നിറമുള്ള മോഹങ്ങളോടെ ജോലിതേടി ഗൾഫിലേക്കു പറന്ന സുശീല ചെന്നെത്തിയത് അടിമക്കച്ചവടക്കാരുടെ കയ്യിൽ; സ്പോൺസറായി കൊണ്ടുപോയ അറബി മാൻപവർ കമ്പനിക്കും അവർ മറ്റൊരു സ്ത്രീക്കും മറിച്ചുവിറ്റു; ക്രൂരമർദ്ദനങ്ങളും പീഡനവും സഹിച്ച് വാഗമൺ സ്വദേശിനിക്ക് ഒന്നരക്കൊല്ലം 'ആടുജീവിതം'; സാമൂഹ്യപ്രവർത്തകർ രക്ഷിച്ചതോടെ മോചനംകാത്ത് സുശീല
മറുനാടൻ മലയാളി ബ്യൂറോ
ബുരൈദ(സൗദിഅറേബ്യ): ഗൾഫ് ജോലിയുടെ മായിക വാഗ്ദാനങ്ങളിൽ കുടുങ്ങി മണലാരണ്യങ്ങളിൽ സ്വപ്നങ്ങളുടെ പച്ചപ്പു തേടിപ്പോയ സുശീല അറിഞ്ഞിരുന്നില്ല, ചെന്നെത്തുന്നതുകൊടുംചതിയുടെ ലോകത്തേക്കാണെന്ന്. ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ കടൽകടക്കുന്നതിന് വിസ നൽകിയ ദല്ലാൾ പറഞ്ഞതെല്ലാം വിശ്വസിച്ച സുശീലയെ ഗൾഫിൽ കാത്തിരുന്നത് ദുരന്തമായിരുന്നു. ചതിവുപറ്റിയെന്ന് അറിയുമ്പോഴേക്കും അത് ബന്ധുക്കളെപ്പോലും അറിയിക്കാൻ പറ്റാത്തവിധം അടിമക്കച്ചവടത്തിന്റെ കണ്ണികളിൽ കുരുങ്ങിപ്പോയിരുന്ന വാഗമൺ സ്വദേശിനിയായിരുന്ന സുശീല.
പിന്നെ ഒന്നരവർഷത്തോളം തന്നെ വിലയ്ക്കുവാങ്ങിയവർ കൊണ്ടുചെന്നാക്കുന്ന വീടുകളിൽ അടിമവേല നടത്തിക്കഴിഞ്ഞ സുശീലയെ സാമൂഹ്യ പ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തി ഇപ്പോൾ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു. രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരികയും ബന്ധുക്കളെ തനിക്കുപറ്റിയ ദുരന്തം അറിയിക്കാൻ കഴിയാതെ കണ്ണീർ വാർത്തുകഴിയുകയും ചെയ്ത സുശീലയുടെ അവസ്ഥ തന്നെയായിരുന്നു നാട്ടിൽ ബന്ധുക്കൾക്കും.
ഇടുക്കി വാഗമൺ കോടമല മാരിയിൽ വീട്ടിൽ പരേതരായ തങ്കപ്പൻ ആചാരി-പൊന്നമ്മ ദമ്പതികളുടെ മകളായ ഈ അമ്പത്താറുകാരിയെ ഇപ്പോൾ സാമൂഹ്യപ്രവർത്തകർ മുൻകയ്യെടുത്ത് സൗദി അധികാരികളുടെ സഹായത്തോടെ മോചിപ്പിച്ച് സുരക്ഷാ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്. കുടുംബ പ്രാരബ്ധങ്ങൾക്ക് അൽപമെങ്കിലും അറുതി വരുത്താനാവുമെന്ന ചിന്തയാണ് ജീവിത സായാഹ്നത്തിൽ കടൽ കടക്കാൻ സുശീലയെ പ്രേരിപ്പിച്ചത്. വിസ നൽകിയ ഈരാറ്റുപേട്ട സ്വദേശി ബഷീർ പറഞ്ഞതെല്ലാം വിശ്വസിക്കാനേ സുശീലക്ക് അന്ന് നിർവാഹം ഉണ്ടായിരുന്നുള്ളൂ.
നിറമുള്ള മോഹങ്ങളോടെ കടൽകടന്ന് ഗൾഫിൽ പറന്നെത്തിയ സുശീലയെ കാത്തിരുന്നത് മരുഭൂമിയിലെ കറുത്ത മനസ്സുള്ള ചിലരുടെ ക്രൂരതയായിരുന്നു. ഇവിടെ എത്തി നാലാം നാൾ തന്നെ സ്പോൺസർ അൽജൂഫ് സ്വദേശി ഫൈസൽ അൽമുസല്ലം ഭീമമായ ഒരു തുകക്ക് സുശീലയെ ഒരു മാൻപവർ സ്ഥാപനത്തിന് വിറ്റതോടെ അവരുടെ ദുരിതയാത്രയ്ക്ക് ആരംഭമായി.
