വേണു ബാലകൃഷ്ണനു രാജ്യസുരക്ഷയെ സംബന്ധിച്ച അൽപ്പം സ്റ്റഡി ക്ലാസ്സ് ആവശ്യമാണ്; ശ്രീനാരായണ ഗുരു ദൈവം അല്ലെന്നു പറഞ്ഞ ജഡ്ജിക്കു ഭരണഘടനയെക്കുറിച്ചും ഒരു ക്ലാസ്സ് നൽകണം: മറുനാടൻ വിട്ടു പോയ രണ്ട് എഡിറ്റോറിയലുകൾ
എഡിറ്റോറിയൽ
എല്ലാ ദിവസവും ചടങ്ങ് തീർക്കാനായി മറ്റ് മാദ്ധ്യമങ്ങളെ പോലെ എഡിറ്റോറിയൽ എഴുതുന്ന ഒരു മാദ്ധ്യമം അല്ല മറുനാടൻ മലയാളി. വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ സാധാരണ ഞങ്ങൾ അഭിപ്രായം പറയൂ. പലപ്പോഴും വാർത്തകളിൽ തന്നെ അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണ് ഈ താമസം. എന്നാൽ ചിലപ്പോഴൊക്കെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളും ഇങ്ങനെ അവഗണിക്കപ്പെടാറുണ്ട്. വായനക്കാർ ചൂണ്ടിക്കാട്ടുമ്പോൾ മാത്രം ആയിരിക്കും അതിന്റെ പ്രാധാന്യം ശ്രദ്ധിക്കുന്നത്.
ഇത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ വേണ്ടിയാണ് ഈ എഡിറ്റോറിയൽ എഴുതുന്നത്. ശ്രീനാരായണ ഗുരു ദൈവം അല്ല എന്നു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അതിശയിപ്പിക്കുന്ന വിധിയെക്കുറിച്ചാണ് ഒന്നെങ്കിൽ ഇപ്പോഴും കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വേണു ബാലകൃഷ്ണന്റെ ഇന്ത്യാവിരുദ്ധ ടിവി ചർച്ചയാണ് രണ്ടാമത്തെ വിഷയം. ഇപ്പോഴും പ്രസക്തമായ വിഷയം എന്ന നിലയിൽ വേണു ബാലകൃഷ്ണന്റെ ടിവി ചർച്ചാവിഷയത്തിൽ തന്നെ ആരംഭിക്കാം.
വേണു ബാലകൃഷ്ണന് രാജ്യസുരക്ഷയെ കുറിച്ച് സ്റ്റഡി ക്ലാസ്സ് നൽകാൻ വൈകരുത്
വായിൽ എല്ലില്ലാത്ത മലയാള അവതാരകരിൽ പ്രമുഖനാണ് വേണു ബാലകൃഷ്ണൻ. മുൻപിൽ കിട്ടിയ ആളെ വലിപ്പച്ചെറുപ്പം നോക്കാതെ വലിച്ചു കീറാൻ വേണുവിന് നല്ല മിടുക്കാണ്. ഉമ്മൻ ചാണ്ടി പിണങ്ങി പോവുകയും കെ എം മാണി കോപാകുലനാവുകയും ചെയ്ത മുൻ അനുഭവങ്ങൾ വേണുവിനുണ്ട്. ജഡ്ജിയെ പോലെയാണ് വേണു ചർച്ചയിൽ പങ്കെടുക്കാൻ എത്തുന്നവരോട് സംസാരിക്കുന്നത്. മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ അതു ഒരു പരിധി വരെ നല്ല ഗുണമായി കാണേണ്ടിയിരിക്കുന്നു. വേണുവെന്ന സിംഹത്തിന്റെ മടയിൽ ചെല്ലാൻ പലരും ഭയപ്പെടുന്നത് അഭിമാനമായി തന്നെ കാണാം.
