ആദ്യ പകുതിയിൽ ഇഴഞ്ഞു; പിന്നെ ത്രില്ലർ മൂഡിലേക്ക് മാറി; പ്രതിഭ വറ്റിയെന്ന് ഭയപ്പെട്ടിരുന്ന പ്രിയദർശനെയും മോഹൻലാലിനെയും മലയാളികൾക്ക് വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു
മികച്ച കൂട്ട് കെട്ടിൽ നിന്നാണ് പല നല്ല കലാ സൃഷ്ടിയും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രിയദർശൻ മോഹൻലാൽ, ജോഷി മമ്മൂട്ടി, രാജസേനൻ ജയറാം തുടങ്ങിയവരുടെ ഒരുമിച്ച് കൂടലുകൾ മലയാളിക്ക് സമ്മാനിച്ചത് പുതിയൊരു അനുഭവവും ആവേശവുമായിരുന്നു. ആ പ്രതീക്ഷ
തന്നെയായിരുന്നു 'ഒപ്പം' കാണാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ പ്രതീക്ഷകളെ നിലനിർത്തിക്കൊണ്ടുള്ള ഒരു ആഖ്യാന അനുഭവം തന്നെയായിരുന്നു 'ഒപ്പം' പകർന്ന് നൽകിയത്. അന്ധനായ ഒരു സാധാരണക്കാരൻ (ജയരാമൻ) കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നതും ആ കൊലയാളിയെ കണ്ടെത്താനുള്ള ജയരാമന്റെ ശ്രമവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി അൽപം ഇഴച്ചിലായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഒരു ത്രില്ലർ മൂഡിലേക്ക് കഥ മാറുന്നതോടെ സിനിമക്ക് വേഗത കൈവരുന്നുണ്ട്.
വൈറ്റ് പോയന്റ്സ്: ഒരിക്കലും വറ്റില്ലെന്ന് പറയപ്പെട്ട ഭാരത പുഴ വരെ ചില വേനലിൽ വറ്റിപ്പോയിട്ടുണ്ടെങ്കിലും പിന്നീട് അത് തന്റെ ജല സമ്പത്ത് തിരിച്ച് പിടിച്ചിട്ടുണ്ട്. പ്രിയദർശൻ എന്ന സംവിധായകൻ വർഷങ്ങളോളം ഒരു വറ്റലിന്റെ വക്കിലായിരുന്നു. പക്ഷെ 'ഒപ്പം' എന്ന സിനിമയിലൂടെ തന്റെ കഴിവൊന്നും അങ്ങനെ ഇല്ലാതാകില്ലെന്ന് അദ്ദേഹം തെളിയിച്ചു. സിനിമയിലെ ഓരോ ഫ്രയിമുകൾ മനോഹരമായിരുന്നു.(പ്രത്യേകിച്ച് മിന്നാമിനുങ്ങേ എന്ന ഗാന രംഗം, അപകടം രംഗം,) തന്റെ ആവിഷ്കാര പുതുമ കൊണ്ട് ഒരിക്കൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവർന്നെടുക്കാൻ പ്രിയ ദർശന് കഴിഞ്ഞു. പാളിച്ചകളില്ലാത്ത തിരക്കഥയും കയ്യൊതുക്കമുള്ള സംവിധാന മികവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ ലഹരിയിലെത്തിച്ചു എന്ന് നിസ്സംശയം പറയാം.
ഗോവിന്ദ് വിജയന്റെ കഥാ നിർദ്ദേശം നല്ലതായിരുന്നു. അതിനനുസരിച്ചുള്ള തിരക്കഥ ഒരുക്കുന്നതിൽ പ്രിയദർശനും വിജയിച്ചപ്പോൾ ഒരു നല്ല ത്രില്ലർ മലയാളത്തിന് ലഭിച്ചു. അശ്ലീലവും ദ്വയാർത്ഥങ്ങളും ശകലം പോലുമില്ലാതെ ഒരു സിനിമ ഈ കാലത്തു കാണാൻ കഴിയുന്നത് അപൂർവമാണ്. അതിന് തിരക്കഥാകൃത്തിന് പ്രത്യേക നന്ദി പറയണം. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ അത്യുജ്ജല പ്രകടനം തുടക്കം മുതൽ ഒടുക്കം വരെ പ്രകടമായിരുന്നു. അന്ധനായ കഥാ പാത്രമായി മോഹൻലാൽ ജീവിച്ചു. വഴുതി പോകുമായിരുന്ന ഒരു കഥാ പാത്രത്തെ തന്റെ അനുഭവപാഠം കൊണ്ടും പരിജ്ഞാനം കൊണ്ടും അദ്ദേഹം മികവുറ്റതാക്കി.
