മോദിക്ക് പിറന്നാൾ ആശംസയുമായി പിപി മുകുന്ദൻ; മുതിർന്ന നേതാവിനെ പടിക്ക് പുറത്ത് നിർത്തി കോഴിക്കോട് സമ്മേളനം കൊഴുപ്പിക്കാനുറച്ച് കുമ്മനവും മുരളീധരനും; ജനസംഘം നേതാവെന്ന നിലയിൽ രാമൻപിള്ളയെ ക്ഷണിക്കും; ബിജെപി ദേശീയ കൗൺസിലിൽ ഒറ്റപ്പെടൽ മുകുന്ദന് മാത്രം
അരുൺ ജയകുമാർ
കോഴിക്കോട്: ബിജെപിയുടെ ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ പിപി മുകുന്ദനെ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ധാരണ. ദേശീയ കൗൺസിലിലേക്ക് പിപി മുകുന്ദനെ ആരും ക്ഷണിക്കില്ല. ക്ഷണക്കത്ത് പിപി മുകുന്ദന് പോസ്റ്റിൽ പോലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും പ്രത്യേക നിരീക്ഷണ സംവിധാനം സംസ്ഥാന നേതൃത്വം ഏർപ്പെടുത്തിയിട്ടുണ്ട്. പിപി മുകുന്ദനെ പാർട്ടിയിൽ നിന്നും അകറ്റി നിർത്താനുള്ള വി മുരളീധരൻ പക്ഷത്തിന്റെ തന്ത്രത്തിന് പികെ കൃഷ്ണദാസ് പക്ഷത്തിന്റെ മൗന അനുവാദവുമുണ്ട്. പിപി മുകുന്ദൻ ബിജെപിയിൽ സജീവമായാൽ പുതിയ സമവാക്യങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് മുകുന്ദനെ അകറ്റി നിർത്തുന്നത്. കോഴിക്കോട്ട് 23ന് ആരംഭിക്കുന്ന ദേശീയ കൗൺസിൽ സമ്മേളനത്തിലേക്കോ അനുബന്ധ പരിപാടികൾക്കോ മുകുന്ദന് ക്ഷണമില്ല. പഴയ നേതാക്കളെ ആദരിക്കുന്ന ചടങ്ങിനും പ്രവേശനമില്ല.
ബിജെപി ദേശീയ നിർവ്വാഹക സമിതിയുടെ ഭാഗമായി നിരവധി സമ്മേളനങ്ങൾ കോഴിക്കോട്ട് നടക്കുന്നുണ്ട്. ഇതിലൊന്നിലേക്കും മുകുന്ദനെ വിളിക്കില്ല. ജനസംഘത്തിന്റെ അമ്പത് വർഷം മുമ്പത്തെ സമ്മേളന ഓർമ്മയുമായി നേതാക്കളുടേയും പ്രവർത്തകരുടേയും ഒത്തു ചേരലും നടക്കുന്നുണ്ട്. ഇതിലേക്ക് ബിജെപിയിൽ മുകുന്ദനൊപ്പം തിരിച്ചെടുത്ത കെ രാമൻപിള്ളയെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. അന്ന് കോഴിക്കോട് ജനസംഘം സമ്മേളനം നടക്കുമ്പോൾ പി പരമേശ്വരനൊപ്പം മേൽനോട്ടത്തിന്റെ ചുക്കാൻ പിടിച്ചത് രാമൻപിള്ളയായിരുന്നു. ഒ രാജഗോപാലായിരുന്നു മറ്റൊരു പ്രധാനി. ഈ സാഹചര്യത്തിലാണ് രാമൻപിള്ളയ്ക്ക് ദേശീയ നിർവ്വാഹക സമിതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ബിജെപിയുടെ ക്ഷണമെത്തുന്നത്. എന്നാൽ ജനസംഘം സമ്മേളനവുമായി പിപി മുകുന്ദന് ബന്ധമില്ലാത്തതു കൊണ്ട് എല്ലാ അർത്ഥത്തിലും മുകുന്ദനെ ഒഴിവാക്കാൻ ബിജെപി നേതൃത്വത്തിന് തത്വത്തിൽ കഴിഞ്ഞു.
ആർഎസ്എസിന്റെ നിർദ്ദേശ പ്രകാരമാണ് പിപി മുകുന്ദനേയും രാമൻപിള്ളയേയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ് ബിജെപിയുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മുകുന്ദനെ ഒരു തരത്തിലും പാർട്ടിയുമായി സഹകരിപ്പിച്ചില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരന് ഇക്കാര്യത്തിൽ ഇനിയും മനസ്സ് തുറന്നിട്ടില്ല. മുകുന്ദൻ പാർട്ടിയിലെത്തുന്നത് വിഭീഗീയതയുണ്ടാക്കുമെന്നാണ് വി മുരളീധരൻ പക്ഷത്തിന്റെ നിലപാട്. മുകുന്ദന്റെ പ്രധാന ശിഷ്യനായി അറിയപ്പെട്ടിരുന്ന പികെ കൃഷ്ണദാസും എം ടി രമേശും മുകുന്ദനെ പാർട്ടിയിൽ സജീവമാക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടതുമില്ല. ഇതോടെ പാർട്ടിക്കുള്ളിൽ മുകുന്ദന് അനുകൂലമായ ചർച്ചയും രൂപപ്പെട്ടില്ല. ഇത് തന്നെയാണ് മുരളീ പക്ഷത്തിന് തുണയായതും.
