ടൂറിസ്റ്റുകളുടെ ആനന്ദത്തിനായി ആദിവാസികളെ ചൂഷണം ചെയ്ത് റിസോർട്ട് മാഫിയ; പ്രാഥമിക കൃത്യങ്ങൾ നടത്താനുള്ള സ്വകാര്യത പോലും നഷ്ടപ്പെട്ട് ഭീതിയോടെ ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക കുടുംബം; ദുരിത ജീവിതം ചൂണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി യുവ അഭിഭാഷകൻ
മറുനാടൻ മലയാളി ബ്യൂറോ
മാനന്തവാടി: റിസോർട്ടുകളുടെ എണ്ണം അനുദിനം പെരുകുന്ന വയനാട്ടിൽ സഞ്ചാരികളുടെ എണ്ണം പെരുകുമ്പോൾ അത് ആദിവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതായി പരാതി. ആറ് പെൺമക്കൾ അടങ്ങുന്ന കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ആദിവാസി കുടുംബമാണ് റിസോർട്ടു മാഫിയകളുടെ ഇടപെടലിൽ പെട്ട് ദുരിതജീവിതം നയിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായ കുറവാ ദ്വീപിലാണ് ടൂറിസ്റ്റുകൾക്കും, അതിഥികൾക്കുമായി റിസോർട്ട് മാഫിയ ആദിവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ പ്രവർത്തകനും യുവ അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന
ദേശീയ മനുഷ്യാവകാശ കമ്മീഷന് പരിതി നൽകി.
ദ്വീപിനോട് ചേർന്ന പുതിയൂർ കളദുർ കാട്ടുനായ്ക്ക കോളനിയിലാണ് മാറിയും ഭാര്യ ദേവകിയും ആറു പെൺമക്കളോടുമൊപ്പം കഴിയുന്നത്. കൂണുകൾപോലെ മുളച്ചു പൊങ്ങിയ റിസോർട്ടുകളിൽ ഒന്നാണ് ഇപ്പോൾ മറിയുടെയും കുടുംബത്തിന്റെയും പേടിസ്വപ്നമായി മാറിയിരിക്കുന്നത്. കാലിൽ ക്യാൻസർ ബാധിച്ച് പാടമുൾപ്പെടെ നഷ്ട്ടപ്പെട്ട മാറി അവശനിലയിലും കൂലിപ്പണിയെടുത്ത് സമാധാനപരമായ ജീവിതം നയിക്കുന്നതിനിടയിലാണ് 2012 ൽ കോവണിയിലെ തന്റെ വീടിനോടു ചേർന്ന് വലിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. തുടർന്ന് എല്ലാ പരാതികളും അവഗണിച്ചു ഉയർന്ന സ്വകാര്യ റിസോർട്ട് കോളനിയുടെയും, മറിയുടെയും കുടുംബത്തിന്റെയും നിലനിൽപ്പിനു തന്നെ കടുത്ത ഭീഷണിയായി പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ മുറ്റത്തിന് സമീപത്തായി മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ കോൺക്രീറ്റ് തൂണുകളിൽ കെട്ടി ഉയർത്തിയ കോട്ടേജുകളുടെ ജനലുകൾ മറിയുടെ വീടിനു അഭിമുഖമായാണ് നിർമ്മിച്ചിട്ടുള്ളത്.
ശൗചാലയം ഇല്ലാത്ത വീട്ടിൽ റിസോർട്ടിന് മുന്നിലായിട്ടാണ് പ്ലാസ്റ്റിക് ഷീറ്റുകളാൽ മറച്ച താത്കാലിക ശുചിമുറിയുള്ളത്. കൗമാര -യൗവ്വന പ്രായക്കാരായ 6 പെൺകുട്ടികളും, മാറിയും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലെ 9 അംഗങ്ങളും ഉപയോഗിക്കുന്നത് ഈ താത്കാലികമായി കുഴിയെടുത്തുണ്ടാക്കിയ ശുചിമുറിയാണ്. എന്നാൽ റിസോർട്ട് പ്രവർത്തനം തുടങ്ങിയതോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രാഥമിക കൃത്യങ്ങൾക്കായി ശുചിമുറിയിൽ പോകുന്നതിനോ, പുറത്തിറങ്ങുന്നതിനോ, മുറ്റം വൃത്തിയാക്കുന്നതിനോ, അകലെയുള്ള പൊതു റോഡിലെ ടാപ്പിൽ നിന്നും കുടിവെള്ളം എത്തിക്കുന്നതിനോ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ജനലുകളും വാതിലുകളും തുറന്ന് കാഴ്ച്ച വസ്തുക്കൾ എന്നപോലെയാണ് മാറിയെയും കുടുംബത്തെയും വീക്ഷിക്കുകയാണ്.
