ബലാത്സംഗിയെ പ്രണയിക്കുന്ന സാമിന്റെ കവിതയുടെ പ്രകാശന ചടങ്ങിൽ പങ്കെടുത്തത് എം മുകുന്ദനും ബെന്ന്യാമിനും സുഭാഷ് ചന്ദ്രനും ടി ഡി രാമകൃഷ്ണനും അടക്കമുള്ളർ; എന്തേ ഇവർക്കെതിരെ ആരും വാതുറക്കുന്നില്ല? ബ്രിട്ടാസിനെ വിമർശിച്ചിക്കുന്നവരോട് കൈരളി ന്യൂസ് എഡിറ്റർ ചോദിക്കുന്നു..
സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രസക്തമായ കവിതയാണ് സാം മാത്യു എഴുതിയ സഖാവ് എന്ന് കവിത. തലശ്ശേരി ബ്രണ്ണൻ കോളജിലെ ആര്യാ ദയാൽ ആലപിച്ചു ഫേസ്ബുക്കിൽ വന്നതോടെയാണ് കവിതയ്ക്ക് ഇത്രയേറെ സ്വീകാര്യത ഉണ്ടായത്. അതിനു പിന്നാലെ കവിതയെ വിവാദങ്ങളും ചുറ്റി പിടിച്ചു. ആദ്യം കവിതയുടെ പിതൃത്വത്തെത്തുടർന്നുള്ള സംസാരം കൈരളി ചാനലിലെ ജെബി ജംങ്ഷൻ വരെയെത്തി.
ജെബി ജംങ്ഷനിൽ ആര്യാ ദയാലും സാം മാത്യുവും കൂടിയായിരുന്നു പങ്കെടുത്തത്. വേദിയിൽ സാം തന്റെ പുതിയ കവിത പടർപ്പ് ആലപിക്കുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി ബലാത്സംഗിയെ പ്രണയിക്കുന്നു
എന്ന ആശയം സൈബർ ലോകത്ത് കൈരളി ടിവിയുടെ ജെ ബി ജംഗ്ഷനെക്കുറിച്ചും അവതാരകൻ ജോൺ ബ്രിട്ടാസിനെതിരെയും വിമർശനങ്ങൾ വന്നു.
സഖാവ് കവിതയുമായി ബന്ധപ്പെട്ട ജെബി ജംഗ്ഷൻ ഉയർത്തിയ അനുരണനങ്ങൾക്ക് ഇനിയും ശമനം വന്നിട്ടില്ല.ഇതിൽ ചിലർക്കെങ്കിലും മരം കണ്ടിട്ട് കാട് കാണാത്ത അവസ്ഥയാണ്. ഇവർക്കൊരു ലളിതമായ ഗൃഹപാഠം താഴെ കൊടുക്കുന്നു.
1.വാർത്തയും വാർത്താ പരിപാടിയും അനുദിനം വിനോദവത്ക്കരിക്കപ്പെടുന്നു എന്ന വിമർശനം ശക്തമാണ്.അണിയറയിൽ തയ്യാറാക്കിയ തിരക്കഥകളും നാടകീയതകളുമാണ് വാർത്താ മണിക്കൂറുകളെ പോലും നയിക്കുന്നത്.ഇതേ കുറിച്ചുള്ള ഒരു ആശങ്കയും കപട ബുദ്ധിജീവികളിൽ നിന്ന് ഉയരുന്നില്ല.
2.ജെബി ജംഗ്ഷൻ ഈ ഇനത്തിൽപ്പെടുന്ന പരിപാടി അല്ല. ഇതൊരു കേവല വിനോദ പരിപാടി മാത്രം,പല തവണ പറഞ്ഞതും പ്രഖ്യാപിച്ചതുമായ കാര്യം. എന്നാൽ ആദ്യത്തെ കാര്യത്തിൽ ഒരു കടുംപിടുത്തവും ഇല്ലാത്തവരാണ് വിനോദ പരിപാടി എങ്ങിനെയായിരിക്കണമെന്ന് ശഠിക്കുന്നത്.
