റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയാറാം ഭാഗം
ജീ മലയിൽ
ലൈംഗികവികാരമെന്നത് ഉഗ്രവിഷമുള്ള സർപ്പത്തേക്കാൾ ഭീകരമാണ്. വികാരത്താൽ സിരകൾ സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം ഉടലെടുക്കും. എന്തിനെയും ജീവനോടെ വിഴുങ്ങാനുള്ള ആവേശം ഉദിച്ചുയരും. എങ്ങനെയും തന്റെ ഉള്ളിൽ നിറയുന്ന വിഷം പുറന്തള്ളാൻ വിമ്മിഷ്ടം കാണിക്കും.
വികാരം കൊണ്ടു വീർപ്പു മുട്ടുന്നപുരുഷനായാലും സ്ത്രീയായാലും ആ നിമിഷങ്ങളിൽ ആരെ കിട്ടിയാലും മുഴുവനെ വിഴുങ്ങിക്കളയാനും ഒരുങ്ങും. ആ നിമിഷങ്ങളിൽ ജാതിയും മതവും ബന്ധവും പണവും പ്രതാപവും വർഗ്ഗവും വംശവും ഒന്നും പ്രശ്നമാകില്ല. വികാരം കൊണ്ടു വീർപ്പു മുട്ടുന്ന മനുഷ്യൻ നാറുന്നവരുമായും കിടക്ക പങ്കിടും. മൃഗങ്ങളെയും പക്ഷികളെയും പോലും വെറുതെ വിട്ടെന്നു വരില്ല. സ്വവർഗ്ഗത്തെ കിട്ടിയാലും അതിന് ഒരുമ്പെടും. എന്തും, ഏതും ആ നിമിഷങ്ങളിൽ സുന്ദരമാകും. സൗരഭ്യ പൂരിതമാകും.
ആ വിജൃംഭിത നിമിഷങ്ങളിൽ ഏദൻ തോട്ടത്തിൽ വച്ചു മനുഷ്യനെ വഞ്ചിച്ച പാമ്പിനെക്കാളും കൂടുതലായി മനുഷ്യൻ മനുഷ്യനെ വഞ്ചിക്കാൻ തയ്യാറാകും. അതിനു വേണ്ടി ചിരിച്ചു മയക്കും.പറഞ്ഞു പ്രലോഭിപ്പിക്കും.
പ്രാർത്ഥനപ്പക്കിയെപ്പോലെ വേണ്ടി വന്നാൽ ഇണയുടെ ശിരസ്സു ഭക്ഷിച്ചുകൊണ്ട് ആ മൃതശരീരത്തിൽ കയറിക്കിടന്നും രസിക്കും.
ലൂയിയും വികാരം അടക്കാൻ കഴിവില്ലാത്തവനായിത്തീർന്നു. വികാരം സട കുടഞ്ഞെഴുന്നേറ്റാൽലൂയിയുടെ മുഖം തികച്ചും ശൃംഗാരമയമാകും. ആ മുഖം തെളിഞ്ഞു വികസിക്കും. മനസ്സിൽ തിളച്ചു വിങ്ങുന്ന വിഷം ഒഴുക്കിക്കളയാതെ പിന്നെ ഉറങ്ങാൻ സാധിക്കില്ല എന്നഅവസ്ഥയിലാകും. ശരീരം മുഴുവൻ വിമ്മിഷ്ടമനുഭവപ്പെടും.
എന്നും ഒരു പ്രാവശ്യമെങ്കിലും രസിക്കാൻ ലൂയിക്ക് ഒരു ശരീരം നിർബന്ധമായും വേണം. അതു അയാളുടെ ശരീരത്തിന് അത്യന്താപേക്ഷിതവുമായി ഭവിച്ചു. അതിനുള്ള അവസരം കിട്ടിയില്ലെങ്കിൽ ലൂയി ആളാകെ മാറും. താൻ അറിയാതെ തന്നെ.