വേണു അടക്കം പല മാദ്ധ്യമ പ്രവർത്തകരും ഉന്നയിക്കുന്ന ചില ചോദ്യം ചെയ്യലുകൾക്ക് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാൻ അറിയാവുന്നവർ പോലും നാളെയും ചാനലുകളിൽ മുഖം കാണിക്കേണ്ടതുകൊണ്ട് മൗനം പാലിക്കുകയാണ്. രാജ്മോഹൻ ഉണ്ണിത്താനെ പോലെ അപൂർവ്വം ചിലർ മാത്രമാണ് അവസരം നഷ്ടപ്പെടുമോ എന്നു ഭയക്കാതെ അഭിപ്രായം പറയുന്നവർ. അതുകൊണ്ട് തന്നെ ജഡ്ജിമാരാകുന്ന ചാനൽ അവതാരകരെ പഴിച്ചിട്ട് ഒരു കാര്യവുമില്ല. ആത്മാഭിമാനം ഇല്ലാത്ത നേതാക്കൾ തന്നെയാണ് അതിന് ഉത്തരവാദികൾ.
ചാനൽ ചർച്ചകൾ പ്രേക്ഷകർക്ക് പ്രിയങ്കരം ആക്കാനായി പൊതുവെ ഒരുതരം നെഗറ്റീവ് സമീപനം ആണ് അവതാരകർ എടുക്കുക. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പബ്ലിക് റിലേഷൻ ചോദ്യങ്ങളും ഉത്തരങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുകയില്ല. അതുകൊണ്ട് തന്നെ അവതാരകന്റെ പ്രധാനപ്പെട്ട ചുമതല ചോദ്യ കർത്താവിനെ പ്രകോപിപ്പിക്കുന്നതും ഉത്തരം പറയാൻ വിഷമിക്കുന്നതുമായ ചോദ്യങ്ങൾ ചോദിക്കുക എന്നത് തന്നെയാണ്. ഇതൊക്കെ സത്യം ആണെങ്കിലും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനേക്കാൾ കൂടുതൽ ഗൗരവം വേണം എന്ന കാര്യം വേണു മറന്നു പോവുകയായിരുന്നു എന്നു പറയാതെ വയ്യ.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പബ്ലിക് റിലേഷൻ ചോദ്യങ്ങളും ഉത്തരങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുകയില്ല. അതുകൊണ്ട് തന്നെ അവതാരകന്റെ പ്രധാനപ്പെട്ട ചുമതല ചോദ്യ കർത്താവിനെ പ്രലോഭിപ്പിക്കുന്നതും ഉത്തരം പറയാൻ വിഷമിക്കുന്നതുമായ ചോദ്യങ്ങൾ ചോദിക്കുക എന്നത് തന്നെയാണ്. ഇതൊക്കെ സത്യം ആണെങ്കിലും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനേക്കാൾ കൂടുതൽ ഗൗരവം വേണം എന്ന കാര്യം വേണു മറന്നു പോവുകയായിരുന്നു എന്നു പറയാതെ വയ്യ.ഉറിയിലെ ആക്രമണത്തെ കുറിച്ചുള്ള ചർച്ചയിൽ വേണു പതിവ് പോലെ ഉത്തരം പറയേണ്ടവരുടെ എതിർ പക്ഷത്ത് നിന്നാണ് സംസാരിച്ചത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ എല്ലാം ഒറ്റ കേൾവിയിൽ രാജ്യവിരുദ്ധമായി പ്രേക്ഷകർക്ക് തോന്നുകയും ചെയ്തു. വാസ്തവത്തിൽ ചോദ്യ കർത്താവ് എന്ന നിലയിൽ ആ വിഷയത്തെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ചയുണ്ടാക്കാൻ വേണ്ടിയാണ് വേണു സംസാരിച്ചത്. എന്നാൽ പതിവ് ശൈലിയിലുള്ള ആ ചോദ്യം ചെയ്യലുകൾ രാജ്യവിരുദ്ധം എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമായിരുന്നില്ല.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇന്ത്യയുടെ 19 സൈനികരുടെ ജീവൻ നഷ്ടമായതിന്റെ ഷോക്ക് തീരും മുൻപ് ബോധപൂർവ്വം രാജ്യം പട്ടാളക്കാരുടെ ജീവൻ ബലി കൊടുത്തു എന്നു തോന്നിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അതു ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. നേരെ മറിച്ചു ഭരണഘടന ഉറപ്പ് വരുത്തുന്ന ന്യായമായ നിയന്ത്രണങ്ങളുടെ പട്ടികയിൽ വരുന്നതാണ് എന്ന് ചൂണ്ടിക്കാട്ടട്ടെ. ഇന്ത്യ മഹാരാജ്യം അതിന്റെ ഓരോ പ്രജയുടെ ജീവനും വില കൽപ്പിക്കുന്ന ജനാധിപത്യ രാജ്യം തന്നെയാണ്. രാജ്യത്തെ പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ നിയമിച്ചിരിക്കുന്ന പട്ടാളക്കാരന്റെ ജീവൻ മനഃപൂർവ്വം കളയും എന്ന സൂചന പോലും അപകടരമാണ്. ആ അബദ്ധമാണ് പക്ഷേ വേണു ചെയ്തത്.
