ഗോവിന്ദച്ചാമിയെ രക്ഷിച്ചത് പൻവേലിലെ ഭിക്ഷാടന മാഫിയ; കോടികൾ മറിയുന്ന ട്രെയിൻ മോഷണ സംഘം നിയന്ത്രിക്കുന്നത് മുംബൈയിലെ അധോലോക രാജാക്കന്മാർ; ആളൂരിനേക്കാൾ വലിയ അഭിഭാഷകരും സംഘത്തിന്റെ ലിസ്റ്റിൽ; ആളൂരിന്റെ അടുത്ത ധർമ്മം അമീറുളിന്റെ 'നിരപരാധിത്വം' തെളിയിക്കൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഷ്ടിക്ക് വകയില്ലാത്ത തെരുവു തെണ്ടിയായ സാധാരണക്കാരൻ എങ്ങനെയാണ് കൊലപാതക കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി സുപ്രീംകോടതിയെ വരെ സമീപിക്കുക. കോടതി ചെലവ് ഉയർന്നു കൊണ്ടിരിക്കുന്ന കാലത്ത് ഇത് എങ്ങനെ സംഭവിക്കുന്നു? സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ശിക്ഷാ ഇളവ് തേടി സുപ്രിം കോടതിയിൽ എത്തിയപ്പോൾ ഉയർന്ന ചോദ്യം ഇതായിരുന്നു. ഇതിന് ഉത്തരം തേടി പോകുമ്പോൾ വ്യക്തമാകുന്നത് ഗോവിന്ദച്ചാമിയുടെ നിഗൂഢ ബന്ധങ്ങൾ തന്നെയാണ്. ട്രെയിൻ കൊള്ളക്കാരുടെ സംഘത്തിലെ ഒരു സുപ്രധാന കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. ഗോവിന്ദച്ചാമിക്ക് നിയമസഹായം ലഭ്യമാക്കിയതും ഈ കോടികൾ മറിയുന്ന ഭിക്ഷാടന മാഫിയക്കാരുടെ ഇടപെടൽ കൊണ്ടു തന്നെയാണ്.
അഡ്വ. ആളൂരിനൊപ്പം മുംബൈയിൽ നിന്നുള്ള നിയമസഹായം ഗോവിന്ദച്ചാമിക്ക് വേണ്ടി എത്തിയത് തന്നെ ഈ കണ്ണിയിലേക്ക് വിരൾ ചൂണ്ടുന്നതും. ട്രെയിനുകളിൽ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചെന്നൈ മുതൽ മുംബൈ പനവേൽ വരെ നീളുന്ന അധോലോക സംഘത്തിന്റെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്നതിനു സൂചനകൾ ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. ഇവരാണു മുംബൈയിൽനിന്നു ധനസഹായവും നിയമസഹായവും എത്തിക്കുന്നത് എന്നായിരുന്നു വിലയിരുത്തൽ. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന ആളൂർ എത്തിയതും അങ്ങനെയാണ്.
ട്രെയിനിലെ കുറ്റവാളികളുടെ കേന്ദ്രം മുംബൈയിലെ പൻവേലിലാണ്. ഈ സംഘത്തിലെ പ്രധാനിയായിരുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകരെ സമീപിച്ചത് പൻവേലിലെ ചില തമിഴ് സുഹൃത്തുക്കളാണെന്നാണു സൂചന. 2011 ജൂണിൽ പൻവേൽ റെയിൽവേ പൊലീസ് ട്രെയിനുകളിൽ മോഷണം നടത്തുന്ന നാലുപേരെ പിടികൂടി. ഗോവിന്ദച്ചാമിയുമായി അടുത്തബന്ധമുണ്ടെന്നു സംശയിക്കുന്ന ചെന്നൈ സ്വദേശികൾ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. പിടിയിലാകുന്ന സംഘാംഗങ്ങൾക്കുവേണ്ടി മികച്ച അഭിഭാഷകരെ എത്തിക്കാൻ സംഘത്തിനു സ്ഥിരം സംവിധാനമുണ്ട്. ഇതിനായി ചെലവഴിക്കാൻ ആവശ്യത്തിനു പണവും.