ലൂയിഅന്ന് ആ അവസ്ഥയിൽ അക്ഷമനായി ഹോസ്റ്റലിൽ വന്നു. മനസ്സു വിഷം നിറഞ്ഞു കഴിഞ്ഞിരുന്നു. അങ്ങനെയായാൽ എന്തെല്ലാം കാട്ടിക്കൂട്ടുമെന്നു ലൂയിക്കു തന്നെ നിശ്ചയമില്ലായിരുന്നു.
രണ്ടു മാസമായി ലൂയിയുടെ സ്ഥിരവാസം എൻകോസിലായിരുന്നു. ഹോസ്റ്റലിലെ തന്റെ മുറി വല്ലപ്പോഴും വന്നു തുറന്നാലായി എന്നു മാത്രം. ചില ആഴ്ചകളിൽ അതും നടന്നില്ലെന്നു വരും.
എൻകോസായിരുന്നു ലൂയിയുടെ അപ്പോഴത്തെ സ്വർഗ്ഗം. അവിടെ വച്ചു കഞ്ചാവും തണ്ണിയും ലൂയി മുടങ്ങാതെ അനുഭവിച്ചു തൃപ്തി നേടിക്കൊണ്ടിരുന്നു. ലൂയിയുടെ ചിന്ത തന്നെ മാറിക്കഴിഞ്ഞിരുന്നു.
വെള്ളത്തിൽ വീണുമരിച്ച മത്തായിയെപ്പോലെലൂയിക്കുംസുഖിക്കണം,എങ്ങനെയും സുഖിക്കണം എന്ന ചിന്തയായി. മരിച്ചാൽ പിന്നെ സുഖിക്കാൻ പറ്റുമോ? മരണം ഏതു നിമിഷവും ഉണ്ടാകാം. നിനച്ചിരിക്കാതെ മരിക്കേണ്ടി വന്നാൽ പോലും ജീവിതത്തിൽ സുഖിക്കാൻ പറ്റാതെ പോയല്ലോ എന്ന വിഷമം ഉണ്ടാകാൻ പാടില്ല എന്നയാളുംആഗ്രഹിച്ചു. ആഗ്രഹസാഫല്യത്തിനു വേണ്ടി എന്തു വില കൊടുക്കാനും തയ്യാറായി, ലൂയി.
ഹോസ്റ്റലിൽ എത്തിയപ്പോൾ പ്രദീപ് അതിന്റെ മുമ്പിൽ നില്ക്കുന്നു. പ്രദീപിനെ കണ്ടപ്പോൾ ലൂയിക്കു സന്തോഷം തോന്നി. പ്രദീപിന്റെ മുഖത്തേക്കു നോക്കി ലൂയി ഹൃദ്യമായി ചിരിച്ചു. പ്രദീപും ചിരിച്ചു.
ലൂയി പ്രദീപിന്റെ അടുത്തു ചെന്നുചോദിച്ചു.''താനെന്താ ഇവിടെ ഒറ്റയ്ക്ക് നില്ക്കുന്നെ?'
' വെറുതെ നില്ക്കുവാ.'
' ഇന്ന് വിനോദിനെ കണ്ടില്ലെ?'
താൻവിനോദുമായി ഹൃദയം തുറന്നു സംസാരിച്ചിട്ട് എത്ര ദിനങ്ങളായി. അതിനാൽ ആ ചോദ്യത്തിനു പ്രദീപ് മറുപടി ഒന്നും പറഞ്ഞില്ല.
ലൂയി വീണ്ടും ചിരിച്ചു. ശൃംഗാര രസം കലർന്ന ചിരി.പ്രദീപ് ചിരിച്ചില്ല. ചിരിക്കണമെന്നു തോന്നിയില്ല.
ശരീരത്തിലൂടെ എന്തോ ഇഴഞ്ഞു തുടങ്ങിയതായി ലൂയിക്കു തോന്നി.
മനസ്സാകെ ചൂടു പിടിച്ചു തുടങ്ങി.
' താൻ വരുന്നോ നടക്കാൻ?'
' എങ്ങോട്ടാ?'
' വെറുതെ കോളേജ് ജംഗ്ഷൻ വരെ.'