3.ജെബി ജംഗ്ഷനിൽ താൻ സ്ത്രീയുടെ മനോവികാരത്തിൽ കവിതകൾ എഴുതിയിട്ടുണ്ടെന്ന് തെളിയിക്കാൻ സാം മാത്യു ആകസ്മികമായി ചൊല്ലിയതാണ് 'പടർപ്പ്'.വിരസതയും മടുപ്പും ഒഴിവാക്കാനുള്ള സന്ദർഭോചിതമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടാവാം.അതെല്ലാം ഒരു വിനോദ പരിപാടിയിലെ ചേരുവകൾ മാത്രം.
4.വിനോദ പരിപാടിയുടെ അവതാരകൻ മാത്രമായാണ് ജോൺ ബ്രിട്ടാസ് ഈ ഷോയിൽ വരുന്നത്.മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തുള്ള മാദ്ധ്യമ പ്രവർത്തകനെന്നോ,കൈരളിയുടെ എംഡി എന്നോ,എന്തിനേറെ അദ്ദേഹത്തിന് ഈ അടുത്ത് ലഭിച്ച മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പദവിയോ ചിത്രത്തിൽ വരുന്നേ ഇല്ല.മാദ്ധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം(Honorary)ലഭിക്കുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ് ജെബി ജംഗാഷൻ.ജനപ്രതിനിധികളായതു കൊണ്ട് ഇനി ഇന്നസെന്റും സുരേഷ് ഗോപിയും സിനിമയിൽ മുദ്രാവാക്യം മാത്രമേ വിളിക്കാവൂ എന്ന് ആരെങ്കിലും ശഠിക്കുമോ...?
5.ജെബി ജംഗ്ഷൻ യുഡിഎഫ് സർക്കാരിന്റെ പോലും സംസ്ഥാന പുരസ്കാരങ്ങൾക്ക് പാത്രമായ പരിപാടിയാണ്.അതിൽ വന്നു പോയവരുടെ പട്ടിക നീണ്ടതാണ്.അതിഥികൾക്കനുസരിച്ച് അതിന്റെ സ്വഭാവവും മാറും.
6.എന്നാൽ പറയാൻ വന്ന കാര്യം ഇതൊന്നുമല്ല.ഒരു വിനോദ പരിപാടി പോലാണോ പുസ്തക പ്രകാശനം?കവിതകളെ അപഗ്രഥിച്ച് വിലയിരുത്തി.പല തട്ടുകളിലൂടെ അരിച്ചിറക്കിയതിനു ശേഷമാണ് അവ പുസ്തകമായി പ്രസാധനം ചെയ്യുന്നത്.ഒരു ടെലിവിഷൻ ഷോ ഓളമായിപ്പോയി മറയും.പുസ്തകവും അക്ഷരങ്ങളും എന്നും ജീവിക്കും.
7.വിവാദ കവിതയും മറ്റും കേരളത്തിലെ ഏറ്റവും വലിയ പ്രസാധക സംരഭമാണ് ആഘോഷമായി പുറത്തിറക്കിയത്.പ്രകാശനവേദിയിൽ ഈ പുസ്തകം നെഞ്ചോട് ചേർത്തത് ആരൊക്കെയാണ്...?എം മുകുന്ദൻ,ബെന്ന്യാമിൻ,ടിഡി രാമകൃഷ്ണൻ.സുഭാഷ് ചന്ദ്രൻ....പട്ടിക നീളുന്നു.എന്തുകൊണ്ട് മഹാകവി സച്ചിദാനന്ദനോ എഴുത്തുകാരി ശാരദക്കുട്ടിയോ ഏറ്റവും കാതലായ ഇക്കാര്യത്തെക്കുറിച്ച് കമാന്ന് ഒരക്ഷരം പറഞ്ഞില്ല.വാ തുറന്നാൽ തങ്ങളുടെ അന്നം മുട്ടുമെന്ന് ഇവർക്ക് പേടിയുണ്ടോ...?
8.ടെലിവിഷൻ ഉള്ളടക്കം ജനാധിപത്യപരവും മാതൃകാപരവുമാണെന്ന് ആരും അഭിപ്രായപ്പെടില്ല.എന്നാൽ ടെലിവിഷൻ കാഴ്ച പരിപൂർണമായും ജനാധിപത്യപരമാണ്.ചെറിയൊരു ഈർഷ്യ തോന്നിയാൽ കൈവള്ളയിലുള്ള റിമോട്ടിന്റെ ബട്ടൻ അമർത്തുകയേ വേണ്ടു.ജെബി ജംഗ്ഷന്റെ ഓരോ എപ്പിസോഡും സാകൂതം വീക്ഷിച്ചിട്ടാണ് ഈ കപട ബുദ്ധിജീവികൾ അതിന്റെ വളവും തിരിവും നിർണയിക്കുന്നത്.ഇത് തന്നെ കാപട്യമല്ലേ?