അഭിപ്രായ സ്വാതന്ത്ര്യം നമുക്കുള്ളപ്പോൾ തന്നെ അതു വിനിയോഗിക്കുന്നതിൽ ചില മര്യാദകളും സാമാന്യ ബോധവും കാണിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ കയ്യിൽ ആണെന്നും അവിടെ പ്രവേശിക്കാൻ ഒരിക്കലും സാധിക്കില്ല എന്നു ഉറപ്പായിട്ടും എന്തുകൊണ്ടാണ് ആ ഭാഗം കൂടി നമ്മൾ ഇന്ത്യയുടെ മാപ്പിൽ ഉൾപ്പെടുത്തുന്നത് എന്നാലോചിച്ചാൽ പിടികിട്ടും വേണു ബാലകൃഷ്ണൻ ചെയ്ത കുറ്റത്തിന്റെ ഗൗരവം. പാക് അധിനിവേശ കാശ്മീരിന്റെ ഭാഗം ഇല്ലാതെയുള്ള ഇന്ത്യയുടെ മാപ്പ് പ്രസിദ്ധീകരിച്ചാൽ അതു ജയിൽ ശിക്ഷ കിട്ടുന്ന കുറ്റമാണെന്ന് അറിയാത്തയാളാണ് വേണുവെന്ന് ഞങ്ങൾ കരുതുന്നില്ല.
സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാതെ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഏതൊരു കുറ്റവും ശിക്ഷിക്കപ്പെടുന്നത് അത് ചെയ്യുന്നയാളുടെ ഉദ്ദേശ്യം കൂടി കണക്കിലെടുത്തായതിനാൽ വേണുവിന് ഈ വിഷയത്തിന്റെ പേരിൽ വധശിക്ഷ കൊടുക്കേണ്ട കാര്യമൊന്നുമില്ല. തെറ്റ് ചൂണ്ടിക്കാട്ടുകയും ജനരോഷം മനസ്സിലാക്കുകയും ചെയ്ത സ്ഥിതിക്ക് ആ തെറ്റ് സമ്മതിച്ച് അതു തിരുത്തി മുൻപോട്ട് പോകാനാണ് ശ്രമിക്കേണ്ടത്.
ശ്രീനാരായണ ഗുരു ദൈവം അല്ലെങ്കിൽ ആരാണ് ദൈവം എന്നു ജഡ്ജിമാർ ചൂണ്ടിക്കാട്ടട്ടെ
ഈ മാസം ആദ്യം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം ഉൾപ്പെട്ട തർക്കത്തിലെ അപ്പീൽ പരിഗണിക്കവേ ജഡ്ജിമാരായ വി ചിദംബരേഷും കെ ഹരിലാലുമാണ് ആ വിധി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരു ദൈവമോ അവതാരമോ അല്ലെന്നും അദ്ദേഹം വെറും ഒരു സാമൂഹ്യ പരിഷ്കർത്താവ് മാത്രമാണ് എന്നുമായിരുന്നു ഡിവിഷൻ ബഞ്ചിന്റെ വിധി. ഗുരു വിഗ്രഹാരാധനയെ എതിർത്തിരുന്നെന്നും അതിനാൽ ഗുരുവിനെ ആരാധിക്കുന്നത് തെറ്റാണ് എന്നുമാണ് കോടതി വിധിച്ചത്.