രാപ്പകലില്ലാതെ മദ്യപിച്ച് വലിയ ശബ്ദമുണ്ടാക്കുകയും, പാട്ടുകൾ പാടുകയും,സംഘട്ടനങ്ങളും, ആഘോഷങ്ങളുമായി താമസിക്കുന്ന ടൂറിസ്റ്റുകൾ രഹസ്യ ക്യാമറകളിലും, മൊബൈലുകളിലും ഫോട്ടോകളും ദൃശ്യങ്ങളും പകർത്തുകയും ചെയ്യാറുണ്ടെന്ന ഞെട്ടിക്കുന്ന വിവരം മറി വെളിപ്പെടുത്തുന്നു. മാത്രവുമല്ല പലപ്പോഴും ദ്വയാർത്ഥ പ്രയോഗങ്ങളും, കമന്റുകളും അശ്ലീല പ്രയോഗങ്ങളും ഒക്കെയുണ്ടാകാറുണ്ട്, മറി പറയുന്നു.കോളനിയോട് ചേർന്നുള്ള കോട്ടേജുകൾക്കു ആദിവാസികളെ കാണാം ചിത്രങ്ങൾ പകർത്താം എന്ന സൗകര്യത്തിൽ പ്രത്യേകം ചാർജ്ജുകൾ ഈടാക്കുന്നുണ്ടോ എന്നും ഇവർ സംശയിക്കുന്നു. ട്രൈബൽ ടൂറിസം എന്ന പേരിലാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നത് എന്നത് ഏറെ ഞെട്ടലുളവാക്കുന്നു.
പറക്കമുറ്റാത്ത ആറ് പെൺ കുട്ടികളുടെ സുരക്ഷിതത്വമോർത്തു സുരക്ഷിതമായ വാതിലുകൾ പോലും ഇല്ലാത്ത സർക്കാർ വീട്ടിൽ ഉറങ്ങാതെ കാവലിരിക്കുകയാണ് അമ്മ ദേവകിയും ക്യാൻസർ രോഗിയും വികലാംഗനായ അച്ഛൻ മറിയും. അടിയന്തര സമയങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. എവിടെയാണ് ക്യാമറകൾ വച്ചിട്ടുള്ളത് എന്നറിയില്ല, ഒളിഞ്ഞു നോക്കുന്നുണ്ടോ എന്നറിയില്ല റിസോർട്ടിന് നേരെ മുന്നിലായുള്ള ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് മറയിലേക്ക് നോക്കി പത്താം ക്ലാസുകാരി പറയുന്നു. ഒൻപതാം ക്ലാസ്സിലും, പത്താം ക്ലാസിലും, +1നും, +2വിനും മറ്റു ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് റിസോർട്ടിന്റെ വരവോടെ പഠനം അതീവ ദുസ്സഹമായിരിക്കുകയാണ്. പരീക്ഷയുടെ സമയങ്ങളിൽ റിസോർട്ടിൽ ടൂറിസ്റ്റുകൾ ഉണ്ടാകരുതേ എന്നാണു ഈ വിദ്യാർത്ഥികളുടെ പ്രാർത്ഥന. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം അവിവാഹിതമാരായ അമ്മമാരുള്ള തിരുനെല്ലി പഞ്ചായത്തിലാണ് ഈ ചൂഷണം നടക്കുന്നത് എന്ന വസ്തുത ഏറെ ഗൗരവമേറിയതാണ്. 27 സെന്റ് ഭൂമിയിൽ അദ്ദേഹവും കുടുംബവും കൂടാതെ ഭാര്യാ സഹോദരങ്ങളും താമസിക്കുന്നുണ്ട്.
ആകെയുള്ള നടവഴിയിൽ ജയിലുകളുടെ മതിലിനു സമാനമായി മതിലുകൾ ഉയർത്തിയതിനാൽ തല ചുമടായി കുടിവെള്ളം പോലും വീട്ടിലേക്കു കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലാണ്. മതിലിനു മറുവശത്തു ആരെങ്കിലും ആക്രമിക്കാൻ പതിയിരുന്നാൽ പോലും കാണാൻ കഴിയാത്ത അവസ്ഥയായതിനാൽ ഏറെ പേടിച്ചതാണ് ഈ വഴിയിലൂടെ നടക്കുന്നതുപോലും. കോളനിയിലെ വീടിനു ചേർന്ന് തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ റിസോർട്ടിന് വേണ്ടിയാണെന്ന് നാട്ടുകാരിൽ നിന്നും അറിഞ്ഞ അദ്ദേഹം നാട്ടുകാരുടെ ഉപദേശത്തിൽ മീറ്ററുകളുടെ പോലും വ്യത്യാസമില്ലാതെ നടക്കുന്ന റിസോർട്ട് നിർമ്മാണം തന്റെയും കുടുബത്തിന്റെയും സ്വര്യ ജീവിതത്തിനു തടസ്സമാണെന്നും, ആദിവാസി കോളനിക്കു സമീത്തുള്ള റിസോർട്ട് നിർമ്മാണത്തിന് കോളനി വാസികളുടെ അനുമതി മേടിച്ചിട്ടില്ല എന്നും റിസോർട്ടിന്റെ പ്രവൃത്തികൾ അടിയന്തിരമായി നിർത്തിവയ്ക്കണം എന്നും ആവശ്യപ്പെട്ട് 2012 ൽ മാനന്തവാടി റവന്യു ഡിവിഷണൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു.
