ഇതായിരിക്കണം പഞ്ചായത്തു സെക്രട്ടറി! വിരമിക്കുന്നതിനു മുന്നോടിയായി പഞ്ചായത്തിലെ ക്വാറികൾക്കെല്ലാം അഞ്ചു വർഷത്തേക്കു ലൈസൻസ് ഒന്നിച്ചു പുതുക്കി നൽകി; പുലിവാൽ പിടിച്ചതു വടശേരിക്കര പഞ്ചായത്ത് കമ്മിറ്റി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: മൂപ്പിറക്കൽ എന്നു പറഞ്ഞാൽ ഇതാണ്. വിരമിക്കുന്നതിനു മൂന്നു ദിവസം മുൻപ് പഞ്ചായത്തിലുള്ള സകല പാറമടകൾക്കും ക്രഷർ യൂണിറ്റിനും ലൈസൻസ് പുതുക്കി നൽകുക. അതും അഞ്ചു വർഷത്തേക്ക്. വടശേരിക്കരയിൽനിന്ന് വിരമിച്ച പഞ്ചായത്ത് സെക്രട്ടറിയുടേതാണ് രാജാവിനെ വെല്ലുന്ന രാജഭക്തി. നിലവിലുള്ള ലൈസൻസ് പുതുക്കി നൽകണമെന്നേ ഉടമകൾ ആവശ്യപ്പെട്ടുള്ളൂ. സെക്രട്ടറിയാകട്ടെ നാലു കൊല്ലത്തേക്ക് കൂടി അങ്ങു പുതുക്കി കൊടുത്തു. എന്താ അല്ലേ? ഒരു ഭംഗിക്കിരിക്കട്ടെ.
വടശേരിക്കര പഞ്ചായത്ത് മുൻസെക്രട്ടറി തിരുവനന്തപുരം പേരൂർക്കട നീരാഞ്ജനത്തിൽ കെ. ഗോപിയാണ് മൂന്നു ക്വാറികൾക്കും ഒരു ക്രഷർ യൂണിറ്റിനും അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിയത്. സംഭവം വിവാദമായതോടെ ഉത്തരവ് റദ്ദാക്കാൻ പഞ്ചായത്ത് കമ്മറ്റി നടപടി ആരംഭിച്ചു. കഴിഞ്ഞ മെയ് 31 നാണ് ഇദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. മൂന്നു ദിവസം മുൻപ് അതായത്, 26 നാണ് ചട്ടം മറികടന്ന് റാന്നി, അങ്ങാടി കാവുങ്കൽ സാബു കുര്യാക്കോസിന്റെ ഉടമസ്ഥതയിൽ വടശേരിക്കര ഗ്രാമപഞ്ചായത്തിൽ മുക്കുഴി ബാലവാടിക്കു സമീപം പ്രവർത്തിക്കുന്ന മൂന്നു ക്വാറികൾക്കും ഒരു ക്രഷർ യൂണിറ്റിനും 2021 വരെ ലൈസൻസ് പുതുക്കി നൽകാൻ ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്.
പാറ ഖനനം ചെയ്യാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കാവുങ്കൽ ഗ്രാനൈറ്റ്സ് ക്വാറി ഒന്നിന് അനുമതി നൽകിയിരിക്കുന്നത് അടുത്ത മാർച്ച് 15 വരെയും, ക്വാറി രണ്ടിന് ജനുവരി 17 വരെയും, ക്വാറി മൂന്നിന് കഴിഞ്ഞ ജൂൺ 24 വരെയും, കാവുങ്കൽ ക്രഷർ യൂണിറ്റിന് അടുത്ത മാർച്ച് 15 വരെയുമാണ്. മലിനീകരണ നിയന്ത്രണ ബോർഡാകട്ടെ ക്വാറി ഒന്നിന് 2018 ഡിസംബർ 31 വരെയും, ക്വാറി രണ്ടിന് 2018 ജൂൺ 31 വരെയും, ക്വാറി മൂന്നിന് കഴിഞ്ഞ ജൂൺ 31 വരെയും, ക്രഷർ യൂണിറ്റിന് ഈ വർഷം ഡിസംബർ 31 വരെയുമാണ് അനുമതി നൽകിയിരിക്കുന്നത്. ക്വാറി ഒന്നിനു മാത്രമേ 2021 മാർച്ച് 31 വരെ എക്സ്പ്ലോസീവ് ലൈസൻസ് നൽകിയിട്ടുള്ളു. ഒന്നാം നമ്പർ ക്വാറിക്കു നൽകിയ എക്സ്പ്ലോസീവ് ലൈസൻസാണ് ക്വാറി രണ്ടിനും, ക്വാറി മൂന്നിനും ഉപയോഗിക്കുന്നത്.
കാവുങ്കൽ ഗ്രാനൈറ്റ്സ് ക്വാറി രണ്ടിനും മൂന്നിനും എക്സ്പ്ലോസീവ് ലൈസൻസ് നൽകിയിട്ടുമില്ല. ഈ ക്വാറികൾക്കും ക്രഷർ യൂണിറ്റിനും 2021 വരെ ലൈസൻസ് പുതുക്കി നൽകുവാൻ വടശേരിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് വടശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.
