500 എക്സ്ക്ലൂസീവ് വാർത്തകളിലൂടെ അനേകം പ്രമുഖരുടെ മുഖംമൂടി ചീന്തിയ പത്രപ്രവർത്തകൻ ഒടുവിൽ ജയിലിലേക്ക്; പോപ്പ് ഗായികയെ തകർക്കാൻ വ്യാജരേഖ ഉണ്ടാക്കിയ വ്യാജ ഷേക്കിനെ കാത്തിരുന്നത് 7000 കോടിയുടെ കേസുകൾ
വ്യാജ ഷേക്കിന്റെ വേഷം കെട്ടി നിരവധി പ്രശസ്തരുടെ രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടു വന്ന പ്രശസ്ത പത്രപ്രവർത്തകൻ മാസർ മഹ്മൂദിന് ഇനി ജയിലിൽ കഴിയാം. 500 എക്സ്ക്ലൂസീവ് വാർത്തകളിലൂടെ നിരവധി പ്രമുഖരുടെ മുഖം മൂടി ചീന്തി പൊതുജനത്തിന് മുന്നിൽ കാട്ടിക്കൊടുത്ത് ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ ജേർണലിസ്റ്റായി മാറിയ ആൾക്കാണീ ദുർഗതിയുണ്ടായിരിക്കുന്നത്. പോപ്പ് ഗായികയെ തകർക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഈ വ്യാജഷേക്കിനെ കാത്തിരിക്കുന്നത് 7000 കോടിയുടെ കേസുകളാണെന്നും റിപ്പോർട്ടുണ്ട്. പോപ്പ്സ്റ്റാർ ടുലീഷ്യ കോൺടോസ്റ്റാവ്ലോസിനെതിരായ മയക്കുമരുന്ന് കേസ് വിചാരണയിൽ തെളിവുകൾ വളച്ചൊടിച്ച് വിചാരണ താറുമാറാക്കിയെന്ന കേസിലാണ് മഹ്മൂദിനെ ഇപ്പോൾ തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ഓൽഡ് ബെയ്ലെയിൽ രണ്ടാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് 53കാരനായ മഹ്മൂദിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ 67കാരൻ അലൻ സ്മിത്തിനെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്. മുൻ എൻ-ഡുബ്സ് സ്റ്റാറായ ടുലീഷ്യയ്ക്കെതിരായ തെളിവുകൾ ഇരുവരും ചേർന്ന് മറച്ച് വച്ച് വിചാര താറുമാറാക്കിയെന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. 2014 ജൂലൈയിൽ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ ഈ കേസ് തള്ളിയിരുന്നു.മഹ്മൂദും അദ്ദേഹത്തിന്റെ മുൻ എംപ്ലോയറായ ന്യൂസ് യുകെയും 800 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നാണ ് പത്രപ്രവർത്തകനെന്ന നിലയിൽ മഹ്മൂദ് നടത്തിയ അന്വേഷണങ്ങളുടെ ഇരകളെന്ന് പറഞ്ഞ് രംഗത്തെത്തിയ 18 പേർ ആവശ്യപ്പെടുന്നതെന്നാണ് അവരെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ അഭിഭാഷകൻ വെളിപ്പെടുത്തിയിരിക്കുന്നത്.
