രാജീവ് ചന്ദ്രശേഖരനും റൂപെർട്ട് മർഡോക്കും റഹേജയും എങ്ങനെയാണ് ഏഷ്യാനെറ്റ് മുതലാളിമാരാകുന്നത്? ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡും എസിവിയും ഏഷ്യാനെറ്റും തമ്മിലെന്ത് ബന്ധം? ഇന്ന് കാണുന്ന ഏഷ്യാനെറ്റിലെ വകഭേദങ്ങൾ നിങ്ങൾക്ക് അറിയാമോ?
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് എന്നത്. മാദ്ധ്യമരംഗത്ത് ചുവടുവച്ച ഏഷ്യാനെറ്റ് ഇന്ന് വിവരസാങ്കേതിക രംഗത്തെ പ്രമുഖർ എന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ഒറ്റ സ്ഥാപനം എന്ന നിലയിൽ നിന്നും വിവിധ സ്ഥാപങ്ങളായാണ് ഇന്ന് ഏഷ്യാനെറ്റിന്റെ പ്രവർത്തനം. എന്നാൽ, പേരിലും ലോഗോയിലും പരസ്പരം സാമ്യതകൾ പുലർത്തുന്നുണ്ട് ഏഷ്യാനെറ്റ്.
വാർത്താ ചാനൽ ആയാലും വിനോദ ചാനൽ ആയാലും മലയാളത്തിലെ നമ്പർ വണ്ണായി വിലസുന്ന ഏഷ്യാനെറ്റിന്റെ മേധാവികൾ ആരൊക്കെയാണ്? സ്വാഭാവികമായും എല്ലാവരും ചോദിക്കുന്നതാണ് ഈ ചോദ്യം. പലർക്കും ഇതേക്കുറിച്ച് വ്യക്തതയില്ല. ചാനലിന് തുടക്കമിട്ടവർ തന്നെയാണോ ചാനൽ തുടങ്ങിയത്. ഏഷ്യാനെറ്റ് എന്നത് എത്ര കമ്പനിയാണ്.? ആരാണ് യഥാർഥ ഉടമകൾ.? എല്ലാം ഒന്നു തന്നെയാണോ.? ഏഷ്യാനെറ്റ് ചാനൽ.. മൂവീസ്...ന്യൂസ്.. ബ്രോഡ്ബാൻഡ്.. കേബിൾ ടിവി.... എസിവി.... ടെലിഷോപ്പ്... അങ്ങിനെ ഏഷ്യാനെറ്റ് എത്ര തരം... ഏതാണ് യഥാർഥ ഏഷ്യാനെറ്റ്? പരിശോധിക്കാം.
ശശികുമാറിന്റെ പ്രയത്നത്തിൽ ഏഷ്യാനെറ്റ് പിറക്കുന്നു
ഇന്ത്യൻ ദൃശ്യമാദ്ധ്യമ രംഗത്തെ അവഗണിക്കാനാവാത്ത സാന്നിധ്യമായി വളർന്ന വ്യക്തിയാണ് ശശികുമാർ. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹവും പ്രയത്നവുമാണ് ഏഷ്യാനെറ്റ് എന്ന ചാനലിന് അടിത്തറ പാകിയത്. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായാണ് ഏഷ്യാനെറ്റ് രംഗപ്രവേശം ചെയ്തത്.
ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായിരുന്നു ശശികുമാർ. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. ദൂരദർശന്റെ ജന്മഞ്ച്, താനാബാന, മണി മാറ്റേഴ്സ് എന്നീ ജനപ്രിയ പരിപാടികൾ നിർമ്മിച്ചതും ശശികുമാർ ആയിരുന്നു.
ഈ സമയത്താണ് സ്വന്തമായൊരു ചാനൽ എന്ന ചിന്ത അദ്ദേഹത്തിൽ ഉണ്ടാകുന്നത്. പിടിഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്നാൽ, ശശികുമാർ മുന്നോട്ടുവച്ച ചാനൽ എന്ന ആശയം പി.ടി.ഐ അംഗീകരിക്കാതെ വന്നു. ഇതോടെയാണ് അദ്ദേഹം സ്വന്തം നിലയിൽ ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. തുടർന്നാണ് അദ്ദേഹം തന്റെ അമ്മാവൻ കൂടിയായ ഡോ. റജി മേനോനുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തത്.
1991 ൽ രജിസ്റ്റർ ചെയ്ത് 1993 ൽ റെജി മേനോൻ, ശശികുമാർ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു കമ്പനിയായി ഏഷ്യാനെറ്റ്. ആ നാളുകളിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന സാറ്റലൈറ്റ് ചാനലുകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു കേബിൾ ടിവി ശൃംഖലയായിരുന്നു അത്. അന്ന് പരിമിതമായ സൗകര്യങ്ങളോടെയാണ് ചാനൽ പ്രവർത്തിച്ചത്. എന്നാൽ, പിൽക്കാലത്ത് മഹത്തായ പ്രസ്ഥാനമായി മാറുകയായിരുന്നു ഏഷ്യാനെറ്റ്.