ഇന്റർവെൽ സമയത്തെ മോഹൻലാലിന്റെ ഒരു പ്രകടനമുണ്ട്; ഗന്ധം കൊണ്ട് കൊലയാളിയെ കണ്ട് പിടിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മായുന്ന ഭാവ പ്രകടനങ്ങൾ! ഇന്ത്യയിലെ എല്ലാ താരങ്ങളും ഒരു തട്ടിലും മോഹൻലാൽ മറ്റൊരു തട്ടിലു മിരിക്കുക. എന്നിട്ട് തൂക്കി നോക്കുക. മാഹൻലാലിന്റെ തട്ട് താണ് തന്നെയിരിക്കും. അദ്ദേഹത്തിന് കംപ്ലീറ്റ് ആക്ടർ എന്നവിശേഷണം എങ്ങനെ വന്നു എന്നതിനുള്ള ഉത്തരം അപ്പോൾ കിട്ടും. ജയിലിൽ വച്ച് സാധാരണക്കാരൻ അമാനുഷനാകുന്ന രംഗത്ത് തിയേറ്ററിൽ കരഘോഷങ്ങളും
ആർപ്പു വിളികളുമായിരുന്നു. യുക്തിക്ക് നിലക്കാത്ത സീനായിരുന്നെങ്കിലും നിരപരാധിത്വം തെളിയിക്കാനുള്ള ഒരാളുടെ മാനാസികാവസ്ഥയുടെയും അന്ധനോടുള്ള സഹതാപത്തിന്റെയും പിൻബലത്തിൽ ഈ സീൻ മാസ് സീനായി മാറപ്പെടുകയും മോഹൻലാൽ തിര അഴിഞ്ഞാട്ടം കാഴ്ച വെക്കുകയും ചെയ്തു.
സമുദ്രക്കനിയുടെ വില്ലൻ വേഷത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നായകന് ഒത്ത പ്രതിയോഗി! മറ്റു താരങ്ങളായ നെടുമുടി വേണു, ഇന്നസെന്റ്, അനു ശ്രീ, മാമുക്കോയ, ഹരീഷ്, ചെമ്പൻ വിനോദ്, ഷാജോൺ, രഞ്ജി പണിക്കർ,വിമല, മണിക്കുട്ടൻ, എല്ലാവരും തങ്ങളുടെ വേഷങ്ങളോട് കൂറ് പുലർത്തി. മാമുക്കോയയും ഹരീഷും തമ്മിലുള്ള തമാശ രംഗങ്ങൾ തിയേറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത് പോലെയായിരുന്നു. മാമുക്കോയ ജീപ്പിൽ നിന്ന് പൊലീസുകാരനോട് ഹിമാറെ എന്ന് വിളിച്ചപ്പോൾ തിയേറ്റർ പൂരപ്പറമ്പായി.
പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു . കഥയുടെ സ്വാഭാവികതക്ക് പൊൻ തിളക്കമേകാൻ റോൺ ഇത്താണ് യോഹാന്റെ മ്യൂസിക്കിന് കഴിഞ്ഞു. പാട്ടുകളും സൂപ്പറായിരുന്നു. ശ്രീകുമാറിന്റെ ശബ്ദം മലയാളിക്ക് നഷ്ടമായ നൊസ്റ്റാൾജിയ തിരിച്ച് കൊണ്ട് വരാൻ സഹായിച്ചു. കൊറിയോഗ്രാഫി അടിപൊളിയായിരുന്നു. പഞ്ചാബി ഗാനത്തിന്റെ ചുവടുകൾ ഹൃദ്യമായിരുന്നു.