മഹ്മൂദ് വ്യാജ ഷേക്കിന്റെ വേഷം കെട്ടി നടത്തി വെളിച്ചത്തുകൊണ്ടു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് പേർ പ്രൊസിക്യൂട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ പാക്കിസ്ഥാനി ക്രിക്കറ്റ് ഫിക്സറായ മാസർ മജീദുമുൾപ്പെടുന്നു. മറ്റ് ആറ് കേസുകൾ ക്രിമിനൽ കേസസ് റിവ്യൂ കമ്മീഷനിൽ ലോഡ്ജ് ചെയ്യപ്പെട്ടിട്ടുമുണ്ട്. കമ്മീഷന് മുന്നിൽ രണ്ടിലധികം കേസുകൾ കൂടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹ്മൂദിനെതിരായ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ തങ്ങൾക്കെതിരായ ശിക്ഷാവിധികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവരെല്ലാം രംഗത്ത് വന്നിട്ടുമുണ്ട്. രാജകീയ കുടുംബാംഗങ്ങളുടെ സാമ്പത്തിക തട്ടിപ്പുകൾ, സ്പോർട്സ്മാന്മാർ കളിയുമായി ബന്ധപ്പെട്ട് കോഴവാങ്ങുന്നത്, സെലിബ്രിറ്റികളുടെ മയക്കുമരുന്നിടപാടുകൾ, രാഷ്ട്രീയക്കാരുടെ വഴിവിട്ട ബന്ധങ്ങൾ, തുടങ്ങിയ നിരവധി കേസുകളാണ് ഒരു പത്രപ്രവർത്തകനെന്ന നിലയിലുള്ള തന്റെ തന്ത്രപരമായ അന്വേഷണങ്ങളിലൂടെ മഹ്മൂദ് വെളിച്ചത്തുകൊണ്ടു വന്നിരുന്നത്.
നിരവധി സത്പ്രവർത്തികളിലൂടെ കഴിവുറ്റതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പത്രപ്രവർത്തകനെന്ന നിലയിൽ പേരെടുത്ത മഹ്മൂദ് അവസാനം തന്റെ കഴിവ് തെറ്റായ കാര്യത്തിന് വേണ്ടി വിനിയോഗിച്ചതിനെ തുടർന്നാണ് തടവിലായിരിക്കുന്നത്. തന്റെ കഴിവുപയോഗിച്ച് ടൂലീഷ്യയുടെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ വളച്ചൊടിക്കാൻ ഇറങ്ങിത്തിരിച്ചത് മഹ്മൂദിന് സ്വയം നാശത്തിനുള്ള വഴിയൊരുക്കുകയായിരുന്നു. വർഷത്തിൽ 250,000 പൗണ്ട് വരുമാനം നേടിക്കൊണ്ടിരിക്കുന്ന തന്റെ കഴിവുകളുടെ പരമോന്നതിയിലും പ്രൗഢിയിലും വിരാജിക്കുന്ന വേളയിലാണ് മഹ്മൂദ് വഴിവിട്ട പ്രവൃത്തിയിലൂടെ നാശത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുന്നത്.
ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ അണ്ടർകവർ റിപ്പോർട്ടറെന്ന നിലയിൽ പേരെടുത്ത പത്രപ്രവർത്തകനാണ് മഹ്മൂദ്. ന്യൂസ് ഓഫ് ദി വേൾഡ്, ദി സൺഡേ ടൈംസ്, എന്നിവയ്ക്ക് വേണ്ടി അദ്ദേഹം രണ്ട് ദശാബ്ദത്തോളമായി പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂസ് ഓഫ് ദി വേൾഡിന്റെ പിൻഗാമിയെന്നോണം രംഗത്തെത്തിയ ദി സൺ ഓൺ സൺഡേയ്ക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ക്രിക്കറ്റ് കോഴയെക്കുറിച്ച് നടത്തിയ അന്വഷണത്തെ തുടർന്ന് അദ്ദേഹത്തിന് 2011ൽ റിപ്പോർട്ടർ ഓഫ് ദി ഇയർ അവാർഡും സ്കൂപ്പ് ഓഫ് ദി ഇയർ പുരസ്കാരവും ലഭിച്ചിരുന്നു.ടുളീഷ്യയുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് 2014ൽ മഹ്മൂദിനെ ദി സൺ ഓൺ സൺഡേയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Stories you may Like
- അംബാനിക്കല്യാണത്തിൽ ആടിത്തിമർത്ത പോപ്പ് ഗായിക റിഹാനയുടെ കഥ
- തുടർച്ചയായി 14-ാം വർഷവും ഇറ്റലിയിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം കീഴോട്ട്
- തന്റെ മരണാനന്തര സംസ്കാര കർമ്മങ്ങളിലും വ്യത്യസ്തത പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്
- ഇറ്റാലിയൻ വൈദികനെ സഭയിൽ നിന്ന് പുറത്താക്കി കത്തോലിക്കാ സഭ
- ബ്രഹ്മചര്യമെന്ന കൂദാശയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് പോപ്പിന്റെ ഉപദേശകൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