പ്രസ് ക്ലബ്ബിന് സർക്കാർ ഖജനാവിൽ നിന്ന് പണമെത്തുന്നത്.
പ്രസ് ക്ലബ്ബിന്റെ നവീകരണത്തിന് ദേശീയ ഗെയിംസ് ഫണ്ട് പോലും ചെലവഴിച്ചിരുന്നു. ലിഫ്റ്റ് നിർമ്മാണവും മറ്റും ദേശീയ ഗെയിംസ് ഫണ്ടിലാണ് നടന്നത്. ഇതു പോലെ ലൈബ്രറിയുടെ നവീകരണത്തിനും വിപുലീകരണത്തിനുമെല്ലാമായി ലക്ഷങ്ങളുടെ ഫണ്ട് സർക്കാരിൽ നിന്ന് ഒഴുകിയെത്തുന്നു. ദേശീയ ഗെയിംസ് ഫണ്ടിലെ തിരിമറിയിൽ പ്രസ് ക്ലബ്ബിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നു പോലും അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ സുപ്രീംകോടതി ചീഫ്ജസ്റ്റീസിനെ കേരളത്തിലേക്ക് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള ഘടകവും കേരള ടെലിവിഷൻ ഫെഡറേഷനും സ്വാഗതം ചെയ്യുന്ന തുറന്ന കത്തിന് പ്രസക്തി ഏറുന്നത്.
ഈ സംസ്ഥാനത്തിന്റെ ജന്മദിനമായ നവംബർ ഒന്നിനു തന്നെയാണ് കേരള ഹൈക്കോടതിയുടെയും ജന്മദിനമെന്നത് താങ്കൾക്കും അറിയാമല്ലൊ. ഈ ശുഭദിനത്തിൽ ഖേദകരമായൊരു കാര്യത്തെപ്പറ്റി താങ്കളെ അറിയിക്കേണ്ടി വരുന്നു. വജ്രജൂബിലി ആഘോഷിക്കുന്ന കേരള ഹൈക്കോടതിയിലെ നീതിന്യായനടപടിയുടെ സുതാര്യതയെ മറയ്ക്കുന്ന വലിയൊരു കളങ്കം വരുത്തിവച്ചിരിക്കുകയാണ് ഈ സംവിധാനത്തിന്റെ തന്നെ ഭാഗമായ ഒരുകൂട്ടമാളുകൾ. ഈ ആറുപതിറ്റാണ്ടിനിടെ, ഉന്നതദർശനവും ഉൾക്കാഴ്ചയുമുള്ള മഹാന്മാരായ ജഡ്ജിമാരുടെ സമയോചിതമായ ഇടപെടൽ പ്രബുദ്ധവും നിയമസാക്ഷരതയുള്ളതുമായ കേരള സമൂഹത്തെ രൂപപ്പെടുത്താനുപകരിച്ചിട്ടുണ്ട്. എന്നാൽ, കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാൻ കൊച്ചിയിലെ പൊതുനിരത്തിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നുണ്ടായ സംഭവങ്ങൾ നീതിന്യായ നടപടിയുടെ സുതാര്യത നിലനിർത്താനുള്ള കൂട്ടായ പ്രവർത്തനത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും വിശദീകരിക്കുന്നു. സ്വതന്ത്ര റിപ്പോർട്ടിങ്ങിനു മാദ്ധ്യമങ്ങൾക്കു കോടതികളിൽ വിലക്കില്ലെന്ന ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ രണ്ടു പത്രക്കുറിപ്പുകൾക്കു പുറമെ, ചീഫ് ജസ്റ്റിസിന്റെ ഉറപ്പും കിട്ടിയ ശേഷം തൊട്ടുപിറ്റേന്ന് ചീഫ് ജസ്റ്റിസിന്റെ തന്നെ കോടതിയിൽ റിപ്പോർട്ടിങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതു കൂടി താങ്കൾ അറിയേണ്ടതുണ്ട്. മിതമായ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു, ആ സംഭവം.
