പരിസ്ഥിതിലോല പ്രദേശത്തു നിയമങ്ങൾ കാറ്റിൽ പറത്തി റിസോർട്ടു മാഫിയയുടെ വിളയാട്ടം; തിരുനെല്ലിയിൽ അനധികൃതമായി പ്രവർത്തിക്കുന്നതു ഹോം സ്റ്റേകളും വില്ലകളും ആയുർവേദ ആശുപത്രികളും; വിവരാവകാശ നിയമപ്രകാരം ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൽപറ്റ: പരിസ്ഥിതി ലോല പ്രദേശമാണെന്നും ദേശീയോദ്യാനവും വന്യജീവി സങ്കേതങ്ങളും, കടുവാ സാങ്കേതങ്ങളും ദ്വീപുകളും ഉൾപെട്ട തന്ത്ര പ്രധാന ആവാസ വ്യവസ്ഥയാണെന്നും കണ്ടെത്തി ആകെയുള്ള രണ്ടു വില്ലേജുകളും ഉൾപ്പെടെ സംരക്ഷിത പ്രദേശമായി പ്രഖാപിക്കപ്പെട്ട കേരള കർണ്ണാടക അതിർത്തിയായ തിരുനെല്ലി പഞ്ചായത്തിൽ രാജ്യത്തെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി റിസോർട്ട് മാഫിയകൾ ഹോംസ്റ്റേ കളും, സർവ്വീസ്ഡു വില്ലകളും ലോഡ്ജുകളും ആയുർവേദ ആശുപത്രികളും പ്രവർത്തിക്കുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.
റവന്യൂഭൂമി കയ്യേറിയ ഇത്തരം റിസോർട്ടുകളെ കണ്ടെത്തുകയും വിശദമായ അന്വേഷണം നടത്തി നിലവിലെ നിയമങ്ങൾ അനുസരിച്ച് സത്വര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രിസിപ്പൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. അതീവ പരിസ്ഥിതി ദുർബല പ്രദേശമായ തിരുനെല്ലി, വൈത്തിരി പഞ്ചായത്തിലുൾപ്പുടെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളെ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണവും നടപടിയുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ തീരുമാനങ്ങളെടുക്കേണ്ടതുണ്ടെങ്കിൽ മാത്രം പ്രസ്തുത റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ പരാതിയിലെ വിഷയങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമനയെ നേരിട്ട് അറിയിക്കണമെന്നുമാണ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിലെ അനധികൃത റിസോർട്ടുകളെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നുവന്നിരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ കുറുവാദ്വീപിന് സമീപത്ത് കബനദിക്കരയിൽ പുറമ്പോക്ക് കയ്യേറിയും മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയും അനുമതിയില്ലാതെ ആയൂർവ്വേദ ആശുപത്രി എന്ന വ്യാജേന പ്രവർത്തിക്കുന്ന റിസോർട്ടിനെ സംബന്ധിച്ച് അന്വേഷണം നടത്തി പിഴയിട്ടെങ്കിലും തുടർനടപടികളുണ്ടായില്ല.
റവന്യൂഭൂമി കയ്യേറിയെന്ന പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ കയ്യേറ്റം കണ്ടെത്തിയ റിസോർട്ട് കൂടിയാണിത്. മാത്രമല്ല, വനത്തോട് ചേർന്ന് നടത്തിവരുന്ന പല റിസോർട്ടുകൾക്കും വനംവകുപ്പ് എൻ ഒ സിയില്ലെന്ന കാര്യവും നേരത്തെ വാർത്തയായിരുന്നു. റിസോർട്ട് പരിസരത്ത് ഉപ്പു വിതറി ആനയെ ആകർഷിച്ചും, ടൈഗർ ട്രാക്കിങ് അടക്കമുള്ള അനധികൃത പ്രവൃത്തികൾ നടത്തിയും വന്നിരുന്ന പല റിസോർട്ടുകൾക്കെതിരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ നിലവിൽ നിരവധി റിസോർട്ടുകളാണ് അനധികൃതമായി പ്രവർത്തിച്ചുവരുന്നത്. വനത്തോട് ചേർന്ന് സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേക പാക്കേജുകൾ ഉൾപ്പെടുത്തി പ്രവൃത്തിക്കുന്ന പല റിസോർട്ടുകളും നടത്തുന്നത് നഗ്നമായ നിയമലംഘനമാണെന്നതും വസ്തുതയാണ്.