സൗമ്യ വധക്കേസിനുശേഷം രാജ്യത്തെ ട്രെയിനുകളിൽ റെയിൽവെ പൊലീസും വിവിധ സംസ്ഥാന പൊലീസും സുരക്ഷ വർധിപ്പിച്ചുവെങ്കിലും മോഷണങ്ങൾക്കു കുറവുണ്ടായില്ല. മുംബൈയിൽ പൻവേൽ കേന്ദ്രീകരിച്ച ട്രെയിൻ കുറ്റവാളികളുടെ അധോലോകത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള പിടിച്ചുപറിക്കാർക്കാർ യഥേഷ്ടം പിന്നെയും വിലസി. ഗോവിന്ദച്ചാമിയെപ്പോലെ എന്തിനും പോന്നവരെയാണ് ട്രെയിനിലെ മോഷണസംഘത്തിൽ കൂടുതലും ഉൾപ്പെടുത്തുന്നത്. എല്ലാ ദീർഘദൂര ട്രെയിനുകളും നിർത്തുന്ന റെയിൽവേ ഹബ്ബാണു പൻവേൽ, കൊങ്കൺപാതയുടെ ആസ്ഥാനവുമാണ്. എപ്പോഴും തിരക്കേറിയ പൻവേൽ സ്റ്റേഷനും പരിസരത്തെ ചേരികളും കുറ്റവാളികൾക്കു മാസങ്ങളോളം ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്.
പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങി നിരവധി പേരുകൾ. സേലം, പഴനി, ഈറോഡ്, കടലൂർ, തിരുവള്ളൂർ, താമ്പരം എന്നിവിടങ്ങളിലെ കോടതികളിൽനിന്നെല്ലാം വിവിധ കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊള്ളയും കൊലപാതകവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ട്രെയിനിൽ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോഴാണ് ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയത്. എറണാകുളം, ഷൊറണൂർ ഭാഗങ്ങളിൽ സൗമ്യ കൊലക്കേസിന് മുമ്പും പ്രതിയെ നിരവധി തവണ കണ്ടവരുണ്ട്. ഇങ്ങനെ ട്രെയിനുകൾ തോറും ഗോവിന്ദച്ചാമി ചുറ്റിത്തിരിഞ്ഞത് മോഷണം ലക്ഷ്യമിട്ടായിരുന്നു.
തമിഴ്നാട് കടലൂർ ജില്ലയിലെ വിരുതാചലം സമത്വപുരം ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. കരസേനയിൽനിന്ന് വിരമിച്ചയാളുടെ മകനാണ്. അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പൊലീസ് രേഖകളിലുള്ളത് സഹോദരൻ സുബ്രഹ്മണിയാണ്. ഇയാൾ സേലം ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ചാമി പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുമെന്നതു തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നിട്ടും സംശയത്തിന്റെ ആനുകൂല്യം നൽകി ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി ഒഴിവാക്കുകയായിരുന്നു. ട്രെയിൻ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവർച്ച ചെയ്ത കേസിൽ സേലം കോടതിയിൽ വിചാരണ നടക്കുമ്പോൾ ജാമ്യത്തിലിറങ്ങി ഒളിവിൽപോയ ഗോവിന്ദ ചാമിയെ പിന്നീട് പൊലീസ് പിടിക്കുന്നത് സൗമ്യയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കുറ്റത്തിനാണ്.
ഗോവിന്ദചാമിയുടെ വക്കീലായി എത്തിയതിനു പിന്നിൽ ശ്രദ്ധിക്കപ്പെട്ട കേസിലൂടെ പ്രസിദ്ധിനേടുകയെന്ന താൽപ്പര്യം മാത്രമായിരുന്നില്ല. മുംബൈയിലെ അധോംലാകം തന്നെയാണ് ആളൂർ വക്കീലീന് ഗോവിന്ദചാമിയുടെ വക്കാലത്ത് ഏൽപ്പിച്ചുകൊടുത്തത്. തൃശൂരിലെ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തി ലഹരി പകയുന്ന കണ്ണുകളോടെ നടന്ന ഗോവിന്ദചാമി മുംബൈയിലെ ഭിക്ഷാടന മാഫിയയുടെ കണ്ണിയായിരുന്നുവെന്നതാണ് അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യം. കണ്ണികളിലൊന്ന് പിടിക്കപ്പെട്ടാൽ മോചിപ്പിക്കാൻ ഈ മാഫിയ ഏതറ്റം വരെയും പോകുമെന്നതിനു ഉദാഹരണം കൂടിയാണ് ഗോവിന്ദചാമിയുടെ അപ്പീലുമായി അഭിഭാഷകൻ സുപ്രിംകോടതിയിൽ എത്തിയത്. താനെ, പനവേൽ, മുംബൈ തുടങ്ങിയ ഇടങ്ങളിലെ ഭിക്ഷാടന മാഫിയയുമായും ഗോവിന്ദ ചാമി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവരൊക്കെയും ഇപ്പോഴും ഗോവിന്ദചാമിയ്ക്കൊപ്പമുണ്ട്.