' ഇപ്പോൾ സമയം ആറു മണി കഴിഞ്ഞു. ഇനിയും നടക്കാൻ വന്നാൽ ഇരുട്ടി പോകും.?'
'ഇരുട്ടിയാൽ വല്ലവരും വന്നു തിന്നു കളയുമോ?'ലൂയികുണുങ്ങിച്ചിരിച്ചു.
'വാടോ, ഇരുട്ടിക്കഴിഞ്ഞാൽ തിരിച്ചു കൊണ്ടു വിടാം.'
പ്രദീപ് ചിന്തിച്ചു. 'ലൂയി കോളേജിലെ നമ്പർ വൺ വില്ലൻ ആണ്.നല്ല ധൈര്യവും എന്തിനും കഴിവുമുള്ളവൻ. എല്ലാവരും അറിയുന്നവൻ. അദ്ധ്യാപകർ പോലും ലൂയിയെഭയക്കുന്നു. ലൂയിയെ കൂട്ടിനു കിട്ടിയാൽ നല്ലതു തന്നെ. അടുത്ത വർഷവും ലൂയി ഇവിടെ കാണും. ഇപ്പോഴേ സൗഹൃദ ബന്ധം സ്ഥാപിച്ചാൽ അടുത്ത കൊല്ലം ലൂയിയുടെ എല്ലാ സഹായങ്ങളും ലഭിക്കും.'
'കോളേജ് ജംഗ്ഷൻ വരെ വന്നാൽ മതിയല്ലോ? എനിക്കാണേൽ ഒത്തിരി പഠിക്കാനുമുണ്ട്.'
'പഠിക്കാനാണോ വെഷമം. ദിവസങ്ങൾ ഇനിയും ലാവിഷ് അല്ലേ?'
'ഒരു വിഷയമാ ഇത്ര ദിവസമായിട്ടു തീർന്നത്. ഇനിയും ഒരു മാസമേയുള്ളു താനും.'
പ്രദീപ് ലൂയിയോടൊപ്പം നടന്നു.
'അധികമൊന്നുംപഠിക്കണ്ടാടോ പ്രദീപേ. ഞാനാണേൽ ഒന്നും പഠിക്കാതെ ഇത്രേം കൊല്ലം ജയിച്ചു. പിന്നെ കൂടുതൽ പഠിച്ചാൽ അതും ശല്യമായിത്തീരും. അതുകൊണ്ട്കുറച്ചൊക്കെ പഠിച്ചാൽ മതി.'
ലൂയിഹൃദ്യമായിചിരിച്ചു.പ്രദീപും ഹൃദ്യമായിചിരിച്ചു.
ലൂയിയുടെ പെരുമാറ്റവും സംസാരവും പ്രദീപിനിഷ്ടപ്പെട്ടു. ലൂയി തന്നോടു ഇത്ര മമത കാട്ടുന്നതെന്തിനെന്ന് അവൻ അത്ഭുതപ്പെടുക പോലും ചെയ്തു.
'ഇതൊക്കപ്പറഞ്ഞാലും ഞാനൊരു കാര്യം ചോദിക്കട്ടെ?സത്യം പറയണം.' ലൂയി പ്രദീപിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു.
പ്രദീപ്ലൂയിയുടെ ചോദ്യം പ്രതീക്ഷിച്ചു മെല്ലെ നടന്നു.
'താനും ആ വിനോദും തമ്മിലുള്ള അടുപ്പത്തന്റെ രഹസ്യമെന്താ?'
'എന്തു രഹസ്യമാ? ഞങ്ങൾ കൂട്ടുകാരാ.'
പ്രദീപ് പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്കി.
'അത്രേയുള്ളോ?' ലൂയി കുലുങ്ങിച്ചിരിച്ചു.
പ്രദീപ് ചോദിച്ചു. 'പിന്നെന്താ?'
'ഊഹും.'
കോളേജ് ജംഗ്ഷനിലെത്തിയപ്പോൾ ലൂയി പറഞ്ഞു.'നില്ലെ. ഒരു പായ്ക്കറ്റ് സിഗററ്റു വാങ്ങി വരട്ടെ.'