ആകെയുള്ള 9 റിസോർട്ടുകളിൽ എല്ലാ റിസോർട്ടുകളും വന്യജീവി സാങ്കേതത്തിനു സമീപത്താണ് പ്രവർത്തിക്കുന്നത് എന്ന് രേഖകൾ പറയുമ്പോൾ ഇവയിൽ ഒരെണ്ണത്തിനുപോലും വനം വകുപ്പിന്റെ അനുമതിയോ നിരാക്ഷേപ പത്രമോ ഇല്ല എന്നത് വിചിത്രമായ ഒന്നാണ്.
ബഹു: സുപ്രീംകോടതി 2006 ലെ ഗോവ ഫൗണ്ടേഷൻ കേസിൽ (WP (C ) 460/2004) വന്യജീവി സാങ്കേതങ്ങളുടെ 10 കി മീ ചുറ്റളവിൽ നടത്തുന്ന പാരിസ്ഥിതിക അനുമതി ആവശ്യമായുള്ള ഏതു പ്രവർത്തികൾക്കും നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് ന്റെ സ്റ്റാന്റിങ് കമ്മറ്റിയുടെ അനുമതി വേണമെന്ന വിധി നിലവിലുണ്ട്. കൂടാതെ 2013 ജൂലൈ മാസം 31 നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച F No 1-9/2007-WL -ഐ നമ്പർ ഉത്തരവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാത്തതോ, പ്രൊപ്പോസൽ സമർപ്പിക്കാതതോ ആയ വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത പ്രദേശങ്ങളുടെയും 10 കി. മീ. ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് എന്നാൽ ഈ ഉത്തരവുകലെല്ലാം മറികടന്നാണ് ഇവിടെ മുഴുവൻ റിസോർട്ടുകളും പ്രവർത്തിക്കുന്നത്. ദിവസങ്ങള്ക്ക് മുൻപാണ് അതീവ പാരിസ്ഥിതിക സംരക്ഷിത പ്രദേശമായ 'കുറുവ ദ്വീപിൽ' കബനീ നദിക്കരയിൽ ഒരു പടുകൂറ്റൻ കോണ്ക്രീറ്റ് സൗധം ഉയരുകയും റിസോർട്ടായി പ്രവർത്തിക്കാനും ആരംഭിച്ചത്.
ടൂറിസത്തിന്റെ ഭാഗമായി റിസോർട്ടുകളും, ഹോംസ്റ്റേകളും, സർവ്വീസഡ് വില്ലകളും നടത്തുന്നതിനു നിലവിൽ ഒട്ടേറെ അനുമതികളും ലൈസൻസുകളും ക്ലിയറൻസുകളും, NOC കളും നിർബന്ധമായും ലഭിച്ചിരിക്കേണ്ടതുണ്ട്. താഴെ പറയുന്നവ നിർബന്ധമായും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിന് അവശ്യ അനുമതികളാണ്.
1. പഞ്ചായത്ത് ലൈസൻസ് (കേരള പ്ലെയ്സസ് ഓഫ് പബ്ലിക് റിസോർട്ട് ആക്റ്റ് 1963, ട്രാവാൻകൂർ- കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്റ്റ് , 1955, കേരള പഞ്ചായത്ത് പഞ്ചായത്ത് രാജ് ആക്റ്റും അനുബന്ധ ചട്ടങ്ങളും പ്രകാരം)
2. സംസ്ഥാന ടൂറിസം വകുപ്പിന്റെ ലൈസൻസ്. (ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ, സംസ്ഥാന ടൂറിസം ഡയരക്ട്ടർ, ടൂറിസം വകുപ്പുകളിൽ നിന്നും.)
3. വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (ബാധകമായ കേസുകളിൽ)
4. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി
5. ക്രമ സമാധാന വിഭാഗത്തിന്റെ അനുമതി.
6. ആരോഗ്യ വകുപ്പിന്റെ അനുമതി.
7. ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി.
8. VAT രജിസ്ട്രേഷൻ നമ്പർ, TIN നമ്പർ
9. Luxuary Tax രജിസ്ട്രേഷൻ.
കൂടാതെ സ്വകാര്യ ആയുർവേദ ആശുപത്രികളോ, ആയുർവേദ യോഗ സ്ഥാപനങ്ങളോ നടത്തുന്നതിന് മേൽപ്പറഞ്ഞ അനുമതികൾക്ക് പുറമേ താഴെ സൂചിപ്പിക്കുന്ന അനുമതികൾ കൂടി ആവശ്യമാണ്.