കൃത്യമായി വൻ തുക തന്നെ ഈ മാഫിയ ആളൂർ വക്കീലിന് ഇപ്പോഴും നൽകുന്നുണ്ട്. അതുകൊണ്ട്തന്നെയാണ് താൻ ഇപ്പോഴും ഈ കേസ് നടത്തുന്നതെന്ന് ആളൂർ വക്കീൽ പറയുന്നു. പ്രസിദ്ധി മാത്രമാണ് ആഗ്രഹിച്ചതെങ്കിൽ കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചശേഷം കൈയൊഴിയാമായിരുന്നില്ലേയെന്നും വക്കീൽ ചോദിക്കുന്നു.
മുംബൈയിൽ തനിക്ക് കൈനിറയെ കേസുകളുണ്ടെന്ന് ആളൂർ വക്കീൽ പറയുന്നു. മർഡർ കേസുകൾക്ക് പഞ്ഞമില്ലാത്ത മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ വിശ്വസ്തനായ ആളൂർ വീക്കീലിനെ തേടി ദിവസവും ഒട്ടേറെ കേസുകളെത്തുന്നു. മുംബൈയിൽ അടുത്തിടെ കൊല്ലപ്പെട്ട എൻ.സി.സി നേതാവ് സ്വർണ്ണഷർട്ടുകാരന്റെ കൊലയാളികളുടെ വക്കാലത്ത് വരെ ആളൂർ വക്കീലിനാണ്. ഈ കേസിലെ പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇടയ്ക്കിടെ ആളൂർ വക്കീൽ നാട്ടിലെ കോടതികളിലും കേസ് വാദിക്കാനെത്താറുണ്ട്. ചിലപ്പോഴൊക്കെ സഹായത്തിന് മുംബൈയിൽന്നുള്ള അഭിഭാഷകരുമുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഗോവിന്ദചാമിയുടെ കേസ് പരിഗണിച്ചപ്പോൾ കോടതി മുറിയിൽ മുംബൈയിൽനിന്നുള്ള അഭിഭാഷകരുടെ എണ്ണം കൂടിയതും.
ഗോവിന്ദചാമിയുടെ കേസ് ഒരു വഴിക്കായപ്പോഴാണ് നാടിനെ നടുക്കിയ ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നത്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ആസാം സ്വദേശിയായ പ്രതിയ്ക്കെതിരേ വ്യാപക ജനരോഷം ഉയർന്നതു മുതലാക്കി ആളൂർ വക്കീൽ വീണ്ടുമെത്തി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുകവഴി ഇത്തവണയും പ്രതി നേടിയെടുത്ത കുപ്രസിദ്ധി തന്നിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിമർശകർ. വക്കാലത്ത് ഏറ്റെടുക്കാൻ പ്രതിയുടെ ഒപ്പിനായി ജയിലിലെത്തിയെങ്കിലും പൊലീസ് തടസം നിന്നതിനാൽ കഴിഞ്ഞില്ല. എന്നാൽ തോറ്റു പിന്മാറുന്ന ചരിത്രം തനിക്കില്ലെന്ന് ആണയിടുന്ന ആളൂർ വക്കീൽ വക്കാലത്ത് ഏറ്റെടുക്കാൻ വേണ്ടി പ്രതിയെ സന്ദർശിക്കാനുള്ള അനുമതി തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ജിഷ വധക്കേസിൽ അമിറുൾ ഇസ്ലാം യഥാർത്ഥ പ്രതിയല്ലെന്നാണ് ആളൂർ വക്കീലിന്റെ കണ്ടെത്തൽ. ജിഷയ്ക്ക് ഇസ്ലാമിനെക്കാൾ ആരോഗ്യവും ശാരീരിക ശേഷിയുമുണ്ട്. ഈ സാഹചര്യത്തിൽ അമിറുൾ ഇസ്ലാം തനിച്ച് ജിഷയെ കീഴ്പ്പെടുത്തി വധിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആളൂർ വക്കീലിന്റെ വാദം. പ്രശസ്തി തേടി പ്രതിയെ ആദ്യം സമീപിക്കുകയായിരുന്നില്ലെന്നും ആസാം സ്വദേശിയായ വക്കീൽ വഴി അമിറുൾ ഇസ്ലാമിന്റെ ബന്ധുക്കളാണ് വക്കാലത്ത് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ആളൂർ വക്കീൽ പറയുന്നത്. രാജ്യവ്യാപകമായുള്ള അഡ്വക്കറ്റ് ശൃംഖലകളിൽ ആളൂർ വക്കീലും കണ്ണിയാണ്. സുപ്രിംകോടതിയിൽ കേസുകൾ വാദിക്കാനും വാദത്തിൽ സഹായിക്കാനുമൊക്കെ ആളൂർ വക്കീൽ എത്താറുണ്ട്. ഗോവിന്ദചാമിയെ പോലെ പിന്നിൽ മാഫിയയുടെ സഹായം ലഭിക്കില്ലെന്നതിനാൽതന്നെ അമിറുൾ ഇസ്ലാമിന്റെ കേസ് ഏറ്റെടുക്കുന്നത് നഷ്ടക്കച്ചവടമായിരിക്കുമെന്ന ബോധ്യവും ആളൂർ വക്കീലിനുണ്ട്.