പ്രദീപ് റോഡിൽ നിന്നു. ലൂയി ഒരു പായ്ക്കറ്റ് ചാർമിനാർ വാങ്ങി വന്നു. ഒരു സിഗററ്റെടുത്തു തീ കൊളുത്തിയിട്ട് പായ്ക്കറ്റ് പ്രദീപിനും നീട്ടി. പ്രദീപ് ആദ്യം നിരസിച്ചു.
ലൂയി നിർബന്ധിച്ചുകൊണ്ടു പറഞ്ഞു.'ഒരു സിഗററ്റെടുത്തു വലിയെടോ. ചത്തു പോകയും ഒന്നുമില്ല.'
'വേണ്ടാ ലൂയി.'
'താൻ വലിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടല്ലോ. പിന്നെന്താ ഇപ്പം?ഇതാഒന്നെട്.'
പ്രദീപ് ഒരു സിഗററ്റെടുത്തു തീ കൊളുത്തി.
ലൂയി പറഞ്ഞു. 'താൻ വാ. ലോഡ്ജിൽ വരെ പോയിട്ടു തിരിച്ചു പോവാം.'
'ഞാൻ വര്ണില്ല.'
'വന്നേ.'
ലൂയി പ്രദീപിന്റെ കൈക്കു പിടിച്ചു വലിച്ചു.
ആരും ഒന്നും സംസാരിക്കാതെ അവർ എൻകോസിൽ നടന്നെത്തി.
അപ്പോൾ ലൂയിയുടെ ചിന്ത മുഴുവൻ തന്റെ പെട്ടിയിൽ ഇരിക്കുന്നഹാഫ് ബോട്ടിൽ റമ്മിനെപ്പറ്റിയായിരുന്നു.
പ്രദീപ് വലിച്ചു തീരാറായ സിഗററ്റ്ദൂരേക്കെറിഞ്ഞു.അതു വാടിക്കരിഞ്ഞ പുല്ലുകൾക്കിടയിൽ ചെന്നു വീണു കെട്ടടങ്ങി.ലൂയി തന്റെ കരങ്ങൾ കൂട്ടിത്തിരുമ്മി.
മുറി തുറന്നകത്തു കയറിയിട്ട്ലൂയി ലൈറ്റു തെളിച്ചു. പ്രദീപും ലൂയിയെ അനുഗമിച്ചു മുറിക്കുള്ളിൽ കയറി.
പ്രദീപ് ചോദിച്ചു. ' ഇവിടെ ആരുമില്ലെന്നു തോന്നുന്നല്ലോ? '
'എല്ലാം വീട്ടിൽ പോയിരിക്കുവാ. മാസാവസാനം ആയില്ലേ.കാശു വാങ്ങിക്കൊണ്ടു വരാൻ.നാളെ വരും. എന്താ പേടിയുണ്ടോ? '
'ഓ, വെറുതെ ചോദിച്ചതാ. '
ലൂയി പെട്ടി തുറന്നു റം കുപ്പി എടുത്തു മേശപ്പുറത്തു വച്ചു. അടുത്ത മുറി തുറന്ന് അവിടെ നിന്നുംരണ്ടു ഗ്ലാസ്സ് കൊണ്ടുവന്നു. കൂജയിൽ നിന്നും വെള്ളം ഒരു കോപ്പയിലൊഴിച്ചു മേശപ്പുറത്തു വച്ചു.
പ്രദീപ് ആ പ്രവൃത്തികൾ കണ്ടു മിഴിച്ചിരുന്നു.
'കുടിക്കാൻ പറഞ്ഞാൽ കുടിക്കണോ?കുടിച്ചാൽ ഇന്നത്തെ ദിവസം പോകും.'
ലൂയി ചോദിച്ചു. ' ഇത്തിരി അടിക്കുന്നോ?'
ഉത്തരം പ്രതീക്ഷിക്കാത്തവനെപ്പോലെ ലൂയി രണ്ടു ഗ്ലാസ്സുകളിലും മദ്യം പകർന്നു. വെള്ളവും ഒഴിച്ചു. പ്രദീപിന്റെ ഗ്ലാസ്സിൽ വെള്ളം കുറച്ചേ ഒഴിച്ചുള്ളു.
