കടയ്ക്കലിൽ തൊണ്ണൂറുകാരിയെ അയൽപക്കക്കാരൻ പീഡിപ്പിച്ചെന്ന ഏഷ്യാനെറ്റ് വാർത്ത കെട്ടുകഥ; വഴിത്തർക്കത്തെ തുടർന്നാണു വയോധിക വ്യാജപരാതി ഉന്നയിച്ചതെന്നു സൂചന; മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗിക പീഡനമില്ല; ബന്ധുക്കൾ വിവരം പുറത്തു പറയാതിരുന്നതു വ്യാജമായതിനാൽ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കൊല്ലം കടയ്ക്കലിൽ തൊണ്ണൂറു വയസുകാരിയായ വയോധികയെ അയൽപക്കക്കാരൻ പീഡിപ്പിച്ചെന്ന വാർത്ത കെട്ടുകഥയെന്ന് സൂചന. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയും പിന്നീട് ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഏറ്റെടുത്ത വാർത്ത അപ്രകാരമല്ലെന്നാണ് കടയ്ക്കൽ പൊലീസ് നൽകുന്ന വിവരം. വയോധിക പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ വ്യക്തമായതോടെയാണ് ആക്ഷേപത്തിൽ വാസ്തവമില്ലെന്ന് വയോധിക നൽകിയ പരാതിയിൽ ആരോപണവിധേയനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നില്ലെന്ന് പിന്നീട് പൊലീസും വ്യക്തമാക്കി. എന്നാൽ, ചാനലുകാരോട് ഇവർ ആരോപിച്ചത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇത് സംബന്ധിച്ച വൈദ്യപരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം സംഭവത്തിൽ പീഡനശ്രമത്തിനും ദേഹോപദ്രവത്തിനും കടയ്ക്കൽ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതിക്രമിച്ച് കടന്നതിനും മാനഹാനി വരുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
വീടിന് അടുത്തുള്ളയാൾക്കെതിരെയാണ് വയോധിക മൊഴി നൽകിയത്. ഉറങ്ങിക്കിടക്കുന്നതിനിടെ അടുത്തെത്തിയെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് വയോധിക നൽകിയ മൊഴി. വാർത്ത പുറത്തുവന്നതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറൽ എസ്പി അജിതാ ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ സ്വമേധയാ കേസെടുക്കാനാണ് വനിതാ കമ്മീഷൻ തീരുമാനം. എന്നാൽ പീഡനവിവരം ബന്ധുക്കൾ പുറത്തറിയിക്കാതെ മൂടിവച്ചെന്നും ആക്ഷേപമുയർന്നു. വയോധികയ്ക്ക് യഥാസമയം ചികിത്സ നൽകാനും ബന്ധുക്കൾ തയ്യാറായില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, ബന്ധുക്കൾ അടക്കം ഈ വിഷയം പുറത്തു പറയാതിരുന്നത് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാണെന്നും അറിയുന്നു.
സംഭവത്തിൽ പിടിയിലായ ആളുടെ മകളുടെ കല്യാണം അടുത്തു തന്നെ നടക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു വഴിതർക്കം അടുത്തിടെ ഉണ്ടായിരുന്നു. മുമ്പും വഴിയുടെ പേരിൽ തർക്കം നടന്നിരുന്നു. ഇതെതുടർന്നുള്ള വാശി തീർക്കാനാണ് വയോധിക ആരോപണം ഉന്നയിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യമറിയാൻ മറുനാടൻ കടയ്ക്കൽ സിഐയുമായി ബന്ധപ്പെട്ടെങ്കിലും അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ ഇപ്പോൾ കേസിനെ കുറിച്ച് ഒന്നും പുറത്തുപറയില്ലെന്ന് പ്രതികരിച്ചു. ഇന്ന് പരാതിക്ക് പിന്നാലെ വയോധികയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇവിടെ ആശുപത്രി പരിസരത്ത് സിപിഐ(എം)-കോൺഗ്രസ് പ്രവർത്തകർ നേരിയ സംഘർഷമുണ്ടായി. വയോധികയെ കാണാൻ എത്തിയ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയെ സിപിഐ(എം) പ്രവർത്തകർ ആശുപത്രിയിൽ തടഞ്ഞുവച്ചു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.സിജുവിനെ പിടിച്ചുതള്ളിയെന്ന് ആരോപിച്ചായിരുന്നു സിപിഐ(എം) പ്രവർത്തകർ ബിന്ദു കൃഷ്ണയെ തടഞ്ഞുവച്ചത്. പ്രതിരോധത്തിന് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് എത്തിയാണ് ബിന്ദുവിനെ മോചിപ്പിച്ചത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ചെന്ന അനുഭവമാണ് കടയ്ക്കൽ ആശുപത്രിയിൽ തനിക്കുണ്ടായതെന്ന് ബിന്ദു പിന്നീട് ആരോപിച്ചു.
