ഈ രാജ്യത്തെ പാവപ്പെട്ടവരുടെ കാര്യം പറയുമ്പോൾ എന്താ സാർ ഇത്ര പ്രശ്നം? സബ്മിഷൻ അവതരിപ്പിക്കുമ്പോൾ ഇത്രയുമൊക്കെ പറയേണ്ടി വരും; സബ്മിഷന് തടസ്സം നിന്ന സ്പീക്കറെ വിരട്ടി പി സി ജോർജ്ജ്; ജോർജ്ജിന്റെ പരാതിക്ക് തൽസമയം പരിഹാരം ഉണ്ടാക്കി മുഖ്യമന്ത്രി
ആവണി ഗോപാൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പി സി ജോർജ്ജ് എംഎൽഎ. ആരുടെയും സഹായമില്ലാതെ വിജയിച്ച ജോർജ്ജ് നിയമസഭയിലും ശരിക്കും താരമാണ്. സഭയിൽ പിണറായി വിജയനെ വിമർശിക്കാൻ ചങ്കൂറ്റമുള്ള ഒരേയൊരു അംഗം ജോർജ്ജാണെന്ന് വേണമെങ്കിൽ പറയാം. പിണറായി വിജയനെ ശക്തമായി വിമർശിക്കുകകയും ചെയ്യുന്നുണ്ട് ജോർജ്ജ്. സ്വതന്ത്ര അംഗമെന്ന നിലയിൽ കുറച്ച് സമയം മാത്രമേ വിഷയം അവതരിപ്പിക്കാൻ സമയം കിട്ടുന്നുള്ളൂവെന്നാണ് ഈ പൂഞ്ഞാർ പുലിയുടെ പ്രധാന പ്രശ്നം. എന്നാൽ കിട്ടയ സമയം ഫലപ്രദമായി ഉപയോഗിച്ച് ജോർജ്ജ് ജനോപകാരപ്രദമായ വിഷയങ്ങൾ ഉന്നയിക്കാറുമുണ്ട്.
അങ്ങനെ ഇന്നലെയും സഭയിൽ ജോർജ്ജ് താരമായി കത്തിക്കയറി. വിദ്യാഭ്യാസ ലോണെടുത്തതിന്റെ പേരിൽ ജപ്തി നടപടികളിലേക്ക് നീങ്ങുന്ന ബാങ്കുകളുടെ നടപടിയാണ് ജോർജ്ജ് ഇന്നലെ സഭയിൽ ഉന്നയിച്ചത്. സഭയിൽ സബ്മിഷനായി ജോർജ്ജ് ഉന്നയിച്ചപ്പോൾ ഇടയ്ക്ക് സയം തീർന്നുവെന്ന് പറഞ്ഞ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ജോർജ്ജ് ശരിക്കും വിരട്ടുകയും ചെയ്തു.
വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ദുരിതെ എവിടെ ചെന്നെത്തി നിൽക്കുന്നു എന്ന് ധരിപ്പിക്കാനാണ് എന്ന് പറഞ്ഞാണ് ജോർജ്ജ് സബ്മിഷൻ അവതരിപ്പിക്കാൻ തുടങ്ങിയത്. വിദ്യാഭ്യാസ ലോണെടുത്താൽ തിരിച്ചടയ്ക്കരുത്. മല്യയെ പോലെ വിട്ടു പോണം എന്ന അഭിപ്രായം തനിക്കില്ലെന്നും ജോർജ്ജ് സബ്മിഷന്റെ ആമുഖമായി പറഞ്ഞു. ജോലി കിട്ടുമ്പോൾലോൺ തിരിച്ചടച്ചേ മതിയാകൂ എന്ന പക്ഷക്കാരാനാണ് താനെന്നും ജോർജ്ജ് പറഞ്ഞു.
