പി കെ സുധീറിന്റെ മുൻ ബിസിനസ് പങ്കാളിയും ബന്ധുവുമായ രാജേഷ് നമ്പ്യാർ സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദ്; സുധീറിനൊപ്പം പ്രവർത്തിച്ചപ്പോൾ തട്ടിപ്പിന്റെ പേരിൽ പഴികേട്ട രാജേഷിനെതിരെ കോടികളുടെ ആരോപണം; മാണിയെ ചാക്കിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി; വിമുക്ത ഭടനെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശ്രീമതി ടീച്ചറുടെ മകൻ പി. കെ. സുധീറിന്റെ മുൻ പാർട്ടണർ നിരവധി പണം തട്ടിപ്പ് കേസുകളിലെ പ്രതി. കണ്ണൂർ തളിപ്പറമ്പ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന രാജേഷ് നമ്പ്യാരാണ് സുധീറിന്റെ മുൻ പങ്കാളി. രാജേഷിന്റെ ഈ സീറ്റ് പേയ്മെന്റ് സീറ്റാണെന്നു കോൺഗ്രസുകാർ തന്നെ ആരോപണം ഉയർത്തിയിരുന്നു. മാണിയെ ചാക്കിട്ടാണ് രാജേഷ് സീറ്റു സംഘടിപ്പിച്ചത് എന്നായിരുന്നു ആരോപണം.
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്മെന്റ് സ്ഥാപനമാണ് നേരത്തെ സുധീറും രാജേഷും ചേർന്ന് നടത്തിയത്. പിന്നീട് രാജേഷ് നമ്പ്യാർ ഈ സ്ഥാപണം വിടുകയായിയായിരുന്നു. ഈ സ്ഥാപനം തട്ടിപ്പ് നടത്തിയതായി കാണിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ബാങ്ക് ഓഫീസേഴ്സ് റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്റർ എന്ന സ്ഥാപനം ആരംഭിച്ച് അതിന്റെ ഫ്രാഞ്ചൈസിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിച്ചകേസിലെ പ്രതിയാണ് രാജേഷ് നമ്പ്യാർ. 140 ഓളം പേരിൽ നിന്നും 5 മുതൽ 10 ലക്ഷം രൂപവരെ ഫ്രാഞ്ചൈസിയിലേക്ക് ആവശ്യമായ കുട്ടികളെ തങ്ങൾ തന്നെ നൽകാമെന്നു പറഞ്ഞ് തുക തട്ടിയെടുക്കുകയായിരുന്നു.
ഇത്തരത്തിൽ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനും തിരുവനന്തപുരം തൈക്കാട് സ്വദേശിയുമായ കെ.രാമചന്ദ്രൻ നായരിൽ നിന്നും ലക്ഷങ്ങൾ തട്ടിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് . രാമചന്ദ്രൻ നായരിൽ നിന്നും അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും രാമചന്ദ്രൻനായരെ കൊണ്ട് കെട്ടിടം വാടകയ്ക്ക് എടുപ്പിച്ച് മോടിപിടിപ്പിച്ച് പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ 2013 ഓഗസ്റ്റ് 23 ന് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തെ തുടർന്ന് കോടതിയാണ് രാജേഷ് നമ്പ്യാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
ഇതേത്തുടർന്ന് 2013 ഓഗസ്റ്റ് 6 ന് മ്യൂസിയം പൊലീസാണ് നാഷണൽ കൗൺസിൽ ഫോർ എംപവറിങ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ചെയർമാനായ രാജേഷ് നമ്പ്യാരെ ഒന്നാം പ്രതിയാക്കിയും ഡയറക്ടർമാരായ സന്തോഷ്, കെ.പി. ലക്ഷ്മൺ, ജോൺസൺ എന്നിവരെ രണ്ട് മുതൽ നാലുവരെ പ്രതികളാക്കിയും കേസെടുത്തത്.
അക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ അടുത്തബന്ധുവെന്ന് പരിചയപ്പെടുത്തി തന്നെയാണ് രാജേഷ് നമ്പ്യാർ പണം തട്ടിപ്പ് നടത്തിയിരുന്നത്. ഹർജിക്കാരൻ കോടതിയിൽ നൽകിയ പരാതിയിലും ഇവർ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശ്രീമതിയുടെ മകനുമായി രാജേഷ് നമ്പ്യാർക്ക് അടുത്ത ഇടപാടുകൾ ഉണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. ബാങ്ക് റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്താൽ 300 കുട്ടികളുടെ അഡ്മിഷൻ തങ്ങൾ തന്നെ ശരിയാക്കി തരാമെന്നും പുറത്തുനിന്നും മികച്ച അദ്ധ്യാപകരുടെ സേവനം തരപ്പെടുത്തിക്കൊടുക്കാമെന്നും കരാറിൽ പറഞ്ഞാണ് രാജേഷും കൂട്ടരും ലക്ഷങ്ങൾ പിരിച്ചത്. വഞ്ചനാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് രാജേഷ് നമ്പ്യാർക്കും കൂട്ടുപ്രതികൾക്കുമെതിരെ എഫ്ഐആറിൽ ചുമത്തിയത്.
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു തളിപ്പറമ്പിലെ രാജേഷ് നമ്പ്യാർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നു വിമുക്തഭടന്റെ പരാതിയും ഉയർന്നിരുന്നു. . നാമനിർദ്ദേശപത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ കോടികളുടെ ആസ്തി കാട്ടിയ രാജേഷ് നമ്പ്യാർ, താൻ പണം മടക്കിച്ചോദിച്ചപ്പോൾ കൈമലർത്തിയെന്നും പരാതിക്കാരനായ കെ.കരുണാകരൻ ആരോപിച്ചിരുന്നു.