ബ്ലാക്ക് പോയന്റ്സ്: വളരെ മികച്ച ഫ്രയിമുകളായിരുന്നു ചിത്രത്തിലുടനീളം പ്രിയദർശൻ സൃഷ്ടിച്ചതെങ്കിലും ആ ഫ്രയിമുകളെ അതേ പോലെ ഒപ്പിയെടുക്കുന്നതിൽ ക്യാമറാമാൻ എൻ കെ ഇകാമ്പരൻ വിജയിച്ചില്ല. മൊത്തത്തിൽ ഒരു മങ്ങൽ ഫീൽ ചെയ്തു. പല ഷോട്ടുകളും വളരെ സൂപ്പറായിരുന്നുവെങ്കിലും ക്യാമറയിലെ മങ്ങൽ കല്ല് കടിയായി. (പാട്ട് സീൻ, ക്ളൈമാക്സിൽ അനു മോഹൻലാൽ സംസാരിക്കുന്ന സീൻ). അയ്യപ്പൻ നായരുടെ എഡിറ്റിങ് കുറ്റമില്ലാത്തതായിരുന്നുവെങ്കിലും ക്ളൈമാക്സിലെ ദൈർഘ്യം മടുപ്പു തോന്നിച്ചു. ആ ഭാഗം അൽപം കൂടി ചുരുക്കാമായിരുന്നു എന്ന് തോന്നി. ബിനീഷ് കോടിയേരിയുടെ അസ്ഥാനത്തുള്ള മാനറിസം (കൈവിട്ടടിക്കൽ) അരോചകമായി അനുഭവപ്പെട്ടു. അനുശ്രീ അവസാന ഭാഗത്ത് തോക്ക് കൊണ്ട് കാട്ടിക്കൂട്ടുന്ന കൊപ്രയങ്ങൾ അറു ബോറായിരുന്നു. ആ രംഗത്തിലെ കൃത്രിമത്വം അനുവിന്റെ മുഖത്ത് കുമിളകളായി പ്രത്യക്ഷപെട്ടു. ചെമ്പൻ വിനോദ് മാമുക്കോയ സംഭാഷണം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ചു. കാക്കക്കുയിലിലെ ജഗദീഷ് കൊച്ചിൻ ഹനീഫ താക്കോൽ സംഭാഷണങ്ങളുടെ മാതൃകയിലുള്ള സംഭാഷണങ്ങൾ അലോസരവും അരോചകവുമായിരുന്നു.
സ്വന്തമായി ആരെങ്കിലുമുണ്ടെങ്കിലേ ജീവിക്കാൻ ഒരു രസമുള്ളൂ. എന്ന് എഴുത്തുകാരൻ പറയുമ്പോൾ തന്നെ ആരുമില്ലാതാകുമ്പോഴും എല്ലാം നഷ്ട്ടപ്പെടുമ്പോഴും തളർന്നു പോകാതിരിക്കുന്നിടത്താണ് നമ്മളുടെ വിജയം എന്ന് ഓർമപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഈ പോസിറ്റീവ് സന്ദേശത്തോടെയാണ് സിനിമക്ക് തിരശ്ശീല വീഴുന്നത്. അന്ധന്റെ നിസ്സഹായത മാത്രം കണ്ട് ശീലിച്ച മലയാള സിനിമയിൽ ഒരു അന്ധന്റെ പോരാട്ടവും വീരവും അമാനുഷികതയും എല്ലാം പാകത്തിന് കൂട്ടിക്കിച്ചേർക്കപ്പെട്ട 'ഒപ്പം' പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റെടുത്ത് കാണാവുന്നതാണ്. നൂറിൽ (100) അറുപത്തിയെട്ട് (68) മാർക്ക് കൊടുക്കാം.
(സിനിമയെ കുറിച്ചുള്ള നിരീക്ഷണം ലേഖകന്റെത് മാത്രമാണ്)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