അവരിൽ നിന്ന് 28,000 റിയാൽ നല്കി സുശീലയെ സ്വന്തമാക്കിയ സൗദിക്കാരി തന്നെയായ സ്ത്രീ ഇപ്പോൾ മോചിപ്പിക്കുംവരെ സുശീലയെ സ്വന്തം വീട്ടിലും മറ്റുള്ളവർക്ക് വലിയ തുകക്ക് വാടകയ്ക്ക് നൽകിയയും വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുകയായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധപ്പെടലിനും പഴുതു നൽകാതെയുള്ള ചതിക്കൂട്ടിൽ അകപ്പെട്ടതോടെ സുശീലയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആരുമറിഞ്ഞില്ല.
സുശീലയെ വാടകയ്ക്ക് നൽകി കിട്ടിയിരുന്ന തുകയായിരുന്നത്രേ ഇവരുടെ പ്രധാന വരുമാനം. ഈ ചതി മനസ്സിലായതോടെ മാസങ്ങൾക്കുശേഷം ഒരു പഴുതുകിട്ടിയപ്പോൾ സുശീല വിവരം നാട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആദ്യം നടന്ന അന്വേഷണങ്ങളിൽ ഇവരെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് കൈരളി പ്രവാസലോകം പ്രവർത്തകരെ ബന്ധുക്കൾ സമീപിച്ചു. സൗദിയിലുള്ള പ്രവാസലോകം പ്രവർത്തകരായ, ജിദ്ദയിലെ ഉണ്ണി, ഖസ്സിമിലെ അഡ്വക്കേറ്റ് എം.എ സലാം, റിയാദിലെ നിസ്സം തുടങ്ങിയവർ ഇതോടെ അന്വേഷണം തുടങ്ങി. എന്നാൽ സുശീല എവിടെ ആണെന്നോ സ്പോൺസർ ആരാണെന്നോ അറിയാതെ ആദ്യമെല്ലാം അന്വേഷണം ഫലംകണ്ടില്ല.
ഇടയ്ക്കെല്ലാം സുശീലയുമായി ഫോണിലൂടെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അവർക്ക് താൻ എവിടെ ആണെന്നോ തന്റെ സ്പോൺസർ ആരാണെന്നോ പറഞ്ഞുതരാൻ കഴിഞ്ഞിരുന്നില്ല. പല സ്ഥലങ്ങളിളിലായി ജോലിചെയ്തുവന്നിരുന്ന സുശീല ഇതിനിടെ ഇന്ത്യൻ എംബസ്സിയിലും വിളിച്ച് പരാതി നൽകിയിരുന്നു. പക്ഷേ, നേരിട്ട് റിയാദിൽ എത്തിയാൽ സഹായിക്കാം എന്നതായിരുന്നു അവരുടെ മറുപടി. സ്വയം രക്ഷപ്പെടാൻ കഴിയാത്തവിധം കുടുക്കിൽ അകപ്പെട്ട സ്ത്രീക്ക് എങ്ങനെ ഇതിനു കഴിയുമെന്നുപോലും അധികാരികൾ ചിന്തിച്ചില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
സുശീലയെ കണ്ടെത്താനുള്ള പ്രവാസലോകം പ്രവർത്തകരുടെ ശ്രമം പുരോഗമിക്കുന്നതിനിടയിൽ ഭാഗ്യവശാൽ ഒരു തമിഴ്നാട് സ്വദേശി ബുരൈദയിൽ നിന്നും സുശീല ജോലിചെയ്ത ബുകേരിയക്ക് സമീപമുള്ള വീട്ടിൽ ഇലക്ട്രിക് പണിക്കു പോയതോടെയാണ് ഇവരുടെ മോചനത്തിന് വഴി തുറക്കുകയായിരുന്നു.
സുശീല നൽകിയ വിവരപ്രകാരം ഈ തമിഴ്നാട്ടുകാരൻ സുശീല ള്ള്ള വീടിനെ സംബന്ധിച്ച കൃത്യമായ വിവരം അഡ്വക്കേറ്റ് സലാമിന് ൽകി. തുടർന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് കേസിൽ ഇടപെടാനുള്ള നിയമാനുസൃതമായ രേഖകൾ തയാറായതോടെ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും അവിടെനിന്ന് നൽകിയ നിർദേ ശ പ്രകാരം ഇവരെ രക്ഷിക്കാൻ നീക്കങ്ങൾ നടത്തുകയുമായിരുന്നു.
