എവിടെപ്പോയി നമ്മുടെ നീതിബോധമുള്ള ചാനൽ സിംഹങ്ങൾ? ഈ വിധവയുടെ കണ്ണീർ ഇവരുടെ പാപക്കറ കഴുകി കളയുമോ? പ്രബുദ്ധ കേരളത്തിനു കരിക്കിനേത്തുകൊലപാതകം പകരുന്ന പാഠം
എഡിറ്റോറിയൽ
കഴിഞ്ഞ മൂന്നു നാലു ദിവസമായി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം മറുനാടൻ മലയാളിയിലൂടെ പുറംലോകം അറിഞ്ഞു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ പത്രങ്ങളുടെ ചരമപേജിൽ ഒരു കോളത്തിൽ വന്ന ദുരൂഹസാഹചര്യത്തിൽ മരിച്ചു എന്ന വാർത്ത ഒരു അരും കൊലയായിരുന്നെ്നും ആ കൊലയ്ക്ക് പ്രചോദനം ആയത് അതിസമ്പന്നനായ തൊഴിൽ ഉടമയുടെ കുടിലതന്ത്രങ്ങൾ ആയിരുന്നെ്നും വ്യക്തമാക്കി ഞങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിക്കും വരെ പുറംലോകം അറിഞ്ഞിരുന്നില്ല. പത്തനംതിട്ടയിലെ പ്രസിദ്ധമായ കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കാഷ്യർ ബിജുവിനെയാണ് ഉടമയുടെ സാന്നിധ്യത്തിൽ ദയനീയമായി തല്ലിക്കൊന്നത്. തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയത് ഉടമ തന്നെയാണ് എന്ന വാദം നിലവിലുണ്ട്.
സംഭവം നടന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ഇതു ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതും ഞങ്ങൾ ഇത് വാർത്തയാക്കുന്നതും. നഗരത്തിലെ ഒരു തൊഴിൽ സ്ഥാപനത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടിട്ടും അതിനെതിരെ കേസ് കൊടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മരണം അടികൊണ്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരിക്കവേ എങ്ങനെ മരണം സംഭവിച്ചു എന്ന് കണ്ടെത്തേണ്ട പൊലീസ് യാതൊരു ശ്രമവും നടത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ പിറ്റേന്ന് കസ്റ്റഡിയിൽ എടുത്തെങ്കിലും അവരെയെല്ലാം പിന്നീട് വിട്ടയക്കുകയായിരുന്നു. കടയുടമയും സഹോദരനും ഗൂഢാലോചനാക്കേസിൽ മാത്രമാണ് ഇപ്പോൾ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ഈ അനീതിക്കെതിരെ മരിച്ച യുവാവിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇപ്പോൾ പ്രതിഷേധത്തിലാണ്. കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിന് മുമ്പിൽ മാർച്ച് നടത്തിയിരുന്നു.
ഏതൊരു ക്രിമിനൽ കുറ്റത്തിനോടും നമ്മുടെ പൊലീസിന്റെ സമീപനം ഇങ്ങനെതന്നെ ആണ് എന്നതുകൊണ്ട് പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ ശരിക്കും മൂക്കത്ത് വിരൽവയ്ക്കേണ്ട രണ്ടു കൂട്ടർ ഉണ്ട്. സത്യത്തിന്റെ കവചം ധരിച്ചു നടക്കുന്ന നമ്മുടെ മാധ്യമങ്ങളും സന്ധിയില്ലാ സമരം ചെയ്യുന്ന നമ്മുടെ നേതാക്കളും. ഇവർ രണ്ട് കൂട്ടരും എന്തുകൊണ്ടാണ് ഈ വിധവയുടെ കണ്ണീരിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് എന്നത് ഇരുത്തിച്ചിന്തിക്കേണ്ടതാണ്. ഒരൊറ്റ നേതാവും മരിച്ച യുവാവിന്റെ വീട് സന്ദർശിക്കുകയോ വിധവയെ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ഒരൊറ്റ നേതാവും അവരുടെ കളക്ടറേറ്റ് മാർച്ചിന്, മുമ്പിലോ പിറകിലോ നിന്നില്ല. ഒരൊറ്റ മാധ്യമങ്ങളും ആ യുവാവിന്റെ ദാരുണമായ മരണം സത്യസന്ധമായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ല. തിരുവല്ലയിൽ നിന്നിറങ്ങുന്ന കേരളഭൂഷണം ഇത് റിപ്പോർട്ട് ചെയ്തത് വിസ്മരിച്ചുകൊണ്ടല്ല ഈ അഭിപ്രായം പറയുന്നത്.
മാധ്യമങ്ങളും കക്ഷിഭേദമനേ്യ രാഷ്ട്രീയ നേതാക്കളും ഇങ്ങനെ അവഗണിക്കപ്പെടാൻ ഈ മരണം ഒട്ടും പ്രധാനപ്പെട്ടതല്ലേ? ഏതുകൊലപാതകവും കേരളത്തിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുമെന്ന് ആർക്കാണ് അറിയാത്തത്. പ്രത്യേകിച്ചു മരിച്ചതോ പ്രതിചേർക്കപ്പെട്ടതോ സമ്പന്നരാണെങ്കിൽ ഈ വാർത്തയുടെ പ്രാധാന്യം ശ്രദ്ധേയമാണ്. പോൾ മുത്തൂറ്റിന്റെ മരണം ആഘോഷമാക്കിയതും ചെങ്ങന്നൂരിലെ കാരണവരുടെ കൊലപാതകം ആഘോഷമാക്കപ്പെട്ടതും ഉദാഹരണമായി എടുക്കാം. ഇവിടെ കൊലചെയ്യപ്പെട്ടത് ഒരു സാധാരണക്കാരനാണെങ്കിലും പ്രതിസ്ഥാനത്തു നിൽക്കുന്നത് അതിസമ്പന്നരായ രണ്ടു പേരാണ് എന്ന കാര്യം മറക്കരുത്.
