ഇല്ലാത്ത വിസയിൽ വല്ലാത്ത തട്ടിപ്പുകൾ..! വിദേശജോലി വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അനിൽകുമാർ ഒരു വില്ലാളി വീരൻ; പൊലീസ് പിടിയിലായപ്പോൾ തുമ്പായതുകൊലപാതക കേസിനും
തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്്ത അമ്പത് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരം ആനയറ ഓൾസെയിന്റ്സ് കോളേജിന് സമീപം സൗമ്യാഭവനിൽ കൊച്ചനിയെന്ന അനിൽകുമാർ അറസ്റ്റിലായപ്പോൽ തുമ്പായത് മറ്റൊരു കൊലപാതക കേസിന് കൂടി. ശാസ്തമംഗലം മരുതുംകുഴി പാലത്തിന് സമീപത്തുള്ള എക്സ്പ്രസ് ട്രാാവൽസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്. കഴിഞ്ഞദിവസം മ്യൂസിയം പൊലീസിന്റെ പിടിയിലായതോടെ വർഷങ്ങളായി തുടർന്നുവന്ന തട്ടിപ്പുകൾക്കൊപ്പം വിചാരണ നേരിടാതെ മുങ്ങിനടന്ന കൊലപാതകക്കേസിന് കൂടി ജീവൻ വച്ചു.
നാട്ടിൽ കൂലിപ്പണിചെയ്യുന്നതിൽ മലയാളിക്കുള്ള ദുരഭിമാനം മനസിലാക്കിയാണ് വൈറ്റ് കോളർ ജോലി കാത്തിരിക്കുന്ന മലയാളികളെ വിസ തട്ടിപ്പിൽ കുടുക്കാൻ അനിൽകുമാർ കച്ചകെട്ടിയിറങ്ങിയത്. ആയിരമോ, രണ്ടായിരമോ നൽകി ഖത്തറിലേക്കോ ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്കോ വിസയുള്ളതായി പത്രത്തിൽ പരസ്യം നൽകി തട്ടിപ്പുനടത്തുന്നായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി. ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്ര്, കുക്ക്, ഡ്രൈവർ വിസകൾ റെഡി, പരിചയം ആവശ്യമില്ല, വിസയ്ക്കും ടിക്കറ്റിനും തുച്ഛമായ ഫീസ്. പരസ്യ വാചകങ്ങളിൽ മതിമറന്ന് ഫോൺ നമ്പരുകളിലേക്ക് തൊഴിൽ അന്വേഷകരുടെ കോളുകളുടെ പ്രവാഹം. കോളുകൾ അറ്റന്റ് ചെയ്യാനും ഇന്റർവ്യൂവിന് തീയതി നൽകാനുമായി രണ്ട് വനിതാ ജീവനക്കാരുമുണ്ട് ഇയാളുടെ ഓഫീസിൽ.
വിസ ആവശ്യപ്പെടുന്നവരോട് ഓഫീസിലെത്തി പതിനായിരം രൂപ നൽകി രജിസ്റ്റർ ചെയ്യാനാണ് ആദ്യ നിർദ്ദേശം. രണ്ടായിരം രൂപ മെഡിക്കൽ പരിശോധന ഫീസും ഈടാക്കും. 85,000 രൂപവരെയാണ് വിസയ്ക്ക് ആവശ്യപ്പെടുന്നത്. രജിസ്ട്രേഷനും മെഡിക്കൽ ഫീസുമൊഴികെയുള്ള പണം ബാങ്ക് അക്കൗണ്ട് വഴിയാണ് അനിൽകുമാർ വസൂലാക്കുന്നത്. പണം നൽകിയവർക്ക് പറഞ്ഞ സമയത്ത് വിസ ലഭ്യമാക്കാതിരുന്നതാണ് പരാതിക്കും അറസ്റ്റിനുംഇടയാക്കിയത്. നൂറിലേറെപ്പേർ തട്ടിപ്പിൽപെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചത് അമ്പതിലേറെ പരാതികൾ മാത്രം.
