80 ശതമാനം വായനക്കാരും പറയുന്നു എം കെ ദാമോദരനെ നിയമോപദേശകൻ ആക്കിയത് തെറ്റായെന്ന്; ഗീത ഗോപിനാഥിന്റെ നിയമനത്തെ 65 ശതമാനം പേർ അനുകൂലിച്ചപ്പോൾ ജോൺ ബ്രിട്ടാസിനെ പിന്തുണയ്ക്കാൻ 52 ശതമാനം പേർ; മറുനാടൻ സർവേയുടെ ഒരു വിഭാഗത്തിലെ കൂടി ട്രെൻഡ് പുറത്തുവിടുന്നു
ടീം മറുനാടൻ
തിരുവനന്തപുരം: പിണറായി സർക്കാർ നിയമിച്ച ഉപദേശകർ ഏറെ വിവാദങ്ങൾക്ക് ഇടവരുത്തി. ഒരു പരിധിവരെ ഈ സർക്കാരിന്റെ ആദ്യ 100 ദിനത്തിൽ ഏറ്റവും അധികം കരിനിഴൽ വീഴ്ത്തിയത് ഈ ഉപദേശക നിയമനങ്ങൾ ആയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഇവരുടെ നിയമനങ്ങൾ ചില്ലറയല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. എംകെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയതും അദ്ദേഹം സർക്കാരിനെതിരെ കോടതിയിൽ ഹാജരായതുമാണ് വിവാദമായതെങ്കിലും ഇടത് സാമ്പത്തിക നയങ്ങളുമായി ചേർന്ന് പോകാത്ത ഗീത ഗോപിനാഥിനെ ഉപദേഷ്ടാവ് ആക്കിയത് ആയിരുന്നു രണ്ടാമത്തെ വിവാദം. കൂട്ടത്തിൽ ജോൺ ബ്രിട്ടാസിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥാനവും വിവാദമായി.
ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം പിണറായി സർക്കാരിന് ഒരു പാഠം ആവേണ്ടതാണ്. ഈ വിഷയത്തെക്കുറിച്ച് ആദ്യമായി വായനക്കാരുടെ അഭിപ്രായം തേടിയത് മറുനാടൻ ആയിരുന്നു. പിണറായി സർക്കാരിന്റെ 100 ദിവസത്തെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായാണ് ഈ അഭിപ്രായ സർവ്വേ നടത്തിയത്. പങ്കെടുത്തവരിൽ 80 ശതമാനത്തിൽ അധികം പേരും എം കെ ദാമോദരന്റെ നിയമനം തെറ്റായി പോയി എന്നു പറഞ്ഞപ്പോൾ ഗീതാ ഗോപിനാഥിനും ജോൺ ബ്രിട്ടാസിനും അത്രമേൽ എതിർപ്പ് നേരിട്ടില്ലെന്നും ശ്രദ്ധേയമായി.
സിപിഎമ്മിന് അകത്തു തന്നെ എതിർപ്പുകൾക്ക് ഇടയാക്കിയ സംഭവമായിരുന്നു എം കെ ദാമോദരനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവാക്കിയത്. പാർട്ടി താൽപ്പര്യത്തേക്കാൾ ഈ വിഷയത്തിൽ നിഴലിച്ചു നിന്നത് മുഖ്യമന്ത്രിയുടെ താൽപ്പര്യം തന്നെയായിരുന്നു. ലാവലിൻ കേസിലെ പിണറായിയുടെ അഭിഭാഷകനായ എം കെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. സർക്കാറിന് എതിരായ കേസുകളിൽ പോലും ഹാജരായ എം കെ ദാമോദരനെതിരെ കടുത്ത വികാരം തന്നെയാണ് ഉണ്ടായത്. ഇത് പിണറായിയുടെ പ്രതിച്ഛായ കെടുത്തിയെന്നതിന്റെ തെളിവാണ് മറുനാടൻ സർവേഫല സൂചനയും.
ഇതുവരെ പോൾ ചെയ്തവരിൽ 80.5 ശതമാനം പേരാണ് എം കെ ദാമോദരന്റെ നിയമനം തെറ്റാണെന്ന് കാണിച്ച് വോട്ടു ചെയ്തത്. 8.5 ശതമാനം പേർ എം കെ ദാമോദരന്റെ നിയമനത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 10.9 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് രേഖപ്പെടുത്തിയത്. പണം പറ്റാത്ത പദവിയിലാണ് എം കെ ദാമോദരനെ സർക്കാർ നിയമിച്ചതെങ്കിലും ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലായിരുന്നു അദ്ദേഹത്തിന് നിയമനം. ഈ വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ മൗനം പാലിച്ച് രക്ഷപെടാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഒടുവിൽ സാന്റിയാഗോ മാർട്ടിൻ കേസിൽ ദാമോദരൻ ഹാജരായതോടെ മുഖ്യമന്ത്രിയുടെയും പ്രതിരോധങ്ങളെല്ലാം പാളി. ഒടുവിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകാൻ താനില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഈ വിഷയത്തിൽ വിഎസിന്റെ നിലപാടാണ് വിജയിച്ചത്. ഈ ജനപക്ഷ നിലപാടിനൊപ്പമാണ് സൈബർ ലോകവും നിലകൊള്ളുന്നത് എന്ന തെളിവാണ് മറുനാടൻ സർവേ ഫല സൂചനയും.