ബോധപൂർവ്വം രാജ്യം പട്ടാളക്കാരുടെ ജീവൻ ബലി കൊടുത്തു എന്നു തോന്നിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അതു ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. നേരെ മറിച്ചു ഭരണഘടന ഉറപ്പ് വരുത്തുന്ന ന്യായമായ നിയന്ത്രണങ്ങളുടെ പട്ടികയിൽ വരുന്നതാണ് എന്ന് ചൂണ്ടിക്കാട്ടട്ടെ.നിർഭാഗ്യവശാൽ ഈ വിധിക്കെതിരെ കാര്യമായ പ്രതികരണങ്ങൾ ഒന്നും ആരും നടത്തി കണ്ടില്ല. ഒറ്റയ്ക്കും പെട്ടയ്ക്കും ഉണ്ടായ ചില പ്രതികരണങ്ങൾ കാണാതെയല്ല ഇതു പറയുന്നത്. ശ്രീനാരായണ ഗുരുവിനെ ഇപ്പോഴത്തെ നേതാക്കൾ കുരിശിൽ തറച്ചു എന്ന ആശയം വ്യക്തമാക്കാൻ ആലങ്കാരികമായി നടത്തിയ ഒരു നിശ്ചല ദൃശ്യത്തിന്റെ പേരിൽ ആഴ്ചകളോളം നീണ്ടു നിന്ന കുപ്രചാരണം നടത്തിയ വെള്ളാപ്പള്ളി നടേശനോ മകനോ കമാന്നൊരക്ഷരം ഇതേക്കുറിച്ച് മിണ്ടിയില്ല. ശ്രീനാരായണ ഗുരുവിന്റെ കുത്തകാവകാശം സ്വയം ഏറ്റെടുത്തിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇതു കണ്ടെന്ന് നടിച്ചില്ല.
അത്ര അനാവശ്യമായി അവഗണിക്കേണ്ട ഒരു വിഷയം ആയിരുന്നില്ല ഇത്. ശ്രീനാരായണ ഗുരുവിനെ ദൈവം ആക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടത് കോടതികൾ അല്ല. വിശ്വാസികൾ മാത്രമാണ്. എന്താണ് ദൈവം എന്നും ആരാണ് ദൈവം എന്നും ഇന്ത്യയിലെ ഒരു നിയമത്തിലും ഭരണഘടനയിലും എഴുതി വച്ചിട്ടില്ലാത്തിടത്തോളം കാലം ഒരു കോടതിയും അതിൽ അഭിപ്രായം പറയാൻ പാടില്ല. കോടതികളുടെ ചുമതല എന്നു പറയുന്നത് എഴുതി വച്ചിരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടോ അല്ലെങ്കിൽ ഈ നിയമങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണോ എന്നു പരിശോധിക്കുക മാത്രമാണ്. ഏതെങ്കിലും ഒരു നിയമം ഇങ്ങനെ വ്യക്തമായി നിർവ്വചിക്കാൻ വയ്യാതെ വന്നാൽ അതിന് വ്യാഖ്യാനം നൽകാനുള്ള അധികാരവും കോടതിക്കുണ്ട്.
അവിടെ ഒതുങ്ങി നിൽക്കേണ്ടതാണ് കോടതിയുടെ വിധികൾ. ആരെ ദൈവം ആക്കണം എന്നു തീരുമാനിക്കാൻ ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും അധികാരം നൽകുന്നുണ്ട്. ശ്രീനാരായണ ഗുരു ദൈവം അല്ല എന്നു കോടതി പറയുമ്പോൾ ആരാണ് ദൈവം എന്ന ചോദ്യത്തിനു കൂടി ഉത്തരം നൽകേണ്ടതുണ്ട്. ഏക ദൈവ വിശ്വാസം ജഡ്ജിമാർക്കുണ്ട് എന്നു കരുതി എല്ലാ ഇന്ത്യാക്കാരനും അങ്ങനെയാവണം എന്നു ശഠിക്കുന്നത് നിരർത്ഥകമാണ്. ഇന്ത്യയിലെ ഹിന്ദു വിശ്വാസികൾ മുപ്പത്തിമുക്കോടി ദൈവങ്ങളെയാണ് ആരാധിക്കുന്നത്. മാതാവും പിതാവും ഗുരുവും ദൈവമാണ് എന്നു പഠിപ്പിക്കുന്ന മതമാണ് ഹിന്ദുവിന്റേത്.