9.ഉർവ്വശിക്കും സീമക്കും നൽകിയ ചോദ്യത്തിലാണ് എഴുത്തുകാരി ശാരദക്കുട്ടിക്ക് വിഷമം.വിഷമം പ്രകടിപ്പിക്കാൻ അവർ പ്രകടിപ്പിച്ച ഭാഷയാകട്ടെ തെരുവു ഗുണ്ടയുടേതും.അവരുടെ എഴുത്ത് നന്നായി നിരീക്ഷിച്ചവർക്ക് ഇക്കാര്യത്തിൽ പരാതി ഉണ്ടാവാൻ സാധ്യതയില്ല.ഒരു ടെലിവിഷൻ അഭിമുഖം സന്ദർഭത്തിന്റ്യെും സാഹചര്യത്തിന്റെയും സൃഷ്ടിയാണ്.ഉർവശിയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരുടെ ഭർത്താവായിരുന്ന മനോജ് കെ ജയൻ എറണാംകുളം കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജിയായിരുന്നു പ്രസ്തുത അഭിമുഖത്തിന്റെ പശ്ചാത്തലം.ഹർജിയിലെ ആരോപണങ്ങളെ കുറിച്ച് അഭിമുഖത്തിൽ ചോദിച്ചില്ലെങ്കിൽ ബ്രിട്ടാസ് എന്ത് മഠയൻ എന്ന് ഈ എഴുത്തുകാരി തന്നെ ചോദിക്കില്ലായിരുന്നോ...?
10.കാപട്യത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരാം:കേരളത്തിലെ പുകൾപെറ്റ സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണമാണ് മാതൃഭൂമി ആഴ്ച പതിപ്പ്.അതിന്റെ ഓണ പതിപ്പിൽ ശാരദക്കുട്ടി വിഖ്യാത സാഹിത്യകാരി സാറാ ജോസഫുമായി നടത്തിയ അഭിമുഖം അടിച്ചു വന്നിട്ടുണ്ട്.ഈ അഭിമുഖത്തിൽ എട്ടിലേറെ ചോദ്യങ്ങൾ സന്ദർഭം ഇല്ലാഞ്ഞിട്ടും ലൈംഗികതയെ കുറിച്ചാണ്.സാറാ ജോസഫിന്റെ വിവാഹ ജീവിതത്തിൽ അവർക്ക് സംതൃപ്തി ലഭിച്ചിട്ടില്ല എന്ന് സ്ഥാപിക്കാനായിരുന്നു ശാരദക്കുട്ടിയുടെ ശ്രമം.അതു കൊണ്ട് വിവാഹേതര മാർഗങ്ങളിലൂടെ അതിനു ശ്രമിച്ചോ വിജയിച്ചോ എന്ന് പല രൂപത്തിലും ഭാവത്തിലും ചോദിക്കുന്നുണ്ട്.സാറാ ജോസഫിനെ മുൻ നിർത്തി ഇങ്ങിനൊരു വിവാദം ഇന്ന് ഉണ്ടായിരുന്നെങ്കിൽ ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം.ഇവരാണ് ഒരു ടെലിവിഷൻ ഷോയിലെ സന്ദർഭോചിതമായ ചോദ്യത്തെ ഒരു പതിറ്റാണ്ടിനു ശേഷം അയവിറക്കി തന്റെ സദാചാരബോധം വെളിപ്പെടുത്തുന്നത്.