കേരളത്തിൽ നാല് ലക്ഷം വരെയുള്ള ലോണിന് യാതൊരു ഈടുില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതിന്റെ പേരിൽ മാതാപിതാക്കളുടെ സ്വത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റ് റിക്കവറി നടപടിക്ക് നേരിടുന്നു. റിലയൻസ് കമ്പനിക്കാരൻ പറഞ്ഞാൽ ഒപ്പിട്ടു കൊടുക്കുന്നവരാണ് ചില കലക്ടർമാർ. പഠിച്ചു പാസായിട്ടും ജോലി കിട്ടാതെ കരഞ്ഞു കൊണ്ട് നടക്കുന്ന പിള്ളേരുടെ വീട്ടിലേക്ക് ചെന്നിട്ടാണ് ജപ്തി നോട്ടീസ് നൽകുന്നത്. കൊച്ചുങ്ങളെ മാത്രമല്ല, ഭീഷണിപ്പെടുത്തുന്നത് മാതാപിതാക്കളെയുമാണ്, നഴ്സിങ് പഠിച്ച പിള്ളേരെ പാസ്പോർട്ട് റദ്ദു ചെയ്ത് ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ നാണം കെട്ട ഏർപ്പാടല്ലേ..? പിണറായി സഖാവ് ഭരിക്കുന്ന സമയത്ത് ഇത്രമാത്രം റൗഡിസം നിറഞ്ഞ ഈ വില്ലേജ് ഓഫീസർമാരെയും പൊലീസുകാരെയും നിലയ്ക്കു നിർത്താൻ കഴിയില്ലെന്ന് കരുതാൻ ഞാനില്ല- ജോർജ്ജ് പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ മാത്രം രണ്ട് പിതാക്കന്മാർ ആത്മഹത്യ ചെയ്ത കാര്യവും ജോർജ്ജ് ചൂണ്ടിക്കാട്ടി. ഇതിനിടെ സ്പീക്കർ ഇടപെട്ടെങ്കിലും ജോർജജ് പാവപ്പെട്ടവരുടെ കാര്യമാണ് എന്റേതല്ലെന്ന പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഇത്തരം ആത്മഹത്യ കൊലപാതകമാണെന്നും ജോർജ്ജ് പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്ത് പഠിച്ച് വിദ്യാർത്ഥിനി മരിച്ചു പോയി. ഈ വിദ്യാർത്ഥിയിടെ അപ്പന് ജപ്തി നോട്ടീസ് നൽകുകയാണ് ബാങ്ക് ചെയ്തത്. എവിടെന്നു കൊടുത്തു? മിച്ചു കഴിഞ്ഞാലും വിടില്ലെന്ന് നിലപാട് സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണമെന്നും ജോർജ്ജ് പറഞ്ഞു.
തുടർന്നും ജോർജ്ജ് പ്രസംഗം തുടർന്നപ്പൾ സമയം കഴിഞ്ഞതായി സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സബ്മിഷന് ഒരു സമയമുണ്ടെന്നും ്അദ്ദേഹം പറഞ്ഞു. ഇതോടെ ജോർജ്ജിന് നിയന്ത്രണം പോയി. വേറെ ആരുടെയും കാര്യത്തിൽ ഈ സമയില്ലല്ലോ എന്നായി. ഞാൻ കണ്ടല്ലോ എന്നും ചോദിച്ചു. എന്നാൽ എല്ലാവരോടുമുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും ജോർജ്ജ് സ്പീക്കറെ വിരട്ടി. ഇവിടെ പാവപ്പെട്ടവന്റെ കാര്യം പറയുമ്പോൾ മാത്രം എന്താണ് പ്രശ്നമെന്നും ജോർജ്ജ് ചോദിച്ചു. പാവപ്പെട്ടവന്റെ കാര്യം പറയാൻ പാടില്ലല്ലേ? എന്നുമായി. ഇതോടെ നിശ്ചിത സമയത്തിനകം പറഞ്ഞു തീർക്കണമെന്ന് ശ്രീരാമകൃഷ്ണനും പറഞ്ഞു. എന്നാൽ, ദേഷ്യപ്പെട്ട ജോർജ്ജ് സബ്മിഷനായാൽ ഇത്രയും പറയും. കാര്യങ്ങൾ പറയാതിരിക്കാൻ കഴിയുമോ എന്നും ചോദിച്ചു? കൈയിലിരുന്ന സബ്മിഷൻ പേപ്പറും ഡെസ്ക്കിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ പ്ലീസ് സിറ്റ്ഡൗൺ എന്ന് പറഞ്ഞു ശ്രീരാമകൃഷ്ണൻ രംഗം ശാന്തമാക്കി. ഇതോടെ ഇപ്പോൾ ഞാൻ നിർത്തുകയാണ്. മുഖ്യമന്ത്രി മറുപടി പറയണെന്നും ജോർജ്ജ് പറഞ്ഞു.