പ്രദീപ് പറഞ്ഞു. ' കുടിക്കുന്നതിൽ വിരോധം ഇല്ല. പക്ഷേ ഇന്ന് എനിക്കു വേണ്ട.'
' ഊം...'
'എനിക്കാണേൽ ഒത്തിരി പഠിക്കാനുണ്ട്. അതു കൊണ്ടാ. അല്ലാതെ കുടിക്കാൻ വിരോധം ഉണ്ടായിട്ടല്ല.'
'ഇത്തിരി കഴിക്കൂന്നേ.എപ്പോഴും പഠിത്തം, പഠിത്തമെന്നു പറഞ്ഞിരുന്നാൽ ഭ്രാന്തു പിടിക്കും.'
മദ്യം പകർന്നഒരു ഗ്ലാസ്സ് ലൂയി എടുത്തു നീട്ടി. പ്രദീപ് മടിച്ചു മടിച്ചാണെങ്കിലും അതു വാങ്ങി. ലൂയിയും തന്റെ ഗ്ലാസ്സുയർത്തിപ്പിടിച്ചു.
' ചിയേഴ്സ് ഫോർ യുവർ ഹെൽത്്.' ലൂയി ഉരുവിട്ടു. അപ്പോൾഒരു കോടിയ ചിരി ചുണ്ടിൽ തെളിഞ്ഞു.
' ചിയേഴ്സ്.' പ്രദീപും ഉരുവിട്ടു.
ലൂയി അതു മുഴുവൻ ഒറ്റവലിക്കു കുടിച്ചുതീർത്തു.ഉള്ളിൽ നിന്നും കുറച്ചു വായു പുറത്തേക്കൂതി വിട്ടു. പ്രദീപും ഒറ്റയടിക്ക് അതു മുഴുവൻ അകത്താക്കി. ലൂയി ഒരു സിഗററ്റ് പ്രദീപിനു കൊടുത്തു. അവൻ അതു വാങ്ങി കത്തിച്ചു. ലൂയിയും ഒന്നെടുത്തു കത്തിച്ചു. പുകച്ചുരുളുകൾ തലയ്ക്കുള്ളിൽ കറങ്ങിത്തിരിഞ്ഞു. മദ്യത്തിന്റെ ലഹരി സിരകളിൽ കൂടി ഒഴുകി നടന്നു.
'തന്നോട് ഒരു കാര്യം ചോദിക്കാൻ പോവാ.' ലൂയി വീണ്ടും മദ്യം ഗ്ലാസ്സുകളിലേക്കു പകർന്നുകൊണ്ടു ചിരിച്ചു. 'സത്യം പറയണം.'
ലൂയി പ്രദീപിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
പ്രദീപിന്റെ മസ്തിഷ്കത്തിൽ മദ്യം കടന്നിരുന്നു. തലയ്ക്കു കറക്കം തുടങ്ങിയിരുന്നു. ആകപ്പാടെ ഒരു മന്ദത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
' എന്തുവാണേലും സത്യം പറയാം. ചോദിച്ചോ.'
'താനും ആ വിനോദും തമ്മിൽ വല്യ ഏതാണ്ടൊക്കെയാണെന്നെല്ലാ പൊതുജനം പറയുന്നത്. പിരിയാത്ത ജോഡിയായിപ്പോയെന്നോ മറ്റോ.... അതിന്റെ പൊരുളെന്താ?'
ലൂയി ചിരിച്ചു.