മുകുന്ദന്റെ കാര്യത്തിൽ ദേശീയ നേതൃത്വം നിലപാട് എടുക്കട്ടേ എന്നാണ് കുമ്മനം രാജശേഖരന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ദേശീയ നിർവ്വാഹക സമിതിയിലേക്ക് മുകുന്ദനെ പങ്കെടുപ്പിക്കാത്ത്. ബിജെപിയുടെ രീതിയനുസരിച്ച് ദേശീയ നിർവ്വാഹക സമിതി അംഗങ്ങളുടെ യോഗമാണ് കോഴിക്കോട്ട് നടക്കുന്നത്. അതിലെ പരിപാടികൾക്ക് അനുസരിച്ചാണ് അതിഥികളെ ക്ഷണിക്കുന്നത്. മുകുന്ദൻ പാർട്ടിയിലെ സാധാരണ അംഗമാണ്. അതുകൊണ്ട് തന്നെ ഈ യോഗത്തിലേക്ക് ക്ഷണിക്കേണ്ട സാഹചര്യമില്ല. ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ക്ഷണിച്ചേനെ എന്നായിരുന്നു ബിജെപിയിൽ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതുർന്ന നേതാവ് മറുനാടനോട് പറഞ്ഞത്. തന്നെ കോഴിക്കോട്ടെ പരിപാടിക്ക് ക്ഷണിച്ചില്ലെന്ന് പിപി മുകുന്ദൻ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു.
ആരും വിളിക്കാതെ സമ്മേളന വേദിയിലേക്ക് പോകേണ്ടതില്ലെന്നാണ് മുകുന്ദന്റെ നിലപാടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ച പരിപാടിക്കെല്ലാം പോയിരുന്നു. നേമത്ത് ഒ രാജഗോപാലിന്റെ കൺവെൻഷനും പങ്കെടുത്തു. അന്ന് മികച്ച സ്വീകരണമാണ് മുകുന്ദന് ലഭിച്ചത്. പാർട്ടി വേദികളിൽ മുകുന്ദന് എത്തിയാൽ മറ്റ് നേതാക്കൾക്ക് സ്വീകാര്യത കുറയാനിടയുണ്ട്. അതുകൊണ്ടാണ് മുകുന്ദനെ മനപ്പൂർവ്വം ഒഴിവാക്കുന്നതെന്ന വാദവും സജീവമാണ്. ഏതായാലും പ്രശ്നം മോദിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ മുകുന്ദൻ ശ്രമം നടത്തിയിരുന്നു. മോദിയുടെ 66-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നത് ഇതിന്റെ ഭാഗമായിരുന്നു. കോഴിക്കോട് നടക്കാനിരിക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിൽ നേരിട്ടു കാണാൻ അവസരം ഇല്ലാത്തതിനാലാണു മുൻകാല സഹപ്രവർത്തകന്റെ ആശംസാ കത്തെന്നും എഴുതിയിരുന്നു. ഇതും സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇനി മോദി വിളിച്ചിട്ട് പങ്കെടുത്താൽ മതിയെന്ന നിലപാടിലേക്ക് ഇതോടെ സംസ്ഥാന നേതൃത്വം മാറുകയായിരുന്നു. മോദി ബിജെപിയിൽ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിൽ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു മുകുന്ദൻ. പിന്നീട് ആർഎസ്എസ് നേതൃത്വവുമായുള്ള ഭിന്നത കാരണം ബിജെപി ചുമതലകൾ മുകുന്ദൻ ഒഴിഞ്ഞു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ മുകുന്ദൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇത് ആർഎസ്എസ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ബിജെപിയിലേക്ക് തിരിച്ചുവരാൻ സന്നദ്ധനായ മുകുന്ദനെ ഒരുവിഭാഗം നേതാക്കളുടെ ഇടപെടൽമൂലം പൂർണമായി തഴഞ്ഞിരിക്കുകയാണ്.
അമ്പതുവർഷമായി സംഘപരിവാരത്തിൽ പ്രവർത്തിച്ച് അനുഭവ പരിചയമുള്ള മുകുന്ദൻ സംഘടനാ നേതൃത്വത്തിൽ തിരിച്ചുവരുന്നതിൽ ബിജെപിക്കൊപ്പം ആർഎസ്എസ്സിലെയും ഒരുവിഭാഗത്തിന് ഇഷ്ടക്കേടുണ്ടെന്നതും യാഥാർത്ഥ്യമാണ്. സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ 1991-ൽ ബിജെപി ദേശീയ നിർവാഹകസമിതി ചേർന്നപ്പോൾ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു മുകുന്ദൻ. കഴിഞ്ഞവർഷമാണ് ദേശീയ നേതൃത്വത്തിലെ ചിലരുടെയടക്കം താൽപ്പര്യത്താൽ പി പി മുകുന്ദൻ തിരിച്ചുവരവിന് സന്നദ്ധമായത്. എന്നാൽ മുകുന്ദൻ മിസ്ഡ്കോളടിച്ച് പാർട്ടി അംഗത്വമെടുക്കണമെന്ന് പറഞ്ഞ് അന്നത്തെ സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ അനിഷ്ടം പരസ്യമാക്കി. പിന്നീട് പ്രസിഡന്റായ കുമ്മനം രാജശേഖരനും മുകുന്ദനെ അകറ്റിനിർത്തുകയാണ്.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ അസംതൃപ്തി പരസ്യമാക്കി മുകുന്ദൻ രംഗത്തുവന്നിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ട് സാന്ത്വനിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മുകുന്ദന്റെ തിരിച്ചുവരവിനെപ്പറ്റി തീരുമാനമുണ്ടാകുമെന്നായിരുന്നു അന്നത്തെ ധാരണ. എന്നാൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനടക്കം പിന്നീട് ബന്ധപ്പെട്ടില്ല. പികെ കൃഷ്ണദാസും കൂട്ടരും നിശബ്ദരായതോടെ മുകുന്ദൻ ബിജെപിയിൽ ഒറ്റപ്പെടുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