എന്തായാലും ജോർജ്ജിന്റെ പരാതിക്ക് വ്യക്തമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പിണറായി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു:
നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവകരമായ പ്രശ്നമാണ് ജോർജ്ജ് സഭയിൽ ഉന്നയിച്ചത്. ഇതേക്കുറിച്ച് സംസ്ഥാനം ചർച്ച ചെയതതു തന്നെയാണ്. അളമുട്ടിയാൽ ചേരയും കടിക്കും എന്നാണ്. ആ ചേര കടിക്കാൻ പുറപ്പെടേണ്ടതില്ല, സർക്കാർ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനാണ് ആലോചിച്ചു വരുന്നത്. ഇതിൽ വായ്പ്പ നൽകുന്നത് വിദ്യാർത്ഥികൾക്കാണ്. പഠനത്തിനാണ് വായ്പ്പ്, പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാലാണ് വായ്പ്പ തിരിച്ചടയ്ക്കേണ്ടത്. അപ്പോൾ ജോലി കിട്ടുന്നതു വരെ ഈ വായ്പ്പ ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ പാടില്ല. സാധാരണ ഗതിയിൽ ഒരു പ്രശ്നം ചില ജോലികൾ സ്വകാര്യ ജോലികളായിരിക്കും. അതിൽ നിന്നും വായ്പ്പയുടെ തിരിച്ചടവ് എങ്ങനെയാണെന്നത് ഒരു പ്രശ്നമുണ്ടാകും. അതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതായുണ്ട്. അപ്പോൾ സർക്കാർ ജോലിയായാലും സ്വകാര്യ ജോലിയായാലും ജോലി കിട്ടിയ ശേഷം പണം തിരിച്ചടയ്ക്കുന്നത് അടക്കമുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഇവിടെ സാധാരണ സംവിധാനം വിട്ട് കുടിശ്ശിക ഈടാക്കാനുള്ള ബഹുമാനപ്പെട്ട അംഗം ചൂണ്ടിക്കാണിച്ചതു പോലുള്ള ചില രീതികൾ പിന്തുടർന്നു പോരുന്നുണ്ട്. ഒരു കാരണവശാലും അത്തരം രീതികൾ അനുവദിക്കില്ല. ഒരു സർക്കാർ സംവിധാനവും അത്തരം നടപടികളുടെ ഭാഗമാകാൻ പാടില്ല. ഈ പ്രശ്നം ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം അങ്ങ് ചൂണ്ടിക്കാട്ടിയ റവന്യൂ ജപ്തി നടപടി. അത്തരം നടപടികൾ ഈ കാര്യത്തിൽ ആ രീതിയിൽ ബാധമാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഒരുവശത്ത് വീടില്ലാത്തവർക്ക് വീട് വച്ചു നൽകാൻ ശ്രമിക്കുമ്പോൾ ഉള്ള വീട്ടിൽ നിന്നും ആരെയും ഇറക്കിവിടാൻ പിടില്ലെന്ന തന്നെയാണ് സർക്കാർ കാണുന്നത്. അത്തരം നടപടികൾ സ്വീകരിക്കാൻ പാടില്ല.
എന്തായാലും പിണറായി നിലപാട് വ്യക്തമാക്കിയതോടെ പി സി ജോർജ്ജും ഹാപ്പിയായി. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജോർജ്ജിന്റെ നിപാട് ഏറെ കൈയടി നേടുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്