പട്ടാളത്തെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ അറസ്റ്റിലായത് ഷാഹുൽ ഹമീദ് എന്ന കോഴിക്കച്ചവടക്കാരൻ; രാത്രി വൈകി വിട്ടയച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ; പിടികൂടിയത് ഫേസ്ബുക്ക് പോസ്റ്റിലെ കാർ നമ്പർ നോക്കി; ഫോട്ടോഷോപ്പ് ചെയ്തു പറയാത്ത കാര്യം പ്രചരിപ്പിച്ചെന്ന് അവകാശപ്പെട്ട യുവാവ് ഇപ്പോൾ പറയുന്നത് ഹാക്ക് ചെയ്തെന്ന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് അധിക്ഷേപിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഷാഹുൽ ഹമീദ് എന്ന നേമം കാരക്കാമണ്ഡപം സ്വദേശിയായ യുവാവിനെ ഇന്നലെ രാത്രി വൈകി വിട്ടയച്ചു. കോഴിക്കച്ചവടക്കാരനായ ഷഹുൽ ഹമീദ് ഷാഹു അമ്പലത്ത് എന്ന ഫേസ്ബുക്ക് പേജിന് ഉടമയാണ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി രാജ്യാതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ അവഹേളിക്കും വിധം ഇയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകീട്ടോടെ ഇയാളെ വിട്ടയയ്ക്കുയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇയാളാണെന്നു തെളിയിക്കുന്ന സൈബർ രേഖകൾ ലഭ്യമാക്കേണ്ടതുണ്ടെന്നും അതു ലഭ്യമാകുന്ന മുറയ്ക്ക് യുവാവിനെ വീണ്ടും ചോദ്യംചെയ്യുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ, വിഴിഞ്ഞം എസ്ഐ: രതീഷ് എന്നിവർ അറിയിച്ചു. സൈബർ രേഖകൾ വേഗത്തിൽ കിട്ടാൻ ശ്രമിക്കുമെന്നും അതുവരെ ഇയാൾ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് അറിയിച്ചു. കമ്മിഷണർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. ഫെയ്സ് ബുക്ക് പോസ്റ്റിൽ യുവാവിന്റെ ചിത്രത്തിനൊപ്പം കണ്ട കാറിന്റെ നമ്പർ പിന്തുടർന്നാണു യുവാവിനെ വിഴിഞ്ഞം സ്റ്റേഷനിൽ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
കാറിന്റെ നമ്പർ പരിശോധിച്ചതിൽ വിഴിഞ്ഞം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റെന്റ് എ കാർ ആണിതെന്നു പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഐജി: മനോജ് എബ്രഹാം അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ ചോദ്യം ചെയ്തു. അതേസമയം ഫേസ്ബുക്ക് പോസ്റ്റ് താൻ ഇട്ടില്ലെന്നും സംഘപരിവാർ അനുയായികൾ ഫോട്ടോഷോപ്പിൽ നിർമ്മിച്ചതാണെന്നം വാദിച്ച ഷാഹുൽ ഹമീദ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഈ നിലപാടിൽ നിന്നും പിന്നോക്കം പോയി.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തു എന്ന വാദമാണ് ഇപ്പോൾ ഇയാൾ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ അവഹേൡക്കുന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇയാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ മറ്റാരോ കടന്നുകയറി കൃത്രിമം കാട്ടി തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ഷാഹുൽ വാദിക്കുന്നത്. ഇതു സംബന്ധിച്ച് ഇയാൾ നേമം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.
സപ്തംബർ 29നാണ് പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഷാഹുൽ ഹമീദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ, ലാപ്ടോപ് തുടങ്ങിയവ സൈബർ വിങ് പരിശോധിച്ചുവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ടാബ് പരിശോധിച്ചെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ടാബിലുണ്ടായിരുന്ന വിവരങ്ങളും ആപ്ളിക്കേഷനുകളും ഡിലീറ്റ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി സൈബർസെല്ലിന്റ സഹായത്തോടെ ടാബ് പരിശോധിച്ച് വരികയാണ്.