11.സച്ചിദാനന്ദൻ നല്ല കവിയാണ്.ആദ്ദേഹത്തിന്റെ നിലപാടും ശ്ലാഘനീയമാണ്.എന്നാൽ പല ഘട്ടങ്ങളിലും പല കവികളും ഇവിടെ ചിലരെ അധ:കൃതരായി മുദ്ര കുത്തിയിട്ടുണ്ട്.കലാഭവൻ മണിയുടെ നാടൻ പാട്ടോ എന്തിനേറെ മുരുകൻ കാട്ടാക്കടയുടെ ജനപ്രിയ കവിതകളോ ഇക്കൂട്ടർ കണ്ടെന്നു നടിക്കാൻ പോലും തയ്യാറായിട്ടില്ല.ലാറ്റിനമേരിക്കയിൽ പോയതുകൊണ്ട് മാത്രം മാനവികത സിദ്ദിഖാൻ കഴിയില്ല.
12.സച്ചിദാനന്ദൻ കവിതയിലൂടെ നൽകിയ സംഭാവനകളുടെ ചെറിയൊരു അംശമെങ്കിലും ജോൺ ബ്രിട്ടാസ് തന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ മാദ്ധ്യപ്രവർത്തനത്തിലൂടെ നടത്തിയിട്ടുണ്ട്.പഞ്ച നക്ഷത്ര ഹോട്ടലിന്റെ ബാൾ റൂമിൽ ഇരുന്നല്ലെന്ന് മാത്രം.ബാബറി മസ്ജിദ് തകർച്ചയും ഇറാഖ് യുദ്ധവും ഗുജറാത്ത് കലാപവും എണ്ണമറ്റ വർഗീയ കലാപങ്ങളും മലയാളികൾക്ക് പകർന്നു നൽകിയ മാദ്ധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്.നൂറു കണക്കിന് ഭീഷണികളെ അതിജീവിച്ചാണ് ഗെയിൽ ട്രെഡ് വെല്ലിന്റെ അഭിമുഖം ചെയ്തത്(പലരുടേയും എതിർപ്പ് അതിൽ നിന്ന് തികട്ടി വരുന്നതാണ്). ജീർണിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ പുറത്താക്കിയ എല്ലാ കുംഭകോണങ്ങളുടേയും മറ നീക്കിയത് ബ്രിട്ടാസ് എംഡിയായ ചാനൽ ശൃംഘലയായിരുന്നു.ഒരു വിനോദ ഷോയിലെ (അദ്ദേഹം കണ്ടിട്ടില്ല എന്ന് അദ്ദേഹം തന്നെ പറയുന്ന) ഒരു പരാമർശത്തെ എടുത്തു കാട്ടിയാണ് ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ ആയുധമാകാൻ സച്ചിദാനന്ദൻ നിന്നു കൊടുത്തത്.
13.ജെബി ജംഗ്ഷനിൽ വന്നു പോയവരുടെ പട്ടികയെടുത്താൽ അതിന്റെ മാനവികതയും ജനപ്രിയതയും മനസിലാകും.ഭിന്നശേഷിക്കാർ മുതൽ ആതുര സേവകർ വരേയും ഭിന്ന ലൈംഗികക്കാർ മുതൽ സൂപ്പർ താരങ്ങൾ വരേയും ഈർഷ്യയുടേയും നീരസത്തിന്റെയും ഒരു കണിക പോലുമില്ലാതെ ഈ ഷോയിൽ വന്നു പോയിട്ടുണ്ട്.ബ്രിട്ടാസ് തന്നെ പറഞ്ഞതു പോലെ അവിടെ ഉയരുന്ന ഓരോ ചോദ്യവും ആരുടെയെങ്കിലും മനസിൽ പൊട്ടിമുളക്കുന്നതായിരിക്കും.ഒരാൾക്ക് ഹിതകരമല്ലെന്ന് തോന്നുന്നത് മറ്റൊരാൾക്ക് പഥ്യമാകുമെന്ന് തിരിച്ചറിയുന്നതാണ് യഥാർത്ഥ ബഹുസ്വരതയും സഹിഷ്ണുതയും.നിയന്ത്രണമോ ഉത്തരവാദിത്വമോ നിർവഹിക്കേണ്ടതില്ലാത്തതിനാൽ നവമാദ്ധ്യങ്ങളുടെ പ്രതലങ്ങളിൽ അജ്ഞാതരായിപ്പോലും എന്തും കോറിയിടുന്നവർ ഒരൊറ്റ നിമിഷം സ്വന്തം നെഞ്ചിൽ കൈവച്ച് ചിന്തിച്ചാൽ ഉത്തരം കിട്ടുന്ന സമസ്യ മാത്രമേ ഇവിടുള്ളു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്