'ഗർഭശ്രീമാൻ' താൻ എഴുതിയ കഥയാണെന്ന് സുരാജ് വെഞ്ഞാന്മൂടിനും അറിയാമായിരുന്നു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അപമാനിക്കാൻ ശ്രമിച്ചു: വിവാദങ്ങളെ കുറിച്ച് സുധീഷ് കുമാർ മറുനാടനോട്
എന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തെത്തുമെന്നും താനുമൊരു അറിയപ്പെടുന്ന എഴുത്തുകാരനായി മാറുന്നതുമായിരുന്നു ഉദയഭാനുവിന്റെ സ്വപ്നം. ഇതിനായി അവൻ രാവും പകലും ഉറക്കമിളച്ചിരുന്ന് ഒരു സ്ക്രിപ്റ്റ് എഴുതി. അതിനിടയിൽ ആശിച്ച് സ്വന്തമാക്കിയ പെണ്ണുപോലും കൈവിട്ടുപോയി. ഇതിനിടയിലായിരുന്നു ഉദയന്റെ കൂട്ടുകാരൻ രാജപ്പന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. അതും ഉദയന്റെ ജീവവായുവായ സിനിമയുടെ സ്ക്രിപറ്റുമായി... ഇത് 2002- ൽ പുറത്തിറങ്ങിയ റോഷൻ റോഷൻ ചിത്രമായ 'ഉദയനാണ് താരം' സിനിമയിലെ കഥാ തന്തു. ഈ സിനിമയ്ക്ക് സമാനമായ ഒരു സംഭവം എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സുധീഷ് കുമാറെന്ന യുവ എഴുത്തുകാരന്റെ ജീവിതത്തിലുമുണ്ടായി.
എയർക്രാഫ്റ്റ് എൻജിനീയറിങ്ങ് കഴിഞ്ഞിട്ടും ആകാശത്തേക്ക് പറക്കാതെ അവൻ കാത്തിരുന്നു വെള്ളിത്തിരയിൽ എന്തെങ്കിലും ആയി തീരണമെന്നുള്ള മോഹവുമായി... അതിനായി പല കഥകളും അവന്റെ മനസിലൂടെ കടന്നുപോയി... ഏതു കഥയുടെ ത്രെഡ് കിട്ടിയാലും അതു കൂട്ടുകാരുമായി പങ്കുവയ്ക്കുന്നയാരുന്നു സുധീഷിന്റെ ശീലം. അതിൽ ഏറ്റവും മനോഹരമായി അഭ്രപാളികളിലേക്ക് എന്നെങ്കിലും ആവാഹിക്കാൻ കാത്തുവച്ചിരിക്കുന്ന ഒരു കഥ, അതും സുധീഷ് കൂട്ടുകാരുമായി പങ്കുവച്ചു. ഓരോ കഥയുമായി കൂട്ടുകാരുടെ മുൻപിലെത്തുമ്പോഴും പ്രതികരണങ്ങൾ അറിയാനായിരുന്നു സുധീഷ് കുമാറിനു തിടുക്കം. അതുവഴി പ്രേക്ഷകരുടെ മനസ്സറിയാം. ഒപ്പം ആത്മാർഥ സുഹൃത്തുക്കൾ ചതിക്കില്ലെന്ന വിശ്വാസവും. എന്നാൽ സുധീഷിന് അത് എല്ലാവരോടുമായി പറയേണ്ടി വന്നില്ല. അതിനുമുൻപേ പ്രേക്ഷകർ അറിഞ്ഞു, 'ഗർഭശ്രീമാൻ' എന്ന ചിത്രത്തിലൂടെ. ഇനിയുള്ള കാര്യങ്ങൾ സുധീഷിന്റെ വാക്കിൽനിന്നും അറിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. അതിനാൽ സുധീഷുമായി നടത്തിയ ഇന്റർവ്യു ചുവടെ കൊടുക്കുന്നു.
- 'ഗർഭശ്രീമാൻ' ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ കേൾക്കുന്നതാണ് ഈ സിനിമയുടെ കഥാതന്തു മറ്റൊരിടത്തു നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന്. എന്താണ് ഇത്തരമൊരു ആരോപണത്തിനുള്ള കാരണം?
ഈ സിനിമയുടെ കഥ അവർ ആലോചിക്കുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞതായിരുന്നു ഇതിന്റെ കഥ. അതു ഞാൻ വൺലൈൻ സ്റ്റോറിയാക്കി 2008 ൽ എന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. (സ്വന്തം പേരിൽ കേന്ദ്ര ഗവൺമെന്റിന്റെ സീലോടു കൂടി രജിസ്റ്റർ ചെയ്യുന്നത്). അതിനുശേഷം ഞാൻ ഈ സ്റ്റോറി എന്റെ സുഹൃത്തായിരുന്ന സനീഷ് പവിത്രനോട് പറഞ്ഞു. അപ്പോൾ സനീഷ് അവനറിയാവുന്ന സംവിധായകരുമായി കഥ ചർച്ചചെയ്ത് അറിയിക്കാമെന്നു പറഞ്ഞു. പിന്നീട് അവനോട് ചോദിച്ചപ്പോൾ അത് ആർക്കും സിനിമയാക്കാൻ ഇഷ്ടമല്ലെന്നാണ് പറഞ്ഞത്.
