ജീവിതം വാർത്തകൾക്കൊപ്പമാക്കിയവർ ഒത്തുചേർന്നു;അനുഭവങ്ങളുടെ ദൂരവും അറിവിന്റെ വെളിച്ചവുമായി; പുത്തൻദിശബോധം നൽകി ഐഎപിസി ഇന്റർനാഷണൽ മീഡിയ കൺവൻഷൻ
കണക്ടിക്കട്ട്: വാർത്തകളുടെ മുന്നിലും പിന്നിലേക്കും സഞ്ചരിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലുള്ള മാദ്ധ്യമപ്രവർത്തകർ ഒത്തുചേർന്നു. ഒരു വാർത്തയിൽ, തലക്കെട്ടിൽ, ചിത്രത്തിൽ ലോകം ഉറ്റുനോക്കിയതിനു പിന്നിൽ പ്രവർത്തിച്ചതിന്റെ ആത്മാഭിമാനവും ആത്മഹർഷവുമായി. ആ കൂടിച്ചേരൽ മാദ്ധ്യമമേഖലയ്ക്ക് നൽകിയത് ഒരുപുത്തൻ ദിശാബോധമാണ്.ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) ഇൻർനാഷ്ണൽ മീഡിയ കോൺഫ്രൻസാണ് അപൂർവ സംഗമത്തിന് വേദിയായത്. കണക്ടിക്കട്ടിലെ ഹിൽടെൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരവും പ്രത്യാശാഭരിതവുമായ കൺവൻഷനിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു. ആഴത്തിലുള്ള പഠനങ്ങൾ, അതിൽനിന്നുള്ള ആശങ്കകൾ,നിർദേശങ്ങൾ,പരിഹാരമാർഗങ്ങൾ എന്നിവയെല്ലാം വിഷയങ്ങളായി.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ മാദ്ധ്യമപ്രവർത്തകർക്കുപുറമെ മാദ്ധ്യമപ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
സമാപന സമ്മേളനം കണക്ടിക്കട്ട് സ്റ്റേറ്റ് പ്രതിനിധി ഡോ. പ്രസാദ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഐഎപിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീരമായ സമാപനച്ചടങ്ങിൽ അമേരിക്കൻ മാദ്ധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ഐഎപിസി നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. ഐഎപിസിയുടെ ഇത്തവണത്തെ സത്കർമ്മ അവാർഡ് നേടിയ തെരുവോരം മുരുകനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയുംകുറിച്ചും വൈസ് പ്രസിഡന്റ്് സിറിയക് സ്കറിയ പ്രസംഗിച്ചു. അമേരിക്കൻ കോൺഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി പീറ്റർ ജേക്കബിനെ ചടങ്ങിൽ ആദരിച്ചു. രണ്ടുതവണ ഫിലിംഫെയർ അവാർഡ് നേടിയ ബോളിവുഡ് സിംഗർ ശാരദയുടെ ഗാനാലാപനം ശ്രദ്ധേയമായിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന ഇന്റർനാഷ്ണൽ മീഡിയ കൺവൻഷനിൽ അമേരിക്കൻ ഇലക്ഷൻ മുതൽ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചുവരെ സംവാദം നടത്തി. പ്രതിനിധികളുടെ സമ്പൂർണ പങ്കാളിത്തം ചർച്ചകളെ സജീവമാക്കി.
ന്യൂയോർക്കിലെ ഇന്ത്യൻ ഡെപ്യുട്ടി കോൺസിലേറ്റ് ജനറൽ മനോജ് കെ. മൊഹപത്രയായിരുന്നു സമ്മേളനം ഉദ്്ഘാടനം ചെയ്തത്. പ്രസ്ക്ലബിന്റെ ഈ വർഷത്തെ സുവനീർ ചീഫ് എഡിറ്റർ ഡോ. മാത്യുജോയിസ് ഡെപ്യുട്ടി കോൺസിലേറ്റ് ജനറൽ മനോജ് കെ. മൊഹപത്രയ്ക്കു നൽകിക്കൊണ്ടു പ്രകാശനം ചെയ്തു.
അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യം അറിയിക്കാൻ ഐഎപിസി വലിയ സംഭാവനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കുവേണ്ടി കോൺസുലേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചതിനൊപ്പം മാദ്ധ്യമങ്ങൾക്ക് സമുഹത്തിലുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയും മാദ്ധ്യമങ്ങൾ സമൂഹത്തിൽ ചലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഐഎപിസി ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, പ്രസിഡന്റ് പർവീൺ ചോപ്ര, ജനറൽ സെക്രട്ടറി കോരസൺ വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ട്രഷറർ അനിൽമാത്യു, കോ ചെയർപേഴ്സൺ വിനീത നായർ, കൺവൻഷൻ ചെയർമാൻ മാത്തുക്കുട്ടി ഈശോ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തുടർന്ന് പ്രസ് അക്കാദമി മുൻ ചെയർമാൻ എസ്.ആർ. ശക്തിധരൻ, മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ശേഖരൻ നായർ, റിപ്പോർട്ടർടിവി എംഡി എംവി നികേഷ് കുമാർ, ജയ്ഹിന്ദ്ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ജെ.എസ് ഇന്ദുകുമാർ, ഏഷ്യാനെറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ മാങ്ങാട് രത്നാകരൻ, രാഷ്ട്രദീപിക കൊച്ചി എഡിറ്റർ ഇൻ ചാർജ് സുജിത്ത് സുന്ദരേശൻ, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, സീനിയർ ദൃശ്യമാദ്ധ്യമപ്രവർത്തകൻ സജി ഡൊമനിക്, കേരളീയം ജനറൽ സെക്രട്ടറി എൻ.ആർ. ഹരികുമാർ, മനോരമ ന്യൂസ് സീനിയർ കാമറമാൻ സിന്ധുകുമാർ, യുവ കവിയത്രി മീര നായർ തുടങ്ങിയ മാദ്ധ്യമപ്രവർത്തകരെ ഐഎപിസി ജനറൽ സെക്രട്ടറി കോരസൺവർഗീസ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
ക്രിസ്റ്റൽ കോരസൺ അമേരിക്കൻ ദേശീയ ഗാനവും നൈനാൻ കോടിയാത്ത് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ഉദ്ഘാടനച്ചടങ്ങിൽ കൺവൻഷൻ വൈസ് ചെയർമാൻ മാത്തുക്കുട്ടി ഈശോ നന്ദി പറഞ്ഞു, ജെയിംസ് കുരിക്കാട്ടിലും കല്യാണി, ജിനു ആൻ മാത്യു എന്നിവർ എംസിമാരായിരുന്നു. കേരള ഫോക്ലോർ സൊസൈറ്റി ചെയർമാൻ സി ജെ കുട്ടപ്പൻ, പ്രമുഖ സിനിമ സീരിയൽ തരാം അംബിക മോഹൻ, കലാഭവൻ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകിയ കല സന്ധ്യ പ്രശംസനീയമായിരുന്നു.ഐഎപിസി പ്രസിഡന്റ് പർവീൺ ചോപ്ര അധ്യക്ഷത വഹിച്ചു.
നവമാദ്ധ്യമങ്ങൾക്ക് ഇന്നത്തെ സമുഹത്തിൽ വലിയപ്രാധാന്യമുണ്ടെങ്കിലും ഇന്നും അച്ചടിമാദ്ധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക രാഷ്ട്രീയത്തിൽ മാദ്ധ്യമങ്ങൾക്കു എത്രമാത്രം പ്രധാന്യമുണ്ടെന്നും മാദ്ധ്യമസമൂഹത്തിലെ എല്ലാവരെയും ഒരുപോലെ കോർത്തിണക്കി സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐഎപിസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎപിസിയുടെ പ്രവർത്തനങ്ങളക്കുറിച്ച് ചെയർമാൻ ജിൻസ്മോൻ പി.സക്കറിയ വിശദീകരിച്ചു. കോൺഫ്രൻസ് വിജയമാക്കിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന മികച്ചൊരു വേദിയാണ് ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് എന്ന് കർണാടക മുന്‍മന്ത്രി ജെ. അലക്സാണ്ടർ ഐഎഎസ് പറഞ്ഞു. സമൂഹത്തിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കലാണ് ഇന്നത്തെ മാദ്ധ്യമങ്ങൾ നേരിടുന്ന പ്രസക്തിയും വെല്ലുവിളിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പനോരമ ചീഫ് എഡിറ്റർ പ്രഫ. ഇന്ദ്രജിത്ത് സലൂജ, ഗോപിയോ ചെയർമാൻ തോമസ് എബ്രാഹം, ഇൻഡോ അമേരിക്കൻ വ്യവസായ പ്രമുഖൻ മുകേഷ് മോദി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജി. ശക്തിധരൻ, ശേഖരൻ നായർ, എം വി നികേഷ് കുമാർ, ജെ.എസ്. ഇന്ദുകുമാർ, മാങ്ങാട് രത്നാകരൻ, സജി ഡൊമനിക്ക്, സിന്ധുകുമാർ, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, ഐഎപിസി ഡയറക്ടർ ബാബു ജേസുദാസ്, അറ്റലാന്റാ ചാപ്റ്റർ പ്രസിഡന്റ് ഡൊമനിക്ക് ചാക്കോ, തിരുവനന്തപുരം റോട്ടറി ക്ലബ് സെക്രട്ടറി ഡോ. ജെ.മോസസ്, മനോരമ ന്യൂസ് ചീഫ് കാമറമാൻ സിന്ധുകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സമാപന സമ്മേളനത്തിന്, ഐഎപിസി ജനറൽ സെക്രട്ടറി കോരസൺവർഗീസ് സ്വാഗതം പറഞ്ഞു. ട്രഷറർ അനിൽമാത്യു നന്ദി പറഞ്ഞു. അരുൺ ഗോപാലകൃഷ്ണനും മിനി നായരും എംസിമാരായിരുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