ശിവസേനയുടെ ഗണേശോത്സവത്തിൽ പങ്കെടുത്തതിന് മുസ്ലിംലീഗും സമസ്തയും വിരട്ടിയപ്പോൾ എം കെ മുനീറിന് മനംമാറ്റം; സുന്നി വേദിയിൽ കുമ്പസരിച്ച് മുൻ മന്ത്രി; സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ട്; അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥൻ!
കെ വി നിരഞ്ജൻ
കോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവ പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുസ്ലിം നേതാവും എംഎൽഎയുമായ ഡോ.എം.കെ മുനീറിന് ഒടുവിൽ മനംമാറ്റം.സമസ്തയും ലീഗിലെ ഒരു വിഭാഗവും അതിശക്തമായി രംഗത്തത്തെിയതോടെ സുന്നിവേദിയിൽ മുനീർ കുമ്പസാരവും നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് വെള്ളിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച പാറന്നൂർ ഉസ്താദ് പ്രതിഭാ സമർപ്പണ വേദിയിലാണ് മുനീർ തന്റെ വീഴ്ച ഏറ്റുപറഞ്ഞത് ചടങ്ങിൽ ആശംസകനായിട്ടാണ് മുനീർ പങ്കെടുത്തത്.
സമൂഹത്തിൽ നേർവഴി തെളിക്കുന്ന പ്രസ്ഥാനമായ സമസ്തക്ക് തന്നെ ശാസിക്കാൻ അവകാശമുണ്ടെന്നും അത് അനുസരിക്കാൻ ഈയുള്ളവൻ ബാധ്യസ്ഥനാണെന്നും പറഞ്ഞാണ് മുനീർ വിവാദവിഷയത്തിലേക്ക് വന്നത്. എല്ലാ ശാസനകളെയും ഉൾക്കൊള്ളാൻ ഈ വിനീതൻ തയാറാണ്. നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെല്ലാം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനുമാണ്. നമ്മുടെയെല്ലാം തെറ്റുകൾ പൊറുത്ത് മാപ്പാക്കിത്തരാൻ സർവശക്തൻ തുണക്കട്ടെ. അങ്ങനെ പിഴവില്ലാതെ സൂക്ഷ്മതയോടെ ജീവിച്ച് പരലോകമോക്ഷം നേടാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചാണ് മുനീർ അവസാനിപ്പിച്ചത്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ വാക്കുകൾ ഏറ്റെടുത്ത് മുന്നോട്ടുപോവാൻ താൻ തയാറാണെന്നും മുനീർ പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തിയ സമസ്ത ട്രഷറർ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുനീറിനെ പരോക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. ചിലയാളുകൾ പുരസ്കാരങ്ങളും പരിപാടികളും സമ്മർദം ചെലുത്തി ചോദിച്ചുവാങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതം പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഒ.പി. അഷ്റഫിന്റെ സ്വരവും മുനീറിനെ വിമർശിക്കുന്നതായിരുന്നു. ശിവസേന, ആർഎസ്എസ്, എൻ.ഡി.എഫ് തുടങ്ങിയ സംഘടനകളുമായി ഒരുതരത്തിലുള്ള സഹകരണവും അരുതെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ, ചില വ്യക്തികളും നേതാക്കളും അത് ലംഘിക്കുന്നുണ്ട്. ഇവർ നേർവഴിയിൽ വരണമെന്നും സ്വാഗതപ്രഭാഷണത്തിൽ പറഞ്ഞു.
മുനീറിനെ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് എസ്.കെ.എസ്.എസ്.എഫിൽ കടുത്ത ഭിന്നത ഉയർത്തിയിരുന്നു. നഗരത്തിലെ എംഎൽഎമാരായ മുനീറിനെയും പ്രദീപ്കുമാറിനെയും അതിഥികളായി ആഴ്ചകൾക്കുമുമ്പേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, മുനീർ ഗണേശോത്സവ വിവാദത്തിൽപെട്ടതോടെ അദ്ദേഹത്തെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ, തന്നെ ചടങ്ങിൽ പങ്കെടുപ്പിക്കാനായി മുനീർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽ സമ്മർദം ചെലുത്തി. മുനീർ തന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തെ ഹൈദരലി തങ്ങൾ അറിയിക്കുകയായിരുന്നു. ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും മുനീറിന്റെ നടപടിക്കെതിരെ പാർട്ടി പ്രസിഡന്റ് ഹൈദരലി തങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. അതിതീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേനക്ക് മാന്യത നൽകാൻ മുനീർ ശ്രമിച്ചുവെന്നതാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.