ഇത്തരത്തിൽ മഹാനഗരങ്ങളിൽ കേസും വക്കാലത്തുമായി സജീവമായ ആളൂർ വക്കീൽ ഗോവിന്ദചാമിയുടെ വക്കാലത്ത് ഏറ്റെടുത്തപ്പോൾ ഭിക്ഷാടന മാഫിയയുടെ സ്വന്തക്കാരനാണെന്ന് പ്രചാരണം അന്നുതന്നെ ശക്തമായിരുന്നു. എങ്കിൽപിന്നെ ഭിക്ഷാടന മാഫിയ കൊള്ളാവുന്ന അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിക്കില്ലെ എന്നായി ആളൂരിനെകുറിച്ചറിയാത്ത നാട്ടുകാരുടെ സംശയം. അതേസമയം കീഴ്കോടതികളിൽ ആളൂർ വക്കീലിനെ കൊണ്ട് വാദിപ്പിക്കുകയും ഇതുവഴി പ്രോസിക്യൂഷന്റെ പോയിന്റുകൾ എന്തൊക്കെയെന്ന കണ്ടെത്തി സുപ്രിംകോടതിയിൽ കേസെത്തുമ്പോൾ പ്രഗൽഭ വക്കീലുമാരെ നിയോഗിച്ച് കേസ് വിജയിപ്പിക്കാനുള്ള തന്ത്രമാണിതെന്നായിരുന്നു മറ്റു ചിലരുടെ നിഗമനം. എന്നാൽ കേസെടുത്തുമ്പോൾ സുപ്രിംകോടതിയിൽ ഗോവിന്ദചാമിക്ക് വേണ്ടി വാദിച്ചത് ആളൂർ തന്നെ.
മുംബൈയിലെ അധോലോക സംഘങ്ങൾക്ക് വേണ്ടി വാദിക്കുന്ന ആളൂർ ഒരു കേസിന് 30 ലക്ഷം മുതൽ അമ്പത് ലക്ഷം വരെ ഫീസ് വാങ്ങുന്ന വ്യക്തിയാണ്. അതേ അധോലോക സംഘം തന്നെയാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരിനെ ഏർപ്പാടാക്കിയതെന്ന കിവതന്ദിയും ശക്തമാണ്. കേരളത്തെ ഞെട്ടിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിൽ തുടങ്ങി പ്രമാദമായ ജെഡെ കൊലപാതക കേസിലെ പ്രതികൾക്കും ധബോൽക്കർ കൊലപാതക കേസിലെ പ്രതികൾക്കും വേണ്ടി ഹാജരാകുന്നതും ഈ ക്രിമിനൽ അഭിഭാഷകൻ തന്നെയാണ്. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി വാദിക്കാൻ തയ്യാറാണെന്ന് കാണിച്ചും ആളൂർ രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമീറൂൽ ഇസ്ലാം തന്റെ വക്കാലത്ത് ആളൂരിനെ ഏൽപ്പിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാൽ അമീറുളിനെ നിരപരാധിയാക്കുക എന്നതു തന്നെയാകും ആളൂരിന്റെ അടുത്ത ധർമ്മം.
Stories you may Like
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- ഡോ. വന്ദന ദാസ് വധം: പ്രതി സന്ദീപ് 5 ദിവസം കസ്റ്റഡിയിൽ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- ശാന്തിഗിരിയിൽ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേർ സന്യാസിനിമാരായി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്