ഷാഹു അമ്പലത്ത്(shahu ambalath)എന്നപേരിലാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. ഒരു കാറിന് സമീപം നിൽക്കുന്ന പ്രൊഫൈൽ ചിത്രമാണ് ആളിനെ തിരിച്ചറിയാൻ സഹായിച്ചത്. കാറിന്റ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ വിഴിഞ്ഞത്ത് നിന്നെടുത്ത വാടക കാർ ആണെന്ന് കണ്ടെത്തി. തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് കാരക്കാമണ്ഡപത്തെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്രഡിയിലെടുത്തത്. ഷാഹുലിന്റെ വിശദീകരണം വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സൈബർസെല്ലിന്റെ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ഇന്ത്യൻ സൈനികരെ അവഹേളിക്കുന്ന വിധത്തിലാണ് ഷാഹു അമ്പലത്തിന്റെ പേരിൽ ഫേസ്ബുക്ക് പോസറ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൾ ഇവയായിരുന്നു:
'പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളേ.. നീയൊക്കെ തീർന്നടാ.. തീർന്ന്... ഇന്ത്യയിൽ ജനിച്ചു എന്ന ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ.. അതിൽ ഞാൻ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കട്ടേ...''
ഇതോടെ നിരവധി പേർ ഷാഹുവിനെ തെറിവിളിച്ച് രംഗത്തെത്തി. ഷാഹുവിന്റെ ഫേസ്ബുക്ക് പേജിലെത്തിയാണ് പലരും സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്. ഇതിനിടെയാണ് ഈ സ്ക്രീൻഷോട്ട് സഹിതം ചിലർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ചിലർ പരാതി നൽകി. കമ്മീഷണർ സ്പർജൻകുമാർ ഈ പരാതി അന്വേഷിക്കാൻ ഡിവൈഎസ്പിക്ക് ഉത്തരവ് നൽകുകയായിരുന്നു. പിന്നീടാണ് ഇതിന്റെ പരിശോധന സൈബർ സെൽ നടത്തുകയും ചെയ്തിരുന്നു. സിറ്റി കമ്മീഷണറുടെ പരാതി വിഴിഞ്ഞം പൊലീസിന് കൈമാറിയതോടെയാണ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ അത്തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടില്ലെന്ന വാദമാണ് യുവാവ് ഉന്നയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഷാഹു ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഷാഹുവിന്റെ നിഷേധക്കുറിപ്പ് ഇങ്ങനെയായിരുന്നു:
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ ഞാൻ രക്ഷപെടാനുള്ള കുറുക്കു വഴി ആയിട്ട് ചിലപ്പോൾ തോന്നാം. രാജ്യത്തിന് വേണ്ടി ജീവിക്കുകയും വേണ്ടിവന്നാൽ മരിക്കാനും തെയ്യാറാണ് എന്ന് എന്നെ അറിയേണ്ടവർക് അറിയാം കാരണം ഞാൻ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങൾക് എന്റെ പഴയ പോസ്റ്റുകൾ നോക്കിയാൽ അത് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പറയട്ടെ കമാ ുൃീൗറ ീേ യ മി കിറശമി സുഹൃത്തുക്കളെ ഈ പോസ്റ്റിൽ പറയുന്ന പോലെ യുള്ള ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. എഴുതിയിട്ടില്ല. ആരാണ് എന്റെ പോസ്റ്റ് ഇങ്ങനെ വികൃത മാക്കിയത് എന്ന് എനിക്കറിയില്ല. എന്നാലും അള്ളാഹു എന്റെ കൂടെ ഉണ്ട്. ഒരേ സമയത്തുള്ള രണ്ടു പോസ്റ്റുകൾ നിങ്ങൾക്കു ഇവിടെ കാണാം. അത് വ്യക്തമാക്കുന്നത് ആരുടെയോ ഒരു കൈ കടത്തൽ ഉണ്ട് എന്നുള്ളതാണ്. എനിക്കെതിരെ ഈ പ്രവർത്തനം ആര് ചെയ്തത് ആയാലും മോശമായി പോയി. ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും. നിങ്ങൾ എല്ലാവരും എനിക്കു പൂർണ പിന്തുണ തരണം എന്ന് വിനീതമായി ഞാൻ അപേക്ഷിക്കുന്നു.
അതേസമയം ഷാഹു അമ്പലത്ത് ഇത്രയേറെ വിശദീകരണങ്ങൾ നൽകിയെങ്കിലും ഷാഹുവിന്റെ വാദങ്ങളെ പൂർണ്ണമായും ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. പൊലീസും ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ല. ഷാഹുൽ ഹമീദ് തന്നെയാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്നും വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തെന്നു സമയം മാറ്റി പിന്നീട് വേറൊരു പോസ്റ്റ് തൽസ്ഥാനത്ത് ഇടുകയാണെന്നുമാണ് വാദം. എന്നാൽ, പൊലീസ് ചോദ്യം ചെയ്തപ്പോഴും താൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടില്ലെന്ന് തന്നെയാണ് ഷാഹുൽ ഹമീദ് വാദിച്ചത്. അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്