അതേസമയം എം കെ ദാമോദരൻ വിഷയത്തിൽ എന്നതു പോലെ എതിർപ്പുയർന്നതാണ് മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച നടപടി. എന്നാൽ, ഈ വിഷയത്തിൽ പാർട്ടിക്കാരുടെ എതിർപ്പ് മാത്രമേ ഉണ്ടായുള്ളൂ. പൊതുജനങ്ങൾക്ക് ഗീതയെ സ്വീകാര്യയാണെന്ന് തെളിയിക്കുന്നതാണ് സർവേയിൽ അവർക്ക് ലഭിച്ച പിന്തുണ. ഗീതാ ഗോപിനാഥിന്റെ നിയമനം ശരിയാണെന്നാണ് 65.4 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 23.3 ശതമാനം പേർ എതിർത്ത് വോട്ടു ചെയ്തപ്പോൾ 11.3 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഹാവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥിനെ മലയാളികളും ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സർവേയിലെ സൂചന. ലോകം അറിയപ്പെടുന്ന വ്യക്തിത്വം നിയമോപദേഷ്ടാവായി കേരളാ മുഖ്യമന്ത്രിക്കുണ്ട് എന്നത് നല്ലകാര്യമായാണ് എല്ലാവരും വിലയിരുത്തുന്നത്. പോളിറ്റ്ബ്യൂറോയിൽ തന്നെ വിഭിന്നമായ അഭിപ്രായം ഗീതയുടെ വിഷയത്തിൽ ഉണ്ടായിട്ടും പിണറായി നിലപാട് തിരുത്താൻ തയ്യാറാകാത്തത് ഈ പൊതുജന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. കേരളത്തിലെ സാമ്പത്തിക കാര്യങ്ങളിൽ ഗീതയ്ക്ക് വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് ആരും കരുതുന്നുമില്ല. ഡോ. തോമസ് ഐസക്കിനെ പോലെ ലോകം ബഹുമാനിക്കുന്ന സാമ്പത്തിക വിദഗ്ധൻ ധനമന്ത്രിയായിരിക്കേ മുഖ്യമന്ത്രിക്ക് വേറൊരു ഉപദേഷ്ടാവിന്റെ ആവശ്യമുണ്ടോ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പിണറായി സർക്കാറിന്റെ 100 ദിവസത്തിനിടെ വിവാദത്തിലായ മറ്റൊരു നിയമനമാണ് മാദ്ധ്യമ ഉപദേഷ്ടാവിന്റേത്. കൈരളി ടിവിയുടെ എംഡിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിനെയാണ് ഈ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി നിയമിച്ചത്. പണം പറ്റാതെയുള്ള പദവിയായിട്ടായിരുന്നു നിയമനം. പിണറായിയുടെ വിശ്വസ്തൻ എന്ന നിലയിൽ ഈ നിയമനത്തോട് അധികമാർക്കും എതിർപ്പില്ലെന്നതിന്റെ തെളിവാണ് ഇതുവരെയുള്ള സർവേ ഫലത്തിന്റെ ട്രെൻഡ്. 52.5 ശതമാനം പേർ ബ്രിട്ടാസിന്റെ നിയമനത്തെ ശരിവച്ചു. 33.7 ശതമാനം എതിർപ്പ് രേഖപ്പെടുത്തിയും വോട്ട് ചെയ്തു. 13.8 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ജോൺ ബ്രിട്ടാസിന്റെ നിയമനത്തോട് എതിർപ്പുയർത്തത് ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരിൽ നിന്നു തന്നെയായിരുന്നു. എന്നാൽ, കാലങ്ങളായി പിണറായിയുടെ വിശ്വസ്തനാണ് ബ്രിട്ടാസ്. മാത്രമല്ല, തെരഞ്ഞെടുപ്പ് കാമ്പയിനിംഗിലെ പുതുരീതി കൊണ്ടുവന്നതും ബ്രിട്ടാസിന്റെ താൽപ്പര്യപ്രകാരമായിരുന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പ്രവചന വാക്യത്തിന് പിന്നിലും ബ്രിട്ടാസിന് പങ്കുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. എങ്കിലും മാദ്ധ്യമങ്ങളെ കണ്ടാൽ മുഖം തിരിക്കുന്ന മുഖ്യമന്ത്രിയെന്ന ചീത്തപ്പേര് മാറ്റാൻ അദ്ദേഹത്തിൽ നിന്നും കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.
17 ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് മറുനാടൻ മലയാളി പിണറായി സർക്കാറിന്റെ 100 ദിവസത്തെ വിലയിരുത്താനായുള്ള സർവേയിൽ ഉൾപ്പെടുത്തിയത്. ഇനി നാളെ കൂടി കൂടി വായനക്കാർക്ക് സർവേയിൽ പങ്കാളികളാകാം. കഴിഞ്ഞ ദിവസം വോട്ടിംഗിൽ മുമ്പിലുള്ള മന്ത്രിമാരുടെ സർവേ ഫലത്തിന്റെ സൂചന പുറത്തുവിട്ടിരുന്നു. ഇനിയും വോട്ടിംഗിന് ഒരു ദിവസം ബാക്കി നിൽക്കേ പല വിഷയങ്ങളിലും അഭിപ്രായങ്ങൾ മാറിമറിഞ്ഞേക്കാം. വിശദമായ സർവ്വേ ഫലം തിങ്കാളാഴ്ചയാണ് പ്രസിദ്ധീകരിക്കുനന്ത്. നിങ്ങൾ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് ചെയ്യുക.
- മറുനാടൻ മലയാളി ഒരുക്കുന്ന സർവെയിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ജിമെയിൽ ലോഗിൻ ചെയ്താൽ മാത്രമേ വോട്ടു ചെയ്യാൻ സാധിക്കൂ. നിങ്ങളുടെ സിസ്റ്റത്തിൽ ജിമെയിൽ ലോഗിൻ അല്ലെങ്കിൽ അത് ചെയ്ത ശേഷം മാത്രം വോട്ടു ചെയ്യുക. ഒരിക്കൽ വോട്ടു ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യാനും സാധ്യമല്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