രാഹുൽ ഈശ്വർ ഷോവനിസ്റ്റെന്നും ഹിപ്പോക്രാറ്റെന്നും വിളിച്ച് അർണാബ് ഗോസ്വാമി; സതിയും ശൈശവ വിവാഹവും തിരികെ കൊണ്ടുവരണോയെന്നും ചോദ്യം; സ്ത്രീകളുടെ ശബരിമലയായി ആറ്റുകാലുണ്ടല്ലോയെന്ന് രാഹുൽ ഈശ്വർ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള 'റെഡി ടു വെയ്റ്റ്' കാമ്പയിനിൽ ടൈംസ് നൗവിൽ നടന്ന ചർച്ച ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പല കേണുകളിൽ നിന്നും ഉയർന്നു വരുന്നത്. യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായി നടക്കുകയുമാണ്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിൽ അർണാബ് ഗോസ്വാമി അവതരിപ്പിക്കുന്ന ടൈംസ്നൗ ഡിബേറ്റിൽ ചർച്ചയായത് ഇതേ വിഷയം തന്നെയാണ്. നവമാദ്ധ്യമങ്ങളിൽ റൈറ്റ് ടു പ്രേ, റെഡി ടു വെയിറ്റ് എന്നീ ഹാഷ് ടാഗുകളിലാണ് അനുകൂലിക്കുന്നവരും പ്രതിരോധിക്കുന്നവരും ക്യാമ്പയിൻ നടത്തുന്നത്. പ്രാർത്ഥിക്കുവാനുള്ള അവകാശം സംരക്ഷിക്കണം എന്ന നിലപാടെടുത്ത് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വാദത്തെയാണ് ചാനലും അവതാരകനും സപ്പോർട്ട് ചെയ്തത്. എന്നാൽ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള റെഡി ടു വെയിറ്റ് ക്യാമ്പെയിനാണ് ട്വിറ്റർ യുദ്ധത്തിൽ വിജയം കണ്ടത്. 71% ആളുകളുടെ പിന്തുണയാണ് ഇവർക്ക് ലഭിച്ചത്.
നരേന്ദ്ര മോദി ഒഴികെയുള്ള ബാക്കി എല്ലാ പുരുഷ നേതാക്കളെയും, വാഗ്മികളെയും അർണബ് ഗോസ്വാമി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴികെയുള്ള ഒരു നേതാക്കളും ജയിക്കാത്തിടത്താണ് ഇന്ത്യൻ സ്ത്രീകൾ വിജയിച്ചിരിക്കുന്നതെന്ന് ചാനൽ ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്. താൻ ഉൾപ്പെടെയുള്ള ആൺ സംവാദകരും അർണാബിന്റെ ഭാഷാ വൈദഗ്ധ്യം , ആശയ വ്യക്തത, സിംഹ ശബ്ദം, സംഭാഷണ ചാതുര്യത്തിനു മുൻപിൽ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ ആദ്യമായി ടി വി യിൽ സംവദിക്കാൻ ഇരിക്കുന്ന പാശ്ചാത്യ ഫെമിനിസ്റ്റുകൾക്കുള്ള മറുപടി കൂടിയാണ് ഈ വിജയമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
ഇതു മാളികപ്പുറത്തമ്മയുടെ, സ്ത്രീ ശക്തിയുടെ, ഹിന്ദു സംസ്കാരത്തിന്റെ, ഭാരതീയതയുടെ വിജയമാണെന്നും രാഹുൽ അവകാശപ്പെട്ടു. സംസ്ക്കാരികാരിക ബഹുസ്വരതയുടെ, മത സൗഹാർദത്തിന്റെയും വിജയമാണെന്നും ഇതെന്നാണ് രാഹുൽ പറയുന്നത്. ചർച്ച തുടങ്ങുന്നതിന് മുൻപ് പതിവ് ശൈലിയിൽ രാഹുൽ ഈശ്വറിനെ കണക്കിന് പരിഹസിച്ചും വിമർശിച്ചുമാണ് അർണാബ് ആദ്യ വെടി പൊട്ടിച്ചത്. രാഹുൽ ഈശ്വറിന് പുറമേ പത്മ പിള്ള, ഓൺലൈൻ ജേണലിസ്റ്റ് സുജ പവിത്രൻ, രാധികാ മേനോൻ, സ്മിത എന്നിവരാണ് റെഡി ടു വെയിറ്റ് ക്യാമ്പെയിനെ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്തത്. കാലഹരണപെട്ട ചിന്താഗതിയുമായിട്ടാണ് ഇത്തരം ഒരു ആശയം ഇവർ മുന്നോട്ട് വച്ചിരിക്കുന്നത് എന്നായിരുന്നു അർണാബിന്റെ പക്ഷം.
