ചാർജിനിട്ടപ്പോൾ പൊടുന്നനെ പുകയുയർന്നു, പിന്നെ കത്തിപ്പടർന്നു; മറ്റു ചിലയിടങ്ങളിലുണ്ടായത് പൊട്ടിത്തെറി; ലോകമാകെ വിറ്റുപോയ രണ്ടരക്കോടി ഗാലക്സി നോട്ട് 7 ഫോണുകൾ പിൻവലിച്ച് മുഖംരക്ഷിക്കാൻ സാംസങ്; നോട്ട് 7 ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ വിമാന യാത്ര മുടങ്ങാതിരിക്കാൻ എന്തുചെയ്യണം?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി നോട്ട് 7 വാങ്ങിയത് ലോകത്താകമാനം രണ്ടരക്കോടിയോളം പേരാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് പുറത്തിറങ്ങിയ ഫോൺ തീപിടിക്കുന്നതായും പൊട്ടിത്തെറിക്കുന്നതുമായ സംഭവങ്ങൾ പല രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടതോടെ ഇവയുടെ വിൽപന നിർത്തിവയ്ക്കാനും ഫോണുകളെല്ലാം തിരിച്ചുവിളിക്കാനും സാംസങ് തീരുമാനിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വൻവില കൊടുത്ത് വാങ്ങിയ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്ന ലക്ഷങ്ങളെ ആശങ്കയിലാഴ്ത്തി ഇവയ്ക്ക് വിമാനങ്ങളിൽ ഇന്നലെ മുതൽ നിരോധനം ഏർപ്പെടുത്തിയത്.
അന്താരാഷ്ട്ര തലത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അഗ്നിബാധയ്ക്കും പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്ന് കമ്പനിതന്നെ വിലയിരുത്തിയ ഗാലക്സി നോട്ട് 7ന് വിമാനങ്ങളിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലും ഇന്നലെ മുതൽ വിമാനം വിമാനത്തിൽ ഉപയോഗിക്കുന്നതിനും കൈവശംവയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ആഗോളതലത്തിൽ ബാറ്ററിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഗാലക്സി നോട്ട് 7ന്റെ ഉപയോഗത്തിന് വിമാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഡിജിസിഎ നോട്ടീസിൽ പറയുന്നു. വിമാനയാത്രയ്ക്ക് എത്തുമ്പോൾ ഫോൺ കൊണ്ടുവരുന്നവർ അത് ഒരു കാരണവശാലും ചെക്ക്ഡ് ഇൻ ബാഗേജിൽ വയ്ക്കരുതെന്നതാണ് ഒരു നിബന്ധന. മാത്രമല്ല സ്വിച്ച് ഓഫ് ചെയ്തശേഷം കൈവശംവയ്ക്കുന്ന ബാഗിൽ വേണമെങ്കിൽ ഇത് സൂക്ഷിക്കാം. വിമാനത്തിനകത്തുവച്ച് ഫോൺ സ്വിച്ച് ഓൺ ചെയ്യരുതെന്നും ചാർജ് ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വാർത്ത പുറത്തുവന്നതോടെ ഈ ഫോൺ കൈവശമുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിലായി. ഫോൺ യാത്രയിൽ കൂടെ കൊണ്ടുപോയാൽ യാത്ര മുടങ്ങുകയോ ഫോൺ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുമോയെന്ന സംശയത്തിലാണ് മിക്കവരും. പക്ഷേ, ഫോൺ ഉപയോഗിക്കാതെ കൂടെ കൊണ്ടുപോകുന്നതിന് ഇപ്പോൾ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
ആദ്യം ആസ്ട്രേലിയൻ എയർലൈൻസുകളിൽ ഫോണിന് വിലക്കുണ്ടായതിനു പിന്നാലെയാണ് ആഗോളതലത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും കഴിഞ്ഞദിവസം ഗാലക്സി നോട്ട് 7ന് നിരോധനമോ നിയന്ത്രണമോ കൊണ്ടുവന്നിട്ടുള്ളത്. പക്ഷേ, ഒരിടത്തും ഫോണിന് പൂർണമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ല.