ക്വാറി ഉടമയായ സാബു കുര്യാക്കോസിന്റെ അപേക്ഷ പ്രകാരം ക്വാറി ഒന്നിന് 2016 ഏപ്രിൽ ഒന്ന് മുതൽ 2016 ജൂൺ 24 വരെയും, ക്വാറി രണ്ടിന് 2016 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയും, ക്വാറി മൂന്നിന് 2016 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31വരെയും കാവുങ്കൽ ക്രഷർ യൂണിറ്റിന് ഡിസംബർ 31 വരെയും മുൻ പഞ്ചായത്ത് സെക്രട്ടറി കെ. ഗോപി തന്നെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് ലൈസൻസ് നൽകിയിരുന്നതാണ്. ഈ ലൈസൻസുകളുടെ കാലാവധിഅവസാനിക്കാൻ കാലയളവ് ഉള്ളപ്പോൾ തന്നെ ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31 വരെയുള്ള കാലത്തേക്ക് ഉടമ ലൈസൻസ് പുതുക്കി നൽകണമെന്നു കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം പോലുമില്ലാതെ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിക്കൊണ്ട് സെക്രട്ടറി ഉത്തരവിട്ടത്. പഞ്ചായത്ത് രാജ് നിയമവും ഡിഒ ലൈസൻസ് ചട്ടങ്ങളിലെ ചട്ടം 8 പ്രകാരം ക്വാറി/ ക്രഷറിന് അഞ്ചു വർഷത്തേക്ക് ലൈസൻസ് നൽകാമെന്നുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവും ആയതിന് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടിയും ഇടുക്കി ജില്ലയിലെ കൊന്നത്തടി, മലപ്പുറം ജില്ലയിലെ വെട്ടത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ക്വാറികൾക്ക് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ടെന്നും ആയതുകൊണ്ട് തന്റെ സ്ഥാപനങ്ങൾക്കും അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഉടമ സാബു കുര്യാക്കോസിന്റെ അപേക്ഷാ പ്രകാരവും അഭിഭാഷകനായ മാത്യു കുഴൽനാടന്റെ നിയമപോദേശത്തിന്റെയും, അടിസ്ഥാനത്തിലാണ് ലൈസൻസ് പുതുക്കി നൽകിയിട്ടുള്ളതെന്നാണ് മുൻ സെക്രട്ടറി കെ. ഗോപി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.
വിവരാവകാശ നിയമ പ്രകാരമുള്ള റഷീദ് ആനപ്പാറയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനുവേണ്ടി ഫയൽ പരിശോധിച്ചപ്പോഴാണ് നിലവിലുള്ള സെക്രട്ടറി കെ.സി. സുരേഷ് കുമാറിന് ഈ ക്രമക്കേട് ബോധ്യപ്പെട്ടത്. അഞ്ചു വർഷത്തേക്ക് പുതുക്കി നൽകിയ ഈ ലൈസൻസുകൾ റദ്ദ്ു ചെയ്യുന്നതിനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു. 1996-ലെ കേരളാ പഞ്ചായത്ത് രാജ് 6-ാം ചട്ടപ്രകാരം അഞ്ച് വർഷത്തേയ്ക്ക് പുതിയ ലൈസൻസിനു വേണ്ടി അപേക്ഷിക്കാനുള്ള അധികാരം ക്വാറി ഉടമയ്ക്കില്ലെന്നും, അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണെന്നും, ഒരു നിശ്ചിത തീയതിയിൽ നൽകിയ അപേക്ഷയ്ക്ക് അതിനു മുൻപുള്ള തീയതി മുതൽ പ്രാബല്യം വച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്നും പറയുന്നു. കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള വടശേരിക്കര പഞ്ചായത്തിൽ പാരിസ്ഥിതികാനുമതി കൂടാതെ ഖനനം നടത്താൻ പാടില്ലെന്നും, ക്രമവിരുദ്ധമായി നൽകിയ ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറി പഞ്ചായത്ത് ഓഫീസിൽ നേരിൽ ഹാജരായി കാരണം ബോധിപ്പിക്കണമെന്നു കാണിച്ച് കാറി ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളതായും രേഖയിൽ പറയുന്നു.
നിയമവിരുദ്ധമായി 5 വർഷക്കാലത്തേയ്ക്ക് ക്വാറികൾക്കും ക്രഷർ യൂണിറ്റിനും നൽകിയ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകണമെന്ന് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ലൈസൻസ് നൽകിയ മുൻ പഞ്ചായത്ത് സെക്രട്ടറി ഗോപിക്കെതിരെ നടപടിയെടുക്കണം. 5 വർഷ കാലത്തേക്ക് ലൈസൻസ് പുതുക്കി നൽകിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടും ലൈസൻസ് റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാത്ത വടശ്ശേരിക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദുർഭരണത്തിനു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ സമീപിക്കുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.
Stories you may Like
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- കരിങ്കൽ വിലവർദ്ധനവിന് എതിരെ ടിപ്പർ ലോറി ഉടമകൾ
- ഇടപെടൽ അന്വേഷിക്കുമെന്ന് സിപിഎം; പരാതിയില്ലാതെ കരിങ്കൽ ക്വാറിക്ക് 2 കോടി!
- സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തിലേക്ക്
- ജിയോളജിസ്റ്റ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്