ഷോവനിസ്റ്റുകളാണ് ഇത്തരം വിശ്വാസങ്ങൾ വച്ച് പുലർത്തുന്നതെന്നും അർണാബ് ആരോപിച്ചു. റെഡി ടു വെയിറ്റ് എന്നത് സംസ്കാരത്തിന്റെ പേരിൽ അംഗീകരിക്കുന്നവർ മുൻപ് ഇവിടെ നിലനിന്നിരുന്ന സംസ്കാരങ്ങളായ സതിയും ശൈശവ വിവാഹവും, സ്ത്രീധന സംസ്കാരവുമൊക്കെ തിരികെ കൊണ്ട് വരണമെന്ന ആവിശ്യം ഉന്നയിക്കുമോ എന്നാണ് അർണാബ് ആമുഖമായി ചോദിച്ചത്.രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന്റെ തരംഗം തന്നെ ആഞ്ഞടിക്കുമ്പോൾ എങ്ങനെയാണ് ഇത്തരം ലോജിക്കില്ലാത്ത ആശയങ്ങളുമായി മുന്നോട്ട് വരുന്നതെന്നും അർണാബ് ചർച്ചയിൽ ചോദിച്ച്് കത്തിക്കയറി.\
പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന നിലപാടിനെ അംഗീകരിക്കുന്ന സ്ത്രീകൾ നാളെ ഇതേ പ്രായത്തിലുള്ളവർ വോട്ട് ചെയ്യണ്ടെന്നോ, സ്കൂളിൽ പോകരുതെന്നോ വിദ്യാഭ്യാസം നേടരുതെന്നോ കായിക ഇനങ്ങളിൽ മത്സരിക്കരുതെന്നോ പറഞ്ഞാൽ അപ്പോഴും റെഡി ടു വെയിറ്റ് എന്ന ഉത്തരം നൽകുമോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട. സതി പോലെ ഉള്ള ആചാരങ്ങളെ തിരികെ കൊണ്ട് വന്നാൽ റെഡി ടു ഡൈ എന്ന ക്യാമ്പെയിൻ തുടങ്ങുമോ എന്നും ചോദിക്കുന്നുണ്ട്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലാണ് ലോകത്ത് ഏറ്റവും വലിയ സ്ത്രീ സംഗമം നടക്കുന്നത് അപ്പോൾ പ്രാർത്ഥിക്കാൻ അവരെ അനുവദിക്കുന്നില്ലെന്ന വാദത്തിൽ കഴമ്പില്ലെന്ന മറുപടിയുമായാണ് റെഡി ടു വെയിറ്റ് അനുകൂലികൾ നൽകിയത്. ശബരിമലയിൽ പ്രവേശിക്കുന്നതിലെ സാങ്കേതികമായ തടസ്സം അവിടവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. ആദ്യമായി അവിടേക്ക് പോകുന്നവർ 41 ദിവസം വൃതമനുഷ്ഠിക്കണമെന്നിരിക്കെ സ്ത്രീകൾക്ക് അതിന് കഴിയില്ലെന്നതാണ് പ്രധാന തടസ്സം. വനിതാ കമ്മീഷന്റെ തലപ്പത്ത് എന്ത്കൊണ്ടാണ് ഒരു പുരുഷൻ വരാത്തത്, ലേഡീസ് ഹോസ്റ്റലിൽ സ്ത്രീകൾ മാത്രമുള്ളതുമെല്ലാം അത്തരം സ്ഥലങ്ങൾ സ്ത്രീകൾക്ക് മാത്രമുള്ളതായതിനാലാമെന്നും അനുകൂല നിലപാട്കാർ പറയുന്നു. ആറ്റുകാൽ പൊങ്കാല നടക്കുന്ന സ്ഥലത്ത് പുരുഷന്മാർ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ് പോകുന്നത്. അല്ലാത്തപക്ഷം അവിടെ പുരുഷന്മാർക്ക് പ്രവേശനമില്ലെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്.
സതി, ശൈശവ വിവാഹം എന്നിവ രാജസ്ഥാനിലെയും ബെങ്കാളിലേയും നിസ്സാര ശതമാനം ആൾക്കാരാണ് അനുഷ്ഠിച്ചിരുന്നത്. അത് സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായിരുന്നു അതിന് കേരളത്തെ പഴിക്കേണ്ടതില്ലെന്നും രാഹുൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