അതിനേക്കാൾ ആശങ്കയുണ്ടാക്കുന്ന മറ്റൊന്നുണ്ട്, സംസ്ഥാനത്തെ വിവിധ കോടതികളിൽ അതേ തിരക്കഥയിൽ അതേ ഹീനമായ കളികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിമുറിയിൽ ജഡ്ജിയുടെ സാന്നിധ്യമുള്ളപ്പോഴാണ് വനിതകളുൾപ്പെട്ട മാദ്ധ്യമപ്രവർത്തകരെ ഒരു കൂട്ടം അഭിഭാഷകർ നിന്ദിച്ചും കൈയേറ്റം ചെയ്തും പുറത്താക്കിയത്. മാദ്ധ്യമപ്രവർത്തകരുടെ തൊഴിലുപകരണങ്ങളും വാഹനങ്ങളും കേടുവരുത്തുകയും ചെയ്തു. കഴിഞ്ഞ തവണ സംഘർഷമുണ്ടായപ്പോൾ കോടതിവളപ്പിൽ നിന്ന് ഒഴിഞ്ഞ ബിയർ കുപ്പികൾ മാദ്ധ്യമപ്രവർത്തകർക്കുനേരേ വലിച്ചെറിഞ്ഞതുമായി താരതമ്യപ്പെടുത്തിയാൽ ഇതിനു തീവ്രത കുറവാണെന്നു തോന്നാമെന്നും പറയുന്നു. കോടതികളിൽ മാദ്ധ്യമങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ വേണ്ടതിന്റെ പ്രസക്തിയും വിശദീകരിക്കുന്നു.
മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയിൽ ഒരു വിഭാഗം പുലർത്തുന്ന നിസംഗത നീതിന്യായരംഗത്തെ സ്ഫടിക സമാനമായ സുതാര്യതയെ കെടുത്തുകയാണ്. ആ സുതാര്യത മുഖമുദ്രയാക്കിക്കൊണ്ട് കോടതിയും മാദ്ധ്യമങ്ങളും നിർവഹിച്ചുപോന്ന കൂട്ടായ സാമൂഹിക ദൗത്യം ഇതോടെ ഇല്ലാതാകുന്നു. നിയമത്തിനു വേണ്ടി നിലകൊള്ളേണ്ടവർ കോടതിപരിസരങ്ങളിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണ്. ഏതൊരാളെയും പോലെ മാദ്ധ്യമപ്രവർത്തകർക്കും കോടതിയിലെത്താമെന്ന ക്ഷണം വെറുമൊരു ചടങ്ങാണ്. ജഡ്ജിമാരുടെ പി.എസ്. ഓഫീസുകളിൽ ഞങ്ങൾക്കു പ്രവേശനമില്ല. ജഡ്ജിമാർ തുറന്ന കോടതിയിൽ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്./ പി.എമാരിൽ നിന്നു കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനാണു ചേംബറുകളോടു ചേർന്നുള്ള പി.എസ്. ഓഫീസുകളിൽ മാദ്ധ്യമപ്രവർത്തകർ എത്തിയിരുന്നത്. ഹൈക്കോടതിയിലെ മീഡിയാ റൂം അടഞ്ഞു കിടക്കുന്നു. പഴയ ഹൈക്കോടതി മന്ദിരത്തിൽ 1992 മുതൽ പ്രവർത്തിച്ചു വന്നതും പുതിയ മന്ദിരത്തിൽ അതിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തി അനുവദിച്ചു തന്നതുമായ മീഡിയാ റൂം ആണ് അടഞ്ഞു കിടക്കുന്നതെന്നും പറയുന്നു.
ഇത് തന്നെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മറുനാടന് നേരിടേണ്ടി വന്നതും. ബാർ ലൈസൻസില്ലാതെ സങ്കേതം പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയതിന്റെ പ്രതികാരമാണ് മറുനാടനോടുള്ള വിലക്ക്. സുപ്രീംകോടതിക്ക് റിപ്പോർട്ടിംഗിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി കത്തെഴുതുന്ന കേരളത്തിലെ മാദ്ധ്യമ കൂട്ടായ്മയുടെ പ്രധാന കണ്ണിയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്