നേരത്തെ തന്നെ മുനീറിന്റെ നടപടി സമുദായത്തോടുള്ള വെല്ലുവിളിയെന്നാണ് സമസ്ത നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നത്. ശിവസേന പോലുള്ള വർഗീയ ശക്തികൾക്ക് പൊതുസമ്മിതി നേടിക്കൊടുക്കുന്നതിനുവേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ മുസ്ലിം സമുദായവും മതേതര വിശ്വാസികളും വച്ചുപൊറുപ്പിക്കില്ളെന്നാണ് സമസ്തയുടെ മുഴുവൻ സംഘടനകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. ഇതര മതവിഭാഗങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും ഒരുമിച്ച് ജീവിച്ചുപോന്ന ചരിത്രമാണ് ഇസ്ലാമിൻേറത്. അതേ സമയം, മറ്റൊരു മതത്തിന്റെ വിശ്വാസമോ ആചാരമോ കൈക്കൊള്ളാൻ ഇസ്ലാം അനുമതിനൽകുന്നില്ല. മതേതരത്വത്തിന്റെ വാഹകരാകാൻ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന ചില മുസ്ലിം രാഷ്ട്രീയ നേതാക്കളുടെ പ്രവണത മതവിരുദ്ധവും ഗൗരവപരവും അപലപനീയവുമാണ്.
പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച മുൻ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിവാദമായപ്പോൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ളെന്ന് പ്രതികരിച്ചയാളാണ് മുൻ മന്ത്രികൂടിയായ എം.കെ. മുനീർ. പിന്നീട് സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾ നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്ന് സമസ്തയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.സമസ്ത കേരള ജംഇയ്യുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
നേരത്തെ 'പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടായെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും ആരെങ്കിലും വിചാരിച്ചാൽ തകർക്കാനാവുന്നതല്ല തന്റെ വിശ്വാസമെന്നും' ചൂണ്ടിക്കാട്ടി മുനീർ ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തത്തത്തെിയിരുന്നു.ബഹറിൽ (കടലിൽ) മുസല്ലയിട്ട് നമസ്കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്ന പിതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. ഗണേശോത്സവത്തോടെ അവസാനിക്കുന്നതല്ല തന്റെ വിശ്വാസമെന്നും അത് തകർക്കാൻ ശിവസേനക്കോ ആർ.എസ്.എസിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ളെന്നും കുറിപ്പിൽ പറയുന്നു. ചടങ്ങിനത്തെിയ ഭക്തരിൽ ഭൂരിഭാഗത്തിനും രാഷ്ട്രീയമില്ല. 1500ഓളം വരുന്ന ഭക്തരെല്ലാം എന്റെ വോട്ടർമാരാണ്. അവരോട് സ്നേഹം കാണിക്കുകയെന്നത് ധാർമിക ഉത്തരവാദിത്തമാണ്. തന്റെ പാർട്ടി പ്രാവർത്തകർക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും നിർദ്ദേശിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
നേരത്തെ സമസ്തക്കെതിരെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഗണേശോത്സവ ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എം.കെ. മുനീറിനെ ഗണേശോത്സവ വേദിയിലേക്ക് ക്ഷണിച്ചത് ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പ്രതിനിധിയായിട്ടല്ല, ജനപ്രതിനിധി എന്ന നിലയിലാണ്. ഭരണഘടനാപരമായി ജനപ്രതിനിധികൾ മുഴുവൻ ജനങ്ങളെയും പ്രതിനിധാനം ചെയ്യണ്ടവരാണ്.അവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ തളച്ചിടാൻ ശ്രമിക്കരുത്. ഇഫ്താർ വിരുന്നിലും ക്രിസ്മസ് ആഘോഷങ്ങളിലും ഇതര മതസ്ഥർ പങ്കടെുക്കരുതെന്ന് പറയുന്നതുപോലെയാണ് സമസ്തയുടെ പ്രസ്താവന. എരുമേലി വാവര് പള്ളിയിലെയും ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെയും ആരാധനകളിൽ ഭക്തർക്ക് വേർതിരിവില്ല എന്ന കാര്യം സമസ്ത കാണാതെ പോകുന്നു. സമസ്ത നേതാക്കളുടെ പ്രസ്താവന കേരള ജനത പുച്ഛിച്ചുതള്ളുമെന്നും ഗണേശോൽസവ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്