- പിന്നെ എങ്ങനെ ഈ കഥ വിവാദത്തിൽപ്പെട്ടു?
സനീഷ് കഥ സിനിമയാക്കാൻ താൽപര്യമില്ലെന്നു പറഞ്ഞപ്പോൾതന്നെ ആ കഥയുടെ ചർച്ച അവിടെ അവസാനിച്ചതാണ്. പിന്നീട് 'ഗർഭശ്രീമാൻ' സിനിമയുടെ ഷൂട്ടിങ് വാർത്തകൾ പുറത്തുവന്നപ്പോഴും ഞാൻ സനീഷിനോടും സിനിമയുടെ സംവിധായകൻ അനിൽ ഗോപിനാഥിനോടും സംസാരിച്ചിരുന്നെങ്കിലും എന്റെ കഥയല്ല ഇത് വേറൊരു കഥയാണ് എന്നായിരുന്നു മറുപടി. എന്നാൽ പിന്നീടാണ് മനസിലായത് എന്റെ കഥ തന്നെയാണ് സിനിമയാക്കിയതെന്ന്. തുടർന്ന് ഞാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി 500000 രൂപയുടെ ബോണ്ടിന്റെ ബാങ്ക് ഗ്യാരണ്ടിയിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുകയായിരുന്നു.
- 'ഗർഭശ്രീമാൻ' സിനിമയെപ്പറ്റി ഇത്തരമൊരു ആരോപണം വന്നപ്പോൾ ഫെഫ്ക്കയിൽ പരാതിപ്പെട്ടില്ലെ?
ഫെഫ്കയിൽ പരാതിപ്പെടുകയും അവർ എകെ സാജൻ അംഗമായ ഒരു കമ്മിറ്റിയെ 'ഗർഭശ്രീമാന്റെയും എന്റെയും സ്ക്രിപറ്റ് വായിച്ച് ആരുടെ ഭാഗത്താണ് ശരിയെന്ന് കണ്ടെത്താൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സിനിമയുടെ സംവിധായകൻ അനിൽ ഗോപിനാഥിന്റെ ഭാഗത്ത് നിന്നും നിസ്സകരണമാണ് ഉണ്ടായത്. അയാൾ സാജന് സ്ക്രിപ്റ്റ് വായിക്കാൻ നൽകിയില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കഥയുടെ അവകാശവാദത്തിൽ ജില്ലാ കോടതിക്ക് തീർപ്പ് കൽപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിടുവായിരുന്നു. ഇപ്പോൾ എറണാകുളം ജില്ലാ കോടതിയിൽ കേസ് നടക്കുകയാണ്.
- എന്തെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നോ?
എന്റെ വക്കീലിന്റെ സാന്നിദ്ധ്യത്തിൽ നിർമ്മാതാക്കളുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നഷ്ട പരിഹാരമായി ഒരു ലക്ഷം രൂപ നൽകാമെന്നാണ് പറഞ്ഞത്. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ ആ ഒത്തുതീർപ്പ് ശ്രമം അലസിപോകുകയായിരുന്നു. ജില്ലാ കോടതിയിൽ ഞാൻ 20 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസുകൊടുത്തിരിക്കുമ്പോഴാണ് ഒരു ലക്ഷം രൂപയുടെ ഒത്തുതീർപ്പിന് അവർ ശ്രമിച്ചത്. ഇപ്പോൾതന്നെ അതിനിരട്ടി ചെലവാകുകയും ചെയ്തു.
- താങ്കൾ സ്റ്റോറി പറഞ്ഞത് സനീഷിയോടാണ്. എന്നാൽ സിനിമയിൽ അയാളുടെ പേര് ഇല്ലല്ലോ?
ആദ്യം നടന്ന ഇന്റർവ്യൂവിലൊക്കെ സനീഷിന്റെ പേര് പരാമർശിച്ചിരുന്നെങ്കിലും തുടർന്ന് കാര്യങ്ങൾ കേസിലേക്ക് നീങ്ങിയതോടെ സനീഷിന്റെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു.
- സിനിമയിലെ നായകനായ സുരാജ് വെഞ്ഞാറമൂടിനും അറിയാമായിരുന്നോ?
സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഈ കഥയുടെ ഉദ്ഭവം അറിയാമായിരുന്നു. എന്നിട്ടും അവർ ഈ പ്രൊജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു.
- 'ഗർഭശ്രീമാൻ' കണ്ടിട്ട് താങ്കൾക്ക് എങ്ങനെ തോന്നി?