താൻ നൽകിയതു വ്യാജസത്യവാങ്മൂലമാണെന്നും മകൾക്കു നല്ല കല്യാണാലോചന വരാനായി സമ്പത്ത് പെരുപ്പിച്ചു കാട്ടിയതാണെന്നും പറയുന്ന സ്ഥാനാർത്ഥിയുടെ ഫോൺ സംഭാഷണം കരുണാകരൻ പുറത്തുവിട്ടു. രാജേഷിന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം ആരോപിച്ചു.
രാജേഷ് നമ്പ്യാരും താനും ഒന്നിച്ചാണു പട്ടാളജീവിതം ആരംഭിച്ചത്. 1999-ൽ രാജേഷ് സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം നമ്പ്യാർ മഹാസഭ രൂപീകരിച്ച് പൊതുപ്രവർത്തനവും മറ്റു ബിസിനസുകളും നടത്തുന്നതിനിടെയാണു 2012-ൽ തന്നെ സമീപിച്ചത്.
ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ കൈവശപ്പെടുത്തി. സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം കാര്യമായ തൊഴിലൊന്നുമില്ലാത്ത തന്റെ ആയുഷ്കാലസമ്പാദ്യവും ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും സ്വർണാഭരണങ്ങൾ വിറ്റ തുകയും ബാങ്ക് വായ്പയുമാണു രാജേഷിനു നൽകിയത്. പണം നൽകിയതിനു രേഖകകളുമുണ്ടെന്നും കരുണാകരൻ പറഞ്ഞു. എന്നാൽ പണം കൈപ്പറ്റിയശേഷം ബിസിനസിൽ പങ്കാളിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല.
വഞ്ചന ബോധ്യപ്പെട്ടതോടെ 2014 ഏപ്രിലിൽ രാജേഷിനെതിരേ കേസ് കൊടുത്തു. പിന്നീട് കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് അനുഭാവിയായ താനും ഭാര്യയും ബന്ധുക്കളും ചേർന്ന് കെ. സുധാകരനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ രാജേഷുമായി ദീർഘനേരം ചർച്ചനടത്തി. ചർച്ചയ്ക്കൊടുവിൽ രാജേഷിന്റെ വഞ്ചന സുധാകരനു ബോധ്യപ്പെട്ടു. അദ്ദേഹം രാജേഷിനോടു പണം തിരികെനൽകാൻ നിർദ്ദേശിച്ചു. ആറുമാസം കാലാവധിയാണു രാജേഷ് ചോദിച്ചത്. വാക്കു പാലിക്കാത്തതിനേത്തുടർന്നു വീണ്ടും സുധാകരനെ ബന്ധപ്പെട്ടപ്പോൾ, വാക്കല്ലേ, അന്താരാഷ്ട്ര കരാറൊന്നുമല്ലല്ലോ എന്നായിരുന്നു പ്രതികരണം. രാജേഷ് നമ്പ്യാരെ പിണക്കി, നിങ്ങൾക്ക് ഉപകാരം ചെയ്താൽ എനിക്കെന്താണു ലാഭമെന്നു സുധാകരൻ ചോദിച്ചതായും കരുണാകരൻ പറഞ്ഞു.
നാഷണൽ കൗൺസിൽ ഫോർ എംപവറിങ് ഇന്ത്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ കേരളത്തിനകത്തും പുറത്തും നിന്നായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും രാജേഷ് നമ്പ്യാർ നടത്തിയതായി സൂചനയുണ്ട് . നിരവധി സംരംഭകരാണ് എൻസിഇഎ എന്ന വ്യാജ സ്ഥാപനത്തിലേക്ക് നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപവരെ ഫ്രാഞ്ചൈസി ഫീസായി ഇവരിൽ നിന്ന് ഈടാക്കിയിരുന്നു.
പെട്ടെന്നൊരു ദിവസം തിരുവനന്തപുരം വഴുതക്കാട്ടുള്ള ഓഫീസ് അടച്ചുപൂട്ടി രാജേഷ് മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളുടെ തട്ടിപ്പിനിരയായ മുപ്പതോളം പേർ ചേർന്ന് എൻസിഇഐ ബിസിനസ് അസോസിയേറ്റ്സ് ഫോറം എന്ന പേരിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുകയും ചെയ്തു എന്നാൽ പരാതിയുടെ ആദ്യഘട്ടം മുതൽ തന്നെ ഇത് മുക്കുവാനായിരുന്നു അധികൃതരുടെ ശ്രമം. തുടർന്ന് ഇവർ വാർത്താസമ്മേളനം വിളിച്ച് കൂട്ടുകുയും മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. രാജേഷാകട്ടെ കേന്ദ്രസർക്കാരിന്റെ ഗ്രാമവികസനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് ലെവൽ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ അംഗവും ആയിരുന്നു. കേരളത്തിലെ ഇരുപതോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടായിട്ടുണ്ടെങ്കിലും പല കേസുകളും ഒത്തുതീർപ്പാക്കുകയായിരുന്നു.
വമ്പന്മാരുടെ ഇടപെടൽ തന്നെയാണ് ഇതിന് കാരണം. പത്തനംതിട്ട, പാലാരിവട്ടം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുള്ള കേസിൽ ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ വളരെ ഉത്സാഹപൂർവം മുന്നോട്ട് പോയെങ്കിലും ഇടപെടലുകൾ ഇവരെ തടസപ്പെടുത്തി. ഇപ്പോൾ ശ്രീമതി ടീച്ചറുടെ മകന്റെ വിവാദനിയമനം ചർച്ചയായതോടെ പഴയ ബിസിനസ് ബന്ധുവിനെക്കുറിച്ചുള്ള വിവരങ്ങളും വർത്തയാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