10. ഡ്രഗ് കൺട്രോളറുടെ ലൈസൻസ് (ദി ഡ്രഗ്സ് ആണ്ട് കോസ്മെറ്റിക്സ് ആക്റ്റ് 1940, അനുബന്ധ ചട്ടങ്ങൾ 1945 പ്രകാരം)
11. പഞ്ചായത്ത് ലൈസൻസ് ഡയറക്ടർ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, കേരള സർക്കാറിന്റെ ലൈസൻസ് (ദി ആയുർവേദ ഹെൽത്ത് സെന്റ്റെർസ് (ഇഷ്യു ഓഫ് ലൈസൻസ് ആണ്ട് കണ്ട്രോൾ ആക്റ്റ് 2007 പ്രകാരം)
12.കേരള പഞ്ചായത്ത് രാജ് (രജിസ്ട്രേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആണ്ട് പ്രൈവറ്റ് പാറ മെഡിക്കൽ ഇൻസ്റ്റിറ്റൂഷൻസ്) റൂൾസ്, 1977പ്രകാരമുള്ള ലൈസൻസ്.
13. എക്സൈസ് വകുപ്പിന്റെ ലൈസൻസ്
വൈൽഡ് ലൈഫ് റിസോർട്ട്, പാച്ചിടേം പാലസ്, പെപ്പർ ഗ്രീൻ(1), പെപ്പർ ഗ്രീൻ (2), അഗ്രഹാരം, റിവറയിൻ അഗ്രോ സാംഗ്ചുറി, വയനാട് ഗേറ്റു, ഉദയഗിരി ട്രീറ്റ്മെന്റ് സെന്റ്റർ, പഗ് മാർക്ക് റിസോർട്ട് എന്നിവയാണ് തിരുനെല്ലി പഞ്ചായത്തിന്റെ രേഖകളിൽ റിസോർട്ടുകളായി പ്രവർത്തിക്കുന്നത്.
ഇവയിൽ വൈൽഡ് ലൈഫ് റിസോർട്ട് എന്ന സ്ഥാപനം തോൽപെട്ടിയിൽ വയനാട് വൈൽഡ് ലൈഫ് സാങ്കേതത്തോട് മീറ്ററുകൾ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. വനം വന്യ ജീവി വകുപ്പുകളുടെ അനുമതികൾ ഏതുമില്ലാതെ ബഹു:കേരള ഹൈക്കോടതിയിൽ നിന്നും ലഭിച്ച അനുകൂല വിധിയുടെ ആനുകൂല്യത്തിലാണ് പ്രവർത്തിച്ചു പോരുന്നത്. എന്നാൽ പ്രസ്തുത റിസോർട്ട് ആരംഭിക്കുന്നതിനു മുൻപ് തന്നെ തോൽപെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ മതിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ഇതിനു പ്രവർത്തനാനുമതി നൽകുന്നത് പരിസ്ഥിതിയുടെയും വന്യ ജീവി ആവാസ വ്യവസ്ഥയുടെയും കടുത്ത നാശത്തിനു വഴിവെക്കുമെന്ന് കാണിച്ചു ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിയിരുന്നു. പ്രസ്തുത കേസ് ഇപ്പോൾ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിൽ അപ്പീലിലാണ്.
അതീവ പാരിസ്ഥിതിക ദുർബല പ്രദേശമായ കുറുവാ ദ്വീപിലാണ് പെപ്പർ ഗ്രീൻ എന്ന പേരിൽ രണ്ട്റിസോർട്ടുകൾ പ്രവർത്തിക്കുന്നത്. വർഷങ്ങളായി കബനീ നദിയുടെ കരയിൽ പ്രവർത്തിച്ചു വന്ന ഈ സ്ഥാപനത്തിന് തൊട്ടടുത്തായി ഏക്കറു കണക്കിന് സ്ഥലത്ത് ഇപ്പോൾ പുതിയൊരു പെപ്പർ ഗ്രീൻ ബ്രീസ് എന്നൊരു റിസോർട്ടും പണിതുയർത്തിയിട്ടുണ്ട്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളും 2012-13 വർഷത്തിലോ 2013-14 വർഷത്തിലോ ലൈസൻസ് എടുത്തിട്ടില്ല എന്ന് മാത്രമല്ല അതിനായുള്ള അപേക്ഷകൾ പോലും നല്കിയിട്ടില്ല എന്നാത് അതീവ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ഇവയിൽ ഒരെണ്ണം മാസങ്ങൾക്ക് മുൻപാണ് പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പഞ്ചായത്തിൽ നിന്നോ മറ്റേതെങ്കിലും വകുപ്പുകളിൽ നിന്നോ ആവശ്യമായ അനുമതികളൊന്നും തന്നെ ലഭിച്ചിട്ടില്ലാ എന്ന് മാത്രമല്ല അവയ്ക്കായി അപേക്ഷകൾ പോലും നൽകിയിട്ടില്ല എന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്