തന്നെ പീഡിപ്പിച്ചുവെന്ന വയോധിക ആരോപിച്ച വ്യക്തിയുമായി വസ്തു തർക്കമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പീഡനം നടന്നുവെന്ന് വയോധിക പറയുന്ന സമയത്ത് ആരോപണവിധേയൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമുള്ള മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വയോധിക നൽകിയ പരാതിയിൽ മദ്യാസക്തിയിൽ ആരോപണവിധേയൻ തന്റെ മേൽ വീണുവെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.
തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമി കേട്ടില്ലെന്നും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ വയോധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രാത്രി രണ്ടുമണിയോടെ അടുക്കള വാതിൽ തുറന്ന് അകത്തുകയറി അക്രമി പീഡിപ്പിക്കുകയായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ.. മകനേ.. എന്ന് കേണപേക്ഷിച്ചെങ്കിലും അയാൾ ആ കരച്ചിൽ കേട്ടില്ലെന്ന് ആ അമ്മ ചാനലിനോട് പറഞ്ഞു. ഇക്കാര്യം അടുത്തു താമസിക്കുന്ന ബന്ധുക്കളെ അറിയിച്ചെങ്കിലും അവർ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. ഇക്കാര്യമറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം വിവരം തിരക്കിയെങ്കിലും വിവരം പൊലീസിൽ അറിയിച്ചില്ല.
ക്യാൻസർ രോഗികൂടിയായ വയോധിക. അഞ്ചു ദിവസം മുമ്പാണ് കടയ്ക്കൽ സ്വദേശിയായ തൊണ്ണൂറു വയസുകാരി പീഡനത്തിന് ഇരയായത്. ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വയോധിക തന്നെ തുറന്നു പറയുകയായിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം ഇരുപത് വർഷമായി വീട്ടിൽ തനിച്ചാണ് കഴിയുന്നത്. മക്കൾ ഇല്ല. വീടിനടുത്ത് ഉള്ള ആൾ തന്നെയാണ് പീഡിപ്പിച്ചതെന്നും വിശദീകരിക്കുന്നു. പിൻ ഭാഗത്തെ വാതിൽ പുറത്ത് നിന്നും തുറക്കണമെങ്കിൽ ഇത് അറിയാവുന്ന ആളാകണം. സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുവകകൾ അടുത്ത ബന്ധു തന്നെ തട്ടിയെടുത്തതായും വയോധിക പരാതിപ്പെട്ടു.
സംഭവം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞത് ദൈവത്തോട് പ്രർത്ഥിക്കാനായിരുന്നെന്നും അവർ ചാനൽ മുമ്പിൽ പറഞ്ഞിരുന്നു. ശിക്ഷ ദൈവം നൽകിക്കോളുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. അതേസമയം, അമ്മ തന്നോട് ഒന്നും തുറന്നുപറഞ്ഞില്ലെന്നും നൂറാംവയസ്സിൽ എനിക്കിങ്ങനെ പറ്റിയെന്ന് ആരും അറിയല്ലേയെന്നും അമ്മ പറഞ്ഞതായി വാർഡ് അംഗം ബിനുമോളും പറഞ്ഞിരുന്നു. പീഡനവാർത്തയിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ വരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