പ്രദീപ് മൊഴിഞ്ഞു.'നേരത്തെ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞില്ലെ. കൂട്ടുകാരാന്നേ ഉള്ളൂന്നേ.ഇപ്പോഴാന്നേൽ വല്യ മിണ്ടാട്ടോം ഇല്ല. '
' ഊം.. എന്തു പറ്റി. പിണങ്ങിയോ? '
' പിണങ്ങിയൊന്നുമില്ല. '
'താൻ കേട്ടിട്ടുണ്ടോകനകം മൂലവും കാമിനി മൂലവും.... ഓ, ഇവിടെ അങ്ങനല്ല.കനകം മൂലവും കാമം മൂലവും ആണ് ദുഃഖം മനുഷ്യർക്ക്എന്ന്?ഇവയിലേതാണ് നിങ്ങളു തമ്മിലുള്ള പിണക്കത്തിനാധാരം?'ലൂയി കുലുങ്ങിച്ചിരിച്ചുകൊണ്ടു ചോദിച്ചു.
' പിണക്കമൊന്നുമില്ലെന്നെ. പഴയപോലെ വലിയ മിണ്ടാട്ടമൊന്നും ഇല്ലെന്നു മാത്രം.''
''അതൊക്കെ പോട്ടെ. താനും അയാളും തമ്മിലുള്ള അടുപ്പത്തിന്റെ രഹസ്യമെന്താരുന്നു?വല്ല ....' എന്തോ പറയാൻ മുതിർന്ന ലൂയി പെട്ടെന്നു നിർത്തി.
ലൂയിയുടെ മുഖം ചുവന്നു തുടുത്തു. ശരീരമാകെ ഒരുതരം വിമ്മിഷ്ടം. ലൂയി പെട്ടെന്ന് മദ്യം എടുത്തു കുടിച്ചു. മറ്റേ ഗ്ലാസ്സ് എടുത്തു പ്രദീപിനും നീട്ടി. അവനും അതു വാങ്ങിക്കുടിച്ചു.
പ്രദീപിന്റെ കണ്ണുകൾ കലങ്ങി. തലയ്ക്കകം മുഴവൻ പെരുപ്പ്. ശരീരം മുഴുവൻ വല്ലാത്ത മരവിപ്പ്. ചർമ്മത്തിനു നല്ല കനം. മുമ്പിലുള്ളവയെല്ലാം മെല്ലെ മെല്ലെ കറങ്ങുന്ന പ്രതീതി.
' എനിക്കറിയാമെടോ.''
അതു കേട്ട്പ്രദീപ് ചിരിക്കാൻ ശ്രമിച്ചു. ചുണ്ടുകൾക്കു വല്ലാത്ത കട്ടി. എന്തോ ഭാരം ചുണ്ടുകളിൽ വന്നു നില്ക്കുന്നതു പോലെ തോന്നി.
' എന്ത്? '
'സത്യം പറയെടോ. എന്നോടു പറഞ്ഞാൽ ഞാൻ ആരോടും പറയില്ല. സത്യമങ്ങു പറ. '
ലൂയിയുടെ സംസാരം കേട്ടപ്പോൾചൂളിപ്പോയെങ്കിലുംപ്രദീപ്ധൈര്യം സംഭരിച്ചു. മനസ്സിനെയും ലഹരി കീഴടക്കിയിരുന്നതിനാൽ പ്രദീപ് വാചാലനാവാൻ തുടങ്ങി.
' അങ്ങനെയൊന്നുമില്ല. പിന്നെ സത്യം പറയാമല്ലോ. ഒരു പ്രാവശ്യം കെട്ടിപ്പിടിച്ചു കിടന്നിട്ടുണ്ട്. '
' അങ്ങനെ വരട്ടെ കാര്യം. ' ഉത്തരം കേട്ടു ലൂയി ആഹ്ലാദചിത്തനായി.
' താനാണോ കെട്ടിപ്പിടിച്ചെ, അതോ? '
''ഞാനാ കെട്ടിപ്പിടിച്ചേ..... എന്താ ചോദിച്ചെ?'
' അപ്പോൾ തന്നെ ഏ... ഏ...?'
' മ്ച്....' പ്രദീപ് നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടു ശബ്ദിച്ചു.
' ഒരു പ്രാവശ്യം?'
' ഊം..'
' എന്നാരുന്നു?'
' ലൂയി ഓർക്കുന്നുണ്ടോ? ഹോസ്റ്റലിൽ ഒരു പ്രേതം കയറിയ ദിവസം.അന്ന് ഞാൻ അവന്റെ കൂടെ കെടക്കുവാരുന്നു, നിങ്ങൾ അസ്ഥികൂടോമായി അവിടെ വന്നപ്പോൾ.'