അതുകൊണ്ട് തന്നെ ആർക്കും ആരെയും വിശ്വസിക്കാനും ആരാധിക്കാനും അവകാശം ഉണ്ടാവണം. ശ്രീനാരായണ ഗുരു തന്നെ തന്റെ എല്ലാ പ്രതിഷ്ഠകളിലൂടെയും വ്യത്യസ്തമായ ദൈവ സങ്കൽപ്പമാണ് മനുഷ്യ കുലത്തിന് നൽകിയത്. കണ്ണാടി പ്രതിഷ്ഠ വഴി ഗുരുദേവൻ അവനവനെ തന്നെ ദൈവമാക്കി പ്രഖ്യാപിക്കുക ആയിരുന്നു. ഖുശ്ബുവിനെയും സോണിയ ഗാന്ധിയെയും വരെ ദൈവമാക്കി ആരാധിച്ച ക്ഷേത്രങ്ങൾ തമിഴ്നാട്ടിൽ ഉണ്ടായിരുന്നു എന്നു മറക്കരുത്. ആ സ്ഥിതിക്ക് ഗുരുദേവൻ ദൈവം അല്ല എന്ന കോടതിയുടെ നിരീക്ഷണം അധികാരപരിധിക്കപ്പുറമുള്ള ഇടപെടലാണ് എന്ന് പറയാതെ വയ്യ.ശ്രീനാരായണ ഗുരുവിനെ ദൈവം ആക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കേണ്ടത് കോടതികൾ അല്ല. വിശ്വാസികൾ മാത്രമാണ്. എന്താണ് ദൈവം എന്നും ആരാണ് ദൈവം എന്നും ഇന്ത്യയിലെ ഒരു നിയമത്തിലും ഭരണഘടനയിലും എഴുതി വച്ചിട്ടില്ലാത്തിടത്തോളം കാലം ഒരു കോടതിയും അതിൽ അഭിപ്രായം പറയാൻ പാടില്ല. കോടതികളുടെ ചുമതല എന്നു പറയുന്നത് എഴുതി വച്ചിരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടോ അല്ലെങ്കിൽ ഈ നിയമങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമാണോ എന്നു പരിശോധിക്കുക മാത്രമാണ്.
എസ്എൻഡിപിയുമായി ബന്ധപ്പെട്ട സ്വത്തു തർക്കത്തിൽ നിയമം അനുശാസിക്കുന്ന വിധി പറയാനുള്ള പൂർണ്ണ അവകാശം കോടതിക്കുള്ളപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള നിർവ്വചനം നടത്താൻ കോടതി നടത്തിയ ശ്രമം അപലനീയമാണ്. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ കോടതി വിധികളെ ബാധിക്കാൻ പാടില്ല. അവർ നിയമത്തിൽ എന്തെഴുതി വച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രമേ അഭിപ്രായം പറയാൻ പാടുള്ളു. ഈ തെറ്റു കോടതി സ്വയം തിരുത്തണമെന്നും സ്വത്തു തർക്കവും വിശ്വാസ തർക്കവും രണ്ടായി കാണണം എന്നുമാണ് ഞങ്ങൾക്ക് പറയാനുള്ളത്. അല്ലെങ്കിൽ ഹിന്ദു ദൈവങ്ങൾ ഒന്നും ജീവിച്ചിരിക്കുന്നതിന് ചരിത്രപരമായി യാതൊരു തെളിവും ഇല്ല എന്നു പറഞ്ഞു ആരെങ്കിലും കോടതിയിൽ പോയാൽ അവരൊന്നും ദൈവം അല്ല എന്നു പ്രഖ്യാപിക്കേണ്ട ഗതികേടിലേക്ക് കോടതി മാറുമെന്ന് മറക്കരുത്.
Stories you may Like
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- സവർണ്ണ മേൽക്കോയ്മക്കും ജാതീയതക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണ ഗുരു
- ഇത് ശ്രീനാരായണഗുരു ആണോ? കിഫ്ബി ഫണ്ടിലെ സമുച്ചയത്തിൽ പ്രതിമയ്ക്ക് പറ്റിയത് എന്ത്?
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്