പുറത്തിറങ്ങി ദിവസങ്ങൾക്കകം നാണക്കേടുണ്ടാക്കിയ ഗാലക്സി നോട്ട് 7
പുറത്തിറങ്ങുംമുമ്പുതന്നെ ഉഗ്രൻ ഫീച്ചേഴ്സുകളിലൂടെ ലോകമെമ്പാടും വൻ സ്വീകാര്യത ലഭിച്ച ഫോണാണ് ഗാലക്സി നോട്ട് 7. അതിനാൽത്തന്നെ ഫോൺ വിപണിയിലെത്തുംമുൻപുതന്നെ ഏറെ പേർ ഇതിനായി ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ ആപ്പിൾ ഐഫോണിനെതിരെ കടുത്ത വെല്ലുവിളിയുയർത്തിയാണ് സാംസങ് കഴിഞ്ഞമാസം 19ന് ഫോൺ വിപണിയിലെത്തിച്ചത്.
പക്ഷേ, ദിവസങ്ങൾക്കകം തന്നെ ഫോൺ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട് എത്തി. ദക്ഷിണകൊറിയയിലെ സോളിൽ നിന്നായിരുന്നു ആദ്യ റിപ്പോർട്ട്. പെട്ടെന്ന് തീപിടിച്ച് ഫോൺ കത്തിനശിച്ചുവെന്ന പരാതിയാണുുണ്ടായത്. ഒന്നായും രണ്ടായും പലയിടത്തുനിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടതോടെ സാംസങ് കുഴപ്പത്തിലായി. ഈ മാസം ആദ്യത്തോടെ ഇത്തരത്തിൽ 35 സംഭവങ്ങളാണുണ്ടായത്.
ഏറ്റവുമൊടുവിൽ കാനഡയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണിന് തീപിടിച്ച് വീട് കത്തിനശിച്ച സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടതോടെ സാംസങ് ഗാലക്സി നോട്ട് 7 തിരിച്ചുവിളിക്കുന്നതായി അറിയിക്കുകയും വിൽപന നിർത്തിവയ്ക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്തിൽ നിരോധനം വന്നത്.
നോട്ട് 7 തിരിച്ചുനൽകി ഗാലക്സി എസ് 7, എസ് 7 എഡ്ജ് എന്നിവ വാങ്ങാം
ആപ്പിൾ ഐഫോണിന്റെ പുതിയ വേർഷന് വെല്ലുവിളിയാകാൻ മത്സരബുദ്ധിയോടെ അവതരിപ്പിച്ച നോട്ട് 7ന് ഇത്രയും വലിയ തിരിച്ചടി നേരിട്ടതോടെ സാംസങിന്റെ ആഗോള വിപണിമൂല്യം കഴിഞ്ഞദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ ഉഗ്രൻ ഓഫറുകളാണ് കമ്പനി നോട്ട് 7 വാങ്ങിച്ചവർക്കായി മുന്നോട്ടുവച്ചിട്ടുള്ളത്.
നോട്ട് 7 വാങ്ങിയവർക്കെല്ലാം അത് തിരിച്ചേൽപിച്ച് ഇതിനോട് കിടപിടിക്കുന്ന ഗാലക്സി എസ് 7, എസ് 7 എഡ്ജ് എന്നീ സ്മാർട്ട് ഫോണുകൾ വാങ്ങാനാണ് സാംസങ് അവസരം നൽകുന്നത്.