രജിസ്ട്രേഷൻ നടത്തി വൈദ്യപരിശോധനാ ഫീസൊടുക്കുന്നവരെ മെഡിക്കൽ ചെക്കപ്പിന്റെ പേരിലാണ് പിന്നീട് കബളിപ്പിക്കപ്പെടുന്നത്. തൊട്ടടുത്ത ലാബിലേക്ക് അയച്ച് രക്ത സാമ്പിളുകൾ ശേഖരിക്കുന്നതോടെ വൈദ്യപരിശോധന അവസാനിക്കും. രക്തസാമ്പിളുകൾ ശേഖരിച്ചശേഷം പ്രമേഹം, കൊളസ്ട്രോൾ, മഞ്ഞപ്പിത്തം തുടങ്ങി ഏതാനും ടെസ്റ്റുകൾ നടത്തിയശേഷം ഫിറ്റായതായി അറിയിക്കും. വിസ ഉടനെത്തുമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ മടക്കി അയക്കും. ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും കാത്തിരുന്നവർക്ക് വിസ കിട്ടില്ല. സമീപത്തെ ഒരു ലാബിലായിരുന്നു തുടക്കം മുതൽ അനിൽകുമാർ മെഡിക്കൽ പരിശോധന നടത്തിയിരുന്നതെങ്കിലും പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് എക്സ് പ്രസ് ട്രാവത്സിന്റെ ഓഫീസിൽ വച്ചും രക്ത സാമ്പിളുകൾ ശേഖരിച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷം മുമ്പ് കൊല്ലത്തും അനിൽകുമാർ വിസ തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. സമാന സ്വഭാവത്തിലുള്ള തട്ടിപ്പാണ് അന്നും അരങ്ങേറിയത്.
വിസ തട്ടിപ്പിൽ ഇയാൾക്കൊപ്പം പൊലീസ് പിടികൂടിയ ഇടമൺ സ്വദേശി സൈനുലാബ്ദീൻ, തെന്മല സ്വദേശി ഇമാൻ മൊയ്തീൻ എന്നിവർ അനിൽകുമാറിന്റെ കുതന്ത്രങ്ങളിൽപ്പെട്ടാണ് കേസിൽ കുടുങ്ങിയത്. ലോഡിങ് തൊഴിലാളികളായ ഇവരിൽ സൈനുലാബ്ദീൻ അനിൽകുമാറിന്റെ അമ്മയുടെ പഴയ സുഹൃത്താണ്. ആ വഴിക്കാണ് ഇമാൻ മൊയ്തീനും അനിൽകുമാറുമായി പരിചയം. കുടുംബ സുഹൃത്തുക്കളായ ഇവരുമായുള്ള ചങ്ങാത്തം മുതലെടുത്ത അനിൽ കുമാർ തട്ടിപ്പിന് ഇവരുടെ പേരിലുള്ളബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. പുനലൂർ, കൊട്ടാരക്കര, അമ്പലംകുന്ന് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിൽ ഇവരുടെ പേരും വിലാസവുമുപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച അനിൽകുമാ&്വംിഷ;ർ ഈ അക്കൗണ്ട് നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഓൺലൈൻ ബിസിനസുകളുമായി ബന്ധപ്പെട്ട് കമ്മിഷൻ ഇനത്തിൽ ധാരാളം പണം വരുന്നതിനാൽ തന്റെ അക്കൗണ്ട് വഴി ഇടപാട് നടത്തിയാൽ ആദായ നികുതിയിനത്തിൽ വൻ തുക നൽകേണ്ടിവരുമെന്നും ഇതിനായി അക്കൗണ്ട് ആരംഭിച്ച് സഹായിക്കണമെന്നുമായിരുന്നു അനിൽകുമാർ ഇവരോട് പറഞ്ഞിരുന്നത്.