കേബിൾ ചാനൽ എന്ന നിലയിൽ നിന്നും ഒരു മലയാളം സാറ്റലൈറ്റ് ചാനൽ തുടങ്ങിക്കൂടാ എന്ന ചിന്ത ഏഷ്യാനെറ്റ് എന്ന ചാനലിനെ യാഥാർഥ്യമാക്കി. അങ്ങിനെ 1993 ആഗസ്റ്റിൽ മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് ഉത്ഘാടനം ചെയ്യപ്പെട്ടു. ഇതിനു ശേഷം ചാനലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പേരും ലോഗോയും ഉപയോഗിക്കാം എന്ന വ്യവസ്ഥയിൽ കേബിൾ ശൃംഖല മുഴുവനായി ബോംബെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റഹേജാ ഗ്രൂപ്പിനു വിൽക്കുകയായിരുന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് കേബിൾ നിലവിൽ വന്നത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് രാമചന്ദ്ര ഗുഹയുടെ ഭാര്യ സുജാത കേശവൻ ആണ്.
റഷ്യൻ ഉപഗ്രഹ സഹായം, മൂന്ന് മണിക്കൂർ സംപ്രേഷണം
ഏഷ്യാനെറ്റ് സാറ്റലേറ്റ് ചാനൽ എന്ന നിലയിലേക്ക് മാറിയത് മലയാളത്തിലെ സുപ്രധാനമായ ചുവടുവെപ്പായിരുന്നു. അന്ന് റഷ്യൻ ഉപഗ്രഹ സഹായമായിരുന്നു ചാനലിനുണ്ടായിരുന്നത്. EKRAM ലേക്ക് അപ്പ് ലിങ്ക് ചെയ്തിരുന്നത് യുഎസ്എസ്ആറിൽ നിന്നുമായിരുന്നു. പിന്നീട് ഫിലിപ്പൈൻസ്, മനില എന്നിവിടങ്ങളിലേക്ക് മാറ്റി. തുടക്കത്തിൽ 3 മണിക്കൂർ മാത്രമായിരുന്നു ചാനലിന്റെ സംപ്രേഷണം. ഇങ്ങനെ സംപ്രേഷണം ആരംഭിച്ചതിനെ ക്രമേണ 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ ഉയർത്തി. 1995 മുതൽ അപ് ലിങ്ക് സിംഗപ്പൂരിലേക്കും 2002ൽ അത് ചെന്നൈയിലേക്കും മാറ്റി. ഇപ്പോൾ കേരളത്തിൽ നിന്നു തന്നെയാണ് ചാനലിന്റെ പ്രവർത്തനങ്ങൾ.
1993ൽ തുടങ്ങിയ ഏഷ്യാനെറ്റിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യ സർക്കാറിതര ചാനലിലെ തത്സമയ വാർത്ത സംപ്രഷണം ചെയ്തത്.1995 സെപ്റ്റംബർ 30ന് ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്നാണ് വൈകുന്നരം 7.30ന് ആദ്യ വാർത്ത തൽസമയം അവതരിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു ന്യൂസ് ഡെസ്കും ബ്യൂറോയും. പിന്നീട് പൂർണ്ണ നിലയിൽ വാർത്താചാനൽ ആയതോടെ ഏഷ്യാനെറ്റ് ന്യൂസ് ലോകത്തെ എല്ലാക്കോണിലും ലഭ്യമായി. ഇപ്പോൾ മലയാളം വാർത്താചാനലിൽ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ്.
ഏഷ്യാനെറ്റ് കേബിൾ ശൃംഖലയുടെ ചുമതലക്കാരായ റഹേജാ ഗ്രൂപ്പ്
മാതൃസ്ഥാപനത്തിൽ നിന്നും 1995 കളിലാണ് റഹേജാ ഗ്രൂപ്പ് പടിപടിയായി ഏഷ്യാനെറ്റ് കേബിൾ ഏറ്റെടുക്കുന്നത്. തുടർന്ന് ഈ രംഗത്ത് വലിയ കുതിപ്പു തന്നെയാണ് കേബിൾ ടിവി രംഗത്ത് ഇവർ നടത്തിയത്. വികസനത്തിലും സാങ്കേതിക മുന്നേറ്റത്തിലും വൻ കുതിപ്പ് നടത്തിയ സ്ഥാപനം കേരളം മുഴുവൻ വ്യാപിച്ചു. തിരുവനന്തപുരത്ത് ഒതുങ്ങി നിന്ന കേബിൾ ശൃംഖലയാണ് കേരളമാകെ വ്യാപിച്ചത്. ഇവരുടെ കീഴിൽ പ്രദേശിക വാർത്തകളെ ലക്ഷ്യം വച്ചാണ് ആദ്യമായി ഒരു കേബിൾ ചാനൽ തുടങ്ങിയത്. എസിവി ചാനൽ ഇതോടെ കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെത്തി.