ഈയാഴ്ചതന്നെ ഇതിന് അവസരമൊരുക്കും. ഇതിനു പുറമെ ഉപയോക്താക്കൾക്ക് ചില രാജ്യങ്ങളിൽ 25 ഡോളറോളം മൂല്യമുള്ള ഗിഫ്റ്റ് കാർഡുകൾ സാംസങ് ഒരു നഷ്ടപരിഹാരമെന്ന നിലയിൽ നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നോട്ട് 7ന് സംഭവിച്ചതെന്ത്? അന്വേഷണ വേഗം കൂട്ടി സാംസങ്
എല്ലാ വിധ പരീക്ഷണങ്ങളും കഴിഞ്ഞ്, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി സാംസങ് പുറത്തിറക്കിയ നോട്ട് 7ന് ഇത്തരത്തിൽ ഒരു തിരിച്ചടി നേരിട്ടത് എങ്ങനെയെന്ന അന്വേഷണത്തിന് കമ്പനി ഉത്തരവിട്ടുകഴിഞ്ഞു. വിമാനങ്ങളിൽ വരെ നിരോധനം വന്ന സാഹചര്യത്തിൽ യുഎസിലെ കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷനുമായി ചേർന്ന് വിപുലമായ അന്വേഷണമാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 31നാണ് കമ്പനി നോട്ട് 7ന്റെ വിൽപന താൽക്കാലിമായി നിർത്തിവയ്ക്കുകയാണെന്ന് അറിയിച്ചത്. പിന്നീട് വിഷയം കൂടുതൽ ഗൗരവതരമാണെന്ന് അറിഞ്ഞതോടെ കഴിഞ്ഞയാഴ്ച ഫോൺ തിരിച്ചുവിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഫോണിലെ ബാറ്ററിക്കാണ് പ്രശ്നമെന്നും അതല്ല, ഫോണിനൊപ്പം എത്തുന്ന എസ് -പെൻ ആണ് വില്ലനെന്നും റിപ്പോർട്ടുകളുണ്ട്. എസ് പെൻ ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോകളും യുട്യൂബിൽ പ്രചരിക്കുന്നുണ്ട്.
എസ്-പെൻ പുറത്തേക്ക് ഇജക്റ്റ് ചെയ്യുമ്പോൾ ബട്ടൻ ഉടക്കിപ്പോകുന്ന പ്രശ്നമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എസ്-പെൻ തിരികെ വയ്ക്കുമ്പോൾ ശക്തമായി തള്ളുന്നത് ബട്ടൻ കേടുവരുത്തുമെന്നും കമ്പനി അറിയിപ്പു നൽകിയിരുന്നു. കഌക്ക് ശബ്ദം കേട്ടാൽ പിന്നെയും തള്ളരുതെന്നാണ് നിർദ്ദേശം.
പക്ഷേ, ഇത് തീപിടിക്കാനുള്ള കാരണമാകില്ലെന്നും മറിച്ച് ബാറ്ററിക്കാണ് പ്രശ്നമെന്നുമാണ് ഏറ്റവുമൊടുവിൽ പറഞ്ഞുകേൾക്കുന്നത്. രണ്ടിടത്ത് നിന്നുള്ള ബാറ്ററികളാണ് ഉപയോഗിച്ചിരുന്നതെന്നും ഇതിൽ ഒരിടത്തുനിന്ന് വിതരണം ചെയ്ത ബാറ്ററിയാണ് വില്ലനായതെന്നുമാണ് ഇപ്പോൾ പറയുന്നത്.
ചാർജറിൽ കണക്ട് ചെയ്ത മൊബൈലുകളിൽ ചാർജിംഗിനിടെ ചൂട് കൂടിവരികയും പൊടുന്നനെ ബാറ്ററി പൊട്ടിത്തെറിക്കുകയോ ഫോൺ ഉരുകുകയോ ചെയ്യുന്നതായാണ് ഇതുവരെ ഉണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ഇതുവരെ വിറ്റഴിച്ച നോട്ട് 7 യൂണിറ്റുകളിൽ 0.1 ശതമാനത്തിൽ താഴെ മാത്രം എണ്ണത്തിന് ഇത്തരത്തിൽ തകരാറുകളുണ്ടാകാമെന്ന നിഗമനത്തിലേക്കാണ് കമ്പനി എത്തിയിട്ടുള്ളതെങ്കിലും ഉപഭോക്താക്കളിലുണ്ടായ ആശങ്കയുടെ പശ്ചാത്തലത്തിൽ ഫോണുകളെല്ലാം തിരിച്ചുവിളിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ബാറ്ററി മാറ്റി നൽകിയതുകൊണ്ട തീരുന്ന പ്രശ്നമല്ല നോട്ട് 7ന് ഉള്ളതെന്നാണ് കണ്ടെത്തൽ.