രജിസ്ട്രേഷൻ ഫീസും മെഡിക്കൽ ഫീസും കഴിച്ചുള്ള ബാക്കി പണം അക്കൗണ്ട് നമ്പരുകളിൽ നിക്ഷേപിക്കാൻ വിസ ഇടപാടുകാരോട് നിർദേശിച്ച അനിൽകുമാർ പണം പിൻവലിക്കാൻ എ.ടി.എം കാർഡുകളും അക്കൗണ്ട് ഉടമകളിൽ നിന്ന് കരസ്ഥമാക്കി. അക്കൗണ്ടുകളിൽ പണം വരുന്നതനുസരിച്ച് പിൻവലിച്ചുകൊണ്ടിരുന്ന അനിൽകുമാർ ഇതിൽനിന്നും രണ്ടായിരമോ മൂവായിരമോ രൂപ വല്ലപ്പോഴും സൈനുലാബ്ദീനും ഇമാൻ മൊയ്തീനും പ്രതിഫലമായി നൽകിയിരുന്നു. വിസതട്ടിപ്പ് കേസിൽ അനിൽകുമാർ പിടിയിലാകുകയും തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് നമ്പരുകൾ പരിശോധിക്കുകയും ചെയ്തതിനെ തുടർന്നാണ് സൈനുലാബ്ദീനും ഇമാൻ മൊയ്തീനും പൊലീസ് പിടിയിലായത്. അപ്പോഴാണ് അനിൽകുമാർ തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് ഇരുവർക്കും ബോദ്ധ്യപ്പെട്ടത്.
തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ അനിൽകുമാർ തലസ്ഥാനത്തെ ആഡംബര ഹോട്ടലുകളിലായിരുന്നു ഊണും ഉറക്കവും. പണം നഷ്ടപ്പെട്ടും വിസ ലഭിക്കാതെയും ഇരകൾ പരക്കം പായുമ്പോഴും തന്നെ ഫോണിൽ വിളിക്കുമ്പോഴും അനിൽകുമാറിന് തെല്ലും കൂസലുണ്ടായില്ല. അവരോട് വിസ ഉടനെത്തുമെന്നായിരുന്നു കൂളായുള്ള മറുപടി. ചിലരോട് എയർപോർട്ടിൽ വരാൻ ഒരു തീയതി പറയുകയും അവിടെ വച്ച് വിസ കൈമാറാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യും. ഇത്തരത്തിൽ യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിലെത്തിയ ചിലരുടെ ഫോൺ കോളുകൾ അനിൽകുമാർ പിടിയിലായശേഷം പൊലീസാണ് അറ്റന്റ് ചെയ്തത്.
രാജീവ് പിള്ള, സൈനുലാബ്ദീൻ, ദേവൻ, മൊയ്തീൻ, കുമാർ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഈ പേരുകളിൽ ഹോട്ടലുകളിൽ മാറിമാറി താമസിച്ചിരുന്ന ഇയാൾ ബിസിനസുകാരനാണെന്നാണ് ഹോട്ടലുകാരോട് പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായവരിൽ പലരെയും അനിൽകുമാർ ഒരുതവണപോലും നേരിട്ട് കണ്ടിട്ടില്ല. അനിൽകുമാർ വിദേശയാത്രയിലാണെന്നാണ് അവിടുത്തെ വനിതാ ജീവനക്കാർ ഇടപാടുകാരെ ധരിപ്പിക്കുക. വിസ വൈകുമ്പോൾ ഉടമയെ കണ്ടേ പറ്റൂവെന്ന് ശഠിക്കുന്നവർക്ക് ജീവനക്കാർ ഇയാളെ ഫോണിൽ കണക്ട് ചെയ്യും. വാചക കസർത്തിലൂടെ ആരെയും വലയിലാക്കുന്ന അനിൽകുമാറിന്റെ വാക്കുകൾ വിശ്വസിച്ച് മടങ്ങിയ പലർക്കും വളരെ വൈകിയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