സുശീലയെ വീടിനു പുറത്ത് ഇറക്കുവാൻ മഫ്തിയിൽ എത്തിയ പൊലീസ്കാർക്കുപോലും നന്നേ പാടുപെടേണ്ടിവന്നു. സുശീലയെ ശമ്പളം നൽകാതെ, വിശ്രമത്തിനുപോലും അനുവദിക്കാതെ പണിയെടുപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയുംം ചെയ്തുവന്നിരുന്ന സ്ത്രീ ആ സമയം ഉറക്കത്തിൽ ആയിരുന്നു.വിവരം ബോധ്യപ്പെട്ട അധികൃതർ അപ്പോൾത്തന്നെ സുശീലയെ അവിടെ നിന്നും മോചിപ്പിച്ചു. ബുകേരിയ പൊലീസ് അധികൃതർ സ്പോൺസറെ കണ്ടെത്തി വിവരം ധരിപ്പിച്ചു. താൻ ഓഫീസിനു കൈമാറിയ സുശീലയെ ഉടൻ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ സുശീലയെ പൊലീസ് രക്ഷപെടുത്തിയ വിവരം അറിഞ്ഞു സ്റ്റേഷനിൽ എത്തിയ സൗദി സ്വദേശിയായ സ്ത്രീ സുശീലക്കും സാമൂഹ്യ പ്രവർത്തകർക്കും നേരെ ഭീഷണി മുഴക്കുകയും സുശീലയെ തിരികെ കൊണ്ടുപോകാൻ ശ്രമം നടത്തുകയും ചെയ്തെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് മതകാര്യ വിഭാഗം മുഖേനെ ബുരൈദയിലെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിക്കപ്പെട്ട സുശീല നടപടികൾ പൂർത്തിയാകുംവരെ അവിടെ മോചനത്തിനായി കാത്തിരിക്കുകയാണ്.
അഞ്ചു മാസത്തെ കുടിശ്ശിക ശമ്പളവും ടിക്കറ്റുമായി വരാനും പാസ്പോർട്ടും രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടതായി അധികൃതർ സാമൂഹിക പ്രവർത്തകരെ അറിയിച്ചു. ഇക്കാമ ഇല്ലാതെയാണ് സുശീല ജോലി ചെയ്തുവന്നിരുന്നത്. സുശീലക്ക് വേണ്ട വസ്ത്രവും മറ്റും അഭയകേന്ദ്രത്തിൽ സാമൂഹ്യ പ്രവർത്തകർ എത്തിച്ചു. മോചന ശ്രമത്തിൽ ബുരൈദയിലെ സാമൂഹിക പ്രവർത്തകരായ സി പി അൻവർ സാദത്ത്, അഡ്വക്കേറ്റ് സന്തോഷ് കൊട്ടാരക്കര എന്നിവരും അഡ്വക്കേറ്റ് എം.എ സലാമിനൊപ്പം സഹകരിച്ചിരുന്നു.
മർദ്ദനത്തിൽ ഇടതുചെവിക്ക് സാരമായി പരിക്കുപറ്റിയ സുശീലയുടെ കേൾവി ശക്തിക്കും കുറഞ്ഞ നിലയിലാണ്. കിട്ടിയ ശമ്പളം രഹസ്യമായി സൂക്ഷിച്ചിരുന്നത് പിടിച്ചു പറിക്കാനും അവരെ വിലയ്ക്കുവാങ്ങിയ സ്ത്രീ ശ്രമിച്ചിരുന്നു. ഇതിനായി വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വലത് കയ്യിൽ ഒരു മുഴ വളരുന്നതിനാൽ ഇപ്പോൾ ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം പറഞ്ഞെങ്കിലും എങ്കിലും വൈദ്യ സഹായം ലഭിച്ചില്ലെന്നും സുശീല പറയുന്നു. ഇവിടേക്ക് തൊഴിൽതേടി എത്തുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് സുശീലയുടെ അച്ഛൻ മരണപ്പെട്ടത്. ഗൾഫിലെ സുശീലയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ആധിയോടെ കഴിഞ്ഞിരുന്ന അമ്മ സുശീലയുടെ മോചനം സാധ്യമായ ദിവസം ഈ ലോകത്തോട് യാത്രപറഞ്ഞു. ഈ വിവരം ഇനിയും അവരെ അറിയിച്ചിട്ടില്ല. 22 വയസ്സുള്ള ഒരുമകനാണ് സുശീലക്കുള്ളത്. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
കൃത്യമായ രേഖകളില്ലാതെ ഇപ്പോഴും നിരവധിപേർ ഇത്തരത്തിൽ വിസനൽകി കേരളത്തിൽ നിന്നുൾപ്പെടെ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ചെയ്യേണ്ട ജോലിയെന്തെന്നോ സ്പോൺസർ ആരെന്നോ അറിയാതെ ചെന്നത്തുന്നവരെല്ലാം അകപ്പെടുന്നത് അടിമക്കച്ചവടക്കാരുടെ കൈകളിലാണ്. നൂറുകണക്കിനുപേർ ഇത്തരത്തിൽ ഗൾഫിൽ അടിമകളായി കഴിയുന്നു. ഗൾഫിൽ ജോലി തേടി പോകാനൊരുങ്ങുന്നവർക്ക് സുശീലയുടെ അനുഭവം ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഒരു പാഠമാകട്ടെയെന്നാണ് ഈ രംഗത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സാമൂഹ്യ പ്രവർത്തകരുടെ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്