' അങ്ങനെ വരട്ടെ. അന്നേ ഞങ്ങൾ കണ്ടതാണ്, അയാളുടെ കിടക്കയിൽ ഒരുത്തൻ കൂടി കിടക്കുന്നത്. ആരാന്ന് മനസ്സിലായില്ല. ആ....'' എന്തോ ഓർത്തിട്ടു ലൂയി വീണ്ടും ചോദിച്ചു. ' അയാൾ തിരിച്ചു കെട്ടിപ്പിടിച്ചില്ലേ? സത്യം പറയെടോ.'
'ലൂയി വിചാരിക്കുന്ന ഒന്നും ഇല്ലെന്നേ. സത്യമാ പറയുന്നെ..' ജാള്യം മറയ്ക്കാൻ പ്രദീപ്ഒരു സിഗററ്റ് എടുത്തു വലിച്ചു.
' ഒരു കാര്യം കൂടി ചോദിക്കട്ടെ? തന്നെ ഇതുവരെയും ഏ.''
''ഇല്ല.'
'കള്ളം പച്ചക്കള്ളം. റാഗിംഗിൽ ആരും ഒന്നും. .......ഓ തന്റെ ഹാർട്ടിന് കുഴപ്പമാരുന്നല്ലോ.' ലൂയി വീണ്ടും കുലുങ്ങിച്ചിരിച്ചു.
കുപ്പിയിൽ ശേഷിച്ചിരുന്ന മദ്യം കൂടി ലൂയി ഒഴിഞ്ഞ ഗ്ലാസ്സുകളിലേക്കു പകർന്നു. വെള്ളവും ഒഴിച്ചു. രണ്ടു പേരും അതു കുടിച്ചു.
അപ്പോഴേക്കും പ്രദീപിന്റെ കാലുകളും കരങ്ങളും കുഴഞ്ഞു പോയിരുന്നു. ലൂയി തന്റെ ഷർട്ട് ഊരി മാറ്റി.
'എന്തൊരു ചൂട്.''
ലൂയി പറഞ്ഞതു പ്രദീപിനു മനസ്സിലായില്ല. പ്രദീപ് കസേരയിൽ ചാരി തളർന്നു കിടന്നു.
'തനിക്ക് ഉറങ്ങണമെങ്കിൽ കട്ടിലിൽ കിടന്നോ. ഇന്നു പോവണ്ടാ.'
പ്രദീപിന് ഒന്നു കിടക്കണമെന്നു തോന്നിയിരുന്നു. ശരീരം മുഴുവൻ തളർച്ച. എങ്കിലും അവൻ കസേരയിൽ തന്നെ ഇരുന്നു കണ്ണടച്ചു. ലൂയി അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
പ്രദീപ് താഴെ വീഴാൻ തുടങ്ങി. കുഴഞ്ഞ ആ കാലുകൾക്കു ശരീരം താങ്ങാനുള്ള കരുത്തില്ലായിരുന്നു. ലൂയി അവനെ പിടിച്ചു കട്ടിലിൽ കിടത്തി.
തളർന്നു കിടക്കുന്ന പ്രദീപിന്റെ മുഖത്തേക്കു ലൂയി സൂക്ഷിച്ചു നോക്കി. എന്നിട്ട്കസേരയിൽ ഇരുന്ന് പ്രദീപിനെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.
സിഗററ്റുകൾ ഒന്നിനു പുറകെ ഒന്നായി ചാരമായി വീണുകൊണ്ടിരുന്നു.
പിറ്റേദിവസം അതിരാവിലെ പ്രദീപ് എഴുന്നേറ്റു. തലേ രാത്രിയിൽ കുടിച്ചു ബോധമില്ലാതെ അവിടെ കിടന്നുറങ്ങേണ്ടി വന്നതിൽ ജാള്യം തോന്നി. തനിക്കു പറ്റിയ അമളിയോർത്തു ദുഃഖിച്ച്, ഒന്നും പറയാതെ എൻകോസിൽ നിന്നും ഇറങ്ങി നടന്നു. ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി.