മനോഹരമായി ചിത്രീകരിക്കാവുന്ന ഒരു ചത്രം എങ്ങനെ വികലമാക്കാമെന്നുള്ളതിനുള്ള ഉദാഹരണമാണ് ആ ചിത്രം. ഈ ചിത്രം കണ്ടിട്ട് പലരും എന്നോടു ചോദിച്ചു ഇത്തരമൊരു സിനിമയുടെ കഥയ്ക്ക് വേണ്ടിയാണോ കോടതി കയറുന്നതെന്ന്. എന്നാൽ അവർക്ക് മറുപടിയായി ഞാൻ ഈ കഥ പുസ്തകമാക്കുവാനുള്ള ശ്രമത്തിലാണ്. അതിനായുള്ള ചർച്ചകൾ നടക്കുകയാണ്.
- എങ്ങനെയാണ് സിനിമയിൽ എത്തിയത്?
ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമയിൽ അറിയപ്പെടുന്ന ഒരാളാകണമെന്ന്. പഠനം പൂർത്തിയായതോടെ സിനിമയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. എയർക്രാഫ്റ്റ് എൻജിനീയറിങ്ങ് കഴിഞ്ഞത്. എന്നാൽ സിനിമയോടുള്ള അമിത ആവേശം കാരണം പഠിച്ച തൊഴിൽ വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടർന്നാണ് സിനിമയിൽ അസോസിയറ്റായി വർക്ക് ചെയ്യാൻ തുടങ്ങിയത്.
- എത്ര സിനിമകളിൽ താങ്കൾ അസോസിയറ്റായി വർക്ക് ചെയ്തിട്ടുണ്ട്?
സിനിമയിൽ എത്തിയ ശേഷം ഏഴ് സംവിധായകരുടെ കൂടെ അസോസിയറ്റായി വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴും സ്വന്തമായൊരു പ്രൊജക്ടായിരുന്നു മനസ്സിൽ. ഒന്നു രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നെങ്കിലും അതൊക്കെ പിന്നീട് ഓരോ കാരണങ്ങളാൽ നിന്നുപോവുകയായിരുന്നു. ഇതിനിടയിൽ കൈരളി ചാനലിനുവേണ്ടി ടെലിഫിലിം, ഡിവോഷണൽ ആൽബങ്ങൾ എന്നിവ ചെയ്തിരുന്നു.
- വെളിച്ചം കാണേണ്ട ആദ്യ സംരംഭം തന്നെ ഇങ്ങനെയായി, ഇനി എന്തൊക്കെയാണ് മറ്റു പ്രൊജക്ടുകൾ?
ഇപ്പോൾ രണ്ട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. ഇതിൽ ഒന്ന് ഒരേ സമയത്ത് മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുഞ്ചേക്കോ ബോബൻ നായകനായുള്ള മറ്റൊരു പ്രൊജക്ടും ചർച്ചയിലുണ്ട്. ഈ സിനിമ ചെയ്യുന്നത് എകെ രജിലേഷ് അത്തോളിയാണ്. ഇതിൽ കുഞ്ചേക്കോ ബോബനോടൊപ്പം മറ്റ് രണ്ട് നായകന്മാർ കൂടിയുണ്ടാകും.
- എഴുത്തല്ലാതെ മറ്റെന്തൊക്കെയാണ് ഹോബികൾ?
എഴുത്തില്ലാത്ത സമയത്ത് കൂടുതൽ സമയവും കൃഷിക്കുവേണ്ടി നീക്കി വയ്ക്കും. വീടിനോടടുത്തുള്ള 2.5 ഏക്കറിൽ നിറയെ പച്ചക്കറി കൃഷിയുണ്ട്. ഇവിടെ കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, വിവിധ തരം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. പൂർണമായും നാച്ചുറൽ ഫുഡ്ഡിലേക്ക് വരികയെന്ന ലക്ഷ്യത്തോടെയാണ് കൃഷിയിലേക്ക് മടങ്ങിയത്. കൂടാതെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയായതിനാൽ അതിന്റെ വർക്ക് കൂടിയുണ്ട് ഇപ്പോൾ.
- എഴുത്തും കൃഷിയും എങ്ങനെ കൊണ്ടുപോകുന്നു?
ആദ്യന്തികമായി ഞാനൊരു കർഷകനാണ്. മുൻപ് ഫാം ഉണ്ടായിരുന്നു. അവിടെ പശു, ആട്, കോഴി, കാട, പക്ഷികൾ, മുയൽ എന്നിവയെല്ലാം വളർത്തിയിരുന്നു. പിന്നീട് സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് പശു വളർത്തലും വീട്ട് ആവശ്യത്തുനുള്ള പച്ചക്കറി കൃഷിയിലേക്കുമായി ഒതുങ്ങിയത്. എങ്കിലും ഇപ്പോഴും പുറത്ത് പച്ചക്കറികൾ കൊടുക്കാറുണ്ട്.
- കുടുംബം?
ഭാര്യ സുനിതാ ദേവി. മക്കൾ മൂന്നുപേരാണ്. മൂത്തയാൾ അരുൺ കുമാർ ഓട്ടോ മൊബൈൽ പഠിക്കുന്നു. രണ്ടാമത്തെയാൾ ആകാശ് കുമാർ. ഒന്നാംക്ലാസിലാണ്. ഏറ്റവും ഇളയയാൾ അക്ഷയ് കുമാർ യുകെജിയിലാണ് പഠിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്