എന്നാൽ പരാതിക്കാരനെ വിളിച്ചു വിചാരണ നടക്കുന്ന സമയത്തു തന്നെ സ്ഥലത്തു റിസോർട്ട് നിർമ്മാണവും നടക്കുന്നുണ്ടായിരുന്നു. തുടർന്ന് ജില്ലാ കളക്ടർക്കും, മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും, ജന സമ്പർക്ക പരിപാടിയിലും, പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ മുൻപാകെയും നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും അന്വേഷിച്ചു നടപടിയെടുക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. തൃശ്ശിലേരി വില്ലേജ് ഓഫീർ മുഖേന അന്വേഷണം നടത്തിയ സബ് കളക്ടർ റിസോർട്ട് ഉടമകളുടെ നിയമ ലംഘനങ്ങളൊന്നും തന്നെ അന്വേഷിക്കാതെ വീടിനു സമീപമുള്ള മതിൽ 8 അടി മുതൽ 10 അടിവരെ ഉയർത്തി കെട്ടാൻ റിസോർട്ട് അധികൃതർ തയ്യാറാണ്. അങ്ങനെ മതിൽ ഉയർത്തി കെട്ടിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. അതുകൊണ്ടു തന്നെ റിസോർട്ടിന്റെ മതിൽ ഉയർത്തി കെട്ടാൻ നിർദേശിച്ചുകൊണ്ട് കേസ് തീർപ്പാക്കുന്നു എന്ന വളരെ വിചിത്രമായ വിധിന്യായമാണ് പുറപ്പെടുവിച്ചത്. കേട്ടുകേള്‍വിയില്ലാത്തതും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ സബ്കളക്ടറുടെ വിധി ആദിവാസികളോടുള്ള കടുത്ത അവഗണനയുടെയും, അധിക്ഷേപത്തിന്റെയും പ്രതിഫലനവും ആദിവാസികൾക്കെതിരായ കുറ്റകൃത്യവുമാണ് എന്ന കാര്യത്തിൽ സംശയമില്ല.
റിസോർട്ട് അധികൃതരിൽ നിന്നും ഒരു സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങി വളരെ എളുപ്പത്തിൽ പ്രശനം പരിഹരിച്ചെന്നും , ഇനി കൂടുതൽ ആശ്വാസങ്ങൾ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാം എന്നുമാണ് മാറിയുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ സബ് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ്. മാത്രവുമല്ല വിവരാവകാശ നിയമ പ്രകാരം പരാതിക്കാരനായ മറി തിരുനെല്ലി പഞ്ചായത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം അത് റിസോർട്ട് അല്ല എന്നും കോട്ടേജുകളാണെന്നും വ്യക്തമാണ്. റിസോർട്ടിനാണോ അനുമതി കൊടുത്തത് എന്ന പരാതിക്കാരന്റെ ചോദ്യത്തിന് അല്ല കോട്ടേജുകൾക്കാണെന്നു പഞ്ചായത്തിന്റെ രേഖകൾ പറയുന്നു. എന്നാൽ സബ് കളക്ടറുടെ നടപടിക്രമത്തിൽ റിസോർട്ട് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ട്രൈബൽ ഹാംലെറ്റ്കളിൽ റിസോർട്ട് നിർമ്മാണത്തിനും മറ്റു വാണിജ്യ പ്രവൃത്തങ്ങൾക്കും ആവശ്യമായിട്ടുള്ള ആദിവാസികളുടെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല എന്നും പഞ്ചായത്തിന്റെ വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാണ്..
സബ് കളക്ടറുടെയും,കളക്ടറുടെയും, പഞ്ചായത്തിന്റെയും, വില്ലേജ് ആഫീസറുടെയും, മുഖ്യമന്ത്രിയുടെയും, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റേതും ഉൾപ്പടെ എല്ലാ അന്വേഷണങ്ങളും വിചാരണകളും നടത്തുന്ന സമയത്തും റിസോർട്ടിന് ലൈസൻസ് പോലും ഇല്ലായിരുന്നു എന്നാണ് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നത്.
Stories you may Like
- ഹൈടക് പെൺവാണിഭ കേന്ദ്രത്തിന് പിടിവീഴാൻ കാരണമായത് പൊലീസുകാരന്റെ നിത്യസന്ദർശനം
- വിവാദങ്ങൾക്കിടെ വൈദേകം റിസോർട്ടിലെ ട്രീറ്റ്മെന്റുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- അനാശാസ്യ കേന്ദ്രം നടത്തി സസ്പെൻഷനിലായ പൊലീസുകാരൻ അജിമോൻ വമ്പൻ സ്രാവ്
- രാജീവ് ചന്ദ്രശേഖർ - ഇ.പി. ബിസിനസ് കൂട്ടുകെട്ടിൽ കൂടുതൽ തെളിവുകൾ നൽകാമെന്ന് വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