കരിക്കിനേത്ത് കടയുടമ കൊന്നു എന്നതിന് തെളിവൊന്നുമില്ല എന്നു പറയുന്നവരെ ഞങ്ങൾ നിരാശരാക്കുന്നില്ല. എങ്കിലും ഈ കൊലപാതകത്തിന്റെ പ്രചോദനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കരിക്കിനേത്ത് ഉടമ പ്രതിചേർക്കപ്പെടുക എന്നത് സാമാന്യ നീതി മാത്രമാണ്. കരിക്കിനേത്തിന്റെ കൗണ്ടറിൽ ലഭിച്ച പണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു റിപ്പോർട്ടുണ്ട്. പണത്തിന്റെ പ്രശ്നം എന്തായാലും കടയുടമയുടേതാണ്. മരണം സംഭവിച്ചപ്പോൾ കടയുമടമയും ഉണ്ടായിരുന്നു താനും. ഇക്കാരണത്താൽ തന്നെ ഈ കൊലപാതക കേസിൽ ഒന്നാം പ്രതി ചേർക്കേണ്ടത് കടയുടമയെ ആണെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാകുമോ?
കേസെടുക്കാനുള്ള പൊലീസിന്റെ നിഷ്ക്രിയത്വത്തെക്കാൾ ഭീകരവും നിരാശാജനകവും ആയിരിക്കുന്നത് ഈ വാർത്തയോടുള്ള മാധ്യമങ്ങളുടെ അനിഷ്ടം മാത്രമാണ്. വഴിയെ പോകുന്ന എന്തും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന വിവാദമാക്കി മാറ്റുന്ന മാധ്യമ കേസരികൾ ഈ വിധവയുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ കുടുംബത്തിന്റെ വേദനയ്ക്ക് മേൽ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. സരിതയും ഫായിസും ഒക്കെ പോട്ടെ, ശ്വേതാമേനോൻ വിവാദം എന്തിന് വേണ്ടിയായിരുന്നു. അത് പ്രസിദ്ധീകരിച്ചതും ആഘോഷമാക്കിയതും തെറ്റാണ് എന്ന പക്ഷം ഞങ്ങൾക്കില്ല. എന്നാൽ അത്രയും പ്രാധാന്യം നൽകിയില്ലെങ്കിൽ കൂടി അരമിനിട്ട് നീണ്ട് നിൽക്കുന്ന ഒരു വാർത്തയായി ഇതുകൊടുക്കാൻ മാധ്യമങ്ങൾ മടിച്ചത് എന്തുകൊണ്ടാണ്. പ്രതിസ്ഥാനത്ത് വന്നത് കേരളത്തിലെ മാധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം കൊടുക്കുന്ന ഒരു സ്ഥാപനം ആയിരുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. കരിക്കിനേത്തിന്റെ പരസ്യത്തോടുള്ള കൂറാണ് ഒരു കൊലക്കേസ് മറച്ച് വയ്ക്കാൻ പത്രമാധ്യമങ്ങളെ ഉത്സുകരാക്കിയത്. ഇത് സ്ഥിരമായി കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നതാണ്. വേമ്പനാട്ട് കായലിലെ മുത്തൂറ്റ് റിസോർട്ട് പൊളിച്ച് മാറ്റാനുള്ള വാർത്ത മുതൽ സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട സ്വർണ്ണക്കടയുടെ പേര് വരെ ഇങ്ങനെ മനഃപൂർവ്വം മറച്ച് വയ്ക്കുന്നു. ബിജുവിന്റെ മരണം കൊലപാതകം ആയിട്ടുകൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ എന്ന ഒറ്റക്കോളം വാർത്തയിൽ ഒതുക്കാനുള്ള ധാർമ്മികതയേ പത്രങ്ങൾ കാണിച്ചുള്ളൂ.
ഇതിനർത്ഥം പത്രമാധ്യമങ്ങളിൽ സ്ഥിരം പരസ്യക്കാരായാൽ നിങ്ങൾക്കും ആരെയും കൊല്ലാമെന്നും ഏത് തെമ്മാടിത്തരവും കാട്ടാമെന്നുമല്ലേ? പത്രങ്ങൾ അവഗണിച്ചാൽ രാഷ്ട്രീയക്കാരോ പൊലീസോ തിരിഞ്ഞ് നോക്കില്ല എന്ന് ബിജുവിന്റെ മരണം തെളിയിക്കുന്നു. ബിജുവിന്റെ വിധവയ്ക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിനൊപ്പം ഞങ്ങൾ നിൽക്കുന്നത് ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചല്ല. ഇത്തരം വൃത്തികെട്ട കൂട്ടിക്കൊടുപ്പ് പണിയായി പത്രപ്രവർത്തനം മാറുമ്പോൾ ആ പണിയുടെ ഭാഗമായി നിൽക്കിന്ന ഞങ്ങൾക്ക് ആ രക്തക്കറയിൽ പങ്കില്ലെന്ന് തെളിയിക്കാനുള്ള ശ്രമം മാത്രമാണ്. കാമറയ്ക്ക് മുമ്പിൽ ഉറഞ്ഞു തുള്ളുന്ന കപടനീതിബോധത്തിന്റെ ഉടമകളെ എന്നെങ്കിലും ജനം തിരിച്ചറിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. നവമാധ്യമങ്ങളുടെ പ്രാധാന്യം പ്രസക്തമാക്കുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