എന്നാൽ ഇതുകൊണ്ടൊന്നും ഫോൺ വാങ്ങിയവർക്കുണ്ടായ ആശങ്കകൾ തീരില്ലെന്ന് ഫോൺ കത്തിനശിച്ചവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വീഡിയോയിലൂടെ ഫോൺ നശിച്ച ഉപഭോക്താവായ ഏരിയൽ ഗോൻസാലെസ് തനിക്കുണ്ടായ അനുഭവം വിവരിച്ചിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അൽപനേരം ചാർജിനിട്ടതായിരുന്നു ഫോൺ.
തിരികെ എടുത്ത് ഒരു കഌസിൽ പോകാനിറങ്ങവെ അരയിലെ കഌപ്പിൽ ഘടിപ്പിച്ചയുടൻ ഫോണിന് തീപിടിക്കുകയായിരുന്നു. വാങ്ങി രണ്ടാഴ്ചപോലുമാകാത്ത ഫോൺ ഇങ്ങനെ കത്തുമോ? - ഏരിയൽ ചോദിക്കുന്നു.
ദക്ഷിണകൊറിയയിൽ സ്കൂൾ ടീച്ചറായ പാർക് സോ ജൂങ്ങിനും സമാനമായ അനുഭവമാണ് ഉണ്ടായത്. ഫോണിന് പൊടുന്നനെ തീപിടിക്കുകയും ശക്തമായ പുകയുയർന്ന് അപാർട്ടുമെന്റ് മുഴുവൻ മൂടുകയുമായിരുന്നു. - അവർ പറയുന്നു.
ഫോണിന് തീപിടിക്കാതിരിക്കാൻ മുൻകരുതലെടുക്കാം
സാംസങിന്റെ ഗാലക്സി നോട്ട് 7 ലോകത്ത് ആദ്യമായി തീപിടിക്കുന്ന ഫോണൊന്നുമല്ല. മൊബൈൽ ചാർജിലിരിക്കെ സംസാരിക്കുമ്പോഴും മറ്റും ആദ്യകാല ഫോണുകൾ ഉൾപ്പെടെ കത്തിനശിക്കുകയും പൊട്ടിത്തെറിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായി. ബാറ്ററി റീചാർജിംഗിനിടെയാണ് മിക്ക അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ഫോണിനുണ്ടാകുന്ന തീപിടിത്തം ഒഴിവാക്കാൻ ഈ മുൻകരുതലുകൾ തീർച്ചയായും സ്വീകരിച്ചിരിക്കണം.
- എപ്പോഴും ഫോണിനൊപ്പം കമ്പനി തരുന്ന ഒറിജിനൽ വാൾ ചാർജർ തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം. നോട്ട് 7നിന്റെ കാര്യത്തിൽ പ്രത്യേകിച്ചും.
- ഫോൺ ചൂടുള്ള പ്രതലങ്ങളിലോ വെയിലത്തോ വച്ച് ചാർജ് ചെയ്യരുത്.
- ഫോണിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആപ്പുകൾ (ഗെയിം മുതലായവ) കൂടുതൽ സമയം തുടർച്ചയായി ഉപയോഗിക്കരുത്.
- തുറന്ന പരിസരങ്ങളിൽ, വായുസഞ്ചാരമുള്ള ഇടങ്ങളിലാകണം ഫോൺ ഉപയോഗം.
ഒരിക്കലും ഫോണിനുമുകളിൽ മർദ്ദം വരുന്നരീതിയിൽ വയ്ക്കരുത്. ഞെക്കുകയും മറ്റും ചെയ്യുന്നതുപോലും പ്രശ്നമാകാം. അതിനാൽത്തന്നെ തലയിണയ്ക്കടിയിൽ വയ്ക്കുന്നതും മറ്റും ഒഴിവാക്കണം. - ലിഥിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന ലാപ്ടോപ്പുകൾക്കും ടാബുകൾക്കുമെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന കരുതലോടെ വേണം ഉപയോഗം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്