സ്റ്റാറും രാജീവ് ചന്ദ്രശേഖരനും കടന്നുവരുന്നു
2000 വരെ ചാനലിന്റെ നിയന്ത്രണം റെജി മേനോന്റെയും ശശികുമാറിന്റെയും കൈകളിലായിരുന്നു. എന്നാൽ വിദേശ നിക്ഷേപത്തിന് അനുമതിയായതോടെ ഏഷ്യാനെറ്റിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടേക്ക് വലിയ ആളുകളെത്തി. ഇങ്ങനെ 2000ത്തോടെ ഏഷ്യാനെറ്റിലെ ഷെയറുകൾ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പിൽക്കാലങ്ങളിൽ ഷെയർ കൂടുതലായി ഏറ്റെടുത്തതോടെ റെജി മേനോനും ശശികുമാറും ചാനലിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി. റൂപെർട്ട് മാർഡോക്കിന്റെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വൻ വികസനമാണ് ഏഷ്യാനെറ്റിന്റെ രൂപത്തിലും ഭാവത്തിലും സംഭവിച്ചത്.
വാർത്തകൾക്ക് മാത്രമായി ഏഷ്യാനെറ്റ് ന്യൂസ്
ദൂരദർശനു ശേഷം മലയാളത്തിൽ വാർത്തകൾ സംപ്രേഷണം ചെയ്തു തുടങ്ങിയത് ഏഷ്യാനെറ്റായിരുന്നു. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ന്യൂസ് ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ഈ ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്.
ഏഷ്യാനെറ്റിലെ വാർത്താ വിഭാഗത്തെ അടർത്തിമാറ്റിയാണു ജൂപ്പിറ്റർ മീഡിയ ഗ്രൂപ്പിനു കീഴിൽ 2003ൽ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങുന്നത്. തുടർന്ന് കൂടുൽ ചാനലുകളും പ്രവർത്തനം തുടങ്ങി. 2005ൽ ഏഷ്യാനെറ്റ് പ്ലസ് എന്ന പേരിൽ മറ്റൊരു വിനോദ ചാലും പ്രവർത്തനം തുടങ്ങി. 2012 ൽ ഏഷ്യാനെറ്റ് മൂവിസും, 2015 ൽ ഏഷ്യാനെറ്റ് എച്ച്ഡി ചാനലും തുടങ്ങി. ഇത് കൂടാതെ ചാനൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ചുവടുവച്ചു. ഏഷ്യാനെറ്റ് സുവർണ എന്ന പേരിൽ കന്നഡ ചാനലും ഏഷ്യാനെറ്റ് സിത്താര എന്ന പേരിൽ തെലുങ്ക് ചാനലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഏഷ്യാനെറ്റ് ചാനൽ ഗ്രൂപ്പുകളുടെ ചെയർമാൻ മലയാളി കൂടായിയ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരനാണ്. കെ മാധവനാണ് ചാനലിന്റെ വൈസ് ചെയർമാൻ കം എംഡി.
ബ്രോഡ്ബാൻഡ് രംഗത്തും ശക്തമായ സാന്നിധ്യം
2000ൽ കേബിൾ ടിവിയിൽ നിന്നും ഒരു പടി കൂടെ കടന്ന് ബ്രോഡ്ബാൻഡ് രംഗത്തേക്ക് ചുവടുറപ്പിക്കുന്നു. ഇന്ന് 15 ലക്ഷത്തോളം കേബിൾ ടിവി ഉപഭോക്താക്കളും 2 ലക്ഷത്തോളം ബ്രോഡ്ബാൻഡ് കണക്ഷനുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ സംരംഭം ഇപ്പോൾ. ഇന്നിപ്പോൾ തെലുങ്കാന പോണ്ടിച്ചേരി മംഗലാപുരം തമിഴ്നാട് എന്നിവിടങ്ങളിൽ സേവനങ്ങൾ ആരംഭിച്ച് തെക്കെ ഇന്ത്യയിലാകെ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് ഏഷ്യാനെറ്റ് കേബിൾ.
ഇതിനിടെ സേവന കാര്യങ്ങളിൽ വൈവിദ്ധ്യ വൽകരണവും കമ്പനി നടപ്പാക്കിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻഡ് എസിവി കേബിൾ വിഷൻ, ഏഷ്യാനെറ്റ് മൊബൈൽ ടിവി, ഏഷ്യാനെറ്റ് ടെലിഷോപ്പ് എന്നിവയും പ്രവർത്തിക്കുന്നു. ഇത് കൂടാതെ ഏഷ്യാനെറ്റ് ഐ എന്ന പേരിൽ സെക്യൂരിറ്റി സിസ്റ്റവും റഹോജ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ വ്യത്യസ്ത കമ്പനികളായാണു പ്രവർത്തിക്കുന്നതെങ്കിലും ഏഷ്യാനെറ്റ് ലോഗോയിൽ മിക്കതിനും സാമ്യതകൾ തുടർന്നു പോരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്