ലൂയി ഗാഢനിദ്രയിൽ.
അവനു ലൂയിയോട് അരിശം തോന്നി.
അന്നും വൈകിട്ടും ലൂയി ഹോസ്റ്റലിൽ എത്തി. സാന്ദർഭികമായി വിനോദിനെ കണ്ടപ്പോൾ ലൂയി കളിയാക്കി.
'എന്താടോ കേൾക്കുന്നെ.? എന്നു തുടങ്ങി പരിപാടി?'
വിനോദ് കാര്യം പിടി കിട്ടാതെ ആശ്ചര്യപൂർവ്വം ലൂയിയുടെ മുഖത്തേക്കു നോക്കി.
'മനസ്സിലായില്യോ?പ്രദീപ് കൂടെ കിടന്നെന്നോ...ഏതാണ്ടൊക്കെ കേട്ടല്ലോ. എന്നെക്കൂടൊക്കെ ഒന്നു കരുതരുതോ.'
' എന്തു ചെയ്തെന്നാ?' വിനോദ് ആകാംക്ഷയോടെ ചോദിച്ചു.
' അല്ല, ഏതാണ്ടൊക്കെ. എനിക്കറിയില്ല.....ട്ടോ.'
'അതിനു വേണ്ടാത്തതൊന്നും സംഭവിച്ചില്ലല്ലോ.'
അതു പറയുമ്പോൾ വിനോദ് ചൂളി. പ്രദീപ് കൂടെക്കിടന്നകാര്യം ലൂയി എങ്ങനെ അറിഞ്ഞുവെന്ന് അവൻ അത്ഭുതപ്പെട്ടു. പെട്ടെന്നു പുറകോട്ടു തിരിഞ്ഞു നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ആശ്വാസം തോന്നി.
വിനോദ് ധൈര്യം സംഭരിച്ചു ചോദിച്ചു. 'ആരു പറഞ്ഞു? ആരാണേലും കള്ളം പറഞ്ഞതാ.'
'കള്ളമാഅല്യോ? പ്രദീപ് തന്നെയാടോ എന്നോടു പറഞ്ഞത്. എന്നാലും ആളു കൊള്ളാമല്ലോ?'
വിനോദിനു നിരാശയും കോപവും ഒന്നിച്ചുണ്ടായി.
'എന്തു ചെയ്തെന്നാ പ്രദീപ് പറഞ്ഞത്?'
'എനിക്കറിയില്ല. ഏതാണ്ടൊക്കെ എടുത്തെന്നോകൊടുത്തെന്നോ..............''
''ആ......എടുത്തു.....കൊടുത്തു....കുന്തം......കള്ളം..............പച്ചക്കള്ളം.'
'മനസ്സിലായില്ല..'
'ഫ്രഞ്ചു കിസ്സേ. മനസ്സിലായോ?' പിന്നീട് വിനോദ് ഒന്നും സംസാരിച്ചില്ല.
'പ്രദീപാണോ അങ്ങനെ പറഞ്ഞത്? ശ്ശെ! മോശമായല്ലോ.'പ്രദീപിനോട് അപ്പോൾ മുതൽ വിനോദിനു വല്ലാത്ത പക തോന്നിത്തുടങ്ങി.
തന്നെ നോക്കി കള്ളച്ചിരിയുമായി നില്ക്കുന്ന ലൂയിയെ നോക്കിയിട്ടു വിനോദ് വേഗം തന്റെ മുറിയിലേക്കു നടന്നു.അപ്പോഴും ലൂയിയുടെ ചിരിയുടെ അലകൾ കാതിൽ വന്നടിക്കുണ്ടായിരുന്നു. കൂടെ കമന്റും.
''എന്റെ കൈയിലും ഉണ്ടേ ആ പണിയായുധങ്ങളൊക്കെ.വല്ലപ്പോഴും എനിക്കും തരണേ, ഇത്തിരി പണി...'
(തുടരും.........)
(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)
(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്